Friday, October 11, 2013

മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ ചെക്ക് കേസ് പ്രതി, മറച്ച് വെയ്ക്കാന്‍ ഫോട്ടോയില്‍ കൃത്രിമം


ദേശാഭിമാനി

മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ ചെക്ക് കേസ് പ്രതി; മറച്ചുവയ്ക്കാന്‍ ഫോട്ടോയില്‍ കൃത്രിമം

തലശേരി: മാഹി റെയില്‍വെ സ്റ്റേഷനില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സ്വീകരിക്കാന്‍ വണ്ടിച്ചെക്ക് കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയെത്തിയ വിവരം മറയ്ക്കാന്‍ ഫോട്ടോയില്‍ കൃത്രിമം കാട്ടി. ഉമ്മന്‍ചാണ്ടിയെ സ്വീകരിച്ചാനയിക്കുന്ന ചെക്ക്കേസ് പ്രതി ചെമ്പ്രയില്‍ ബഷീര്‍ഹാജിയെ ചിത്രത്തില്‍ നിന്ന് വെട്ടിമാറ്റി പകരം തലശേരി എസ്ഐ എം പി ആസാദിനെ ഉള്‍പ്പെടുത്തി. കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് തയ്യാറാക്കിയ ഈ കൃത്രിമചിത്രമാണ് "മാതൃഭൂമി" ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ ഞായറാഴ്ച പ്രസിദ്ധീകരിച്ചത്. ക്രിമിനല്‍ ബന്ധത്തിന്റെ പേരില്‍ അപമാനിതനായി നില്‍ക്കുന്ന മുഖ്യമന്ത്രിയെ ചെക്ക്കേസ് പ്രതി സ്വീകരിച്ചാനയിക്കുന്ന വാര്‍ത്ത വന്നാലുണ്ടാവുന്ന നാണക്കേട് ഭയന്നായിരുന്നു കോണ്‍ഗ്രസുകാരുടെ "ചിത്രവധം". 

സ്വകാര്യ ആവശ്യത്തിന് ശനിയാഴ്ചയാണ് മുഖ്യമന്ത്രി മാഹിയിലെത്തിയത്. റെയില്‍വേ സ്റ്റേഷനില്‍ ബഷീര്‍ ഹാജിയടക്കമുള്ളവര്‍ ഷാള്‍ അണിയിച്ച് വരവേറ്റു. കെ പി നൂറുദ്ദീനും ഇ വത്സരാജ് എംഎല്‍എയും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും സ്റ്റേഷനിലുണ്ടായിരുന്നു. ഇ വത്സരാജും ബഷീര്‍ഹാജിയും ഇടതും വലതുമായി നിന്ന് മുഖ്യമന്ത്രിയെ പുറത്തേക്ക് നയിച്ചു. മാഹിയിലെ സ്വകാര്യ സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫറാണ് സ്വീകരണത്തിന്റെ ചിത്രമെടുത്തത്. മാധ്യമങ്ങള്‍ക്ക് ഈ ചിത്രം നല്‍കുംമുമ്പ് കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് ബഷീര്‍ഹാജിയെ വെട്ടിമാറ്റാന്‍ നിര്‍ദ്ദേശിച്ചു. അതനുസരിച്ച് കമ്പ്യൂട്ടറില്‍ ബഷീര്‍ഹാജി ചിത്രം വെട്ടി മാറ്റി. യഥാര്‍ഥ ചിത്രത്തില്‍ ഉമ്മന്‍ചാണ്ടിക്ക് പിന്നില്‍ നടക്കുന്ന തലശേരി എസ്ഐ ആസാദിന്റെ ചിത്രം ആ സ്ഥാനത്ത് വച്ചു. എന്നാല്‍ പിന്നാലെ വരുന്ന ആസാദിനെ നീക്കാന്‍ കത്രിമം കാണിച്ചവര്‍ മറന്നു. ഇതുമൂലം കൃത്രിമചിത്രത്തില്‍ ആസാദിനെ തൊട്ടുതൊട്ടായി രണ്ടിടത്തു കാണാം. ബഷീര്‍ഹാജിയുടെ ഇടതുകൈയുടെ ഭാഗവും നീക്കാന്‍ വിട്ടുപോയത് ചിത്രത്തില്‍ ശേഷിക്കുന്നു. ക്രിമിനല്‍ സംഘങ്ങളുമായി ഉമ്മന്‍ചാണ്ടിക്കുള്ള ബന്ധമാണ് ഒരിക്കല്‍കൂടി വെളിപ്പെട്ടത്. 

അതേസമയം ചിത്രത്തില്‍ കൃത്രിമം കാണിച്ചത് ഐടി ആക്ട് പ്രകാരം മൂന്ന് വര്‍ഷം തടവും ഒരു ലക്ഷംരൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. അതീവരഹസ്യമായി കോണ്‍ഗ്രസ് നേതൃത്വം സൂക്ഷിച്ച യഥാര്‍ഥ ഫോട്ടോ പുറത്തായതോടെ സംഭവം ഒതുക്കാനുള്ള ശ്രമം തുടങ്ങി. ഈ മാസം മൂന്നിനാണ് കോണ്‍ഗ്രസ് ബ്ലോക്ക് വൈസ്പ്രസിഡന്റുകൂടിയായ ബഷീര്‍ഹാജിയെ ചെക്ക് സേില്‍ മാഹി കോടതി ഒരു വര്‍ഷം കഠിനതടവിനും രണ്ടു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത്.

deshabhimani

No comments:

Post a Comment