കോഴിക്കോട്: ജില്ലാ ജയിലിലെ തടവുകാര്‍ ഫോണ്‍ ഉപയോഗിച്ചെന്ന പ്രശ്നത്തില്‍ ഒരുവിഭാഗം മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്ഹിമാലയന് നുണകള്‍. ചന്ദ്രശേഖരന് കേസിലെ പ്രതികള്‍ വിളിച്ച കോള്‍ ലിസ്റ്റുകള്‍ പുറത്തായെന്ന മട്ടിലുള്ള പ്രചാരണം ഇതിന് തെളിവാണ്. പ്രതികളെ ഫോണുമായി ബന്ധിപ്പിക്കാന്‍ തെളിവൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. അതിനുമുമ്പ് സ്വയം വിധിയെഴുതുകയാണ് ചില മാധ്യമങ്ങള്‍. കേസില്‍ പ്രതിഭാഗത്തിന്റെ വാദം ശ്രദ്ധയില്‍പെടാതിരിക്കാന്‍ കോടതിയെ സ്വാധീനിക്കുക എന്ന ഗൂഢോദ്ദേശ്യമാണ് മാധ്യമങ്ങള്‍ക്കുള്ളത്. മാധ്യമങ്ങളില്‍വരുന്ന കോള്‍ ലിസ്റ്റുകള്‍ക്ക് സത്യവുമായി ബന്ധമില്ലെന്ന് പൊലീസ്തന്നെ പറയുന്നു. ഇത്തരത്തിലുള്ള ലിസ്റ്റുകള്‍ അന്വേഷണസംഘത്തിന്റെ കൈവശമില്ല. വിചാരണസമയത്ത് കോടതിയില്‍ ഹാജരാക്കിയ കോള്‍ ലിസ്റ്റുകളുടെ കോപ്പിയെടുത്ത് കൃത്രിമം കാണിച്ച് ഇല്ലാക്കഥ മെനയുകയാണെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്.
സിപിഐ എം നേതാക്കളെ ബോധപൂര്‍വം കുടുക്കാന്‍ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയില്‍ തയാറാക്കിയ ചന്ദ്രശേഖരന് കേസ് പൊളിയുമെന്ന ഭീതിയാണ്് ചില മാധ്യമങ്ങള്‍ക്കുള്ളത്. ഈമാസം 31നകം വിധിയുണ്ടാകുന്നതിനുമുമ്പ് എരിവും പുളിയും നിറച്ച് അപസര്‍പ്പകകഥകള്‍ രചിച്ച് ആശയക്കുഴപ്പമുണ്ടാക്കുക എന്ന ഹീനതന്ത്രമാണ് അവര്‍ പയറ്റുന്നത്. പ്രതികള്‍ ജില്ലാ ജയിലില്‍നിന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുവെന്ന് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടുകളൊന്നും കിട്ടിയിട്ടില്ലെന്ന് സിറ്റി പൊലീസ് കമീഷണര്‍ ജി സ്പര്‍ജന്‍കുമാര്‍ വ്യക്തമാക്കിയതാണ്. മൊബൈല്‍ ഫോണ്‍ പരിശോധനയുടെ ഭാഗമായി വ്യാഴാഴ്ച ജില്ലാ ജയിലിലെ കിണര്‍ വറ്റിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും നടന്നില്ല. കിണറില്‍ ധാരാളം വെള്ളമുള്ളതിനാല്‍ വറ്റിച്ച് പരിശോധിക്കല്‍ ഉപേക്ഷിച്ചു. കസബ സിഐ എന്‍ ബിശ്വാസിന്റെ നേതൃത്വത്തില്‍ നാല് ജയില്ജീവനക്കാരില്നിന്ന് മൊഴിയെടുത്തു.കഴിഞ്ഞദിവസം കിട്ടിയ ഫോണുകള്‍ തടവുകാര്‍ ഉപയോഗിച്ചതിനും തെളിവൊന്നും ലഭിച്ചിട്ടില്ല.
deshabhimani
No comments:
Post a Comment