പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഇന്നത്തേതില്‍ നിന്നും ഏറെ വ്യത്യാസമായിരുന്നുവെങ്കിലും ആവേശത്തിന് ഒട്ടും കുറവില്ല. രാപ്പകല്‍ വിശ്രമമില്ലാത്ത പ്രചാരണം അന്നും ഉണ്ട്. ഒടുവില്‍ വിജയം പൊറ്റക്കാടിന്റെ കൂടെ നിന്നു. ആ വിജയം നാട്ടിലെ പ്രമാണിമാര്‍ക്ക് ജാള്യത ഉണ്ടാക്കിയപ്പോള്‍ തങ്ങള്‍ക്ക് ഒടുക്കാനാവാത്ത ആവശേത്തിമര്‍പ്പിനും ഇടയാക്കിയെന്നും മാധവന്‍ ഓര്‍ക്കുന്നു. 1962-67 കാലത്തെ തന്റെ ഡല്‍ഹി ജീവിതത്തിലെ കാഴ്ചകള്‍ കോര്‍ത്തിണക്കി പൊറ്റക്കാട് ഒരു പുസ്തകം എഴുതി തുടങ്ങിയിരുന്നു. നോര്‍ത്ത് അവന്യൂ എന്ന ആ പുസ്തകം പക്ഷേ പൂര്‍ത്തിയാക്കപ്പെട്ടില്ല.
മറ്റൊരു ഓര്‍മിക്കുന്ന തെരഞ്ഞെടുപ്പ് 1952ലാണ്. സേലം ജയിലിലെ വെടിവെയ്പ്പില്‍ നൂറുകണക്കിന് മാര്‍ക്സിസ്റ്റു പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് 1950ലാണ്. കോഴിപ്പുറത്ത് മാധവമേനോനായിരുന്നു അന്ന് ആഭ്യന്തരമന്ത്രി. അതിന് ശേഷം നടന്ന മദ്രാസ് നിയമസഭയിലേക്കുളള തെരഞ്ഞെടുപ്പാണ് നടക്കുന്നത്. മാധവമേനോനെ എങ്ങനെയെങ്കിലും തോല്‍പ്പിക്കുക എന്നതായിരുന്നു മാര്‍ക്സിസ്റ്റ് പാര്‍ടിയുടെ ആവശ്യം. മാധവമേനോനെതിരെ മത്സരിക്കാന്‍ പാര്‍ടി തെരഞ്ഞെടുത്തത് സോഷ്യലിസ്റ്റ് നേതാവായിരുന്ന എം കെ പത്മപ്രഭയെ ( എം പി വീരേന്ദ്രകുമാറിന്റെ അച്ഛന്‍) ആയിരുന്നു. പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന എം കെ ജിനചന്ദ്രന്റെറ സഹോദരന്‍ കൂടിയായിരുന്നു പത്മപ്രഭ. വെടിവെപ്പിന്റെ പേരില്‍ മാധവമേനോനെതിരായ ജനവികാരം വോട്ടാക്കി പ്രത്മപ്രഭ ജയിച്ചു.
ഇതില്‍ നിന്നും വ്യത്യസ്ഥമായ മറ്റൊരു തെരഞ്ഞെടുപ്പാണ് 1987ലെ നിയമസഭാ തെരഞ്ഞെടുപ്പ്. കല്‍പ്പറ്റ മണ്ഡലത്തില്‍ എം പി വീരേന്ദ്രകുമാറായിരുന്നു എല്‍ഡിഎഫ് സ്ഥനാര്‍ഥി. ജനതാപാര്‍ടി ജില്ലാ സെക്രട്ടറിയായിരുന്നു മാധവന്‍നായര്‍ക്ക് പടിഞ്ഞാറത്തറ പഞ്ചായത്തിന്റെ ചുമതലയായിരുന്നു. ഒരു ദിവസം ബാണാസുരമലയിലെ കാപ്പികളം എന്ന ഭാഗത്തുനിന്നും ഒരാള്‍ എന്നെ സമീപിച്ചു. കളളവാറ്റിനും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും കുപ്രസിദ്ധമായിരുന്നു അന്ന് ഈ പ്രദേശം. ഇവിടെ നിന്നുള്ള വോട്ടര്‍മാരുമായി സംസാരിക്കണമെന്നാിയരുന്നു വന്നയാളുടെ ആവശ്യം. വോട്ട് വേണമെങ്കില്‍ പണം എന്നതായിരുന്നു അവരുടെ ഉദ്ദേശമെന്ന് മനസിലായി. പക്ഷെ അത് അംഗീകരിക്കാന്‍ തനിക്കായില്ല. പണം നല്‍കിയുള്ള വോട്ട് തങ്ങള്‍ക്ക് വേണ്ടെന്ന ഉറച്ച നിലപാടായിരുന്നു ഞങ്ങള്‍ക്ക്. അത് തുറന്ന് പറയുകയും ചെയ്തു. ആ തെരഞ്ഞെടുപ്പില്‍ പടിഞ്ഞാറത്തറ യില്‍ നിന്നും മികച്ച വോട്ടാണ് വീരേന്ദ്രകുമാറിന് ലഭിച്ചത്. 1950കളില്‍ സോഷ്യലിസ്റ്റ് പാര്‍ടിയിലൂടെ രാഷ്ട്രീയത്തില്‍ വന്ന ഇ കെ മാധവന്‍ ജനതാ പാര്‍ടിയുടെയും ജനതാദളിന്റെയും ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു.
deshabhimani
No comments:
Post a Comment