Sunday, June 1, 2014

ഡീസല്‍വില 50 പൈസ കൂട്ടി

രാജ്യത്ത് ഡീസല്‍വില ലിറ്ററിന് അമ്പതുപൈസ കൂട്ടി. സംസ്ഥാനതല നികുതിമാറ്റംകൂടി പരിഗണിക്കുമ്പോള്‍ 65 പൈസമുതല്‍ 75 പൈസവരെ വര്‍ധനയുണ്ടാകും. വിലവര്‍ധന അര്‍ധരാത്രിമുതല്‍ നിലവില്‍വന്നു. മൂന്നാഴ്ചക്കിടെ രണ്ടാംവട്ടമാണ് ഡീസല്‍വില കൂട്ടുന്നത്. പെട്രോള്‍വിലയില്‍ മാറ്റമില്ല. എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റശേഷമുള്ള ആദ്യവിലവര്‍ധനയാണിത്്. എണ്ണകമ്പനികളുമയായി പുതിയ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ചര്‍ച്ച നടത്തിയ ശേഷമാണ് വിലവര്‍ധന പ്രഖ്യാപിച്ചത്.

പ്രതിമാസ ഇന്ധനവിലവര്‍ധന തുടരുമെന്നും ഡീസല്‍വില്‍പ്പനയില്‍ "എണ്ണകമ്പനികള്‍ക്കുള്ള നഷ്ടം" നികത്തപ്പെടുന്നതുവരെ അത് തുടരുമെന്നും പെട്രോളിയംമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്ധനവില നിശ്ചയിക്കാനുള്ള അവകാശം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയ രണ്ടാം യുപിഎ സര്‍ക്കാരിന്റെ നിലപാട് തന്നെയാണ് എന്‍ഡിഎ സര്‍ക്കാരിനുമെന്ന് ഇതോടെ വ്യക്തമായി. ഇന്ധന സബ്സിഡി നല്‍കുന്നതുമൂലമുള്ള "നഷ്ടം" നികത്താന്‍ പ്രതിമാസം ഡിസല്‍വില അമ്പതുപൈസ കൂട്ടാന്‍ ജനുവരിയില്‍ രണ്ടാംയുപിഎ സര്‍ക്കാര്‍ അനുമതി നല്‍കി. ഇതുവരെ 15 തവണയായി ഡീസല്‍വിലയില്‍ ലിറ്ററിന് 9.55 രൂപവരെ കൂട്ടി. ലോക്സഭാതെരഞ്ഞെടുപ്പ് അവസാനിച്ചതിന് തൊട്ടു പിന്നാലെ മെയ് 12ന് ഡീസല്‍വില 1.09 രൂപ കൂട്ടി. ഡോളറുമായി താരതമ്യംചെയ്യുമ്പോള്‍ ഇന്ത്യന്‍ രൂപ നില മെച്ചപ്പെടുത്തി നില്‍ക്കുമ്പോഴാണ് വീണ്ടും ഡിസല്‍വില കൂട്ടിയത്. ലിറ്ററിന് 4.41 രൂപ നഷ്ടത്തിലാണ് ഡീസല്‍ വില്‍ക്കുന്നതെന്നാണ് പൊതുമേഖലാ എണ്ണക്കമ്പനികളുടെ അവകാശവാദം.

deshabhimani

No comments:

Post a Comment