നസീര്‍ 'കൈ തട്ടി ഓടിയത് ' യുഡിഎഫ് ഭരണത്തില്‍
ലഷ്കര്‍ ഭീകരന്‍ നസീറും കൂട്ടാളികളും കൊടുംഭീകരരായത് ആരുടെ തണലില്‍? നായനാര്‍ വധശ്രമം, രാജ്യദ്രോഹം, കൊലപാതകം, ബസ് കത്തിക്കല്‍, കോഴിക്കോട് ഇരട്ട സ്ഫോടനം തുടങ്ങിയവയ്ക്ക് നസീറിനെതിരെ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് ഒമ്പത് കേസ്. ഇതില്‍ അറസ്റ്റിലായത് ഒരുതവണ മാത്രം. അത് എല്‍ഡിഎഫ് ഭരണത്തില്‍. യുഡിഎഫ് ഭരണത്തിലുണ്ടായ കോഴിക്കോട് ഇരട്ട സ്ഫോടനം ഉള്‍പ്പെടെയുള്ള കേസില്‍നിന്നു രക്ഷപ്പെടാന്‍ നസീറിന് വഴിയൊരുക്കി. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ആരൊക്കെയെന്നതിന് നസീറിന്റെ കേസ് ഡയറി സാക്ഷ്യം.
നായനാര്‍ വധശ്രമക്കേസ്
1999 സെപ്തംബര്‍ 12നു കള്ളനോട്ട് കേസിന്റെ അന്വേഷണത്തിനിടെയാണ് നായനാര്‍ വധശ്രമ ഗൂഢാലോചന പുറത്തറിഞ്ഞത്. 1999 നവംബര്‍ 22നു നസീറിനെ പിടികൂടി. ഡിസംബര്‍ രണ്ടിനു ജാമ്യത്തിലിറങ്ങി മുങ്ങി. ഈ കേസിലെ ആറു പ്രതികളെ അറസ്റ്റുചെയ്തു. നവംബര്‍ 20ന് കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. കേസ് കെട്ടിച്ചമച്ചതെന്ന് യുഡിഎഫ് പരിഹസിച്ചു. 2002 മുതല്‍ 2006 വരെ യുഡിഎഫ് സര്‍ക്കാര്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയില്ല. പിന്‍വലിക്കാന്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ മാറിയതിനാല്‍ നടന്നില്ല. 2009 ഏപ്രില്‍ 19ന് അന്വേഷണത്തിന്റെ മേല്‍നോട്ടം ഭീകരവിരുദ്ധ സ്ക്വാഡിനെ ഏല്‍പ്പിച്ച് ഡിജിപി ഉത്തരവിറക്കി.
രക്ഷപ്പെട്ടത് പൊലീസിനെ ആക്രമിച്ച കേസില്‍
കണ്ണൂരില്‍ എന്‍ഡിഎഫ് പോസ്റ്ററുകള്‍ മാറ്റിയതില്‍ പ്രതിഷേധിച്ച് നസീറിന്റെ നേതൃത്വത്തില്‍ 2002 ഡിസംബര്‍ അഞ്ചിന് പൊലീസിനെ ആക്രമിച്ചു. സിഐ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്ക്. വന്‍ പൊലീസ് സംഘം രാത്രി വീട് വളഞ്ഞ് നസീറിനെ പിടിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ പൊലീസിന് യുഡിഎഫ് സര്‍ക്കാരിലെ ഒരു കോണ്‍ഗ്രസ് മന്ത്രിയുടെ ടെലിഫോണ്‍. നസീര്‍ കൈതട്ടി ഓടി രക്ഷപ്പെട്ടെന്ന് പൊലീസ് ഭാഷ്യം.
കോഴിക്കോട് ഇരട്ട സ്ഫോടനം, കളമശ്ശേരി ബസ് കത്തിക്കല്‍
കളമശ്ശേരിയില്‍ ബസ് കത്തിച്ചത് 2005 സെപ്തംബര്‍ ഒമ്പതിനു രാത്രി. അന്നത്തെ പൊലീസ് റിപ്പോര്‍ട്ടില്‍ നസീറിനെ കുറിച്ച് പരാമര്‍ശം പോലുമില്ല. ബസ് കത്തിച്ചശേഷം ഏതാനുംനാള്‍ കൊച്ചിയില്‍ ഭാര്യയുമൊത്ത് നസീര്‍ സസുഖം കഴിഞ്ഞു. 2006 മാര്‍ച്ച് മൂന്നിന് കോഴിക്കോട് ഇരട്ട സ്ഫോടനം. ബോംബു പൊട്ടിച്ച നസീര്‍ പൊലീസിന്റെ കമുന്നിലൂടെ കുടകിലേക്കു കടന്നു. അന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
റോയ്ക്ക് വിവരം നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാര്‍
നസീറും കൂട്ടാളി ഷഫാസും ബംഗ്ളാദേശിലേക്ക് കടന്നതായി സംസ്ഥാന ഇന്റലിജന്‍സ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ ചെന്നൈയിലെ സ്പെഷ്യല്‍ ബ്യൂറോക്ക് റിപ്പോര്‍ട്ട് നല്‍കിയത് 2009 ഏപ്രില്‍ 17ന്. നസീറിന്റെ ഫോട്ടോ, നിറം, വണ്ണം എന്നിവയടങ്ങിയ വിശദമായ റിപ്പോര്‍ട്ട്. സ്പെഷ്യല്‍ ബ്യൂറോ റിപ്പോര്‍ട്ടില്‍ അടയിരുന്നോയെന്ന് സംശയം. കേരളം നല്‍കിയ റിപ്പോര്‍ട്ട് കണ്ടിട്ടേയില്ലെന്ന് മലയാളിയായ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോപാല്‍ കൃഷ്ണപിള്ള. റോ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായതിനും പഴി കേരളത്തിന്.
നസീറിനെതിരെ ഇതുവരെ ഒമ്പത് കേസ്
1997ല്‍ കണ്ണൂര്‍ ആദികടലായില്‍ ആസാദിനെ കൊലപ്പെടുത്തി നസീറിന്റെ അരങ്ങേറ്റം. അന്ന് പ്രായം 24. മുസ്ളിംലീഗിന്റെ ടൌണിലെ പ്രവര്‍ത്തകന്‍. 2002ല്‍ ആസാദ് വധക്കേസില്‍ വെറുതെ വിട്ടു. 1999ല്‍ നായനാര്‍ വധശ്രമ ഗൂഢാലോചനക്കേസിലും യുഡിഎഫ് തുണ. പിന്നീട് കുറച്ചുനാള്‍ കുടകില്‍ പാട്ടത്തിന് ഇഞ്ചിക്കൃഷി. കണ്ണൂരില്‍ മീന്‍കച്ചവടക്കാരനായ വിനോദിനെ കൊലപ്പെടുത്തിയത് 2006 ഡിസംബറില്‍. കൊച്ചിയില്‍ റഹീം പൂക്കടശ്ശേരിയെ വധിക്കാന്‍ ശ്രമിച്ചത് 2008 ജനുവരിയില്‍. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ കേരളം വിട്ടു. ബംഗളൂരുവില്‍ സ്ഫോടന പരമ്പര. ലഷ്കര്‍ തോയ്ബയിലേക്ക് റിക്രൂട്ടിങ്. 2008 ഡിസംബര്‍ ആദ്യം അതിര്‍ത്തിവഴി ബംഗ്ളാദേശിലേക്ക് കടന്നു.
തീവ്രവാദ ബന്ധം മുഖം രക്ഷിക്കാനാകാതെ യുഡിഎഫ്
തടിയന്റവിട നസീര്‍ പിടിയിലായതിനെത്തുടര്‍ന്നുള്ള അന്വേഷണത്തില്‍ തുടര്‍ച്ചയായി പുറത്തുവരുന്ന നിര്‍ണായകവിവരങ്ങള്‍ വെളിപ്പെടുത്തുന്നത് തീവ്രവാദസംഘടനകളുമായി യുഡിഎഫിനുള്ള ആത്മബന്ധം. എന്‍ഡിഎഫിനെ ഒപ്പം നിര്‍ത്തി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ നടത്തുന്ന തീവ്രവാദവിരുദ്ധ മുറവിളി മുഖംമൂടി മാത്രമാണെന്നും ഇതു കാണിക്കുന്നു. തീവ്രവാദ കേസന്വേഷണവും നടപടികളും സിപിഐ എം വിരുദ്ധപ്രചാരണത്തിന് ആയുധമാക്കിയ ഉമ്മന്‍ചാണ്ടി, എന്‍ഡിഎഫ് തീവ്രവാദസംഘടനയല്ലെന്നു സ്ഥാപിക്കാന്‍ പാടുപെടുകയാണ്. കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ എന്‍ഡിഎഫിനെക്കുറിച്ചുള്ള ചോദ്യങ്ങളില്‍നിന്ന് ഉമ്മന്‍ചാണ്ടി ഒഴിഞ്ഞുമാറി. സംസ്ഥാനത്തിന്റെ ആഭ്യന്തരസുരക്ഷയെ അപകടപ്പെടുത്തും വിധം തീവ്രവാദികളുമായി യുഡിഎഫിനു ബന്ധമുണ്ടായിരുന്നെന്നാണ് തെളിയുന്നത്.
തടിയന്റവിട നസീറിനെ പിടികൂടാതിരുന്നതെന്ത്, ഇ കെ നായനാര്‍ വധശ്രമക്കേസ് പിന്‍വലിക്കാന്‍ ഉത്തരവ് നല്‍കിയത് ഏത് സാഹചര്യത്തില്‍, നാലു കുറ്റകൃത്യങ്ങളില്‍ പെട്ടിട്ടും ഒന്നില്‍മാത്രം നസീറിനെ പ്രതിചേര്‍ക്കാന്‍ തീരുമാനിച്ചതെന്തിന്, കളമശേരി ബസ് കത്തിക്കല്‍ കേസില്‍ ബന്ധമില്ലാത്ത ആളെ ഒന്നാം പ്രതിയാക്കിയതും മതിയായ അന്വേഷണം നടത്താതിരുന്നതും എന്തുകൊണ്ട് തുടങ്ങിയ ചോദ്യങ്ങള്‍ക്കു മുമ്പില്‍ യുഡിഎഫ് പകച്ചുനില്‍ക്കുന്നു.
എന്‍ഡിഎഫുമായി യുഡിഎഫ് ഉണ്ടാക്കിയ അവിശുദ്ധകൂട്ടുകെട്ട് മറച്ചുവയ്ക്കാനാണ് മഅ്ദനി വിവാദം വീണ്ടും കുത്തിപ്പൊക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഞായറാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. തിങ്കളാഴ്ച ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനം നടത്തിയെങ്കിലും എന്‍ഡിഎഫ് ബന്ധത്തെക്കുറിച്ചും എന്‍ഡിഎഫിന്റെ തീവ്രവാദസ്വഭാവത്തെക്കുറിച്ചും മൌനം പാലിച്ചു. മുസ്ളിംലീഗിന്റെയും ബാഹ്യശക്തികളുടെയും സമ്മര്‍ദത്തിനു വഴങ്ങി തീവ്രവാദകേസുകള്‍ പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടി നിര്‍ദേശം നല്‍കിയിരുന്നു. കളമശേരിയില്‍ പിഡിപി പ്രവര്‍ത്തകര്‍ ബസ് കത്തിച്ചതും ഉമ്മന്‍ചാണ്ടിയുടെ കാലത്താണ്. സംഭവവുമായി ബന്ധമില്ലാത്ത ആളെ ഒന്നാം പ്രതിയാക്കി കേസ് അട്ടിമറിക്കാനുള്ള നീക്കമാണുണ്ടായത്. മഅ്ദനി വിവാദം ആളിക്കത്തിക്കുന്ന പത്രങ്ങളും ചാനലുകളും യുഡിഎഫിന്റെ തീവ്രവാദബന്ധം ഒളിച്ചുവയ്ക്കാന്‍ പാടുപെടുകയാണ്.
തീവ്രവാദത്തോടുള്ള എതിര്‍പ്പല്ല, സിപിഐ എമ്മിനോടുള്ള കടുത്ത വിരോധമാണ് മാധ്യമങ്ങളില്‍ നുരയുന്നത്. പൊലീസ് മേധാവി ആഭ്യന്തരമന്ത്രിയെ കണ്ടാല്‍ അത് 'രഹസ്യചര്‍ച്ച'യെന്നു വ്യഖ്യാനിച്ച് സംശയത്തിന്റെ പുകമറ സൃഷ്ടിക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരെ ഉറച്ച നിലപാട് സ്വീകരിച്ചു. സംസ്ഥാനത്ത് ആദ്യമായി തീവ്രവാദ വിരുദ്ധസ്ക്വാഡ് രൂപീകരിച്ചു. യുഡിഎഫ് മരവിപ്പിച്ച കേസുകളില്‍ അന്വേഷണം പുനരാരംഭിച്ചു. മാധ്യമങ്ങള്‍ അതൊന്നും അറിഞ്ഞ മട്ടില്ല.
എന്‍ഡിഎഫ് തീവ്രവാദ സംഘടനയെന്ന് പറയാന്‍ ആളല്ലെന്ന് ഉമ്മന്‍ചാണ്ടി
എന്‍ഡിഎഫ് തീവ്രവാദ സംഘടനയാണെന്ന് പറയാന്‍ താന്‍ ആളല്ലെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി. തീവ്രവാദ സംഘടനയേതാണ്, വര്‍ഗീയവാദികളാര് എന്നിങ്ങനെ സര്‍ടിഫിക്കറ്റ് നല്‍കാന്‍ തനിക്കാവില്ല. വ്യക്തികളെയും സംഘടനകളെയും നിര്‍വചിക്കാനുമാവില്ല. എന്‍ഡിഎഫിനെ തീവ്രവാദ സംഘടനയെന്ന് കോണ്‍ഗ്രസ് പറയാത്തതെന്തെന്ന വാര്‍ത്താലേഖകരുടെ ചോദ്യത്തിനായിരുന്നു ഈ മറുപടി. വോട്ടിനെ തീവ്രവാദമെന്നും അല്ലാത്തതെന്നും വേര്‍തിരിക്കാനാവില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മലപ്പുറം അരിമ്പ്രയില്‍ കോണ്‍ഗ്രസുകാരെ ആക്രമിച്ചതിന് എന്‍ഡിഎഫുകാര്‍ പ്രതിയായ കേസ് യുഡിഎഫ് ഭരണത്തില്‍ പിന്‍വലിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നായിരുന്നു മറുപടി. താന്‍ മുഖ്യമന്ത്രിയായപ്പോര്‍ ഒട്ടേറെ കേസ് പിന്‍വലിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അവ ചെറിയ കുറ്റങ്ങളുള്ള കേസായിരുന്നു. നായനാര്‍ വധശ്രമ ഗൂഢാലോചനക്കേസ് പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയായിരിക്കെ നിര്‍ദേശിച്ചെന്ന 'ദേശാഭിമാനി' വാര്‍ത്ത ശരിയല്ല. ലഭിച്ച നിവേദനം പരിശോധനക്കായി അയക്കുകയാണുണ്ടായത്. ഇതില്‍ അസ്വാഭാവികമായി ഒന്നുമില്ല. കേസ് പിന്‍വലിക്കാന്‍ ഇടപെട്ടിട്ടുണ്ടെങ്കില്‍ അത് ഗുരുതര കുറ്റമാണ്. അങ്ങനെയുണ്ടെങ്കില്‍ അതേപ്പറ്റിയുള്ള ഫയല്‍ സര്‍ക്കാര്‍ പുറത്തുവിടണം. നായനാര്‍ വധശ്രമ ഗൂഢാലോചനക്കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞ് സമീപിച്ചിട്ടില്ല. ഇതേ ആവശ്യവുമായി മറ്റാരെങ്കിലും നിവേദനം നല്‍കിയിരുന്നോയെന്ന് ഓര്‍ക്കുന്നില്ല-ഉമ്മന്‍ചാണ്ടി പറഞ്ഞു.
കണ്ണൂരില്‍ തീവ്രവാദികള്‍ക്ക് ലീഗ് ബന്ധം
കണ്ണൂര്‍ നഗരം സംസ്ഥാനത്തെ പ്രധാന തീവ്രവാദ കേന്ദ്രമായി വളര്‍ന്നത് മുസ്ളിംലീഗിന്റെ തണലില്‍. എല്ലാവിധ തീവ്രവാദത്തിനും എതിരാണെന്ന് ലീഗ് നേതാക്കള്‍ പരസ്യമായി പറയുമ്പോള്‍തന്നെയാണ് കണ്ണൂരിലെ ലീഗ് കേന്ദ്രത്തില്‍ തടിയന്റവിട നസീറിന്റെ നേതൃത്വത്തില്‍ തീവ്രവാദം തഴച്ചുവളര്‍ന്നത്. ഇതിന് എല്ലാവിധ സഹായവും നല്‍കിയത് ലീഗുമായി ബന്ധപ്പെട്ടവരും. ഐഎസ്എസ്, എന്‍ഡിഎഫ് തുടങ്ങിയ തീവ്രവാദ സംഘടനയുടെ പ്രവര്‍ത്തനത്തിന് പോകുമ്പോള്‍തന്നെ ഇവരെല്ലാം ലീഗിന്റെയും പ്രവര്‍ത്തകരായിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ പേരില്‍ ഉണ്ടാകുന്ന കേസുകളില്‍നിന്ന് രക്ഷിക്കാന്‍ മുന്നിട്ടിറങ്ങുന്നതും ലീഗ് പ്രവര്‍ത്തകരാണ്.
കണ്ണൂര്‍ സിറ്റി ഭാഗത്തെ ഏറ്റവും പ്രബല പാര്‍ടി മുസ്ളിംലീഗാണ്. കോണ്‍ഗ്രസ് പോലും നാമമാത്രമേയുള്ളൂ. സിപിഐ എമ്മാണെങ്കില്‍ ഇവരുടെ നിരന്തരമായ കടന്നാക്രമണത്തെ നേരിട്ടാണ് ചെറിയതോതില്‍ പ്രവര്‍ത്തിക്കുന്നത്. ലീഗ് ഗ്രാമമെന്ന് വിശേഷിപ്പിക്കാവുന്ന സ്ഥലങ്ങളിലുള്ളവരാണ് ഇപ്പോള്‍ തീവ്രവാദ കേസുകളില്‍ ഉള്‍പ്പെട്ട മുഴുവനാളുകളും. സിറ്റി പൊലീസ് സ്റ്റേഷനില്‍ ലീഗ് നേതാക്കള്‍ക്കുള്ള സ്വാധീനമാണ് നസീര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ പലപ്പോഴും രക്ഷപ്പെടാന്‍ കാരണം. നസീറിന് കുഴല്‍പ്പണം എത്തിച്ചുകൊടുത്തതിന് അടുത്തിടെ പിടിയിലായ സിറ്റിയിലെ നവാസ് സജീവ ലീഗ് പ്രവര്‍ത്തകനാണ്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍പോലും യുഡിഎഫിനുവേണ്ടി ഇയാള്‍ പ്രവര്‍ത്തനത്തിന് ഇറങ്ങിയിരുന്നു. എന്‍ഡിഎഫിന്റെ മറവിലാണ് കണ്ണൂര്‍ നഗരത്തില്‍ പ്രധാനമായും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടന്നത്. തീവ്രവാദ ക്ളാസ് നടത്താന്‍ മുറി വാടകക്കെടുത്തതും മറ്റു സൌകര്യങ്ങള്‍ ഒരുക്കിയതും എന്‍ഡിഎഫ് പ്രവര്‍ത്തകരായി അറിയപ്പെടുന്നവരാണ്. സിറ്റിയിലെ ചില ഭാഗങ്ങള്‍ ഇവരുടെ നിയന്ത്രണത്തിലാണ്. കശ്മീരില്‍ സൈന്യവുമായി ഏറ്റുമുട്ടലില്‍ മരിച്ച മൈതാനപ്പള്ളിയിലെ ഫയാസിന്റെ വീട്ടുകാരെ കാണാന്‍ ചെന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞതും ഭീഷണിപ്പെടുത്തിയതും ഈ സംഘമായിരുന്നു.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കെ സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം ഏറ്റെടുത്തത് എന്‍ഡിഎഫായിരുന്നു. എന്ത് ക്രൂരതയും ചെയ്യാന്‍ മടിയില്ലാത്ത ക്രിമിനല്‍ സംഘത്തെ സൃഷ്ടിച്ചാണ് ലീഗ് കേന്ദ്രങ്ങളിലെല്ലാം അവരുടെ പ്രവര്‍ത്തനം. സാധാരണക്കാര്‍ക്ക് ഇവരുടെ കേന്ദ്രത്തിലൂടെ നടന്നുപോകാന്‍തന്നെ പേടിയാണ്. ഇത്തരം ക്രിമിനല്‍ സംഘത്തെ ലീഗ് വളര്‍ത്തിയതാണ് ഭീകരപ്രവര്‍ത്തനത്തിന് വളമായത്. ആസാദ്, വിനോദ് കൊലക്കേസുകളില്‍ പ്രതികള്‍ക്ക് സഹായം നല്‍കിയത് യുഡിഎഫ് നേതാക്കളായിരുന്നു. 2005 ലുണ്ടായ വിനോദ് വധക്കേസ് കൃത്യമായി അന്വേഷിക്കാന്‍പോലും പൊലീസ് തയ്യാറായില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമാണ് അന്വേഷണം ഊര്‍ജിതമാക്കി പ്രതികളെ പിടിക്കാന്‍ ശ്രമം നടത്തിയത്. ഇതിനിടയില്‍ ഒരിക്കല്‍ പൊലീസിനെ വെട്ടിച്ച് നസീര്‍ കടന്നുകളഞ്ഞതാണ്. പിടിച്ചിട്ട് വിട്ടയച്ചുവെന്ന കള്ളപ്രചാരണവുമായി ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ളവര്‍ നടക്കുന്നത് ഈ സംഭവത്തിന്റെ പേരിലാണ്.
ദേശാഭിമാനി വാര്‍ത്തകള്‍ 151209
Tuesday, December 15, 2009
എതിര്‍പ്പ് ഭീകരതയോടോ സിപിഐ എമ്മിനോടോ?
ഭീകരപ്രവര്‍ത്തനത്തിനും തീവ്രവാദത്തിനുമെതിരായ വികാരമാണോ സിപിഐ എമ്മിനെ അധിക്ഷേപിക്കാനും കുറ്റപ്പെടുത്താനുമുള്ള ആവേശമാണോ കേരളത്തിലെ യുഡിഎഫിനെയും അതിന്റെ പിണിയാളുകളായ മാധ്യമങ്ങളെയും നയിക്കുന്നതെന്ന് പരിശോധിക്കേണ്ടതുണ്ട്. അന്താരാഷ്ട്രബന്ധങ്ങളുള്ള ഒരു തീവ്രവാദി പിടിയിലായതുമുതലുള്ള യുഡിഎഫ് നേതാക്കളുടെ പ്രസ്താവനകളും മുഖ്യധാരാ മാധ്യമങ്ങളുടെ വാര്‍ത്താവതരണവും ഭീകരപ്രവര്‍ത്തനത്തിന്റെ വിപത്ത് ചെറുക്കാനുള്ളതല്ലതന്നെ. മറിച്ച്, ഏതെങ്കിലും തരത്തില്‍ സിപിഐ എമ്മിനെ ബന്ധപ്പെടുത്താനുള്ള വെപ്രാളമാണ് തെളിഞ്ഞുകാണുന്നത്.
അബ്ദുള്‍നാസര്‍ മഅ്ദനി കേരളത്തില്‍ മുമ്പ് ഇസ്ളാമിക തീവ്രവാദത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ചിരുന്ന നേതാവാണ്. അദ്ദേഹത്തിന്റെ പ്രസ്ഥാനവും പരസ്യമായിത്തന്നെ തീവ്രവാദനിലപാടിനോട് ഒട്ടിനിന്നിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് കോയമ്പത്തൂര്‍ സ്ഫോടനമുള്‍പ്പെടെയുള്ള കേസുകളില്‍ മഅ്ദനി പ്രതിചേര്‍ക്കപ്പെട്ടതും ദീര്‍ഘകാലം ജയിലിലടയ്ക്കപ്പെട്ടതും. ഇതൊന്നും ആര്‍ക്കും അറിയാത്ത കാര്യങ്ങളല്ല. വിചാരണത്തടവുകാരനായി കോയമ്പത്തൂര്‍ ജയിലില്‍ അനിശ്ചിതമായി കഴിയേണ്ടിവന്ന മഅ്ദനിയെ തെരഞ്ഞെടുപ്പ് ആയുധമായി ഉപയോഗിച്ചത് ഇന്നാട്ടിലെ കോണ്‍ഗ്രസുകാരാണ്; യുഡിഎഫാണ്. 2001ലെ തെരഞ്ഞെടുപ്പില്‍ കേരളത്തിലങ്ങോളമിങ്ങോളം മഅ്ദനിയുടെ ചിത്രംവച്ച് വോട്ട് തേടുകയും പിഡിപിക്ക് രണ്ട് സീറ്റ് നല്‍കുകയും സഖ്യകക്ഷിയായിത്തന്നെ പരിഗണിക്കുകയും ചെയ്തത് യുഡിഎഫാണ്. തീവ്രവാദ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മഅ്ദനിയുമായായിരുന്നു അന്ന് കോണ്‍ഗ്രസിന്റെ കൂട്ട്. കളമശേരി ബസ് കത്തിക്കല്‍ നടക്കുമ്പോള്‍ മഅ്ദനിയുടെ പാര്‍ടിയുടെ പിന്തുണ എല്‍ഡിഎഫിനായിരുന്നില്ല എന്നെങ്കിലും കുപ്രചാരകര്‍ ഓര്‍ക്കണം.
കുറ്റവിമുക്തനാക്കി കോടതി വിട്ടയച്ച മഅ്ദനി നാട്ടിലെത്തി പറഞ്ഞത്, തനിക്ക് ഇനി തീവ്രവാദനിലപാടുകളുമായി ബന്ധമുണ്ടാകില്ലെന്നാണ്. ഇനിയുള്ള നാളുകളില്‍ മതനിരപേക്ഷനിലപാട് ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കുമെന്നും പ്രഖ്യാപിച്ചു. മാത്രമല്ല, തീവ്രവാദ ആശയങ്ങളെ പരസ്യമായി തള്ളിപ്പറയുകയും ചെയ്തു. അങ്ങനെയുള്ള മഅ്ദനിയുടെ പാര്‍ടിയാണ് 15-ാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയെ പിന്തുണച്ചത്. അതേ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏറ്റവും കടുത്ത തീവ്രവാദപ്രസ്ഥാനമായ എന്‍ഡിഎഫിന്റെ പിന്തുണ യുഡിഎഫിനായിരുന്നു. നാടാകെ താലിബാന്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും താലിബാനിസ്റ്റ് പ്രവര്‍ത്തനരീതി കാഴ്ചവയ്ക്കുകയും ചെയ്യുന്ന എന്‍ഡിഎഫിനെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ, മഅ്ദനിയുടെ പിന്തുണ ചൂണ്ടിക്കാട്ടി സിപിഐ എമ്മിനെ ആക്രമിക്കുന്നനിലയാണ് മാധ്യമങ്ങള്‍ സ്വീകരിച്ചത്. അതിന്റെ മറവില്‍ യുഡിഎഫ് സമര്‍ഥമായി തെരഞ്ഞെടുപ്പുനേട്ടമുണ്ടാക്കി. മതനിരപേക്ഷവാദികളില്‍ ചിലരിലെങ്കിലും ഇടതുപക്ഷത്തിനെതിരായ ചിന്തയുണ്ടാക്കാന്‍ ആ തന്ത്രം കാരണമാവുകയും ചെയ്തു.
അതിന്റെ തുടര്‍ച്ചയായിട്ടാകണം, തടിയന്റവിട നസീര്‍ എന്ന ഭീകരസംഘക്കാരന്‍ പിടിക്കപ്പെട്ടപ്പോഴും സിപിഐ എമ്മിനെ വലിച്ചിഴച്ചുകൊണ്ടുള്ള പ്രചാരണയുദ്ധവുമായി യുഡിഎഫും മാധ്യമങ്ങളും ഇറങ്ങിയത്. പിഡിപിയും ഇടതുപക്ഷവും തമ്മില്‍ നേരത്തെ യുഡിഎഫ് ഉണ്ടാക്കിയതുപോലത്തെ ഒരു ധാരണയും നിലവിലില്ല. തെറ്റുകള്‍ ഏറ്റുപറയുകയും പശ്ചാത്തപിക്കുകയും ചെയ്ത മഅ്ദനി ഏതെങ്കിലും പുതിയ കേസില്‍ അകപ്പെട്ടിട്ടില്ല; വര്‍ഗീയപ്രചാരണം നടത്തുന്നതായി യുഡിഎഫുപോലും ആരോപിച്ചിട്ടുമില്ല. എന്നിട്ടും മഅ്ദനിയെ ചാരി സിപിഐ എമ്മിനെ തല്ലുന്നതിന്റെ സാംഗത്യമെന്താണ്? അതിനുപിന്നിലെ ചേതോവികാരം എന്താണ്? എന്തിനെയും വിവാദമാക്കി വളര്‍ത്തി ഇടതുപക്ഷത്തിനുനേരെ തിരിച്ചുവിടാനുള്ള വ്യഗ്രത യുഡിഎഫിനെയും മാധ്യമങ്ങളെയും എത്രവലിയ ചെളിക്കുണ്ടിലാണ് എത്തിച്ചിട്ടുള്ളതെന്ന് അവര്‍തന്നെ ചിന്തിച്ചുനോക്കട്ടെ.
എല്‍ഡിഎഫിനൊപ്പം ഒരു വര്‍ഗീയവാദിയുമില്ല; ഭീകരനുമില്ല. യുഡിഎഫിന്റെ എളിയിലാണ് എസ്ഡിപിഐ ആയി മാറിയ എന്‍ഡിഎഫ് എന്ന താലിബാനിസ്റ്റ് ഭീകരന്‍ ഇരിക്കുന്നത്. അതിന്റെ പിന്തുണയാണ് യുഡിഎഫ് പരസ്യമായി നേടിയിട്ടുള്ളത്. ആര്‍എസ്എസിന്റെയും ബിജെപിയുടെയും വോട്ട് വാങ്ങിയതും മറയില്ലാതെ അവരുമായി കൂട്ടുകെട്ടുകളുണ്ടാക്കിയതും യുഡിഎഫാണ്. വര്‍ഗീയശക്തികളെ; വര്‍ഗീയതയുടെ അടിസ്ഥാനത്തില്‍ സംഘടിച്ച രാഷ്ട്രീയപാര്‍ടികളെ തള്ളിപ്പറയാനും എതിര്‍ക്കാനും യുഡിഎഫ് തയ്യാറാകുമോ? എന്‍ഡിഎഫ് ബന്ധം അറുത്തുമാറ്റുമോ? ഘടകകക്ഷികളിലേതിനെങ്കിലും തീവ്രവാദിബന്ധമോ തീവ്രവാദശക്തികളെ സംരക്ഷിക്കുന്ന പതിവോ ഉണ്ടെന്ന് തെളിഞ്ഞാല്‍ ആ കക്ഷിയെ പുറത്താക്കാനുള്ള തന്റേടം യുഡിഎഫിനുണ്ടോ?
മഅ്ദനിയെന്നല്ല മറ്റാരായാലും കുറ്റംചെയ്തിട്ടുണ്ടെങ്കില്‍ നിയമത്തിനുമുന്നില്‍ കൊണ്ടുവരുന്നതിനും പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനും ആരും എതിരല്ല. ഇവിടെ അതല്ല. രാഷ്ട്രീയ ദുരുദ്ദേശ്യം വച്ചുള്ള കുപ്രചാരണയുദ്ധമാണുണ്ടാകുന്നത്. വസ്തുതകളല്ല, കൃത്രിമമായി ഉല്‍പ്പാദിപ്പിക്കുന്ന വികാരോദ്ദീപകമായ പ്രചാരണവും പര്‍വതീകരണം, തമസ്കരണം, വക്രീകരണം, സ്തോഭവല്‍ക്കരണം തുടങ്ങിയ മാധ്യമകുതന്ത്രങ്ങളുമാണ് അരങ്ങേറുന്നത്. ഇത് അസഹ്യമാണ്; നെറിയില്ലാത്തതാണ്. ഭീകരവാദത്തെ നേരിടുന്നതിന് ഒറ്റക്കെട്ടായി മുന്നേറേണ്ട ഘട്ടത്തിലാണ് അത്തരം മുന്‍കൈകളെ ദുര്‍ബലപ്പെടുത്തുന്ന ഹീനതന്ത്രങ്ങളുമായി യുഡിഎഫ് രംഗത്തുവരുന്നത് എന്നത് നിസ്സാരമല്ല.
ഭീകരവാദികള്‍ നടത്തുന്ന കുറ്റകൃത്യങ്ങളെ അവര്‍ ഈ മതത്തിലെയോ മറ്റേ മതത്തിലെയോ ഭീകരഗ്രൂപ്പുകളാണെന്ന നിലയില്‍ മാറ്റിനിര്‍ത്താനോ അവരോട് എന്തെങ്കിലും തരത്തിലുള്ള ഒത്തുതീര്‍പ്പിനോ തയ്യാറാകരുതെന്നാണ് സിപിഐ എം പ്രഖ്യാപിച്ചിട്ടുള്ള ഉറച്ചനിലപാട്. വര്‍ഗീയവാദവും മതതീവ്രവാദവും ഭീകരാക്രമണപ്രവര്‍ത്തനങ്ങളെ ഊട്ടിവളര്‍ത്തുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരായ പീഡനം, പീഡനത്തിന് ഇരയായവരോടുള്ള നീതിനിഷേധം തുടങ്ങിയവ ന്യൂനപക്ഷസമുദായങ്ങള്‍ക്കിടയില്‍ മൌലികവാദശക്തികള്‍ ശക്തിപ്പെടുന്നതിന് ഇടയാക്കുന്നു. മുസ്ളിം ജനതയുടെ പൊതുതാല്‍പ്പര്യങ്ങള്‍ക്ക് എതിരാകയാല്‍ ന്യൂനപക്ഷസമുദായത്തിനകത്ത് വിഭാഗീയലക്ഷ്യങ്ങളോടെ വളര്‍ത്തിയെടുക്കുന്ന മൌലികവാദത്തിനും തീവ്രവാദത്തിനുമെതിരെ പോരാടാന്‍ പ്രതിജ്ഞയെടുത്ത പ്രസ്ഥാനമാണ് സിപിഐ എം. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ മതപരമായ, വര്‍ഗീയവാദശക്തികള്‍ക്കെതിരായ നിലപാടും അവരെ ഒറ്റപ്പെടുത്താനുള്ള നിശ്ചയദാര്‍ഢ്യവും ആവശ്യമാണ്. അത്തരമൊന്ന് യുഡിഎഫിന് അവകാശപ്പെടാനുണ്ടോ? സമൂഹത്തെ വര്‍ഗീയവല്‍ക്കരിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളെയും പരാജയപ്പെടുത്താനും എല്ലാതരം വിഭാഗീയ താല്‍പ്പര്യങ്ങളെയും കീഴ്പെടുത്തി രാജ്യത്തിന്റെ ഐക്യം ഉറപ്പിക്കാനുമുള്ള മുന്നേറ്റത്തില്‍ ഇന്നത്തെ നിലയില്‍ യുഡിഎഫിന് അണിചേരാനാകുമോ? അതിന് വര്‍ഗീയ-ഭീകരവാദ ചങ്ങാത്തം അവരെ അനുവദിക്കുമോ? ഈ ദയനീയാവസ്ഥ മൂടിവയ്ക്കാനുള്ള വെപ്രാളമല്ലേ ഇന്നു കാണുന്ന വിവാദം? ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ എന്ന ലേബലണിഞ്ഞവര്‍ തയ്യാറാകുമോ? എന്നിട്ടുപോരേ, മഅ്ദനി ഒരിക്കല്‍ പിന്തുണ നല്‍കി എന്നതിന്റെ പേരില്‍ സിപിഐ എമ്മിനുമേല്‍ തീവ്രവാദത്തിന്റെ ചെളി വാരിയെറിയാനുള്ള സാഹസം?
ദേശാഭിമാനി മുഖപ്രസംഗം 151209
അബ്ദുള്‍നാസര്‍ മഅ്ദനി കേരളത്തില്‍ മുമ്പ് ഇസ്ളാമിക തീവ്രവാദത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ചിരുന്ന നേതാവാണ്. അദ്ദേഹത്തിന്റെ പ്രസ്ഥാനവും പരസ്യമായിത്തന്നെ തീവ്രവാദനിലപാടിനോട് ഒട്ടിനിന്നിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് കോയമ്പത്തൂര്‍ സ്ഫോടനമുള്‍പ്പെടെയുള്ള കേസുകളില്‍ മഅ്ദനി പ്രതിചേര്‍ക്കപ്പെട്ടതും ദീര്‍ഘകാലം ജയിലിലടയ്ക്കപ്പെട്ടതും. ഇതൊന്നും ആര്‍ക്കും അറിയാത്ത കാര്യങ്ങളല്ല. വിചാരണത്തടവുകാരനായി കോയമ്പത്തൂര്‍ ജയിലില്‍ അനിശ്ചിതമായി കഴിയേണ്ടിവന്ന മഅ്ദനിയെ തെരഞ്ഞെടുപ്പ് ആയുധമായി ഉപയോഗിച്ചത് ഇന്നാട്ടിലെ കോണ്‍ഗ്രസുകാരാണ്; യുഡിഎഫാണ്. 2001ലെ തെരഞ്ഞെടുപ്പില്‍ കേരളത്തിലങ്ങോളമിങ്ങോളം മഅ്ദനിയുടെ ചിത്രംവച്ച് വോട്ട് തേടുകയും പിഡിപിക്ക് രണ്ട് സീറ്റ് നല്‍കുകയും സഖ്യകക്ഷിയായിത്തന്നെ പരിഗണിക്കുകയും ചെയ്തത് യുഡിഎഫാണ്. തീവ്രവാദ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മഅ്ദനിയുമായായിരുന്നു അന്ന് കോണ്‍ഗ്രസിന്റെ കൂട്ട്. കളമശേരി ബസ് കത്തിക്കല്‍ നടക്കുമ്പോള്‍ മഅ്ദനിയുടെ പാര്‍ടിയുടെ പിന്തുണ എല്‍ഡിഎഫിനായിരുന്നില്ല എന്നെങ്കിലും കുപ്രചാരകര്‍ ഓര്‍ക്കണം.
കുറ്റവിമുക്തനാക്കി കോടതി വിട്ടയച്ച മഅ്ദനി നാട്ടിലെത്തി പറഞ്ഞത്, തനിക്ക് ഇനി തീവ്രവാദനിലപാടുകളുമായി ബന്ധമുണ്ടാകില്ലെന്നാണ്. ഇനിയുള്ള നാളുകളില്‍ മതനിരപേക്ഷനിലപാട് ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കുമെന്നും പ്രഖ്യാപിച്ചു. മാത്രമല്ല, തീവ്രവാദ ആശയങ്ങളെ പരസ്യമായി തള്ളിപ്പറയുകയും ചെയ്തു. അങ്ങനെയുള്ള മഅ്ദനിയുടെ പാര്‍ടിയാണ് 15-ാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയെ പിന്തുണച്ചത്. അതേ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏറ്റവും കടുത്ത തീവ്രവാദപ്രസ്ഥാനമായ എന്‍ഡിഎഫിന്റെ പിന്തുണ യുഡിഎഫിനായിരുന്നു. നാടാകെ താലിബാന്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും താലിബാനിസ്റ്റ് പ്രവര്‍ത്തനരീതി കാഴ്ചവയ്ക്കുകയും ചെയ്യുന്ന എന്‍ഡിഎഫിനെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ, മഅ്ദനിയുടെ പിന്തുണ ചൂണ്ടിക്കാട്ടി സിപിഐ എമ്മിനെ ആക്രമിക്കുന്നനിലയാണ് മാധ്യമങ്ങള്‍ സ്വീകരിച്ചത്. അതിന്റെ മറവില്‍ യുഡിഎഫ് സമര്‍ഥമായി തെരഞ്ഞെടുപ്പുനേട്ടമുണ്ടാക്കി. മതനിരപേക്ഷവാദികളില്‍ ചിലരിലെങ്കിലും ഇടതുപക്ഷത്തിനെതിരായ ചിന്തയുണ്ടാക്കാന്‍ ആ തന്ത്രം കാരണമാവുകയും ചെയ്തു.
അതിന്റെ തുടര്‍ച്ചയായിട്ടാകണം, തടിയന്റവിട നസീര്‍ എന്ന ഭീകരസംഘക്കാരന്‍ പിടിക്കപ്പെട്ടപ്പോഴും സിപിഐ എമ്മിനെ വലിച്ചിഴച്ചുകൊണ്ടുള്ള പ്രചാരണയുദ്ധവുമായി യുഡിഎഫും മാധ്യമങ്ങളും ഇറങ്ങിയത്. പിഡിപിയും ഇടതുപക്ഷവും തമ്മില്‍ നേരത്തെ യുഡിഎഫ് ഉണ്ടാക്കിയതുപോലത്തെ ഒരു ധാരണയും നിലവിലില്ല. തെറ്റുകള്‍ ഏറ്റുപറയുകയും പശ്ചാത്തപിക്കുകയും ചെയ്ത മഅ്ദനി ഏതെങ്കിലും പുതിയ കേസില്‍ അകപ്പെട്ടിട്ടില്ല; വര്‍ഗീയപ്രചാരണം നടത്തുന്നതായി യുഡിഎഫുപോലും ആരോപിച്ചിട്ടുമില്ല. എന്നിട്ടും മഅ്ദനിയെ ചാരി സിപിഐ എമ്മിനെ തല്ലുന്നതിന്റെ സാംഗത്യമെന്താണ്? അതിനുപിന്നിലെ ചേതോവികാരം എന്താണ്? എന്തിനെയും വിവാദമാക്കി വളര്‍ത്തി ഇടതുപക്ഷത്തിനുനേരെ തിരിച്ചുവിടാനുള്ള വ്യഗ്രത യുഡിഎഫിനെയും മാധ്യമങ്ങളെയും എത്രവലിയ ചെളിക്കുണ്ടിലാണ് എത്തിച്ചിട്ടുള്ളതെന്ന് അവര്‍തന്നെ ചിന്തിച്ചുനോക്കട്ടെ.
എല്‍ഡിഎഫിനൊപ്പം ഒരു വര്‍ഗീയവാദിയുമില്ല; ഭീകരനുമില്ല. യുഡിഎഫിന്റെ എളിയിലാണ് എസ്ഡിപിഐ ആയി മാറിയ എന്‍ഡിഎഫ് എന്ന താലിബാനിസ്റ്റ് ഭീകരന്‍ ഇരിക്കുന്നത്. അതിന്റെ പിന്തുണയാണ് യുഡിഎഫ് പരസ്യമായി നേടിയിട്ടുള്ളത്. ആര്‍എസ്എസിന്റെയും ബിജെപിയുടെയും വോട്ട് വാങ്ങിയതും മറയില്ലാതെ അവരുമായി കൂട്ടുകെട്ടുകളുണ്ടാക്കിയതും യുഡിഎഫാണ്. വര്‍ഗീയശക്തികളെ; വര്‍ഗീയതയുടെ അടിസ്ഥാനത്തില്‍ സംഘടിച്ച രാഷ്ട്രീയപാര്‍ടികളെ തള്ളിപ്പറയാനും എതിര്‍ക്കാനും യുഡിഎഫ് തയ്യാറാകുമോ? എന്‍ഡിഎഫ് ബന്ധം അറുത്തുമാറ്റുമോ? ഘടകകക്ഷികളിലേതിനെങ്കിലും തീവ്രവാദിബന്ധമോ തീവ്രവാദശക്തികളെ സംരക്ഷിക്കുന്ന പതിവോ ഉണ്ടെന്ന് തെളിഞ്ഞാല്‍ ആ കക്ഷിയെ പുറത്താക്കാനുള്ള തന്റേടം യുഡിഎഫിനുണ്ടോ?
മഅ്ദനിയെന്നല്ല മറ്റാരായാലും കുറ്റംചെയ്തിട്ടുണ്ടെങ്കില്‍ നിയമത്തിനുമുന്നില്‍ കൊണ്ടുവരുന്നതിനും പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനും ആരും എതിരല്ല. ഇവിടെ അതല്ല. രാഷ്ട്രീയ ദുരുദ്ദേശ്യം വച്ചുള്ള കുപ്രചാരണയുദ്ധമാണുണ്ടാകുന്നത്. വസ്തുതകളല്ല, കൃത്രിമമായി ഉല്‍പ്പാദിപ്പിക്കുന്ന വികാരോദ്ദീപകമായ പ്രചാരണവും പര്‍വതീകരണം, തമസ്കരണം, വക്രീകരണം, സ്തോഭവല്‍ക്കരണം തുടങ്ങിയ മാധ്യമകുതന്ത്രങ്ങളുമാണ് അരങ്ങേറുന്നത്. ഇത് അസഹ്യമാണ്; നെറിയില്ലാത്തതാണ്. ഭീകരവാദത്തെ നേരിടുന്നതിന് ഒറ്റക്കെട്ടായി മുന്നേറേണ്ട ഘട്ടത്തിലാണ് അത്തരം മുന്‍കൈകളെ ദുര്‍ബലപ്പെടുത്തുന്ന ഹീനതന്ത്രങ്ങളുമായി യുഡിഎഫ് രംഗത്തുവരുന്നത് എന്നത് നിസ്സാരമല്ല.
ഭീകരവാദികള്‍ നടത്തുന്ന കുറ്റകൃത്യങ്ങളെ അവര്‍ ഈ മതത്തിലെയോ മറ്റേ മതത്തിലെയോ ഭീകരഗ്രൂപ്പുകളാണെന്ന നിലയില്‍ മാറ്റിനിര്‍ത്താനോ അവരോട് എന്തെങ്കിലും തരത്തിലുള്ള ഒത്തുതീര്‍പ്പിനോ തയ്യാറാകരുതെന്നാണ് സിപിഐ എം പ്രഖ്യാപിച്ചിട്ടുള്ള ഉറച്ചനിലപാട്. വര്‍ഗീയവാദവും മതതീവ്രവാദവും ഭീകരാക്രമണപ്രവര്‍ത്തനങ്ങളെ ഊട്ടിവളര്‍ത്തുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരായ പീഡനം, പീഡനത്തിന് ഇരയായവരോടുള്ള നീതിനിഷേധം തുടങ്ങിയവ ന്യൂനപക്ഷസമുദായങ്ങള്‍ക്കിടയില്‍ മൌലികവാദശക്തികള്‍ ശക്തിപ്പെടുന്നതിന് ഇടയാക്കുന്നു. മുസ്ളിം ജനതയുടെ പൊതുതാല്‍പ്പര്യങ്ങള്‍ക്ക് എതിരാകയാല്‍ ന്യൂനപക്ഷസമുദായത്തിനകത്ത് വിഭാഗീയലക്ഷ്യങ്ങളോടെ വളര്‍ത്തിയെടുക്കുന്ന മൌലികവാദത്തിനും തീവ്രവാദത്തിനുമെതിരെ പോരാടാന്‍ പ്രതിജ്ഞയെടുത്ത പ്രസ്ഥാനമാണ് സിപിഐ എം. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ മതപരമായ, വര്‍ഗീയവാദശക്തികള്‍ക്കെതിരായ നിലപാടും അവരെ ഒറ്റപ്പെടുത്താനുള്ള നിശ്ചയദാര്‍ഢ്യവും ആവശ്യമാണ്. അത്തരമൊന്ന് യുഡിഎഫിന് അവകാശപ്പെടാനുണ്ടോ? സമൂഹത്തെ വര്‍ഗീയവല്‍ക്കരിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളെയും പരാജയപ്പെടുത്താനും എല്ലാതരം വിഭാഗീയ താല്‍പ്പര്യങ്ങളെയും കീഴ്പെടുത്തി രാജ്യത്തിന്റെ ഐക്യം ഉറപ്പിക്കാനുമുള്ള മുന്നേറ്റത്തില്‍ ഇന്നത്തെ നിലയില്‍ യുഡിഎഫിന് അണിചേരാനാകുമോ? അതിന് വര്‍ഗീയ-ഭീകരവാദ ചങ്ങാത്തം അവരെ അനുവദിക്കുമോ? ഈ ദയനീയാവസ്ഥ മൂടിവയ്ക്കാനുള്ള വെപ്രാളമല്ലേ ഇന്നു കാണുന്ന വിവാദം? ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ എന്ന ലേബലണിഞ്ഞവര്‍ തയ്യാറാകുമോ? എന്നിട്ടുപോരേ, മഅ്ദനി ഒരിക്കല്‍ പിന്തുണ നല്‍കി എന്നതിന്റെ പേരില്‍ സിപിഐ എമ്മിനുമേല്‍ തീവ്രവാദത്തിന്റെ ചെളി വാരിയെറിയാനുള്ള സാഹസം?
ദേശാഭിമാനി മുഖപ്രസംഗം 151209
Labels:
ഇടതുപക്ഷം,
കേരളം,
കോണ്‍ഗ്രസ്,
നുണപ്രചരണം,
ഭീകരത,
രാഷ്ട്രീയം
Monday, December 14, 2009
പിണറായി വിജയന്റെ പത്രസമ്മേളനം
യുഡിഎഫ് വിവാദം എന്‍ഡിഎഫ് ബന്ധം മറച്ചുവയ്ക്കാന്‍
തീവ്രവാദപ്രസ്ഥാനമായ എന്‍ഡിഎഫുമായി യുഡിഎഫ് ഉണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ട് മറച്ചുവെക്കാനാണ് മഅ്ദനി വിവാദം വീണ്ടും കുത്തിപ്പൊക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഒരു തരത്തിലും ന്യായീകരിക്കാനാവാത്ത ആ സഖ്യത്തെ വെള്ളപൂശാനും സിപിഐ എമ്മിന്റെ മതേതര പ്രതിഛായ തകര്‍ക്കാനുമാണ് യുഡിഎഫും ചില മാധ്യമങ്ങളും മഅ്ദനി വിവാദം ഉപയോഗിക്കുന്നതെന്ന് പിണറായി വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
മഅ്ദനി തീവ്രവ്രാദ നിലപാട് സ്വീകരിച്ചിരുന്നപ്പോള്‍ യുഡിഎഫും പിഡിപിയും രാഷ്ട്രീയ കൂട്ടുകെട്ടിലായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടം, കുന്ദമംഗലം സീറ്റുകള്‍ യുഡിഎഫ് പിഡിപിക്ക്് നീക്കിവെച്ചു. തീവ്രവാദത്തിനെതിരെ സിപിഐ എം ഏതറ്റം വരെയും പോരാടും. പഴയതീവ്രവാദനിലപാടുകള്‍ മഅ്ദനി തിരസ്കരിച്ചത് സിപിഐ എം സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍, മഅ്ദനിയോ അനുയായികളോ പഴയ കാലത്ത് നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തെങ്കില്‍ അത് ന്യായീകരിക്കേണ്ട കാര്യം സിപിഐ എമ്മിനില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഅ്ദനി എല്‍ഡിഎഫിനെ പിന്താങ്ങുമെന്ന് പ്രഖ്യാപിച്ചു. പൊന്നാനിയില്‍ അവര്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ പിന്‍വലിച്ചു. അതേസമയം എല്‍ഡിഎഫും പിഡിപിയുമായി എതെങ്കിലും വിധത്തിലുള്ള ധാരണയോ കൂട്ടുകെട്ടോ ഉണ്ടാക്കിയിരുന്നില്ല. യുഡിഎഫ് നല്‍കിയതുപോല സീറ്റുകള്‍ വിട്ടുകൊടുത്തുള്ള ഏര്‍പ്പാടിന് എല്‍ഡിഎഫ് പോയില്ല. എന്നിട്ടും പിഡിപിയുമായി കൂട്ടുകെട്ടുണ്ടാക്കിയതായി ദുര്‍വ്യാഖ്യാനം ചെയ്തു.
പിഡിപിയുടെ സഹായം എല്‍ഡിഎഫിനെ പിന്താങ്ങുന്ന മതേതരവിശ്വാസികളില്‍ ചിലരില്‍ എതിര്‍പ്പുളവാക്കിയെന്ന് തെരഞ്ഞെടുപ്പിനുശേഷം പാര്‍ടി വിലയിരുത്തിയതാണ്. പിഡിപിയുമായി വേദി പങ്കിട്ടത് ശരിയായില്ലെന്നും പാര്‍ടി കേന്ദ്രകമ്മറ്റി വിലയിരുത്തി. തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് അച്ചടിച്ച് പ്രസിദ്ധികരിച്ചതാണ്. അത് പലരും മറന്നു. അവലോകനം പുതിയ കണ്ടുപിടുത്തമെന്ന മട്ടിലാണ് ചില കേന്ദ്രങ്ങള്‍ അവതരിപ്പിക്കുന്നത്.
മഅ്ദനി ഐഎസ്എസ് രൂപീകരിച്ചപ്പോള്‍ സിപിഐ എം അതിശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍, അന്ന് യുഡിഎഫ് മഅ്ദനിയുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കി. പി പി തങ്കച്ചന്‍ അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ മഅ്നിയുടെ ഫോട്ടോ വച്ചാണ് 2001 ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. തെരഞ്ഞെടുപ്പില്‍ സഹായിച്ചതിന് നന്ദി അറിയിക്കാന്‍ അന്ന് യുഡിഎഫ് കണ്‍വീനറായിരുന്ന ഉമ്മന്‍ചാണ്ടിയും ബെന്നി ബഹനാനുമാണ് കോയമ്പത്തുര്‍ ജയിലില്‍ പോയത്. തെരഞ്ഞെടുപ്പിനുശേഷം മഅ്ദനിയുടെ പാര്‍ടിയുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റിനെ ഹജ്ജ് കമ്മറ്റി അംഗമാക്കി. തീവ്രാവാദനിലപാട് സ്വീകരിച്ച ഘട്ടത്തില്‍ മഅ്ദനിയുമായി കൂട്ടുകെട്ടുണ്ടാക്കിയത് പിശകായെന്ന് യുഡിഎഫിന് ഇപ്പോഴെങ്കിലും തോന്നുന്നുണ്ടോയെന്നും പിണറായി ചോദിച്ചു.
മഅ്ദനി തീവ്രവാദ നിലപാട് പരസ്യമായി തള്ളിപ്പറഞ്ഞതോടെ ആ സ്ഥാനം തടിയന്റെവിട നസീറും എന്‍ഡിഎഫും ഏറ്റെടുത്തപ്പോള്‍ യുഡിഎഫ് അവരുമായി സഖ്യത്തിലായി. ലോക്സഭാ തെരഞ്ഞെടുപ്പിലും കഴിഞ്ഞ നിയമസഭാ ഉപതെരഞ്ഞെടുപ്പിലും എന്‍ഡിഎഫ് പരസ്യമായി യുഡിഎഫിനായി പ്രവര്‍ത്തിച്ചു. പിന്തുണ വേണ്ടെന്നു പറയാന്‍ യുഡിഎഫ് തയ്യാറായില്ല. എന്‍ഡിഎഫിന്റെ രാഷ്ട്രീയ സംരക്ഷകരായി ലീഗ് മാറിയതാണ് ഈയിടെ കാസര്‍കോട്ട് നടന്ന കലാപത്തില്‍ കണ്ടത്. മഅ്ദനിയെ മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്തതിന്റെ പേരില്‍ സാമുദായിക വികാരം ആളിക്കത്തിച്ച് വോട്ടു പിടിക്കുകയാണ് 2001 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ചെയ്തത്. തടിയന്റവിട നസീര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിയായ കേസുകള്‍ അട്ടിമറിക്കാനാണ്് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചത്. കളമശ്ശേരി ബസ് കത്തിക്കല്‍ കേസ് യുഡിഎഫ് ഭരണത്തിലാണ്. കേന്ദ്രമന്ത്രി ഇ അഹമ്മദിന്റെ ബന്ധു പ്രതിയായ കേസ് അട്ടിമറിക്കുകയായിരുന്നു. കോടതി നിര്‍ദ്ദേശപ്രകാരം എല്‍ഡിഎഫ് സര്‍ക്കാര്‍ ഫലപ്രദമായ പുനരന്വേഷിച്ച് മഅ്ദനിയുടെ ഭാര്യ സൂഫിയ മഅ്ദനിക്ക് കേസില്‍ പങ്കുള്ളതായി കണ്ടെത്തി. തെളിവിന്റെ അടിസഥാനത്തില്‍ കേസെടുത്തു. നസീര്‍ ഉള്‍പ്പെട്ട നാല് കേസുകള്‍ യുഡിഎഫ് ഭരണത്തിലുണ്ടായി. എന്നാല്‍, ഒരു കേസില്‍ മാത്രമാണ് നസീറിനെ യുഡിഎഫ് പ്രതിയാക്കിയതെന്നും പിണറായി ചൂണ്ടിക്കാട്ടി.
തീവ്രവാദം: ഉറച്ച നിലപാട് സ്വീകരിച്ചത് എല്‍ഡിഎഫ് സര്‍ക്കാര്‍
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണ് സംസ്ഥാനത്ത് തീവ്രവാദത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. തീവ്രവാദം നേരിടാന്‍ കേരളത്തില്‍ ആദ്യമായി ഐജിയുടെ കീഴില്‍ അന്വേഷണവിഭാഗം രൂപീകരിച്ചു. യുഡിഎഫ് ഭരണം മരവിപ്പിച്ച കേസുകളില്‍ അന്വേഷണം പുനരാരംഭിച്ചു. തടിയന്റവിട നസീര്‍ ബംഗ്ളാദേശിലേക്ക് കടന്നതായി കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതും നസീര്‍ അവിടെ ഉപയോഗിച്ച ടെലഫോണ്‍ നമ്പര്‍ നല്‍കിയതും സംസ്ഥാന ഇന്റലിജന്‍സാണ്. യുഡിഎഫ് സര്‍ക്കാര്‍ തീവ്രവാദികള്‍ ഉള്‍പ്പെട്ട കേസുകള്‍ അട്ടിമറിക്കുകയായിരുന്നു.
മുഖ്യമന്ത്രിയായിരിക്കെ ഇ കെ നായനാരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഊര്‍ജ്ജിത ശ്രമം നടത്തി. പിന്നീട് വന്ന യുഡിഎഫ് ഭരണം തുടര്‍നടപടി സ്വീകരിക്കാതെ കേസ് പിന്‍വലിക്കാനാണ് ശ്രമിച്ചത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പിന്റെ തൊട്ടടുത്ത ദിവസം ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കേസ് പിന്‍വലിക്കുന്നതിനുള്ള റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് മേധാവിക്ക് ഉത്തരവ് നല്‍കി. തടിയന്റവിട നസീറിന്റെ പേരില്‍ ഇതടക്കം എട്ടു കേസാണ് നിലനില്‍ക്കുന്നത്. ഇതില്‍ നാലെണ്ണം യുഡിഎഫിന്റെ കാലത്തും മൂന്നെണ്ണം എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ ഭരണകാലത്തുമാണ് ഉണ്ടാകുന്നത്. നസീറിനെ ഒരു കേസില്‍ മാത്രം പ്രതിയാക്കിയതിന്റെ കാരണം യുഡിഎഫ് നേതാക്കള്‍ വിശദീകരിക്കണം. ഇപ്പോഴത്തെ അന്വേഷണത്തിലാണ് യുഡിഎഫ് ഭരണകാലത്തെ സംഭവങ്ങളില്‍ നസീര്‍ പ്രതിയായത്. ഈ തീവ്രവാദിയെ സഹായിച്ചതാരാണെന്ന് യുഡിഎഫ് വ്യക്തമാക്കണം.
സിപിഐ എമ്മിന്റെ ആറ് പ്രവര്‍ത്തകര്‍ എന്‍ഡിഎഫിന്റെ കൊലക്കത്തിക്കിരയായി. എന്നാല്‍, രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഇത്തരം ശക്തികളുമായി കൈകോര്‍ക്കുകയാണ് യുഡിഎഫ് ചെയ്തത്. മുസ്ളിംലീഗ് നിലപാടാണ് എന്‍ഡിഎഫിന്റെ വളര്‍ച്ചക്ക് വഴിയൊരുക്കുന്നത്. എന്‍ഡിഎഫിനെ ലീഗും യുഡിഎഫും എതിര്‍ക്കുന്നില്ല. കാസര്‍കോട്ട് എല്ലാ വിഭാഗവും തള്ളിപ്പറഞ്ഞ ആക്രമണത്തെ ലീഗും യുഡിഎഫും മാത്രമാണ് ന്യായികരിച്ചത്. തന്റെ തീവ്രവാദ നിലപാടുകള്‍ മഅ്ദനി തന്നെ പരസ്യമായി തള്ളിപ്പറഞ്ഞ സാഹചര്യത്തിലാണ് കഴിഞ്ഞ ലോകസഭാ തെരഞെടുപ്പില്‍ അവരുടെ പിന്തുണ സ്വീകരിച്ചതെന്ന് പിണറായി ചോദ്യത്തിനു മറുപടിയായി പറഞ്ഞു. മഅ്ദനി പരസ്യമായ നിലപാട് എടുത്തു. അതില്‍ വ്യതിയാനമുണ്ടോ എന്നാണ് നോക്കേണ്ടത്.
ലോകസഭാ തെരഞ്ഞെടുപ്പ് പിന്തുണയുടെ ഘട്ടം കഴിഞ്ഞു. ഓരോ ഘട്ടത്തിലും ഉയര്‍ന്നു വരുന്ന രാഷ്ട്രീയപ്രശ്നങ്ങളെ ആശ്രിച്ചാണ് രാഷ്ട്രീയ സമീപനം സ്വീകരിക്കുക. അതേക്കുറിച്ച് നേരത്തേ പറയാനാവില്ല. ഓരോ തെരഞ്ഞെടുപ്പിലെയും നിലപാട് ആ തെരഞ്ഞെടുപ്പിലെ അടവുനയം തീരുമാനിക്കുമ്പോള്‍ എടുക്കുന്നതാണ്. മഅ്ദനിയുമായി വേദി പങ്കിട്ടതു സംബന്ധിച്ച് വ്യക്തിപരമായ അഭിപ്രായം എന്തെന്ന ചോദ്യത്തോട് വ്യക്തികളുടെ തോന്നലുകളല്ല പാര്‍ടി നിലപാടാണ് എല്ലാവര്‍ക്കും ബാധകമെന്ന് പിണറായി പ്രതികരിച്ചു.
നസീറിനെ ചോദ്യം ചെയ്യാന്‍ ഐജി ടോമിന്‍ ജെ തച്ചങ്കരിയെ അയച്ചതിനെക്കുറിച്ച് ഉമ്മന്‍ചാണ്ടിയും യുഡിഎഫ് നേതാക്കളും നടത്തിയ പ്രതികരണം തീവ്രവാദികളെ സഹായിക്കാനുള്ള ദുഷ്ടലാക്കിന്റെ ഭാഗമാണ്. അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരെ തള്ളിപ്പറയുന്നത് ഉമ്മന്‍ചാണ്ടിയെ പോലുള്ളവര്‍ സ്വീകരിക്കേണ്ട നിലപാടല്ല. നസീറിന്റെ തീവ്രവാദിബന്ധം കര്‍ണാടക പൊലീസാണ് കണ്ടെത്തിയതെന്ന പ്രചാരണം ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതിന്റെ 'നല്ല മാതൃക'യാണ്. കേരള പൊലീസാണ് ഇത് കണ്ടെത്തിയത്. സൂഫിയ മഅ്ദനി പ്രതിയായത് യുഡിഎഫ് ഭരണത്തില്‍ നടന്ന കേസിലാണെന്ന് മറ്റൊരു ചോദ്യത്തോട് പിണറായി പ്രതികരിച്ചു. അന്ന് യുഡിഎഫ് എടുത്ത നിലപാട് മാധ്യമങ്ങള്‍ കാണുന്നില്ല. ബുദ്ധി ആ വഴിക്ക് പോകുന്നുമില്ല. പാര്‍ടി നിലപാടും മുഖ്യമന്ത്രിയുടെ നിലപാടും ഒന്നുതന്നെയാണെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി പിണറായി വ്യക്തമാക്കി.
ദേശാഭിമാനി 141209
തീവ്രവാദപ്രസ്ഥാനമായ എന്‍ഡിഎഫുമായി യുഡിഎഫ് ഉണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ട് മറച്ചുവെക്കാനാണ് മഅ്ദനി വിവാദം വീണ്ടും കുത്തിപ്പൊക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഒരു തരത്തിലും ന്യായീകരിക്കാനാവാത്ത ആ സഖ്യത്തെ വെള്ളപൂശാനും സിപിഐ എമ്മിന്റെ മതേതര പ്രതിഛായ തകര്‍ക്കാനുമാണ് യുഡിഎഫും ചില മാധ്യമങ്ങളും മഅ്ദനി വിവാദം ഉപയോഗിക്കുന്നതെന്ന് പിണറായി വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
മഅ്ദനി തീവ്രവ്രാദ നിലപാട് സ്വീകരിച്ചിരുന്നപ്പോള്‍ യുഡിഎഫും പിഡിപിയും രാഷ്ട്രീയ കൂട്ടുകെട്ടിലായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടം, കുന്ദമംഗലം സീറ്റുകള്‍ യുഡിഎഫ് പിഡിപിക്ക്് നീക്കിവെച്ചു. തീവ്രവാദത്തിനെതിരെ സിപിഐ എം ഏതറ്റം വരെയും പോരാടും. പഴയതീവ്രവാദനിലപാടുകള്‍ മഅ്ദനി തിരസ്കരിച്ചത് സിപിഐ എം സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍, മഅ്ദനിയോ അനുയായികളോ പഴയ കാലത്ത് നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തെങ്കില്‍ അത് ന്യായീകരിക്കേണ്ട കാര്യം സിപിഐ എമ്മിനില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഅ്ദനി എല്‍ഡിഎഫിനെ പിന്താങ്ങുമെന്ന് പ്രഖ്യാപിച്ചു. പൊന്നാനിയില്‍ അവര്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ പിന്‍വലിച്ചു. അതേസമയം എല്‍ഡിഎഫും പിഡിപിയുമായി എതെങ്കിലും വിധത്തിലുള്ള ധാരണയോ കൂട്ടുകെട്ടോ ഉണ്ടാക്കിയിരുന്നില്ല. യുഡിഎഫ് നല്‍കിയതുപോല സീറ്റുകള്‍ വിട്ടുകൊടുത്തുള്ള ഏര്‍പ്പാടിന് എല്‍ഡിഎഫ് പോയില്ല. എന്നിട്ടും പിഡിപിയുമായി കൂട്ടുകെട്ടുണ്ടാക്കിയതായി ദുര്‍വ്യാഖ്യാനം ചെയ്തു.
പിഡിപിയുടെ സഹായം എല്‍ഡിഎഫിനെ പിന്താങ്ങുന്ന മതേതരവിശ്വാസികളില്‍ ചിലരില്‍ എതിര്‍പ്പുളവാക്കിയെന്ന് തെരഞ്ഞെടുപ്പിനുശേഷം പാര്‍ടി വിലയിരുത്തിയതാണ്. പിഡിപിയുമായി വേദി പങ്കിട്ടത് ശരിയായില്ലെന്നും പാര്‍ടി കേന്ദ്രകമ്മറ്റി വിലയിരുത്തി. തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് അച്ചടിച്ച് പ്രസിദ്ധികരിച്ചതാണ്. അത് പലരും മറന്നു. അവലോകനം പുതിയ കണ്ടുപിടുത്തമെന്ന മട്ടിലാണ് ചില കേന്ദ്രങ്ങള്‍ അവതരിപ്പിക്കുന്നത്.
മഅ്ദനി ഐഎസ്എസ് രൂപീകരിച്ചപ്പോള്‍ സിപിഐ എം അതിശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍, അന്ന് യുഡിഎഫ് മഅ്ദനിയുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കി. പി പി തങ്കച്ചന്‍ അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ മഅ്നിയുടെ ഫോട്ടോ വച്ചാണ് 2001 ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. തെരഞ്ഞെടുപ്പില്‍ സഹായിച്ചതിന് നന്ദി അറിയിക്കാന്‍ അന്ന് യുഡിഎഫ് കണ്‍വീനറായിരുന്ന ഉമ്മന്‍ചാണ്ടിയും ബെന്നി ബഹനാനുമാണ് കോയമ്പത്തുര്‍ ജയിലില്‍ പോയത്. തെരഞ്ഞെടുപ്പിനുശേഷം മഅ്ദനിയുടെ പാര്‍ടിയുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റിനെ ഹജ്ജ് കമ്മറ്റി അംഗമാക്കി. തീവ്രാവാദനിലപാട് സ്വീകരിച്ച ഘട്ടത്തില്‍ മഅ്ദനിയുമായി കൂട്ടുകെട്ടുണ്ടാക്കിയത് പിശകായെന്ന് യുഡിഎഫിന് ഇപ്പോഴെങ്കിലും തോന്നുന്നുണ്ടോയെന്നും പിണറായി ചോദിച്ചു.
മഅ്ദനി തീവ്രവാദ നിലപാട് പരസ്യമായി തള്ളിപ്പറഞ്ഞതോടെ ആ സ്ഥാനം തടിയന്റെവിട നസീറും എന്‍ഡിഎഫും ഏറ്റെടുത്തപ്പോള്‍ യുഡിഎഫ് അവരുമായി സഖ്യത്തിലായി. ലോക്സഭാ തെരഞ്ഞെടുപ്പിലും കഴിഞ്ഞ നിയമസഭാ ഉപതെരഞ്ഞെടുപ്പിലും എന്‍ഡിഎഫ് പരസ്യമായി യുഡിഎഫിനായി പ്രവര്‍ത്തിച്ചു. പിന്തുണ വേണ്ടെന്നു പറയാന്‍ യുഡിഎഫ് തയ്യാറായില്ല. എന്‍ഡിഎഫിന്റെ രാഷ്ട്രീയ സംരക്ഷകരായി ലീഗ് മാറിയതാണ് ഈയിടെ കാസര്‍കോട്ട് നടന്ന കലാപത്തില്‍ കണ്ടത്. മഅ്ദനിയെ മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്തതിന്റെ പേരില്‍ സാമുദായിക വികാരം ആളിക്കത്തിച്ച് വോട്ടു പിടിക്കുകയാണ് 2001 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ചെയ്തത്. തടിയന്റവിട നസീര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിയായ കേസുകള്‍ അട്ടിമറിക്കാനാണ്് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചത്. കളമശ്ശേരി ബസ് കത്തിക്കല്‍ കേസ് യുഡിഎഫ് ഭരണത്തിലാണ്. കേന്ദ്രമന്ത്രി ഇ അഹമ്മദിന്റെ ബന്ധു പ്രതിയായ കേസ് അട്ടിമറിക്കുകയായിരുന്നു. കോടതി നിര്‍ദ്ദേശപ്രകാരം എല്‍ഡിഎഫ് സര്‍ക്കാര്‍ ഫലപ്രദമായ പുനരന്വേഷിച്ച് മഅ്ദനിയുടെ ഭാര്യ സൂഫിയ മഅ്ദനിക്ക് കേസില്‍ പങ്കുള്ളതായി കണ്ടെത്തി. തെളിവിന്റെ അടിസഥാനത്തില്‍ കേസെടുത്തു. നസീര്‍ ഉള്‍പ്പെട്ട നാല് കേസുകള്‍ യുഡിഎഫ് ഭരണത്തിലുണ്ടായി. എന്നാല്‍, ഒരു കേസില്‍ മാത്രമാണ് നസീറിനെ യുഡിഎഫ് പ്രതിയാക്കിയതെന്നും പിണറായി ചൂണ്ടിക്കാട്ടി.
തീവ്രവാദം: ഉറച്ച നിലപാട് സ്വീകരിച്ചത് എല്‍ഡിഎഫ് സര്‍ക്കാര്‍
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണ് സംസ്ഥാനത്ത് തീവ്രവാദത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. തീവ്രവാദം നേരിടാന്‍ കേരളത്തില്‍ ആദ്യമായി ഐജിയുടെ കീഴില്‍ അന്വേഷണവിഭാഗം രൂപീകരിച്ചു. യുഡിഎഫ് ഭരണം മരവിപ്പിച്ച കേസുകളില്‍ അന്വേഷണം പുനരാരംഭിച്ചു. തടിയന്റവിട നസീര്‍ ബംഗ്ളാദേശിലേക്ക് കടന്നതായി കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതും നസീര്‍ അവിടെ ഉപയോഗിച്ച ടെലഫോണ്‍ നമ്പര്‍ നല്‍കിയതും സംസ്ഥാന ഇന്റലിജന്‍സാണ്. യുഡിഎഫ് സര്‍ക്കാര്‍ തീവ്രവാദികള്‍ ഉള്‍പ്പെട്ട കേസുകള്‍ അട്ടിമറിക്കുകയായിരുന്നു.
മുഖ്യമന്ത്രിയായിരിക്കെ ഇ കെ നായനാരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഊര്‍ജ്ജിത ശ്രമം നടത്തി. പിന്നീട് വന്ന യുഡിഎഫ് ഭരണം തുടര്‍നടപടി സ്വീകരിക്കാതെ കേസ് പിന്‍വലിക്കാനാണ് ശ്രമിച്ചത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പിന്റെ തൊട്ടടുത്ത ദിവസം ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കേസ് പിന്‍വലിക്കുന്നതിനുള്ള റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് മേധാവിക്ക് ഉത്തരവ് നല്‍കി. തടിയന്റവിട നസീറിന്റെ പേരില്‍ ഇതടക്കം എട്ടു കേസാണ് നിലനില്‍ക്കുന്നത്. ഇതില്‍ നാലെണ്ണം യുഡിഎഫിന്റെ കാലത്തും മൂന്നെണ്ണം എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ ഭരണകാലത്തുമാണ് ഉണ്ടാകുന്നത്. നസീറിനെ ഒരു കേസില്‍ മാത്രം പ്രതിയാക്കിയതിന്റെ കാരണം യുഡിഎഫ് നേതാക്കള്‍ വിശദീകരിക്കണം. ഇപ്പോഴത്തെ അന്വേഷണത്തിലാണ് യുഡിഎഫ് ഭരണകാലത്തെ സംഭവങ്ങളില്‍ നസീര്‍ പ്രതിയായത്. ഈ തീവ്രവാദിയെ സഹായിച്ചതാരാണെന്ന് യുഡിഎഫ് വ്യക്തമാക്കണം.
സിപിഐ എമ്മിന്റെ ആറ് പ്രവര്‍ത്തകര്‍ എന്‍ഡിഎഫിന്റെ കൊലക്കത്തിക്കിരയായി. എന്നാല്‍, രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഇത്തരം ശക്തികളുമായി കൈകോര്‍ക്കുകയാണ് യുഡിഎഫ് ചെയ്തത്. മുസ്ളിംലീഗ് നിലപാടാണ് എന്‍ഡിഎഫിന്റെ വളര്‍ച്ചക്ക് വഴിയൊരുക്കുന്നത്. എന്‍ഡിഎഫിനെ ലീഗും യുഡിഎഫും എതിര്‍ക്കുന്നില്ല. കാസര്‍കോട്ട് എല്ലാ വിഭാഗവും തള്ളിപ്പറഞ്ഞ ആക്രമണത്തെ ലീഗും യുഡിഎഫും മാത്രമാണ് ന്യായികരിച്ചത്. തന്റെ തീവ്രവാദ നിലപാടുകള്‍ മഅ്ദനി തന്നെ പരസ്യമായി തള്ളിപ്പറഞ്ഞ സാഹചര്യത്തിലാണ് കഴിഞ്ഞ ലോകസഭാ തെരഞെടുപ്പില്‍ അവരുടെ പിന്തുണ സ്വീകരിച്ചതെന്ന് പിണറായി ചോദ്യത്തിനു മറുപടിയായി പറഞ്ഞു. മഅ്ദനി പരസ്യമായ നിലപാട് എടുത്തു. അതില്‍ വ്യതിയാനമുണ്ടോ എന്നാണ് നോക്കേണ്ടത്.
ലോകസഭാ തെരഞ്ഞെടുപ്പ് പിന്തുണയുടെ ഘട്ടം കഴിഞ്ഞു. ഓരോ ഘട്ടത്തിലും ഉയര്‍ന്നു വരുന്ന രാഷ്ട്രീയപ്രശ്നങ്ങളെ ആശ്രിച്ചാണ് രാഷ്ട്രീയ സമീപനം സ്വീകരിക്കുക. അതേക്കുറിച്ച് നേരത്തേ പറയാനാവില്ല. ഓരോ തെരഞ്ഞെടുപ്പിലെയും നിലപാട് ആ തെരഞ്ഞെടുപ്പിലെ അടവുനയം തീരുമാനിക്കുമ്പോള്‍ എടുക്കുന്നതാണ്. മഅ്ദനിയുമായി വേദി പങ്കിട്ടതു സംബന്ധിച്ച് വ്യക്തിപരമായ അഭിപ്രായം എന്തെന്ന ചോദ്യത്തോട് വ്യക്തികളുടെ തോന്നലുകളല്ല പാര്‍ടി നിലപാടാണ് എല്ലാവര്‍ക്കും ബാധകമെന്ന് പിണറായി പ്രതികരിച്ചു.
നസീറിനെ ചോദ്യം ചെയ്യാന്‍ ഐജി ടോമിന്‍ ജെ തച്ചങ്കരിയെ അയച്ചതിനെക്കുറിച്ച് ഉമ്മന്‍ചാണ്ടിയും യുഡിഎഫ് നേതാക്കളും നടത്തിയ പ്രതികരണം തീവ്രവാദികളെ സഹായിക്കാനുള്ള ദുഷ്ടലാക്കിന്റെ ഭാഗമാണ്. അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരെ തള്ളിപ്പറയുന്നത് ഉമ്മന്‍ചാണ്ടിയെ പോലുള്ളവര്‍ സ്വീകരിക്കേണ്ട നിലപാടല്ല. നസീറിന്റെ തീവ്രവാദിബന്ധം കര്‍ണാടക പൊലീസാണ് കണ്ടെത്തിയതെന്ന പ്രചാരണം ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതിന്റെ 'നല്ല മാതൃക'യാണ്. കേരള പൊലീസാണ് ഇത് കണ്ടെത്തിയത്. സൂഫിയ മഅ്ദനി പ്രതിയായത് യുഡിഎഫ് ഭരണത്തില്‍ നടന്ന കേസിലാണെന്ന് മറ്റൊരു ചോദ്യത്തോട് പിണറായി പ്രതികരിച്ചു. അന്ന് യുഡിഎഫ് എടുത്ത നിലപാട് മാധ്യമങ്ങള്‍ കാണുന്നില്ല. ബുദ്ധി ആ വഴിക്ക് പോകുന്നുമില്ല. പാര്‍ടി നിലപാടും മുഖ്യമന്ത്രിയുടെ നിലപാടും ഒന്നുതന്നെയാണെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി പിണറായി വ്യക്തമാക്കി.
ദേശാഭിമാനി 141209
Labels:
ഇടതുപക്ഷം,
കേരളം,
കോണ്‍ഗ്രസ്,
നുണപ്രചരണം,
രാഷ്ട്രീയം,
വാര്‍ത്ത
Sunday, December 13, 2009
പ്രവാസികള്‍ക്ക് അമൂല്യ സമ്മാനം
മറുനാടന്‍ മലയാളികളുടെ നെടുനാളത്തെ ആവശ്യവും ആഗ്രഹവുമാണ് ടി കെ ഹംസയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച നിലവില്‍ വന്ന പ്രവാസി ക്ഷേമനിധി ബോര്‍ഡ്. കേരളത്തിന്റെ സാമ്പത്തിക നിലനില്‍പ്പിനുതന്നെ താങ്ങായി നില്‍ക്കുന്നത് ഇന്നാട്ടില്‍നിന്ന് വിദേശ രാജ്യങ്ങളിലും അന്യ സംസ്ഥാനങ്ങളിലും പോയി തൊഴിലെടുത്തു ജീവിക്കുന്ന മലയാളികളാണ്. ലോകത്തിന്റെ മനുഷ്യവാസമുള്ള ഏതു കോണിലും മലയാളിസാന്നിധ്യമുണ്ട്. ദുരിതപൂര്‍ണമായ സാഹചര്യങ്ങളോട് മല്ലിട്ട് അധ്വാനിക്കുന്ന മലയാളികള്‍ അയക്കുന്ന പണം ഇന്നാട്ടിലെ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ജീവിതം മാത്രമല്ല, നാടിന്റെ അഭിവൃദ്ധിയെയും മുന്നോട്ടു നയിക്കുന്നു. മണല്‍ക്കാടുകളിലെ ലേബര്‍ ക്യാമ്പുകളിലും ഉള്‍ക്കടലിലെ എണ്ണക്കപ്പലുകളിലും കൂറ്റന്‍ കെട്ടിടങ്ങളുടെ വെയില്‍ തിളയ്ക്കുന്ന ഉത്തുംഗങ്ങളിലും വിയര്‍പ്പുവീഴ്ത്തുന്ന പ്രവാസികളോട് നാടിന് തീര്‍ക്കാനാവാത്ത കടപ്പാടുകളുണ്ട്. ആ കടപ്പാടാണ്, പ്രവാസികള്‍ക്ക് നല്‍കിയ വാഗ്ദാനമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ക്ഷേമബോര്‍ഡ് രൂപീകരണത്തിലൂടെ പ്രവൃത്തിയില്‍ കൊണ്ടുവന്നത്.
രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി. പെന്‍ഷനും ചികിത്സാസഹായവും സ്വയംതൊഴില്‍വായ്പയും ഉള്‍പ്പെടെ പ്രവാസികള്‍ക്ക് വിപുലമായ ആനുകൂല്യങ്ങളുള്ള പദ്ധതി 2010 ജനുവരിയിലാണ് പ്രവര്‍ത്തനക്ഷമമാവുക. അംഗത്വകാര്‍ഡ് വിതരണവും പദ്ധതിപ്രവര്‍ത്തനവും ജനുവരിയില്‍ ആരംഭിക്കും. അഞ്ചുവര്‍ഷത്തില്‍ കുറയാതെ പ്രീമിയം അടയ്ക്കുന്നവര്‍ക്ക് 60 വയസ്സ് കഴിയുമ്പോള്‍ പെന്‍ഷന്‍ ലഭിക്കും. അംഗം മരിച്ചാല്‍ ആശ്രിതര്‍ക്ക് കുടുംബപെന്‍ഷന്‍ നല്‍കും. ശാരീരിക വൈകല്യം നേരിടാന്‍ പ്രത്യേക സാമ്പത്തികസഹായവും ക്ഷേമനിധിയിലുണ്ട്. പ്രത്യേക ചികിത്സാസഹായം, വനിതാ അംഗത്തിനും പെണ്‍മക്കള്‍ക്കും വിവാഹസഹായം, വസ്തു വാങ്ങാനും വീട് പണിയാനും അറ്റകുറ്റപ്പണിക്കും സാമ്പത്തികസഹായവും വായ്പയും, മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായവും വായ്പയും, സ്വയംതൊഴില്‍ വായ്പ തുടങ്ങിയവ ഇതിന്റെ ഭാഗമായുണ്ട്.
പ്രവാസി മലയാളികളുടെ പ്രയാസങ്ങള്‍ക്കാകെ ഇത് പരിഹാരമാണെന്നല്ല. എന്നാല്‍, തങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനാ വിഷയമാണെന്നും തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ആകുന്നത്ര ഇടപെടലിന് സന്നദ്ധമായ സര്‍ക്കാരാണ് നാട്ടിലുള്ളതെന്നുമുള്ള ധാരണയും സുരക്ഷിതബോധവും പ്രവാസികളിലുണ്ടാക്കാന്‍ ഈ പദ്ധതി കാരണമാകും. തൊഴില്‍ സുരക്ഷയുടെയും അസുഖത്തിന്റെയും മറ്റും പ്രശ്നമനുഭവിക്കുന്നവര്‍ക്ക് ആശ്വാസകരമായ ഒന്നാണിത്. പദ്ധതി ആവിഷ്കരിച്ച് സാര്‍ഥകമാക്കിയ എല്‍ഡിഎഫ് സര്‍ക്കാരിനെ പ്രവാസിമലയാളികളോടൊപ്പം ഞങ്ങളും അഭിനന്ദിക്കുന്നു.
എന്‍ഡോസള്‍ഫാന്‍മൂലം ദുരിതം അനുഭവിക്കുന്നവരുടെ സംരക്ഷകര്‍ക്ക് പ്രതിമാസം 250 രൂപ പെന്‍ഷന്‍ നല്‍കാനുള്ള തീരുമാനവും എല്‍ഡിഎഫ് സര്‍ക്കാരിന്റെ തൊപ്പിയിലെ മറ്റൊരു പൊന്‍തൂവലാണ്. എന്‍ഡോസള്‍ഫാന്‍ നിരോധനം ശക്തമായി തുടരും, ദുരിതബാധിതര്‍ക്ക് ജനറല്‍ ആശുപത്രിയില്‍ പ്രത്യേക വാര്‍ഡ് തുറക്കും, രണ്ടു രൂപയ്ക്ക് അരി നല്‍കുന്ന കാര്യം പരിഗണിക്കും, പരിയാരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ സൌജന്യമാക്കും, ദുരിതബാധിത മേഖലയില്‍ ആരോഗ്യവകുപ്പിന്റെ മൊബൈല്‍ മെഡിക്കല്‍ വാന്‍ പ്രവര്‍ത്തനം തുടങ്ങും എന്നിങ്ങനെയുള്ള തീരുമാനങ്ങളും ജനങ്ങളുടെ ദുരിതം പരിഹരിക്കാന്‍ പ്രതിബദ്ധതയുള്ള സര്‍ക്കാരിന്റേതാണ്. ജനപക്ഷത്തുള്ള എല്‍ഡിഎഫിനു മാത്രം കഴിയുന്ന തീരുമാനങ്ങള്‍.
ദേശാഭിമാനി മുഖപ്രസംഗം 141209
രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി. പെന്‍ഷനും ചികിത്സാസഹായവും സ്വയംതൊഴില്‍വായ്പയും ഉള്‍പ്പെടെ പ്രവാസികള്‍ക്ക് വിപുലമായ ആനുകൂല്യങ്ങളുള്ള പദ്ധതി 2010 ജനുവരിയിലാണ് പ്രവര്‍ത്തനക്ഷമമാവുക. അംഗത്വകാര്‍ഡ് വിതരണവും പദ്ധതിപ്രവര്‍ത്തനവും ജനുവരിയില്‍ ആരംഭിക്കും. അഞ്ചുവര്‍ഷത്തില്‍ കുറയാതെ പ്രീമിയം അടയ്ക്കുന്നവര്‍ക്ക് 60 വയസ്സ് കഴിയുമ്പോള്‍ പെന്‍ഷന്‍ ലഭിക്കും. അംഗം മരിച്ചാല്‍ ആശ്രിതര്‍ക്ക് കുടുംബപെന്‍ഷന്‍ നല്‍കും. ശാരീരിക വൈകല്യം നേരിടാന്‍ പ്രത്യേക സാമ്പത്തികസഹായവും ക്ഷേമനിധിയിലുണ്ട്. പ്രത്യേക ചികിത്സാസഹായം, വനിതാ അംഗത്തിനും പെണ്‍മക്കള്‍ക്കും വിവാഹസഹായം, വസ്തു വാങ്ങാനും വീട് പണിയാനും അറ്റകുറ്റപ്പണിക്കും സാമ്പത്തികസഹായവും വായ്പയും, മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായവും വായ്പയും, സ്വയംതൊഴില്‍ വായ്പ തുടങ്ങിയവ ഇതിന്റെ ഭാഗമായുണ്ട്.
പ്രവാസി മലയാളികളുടെ പ്രയാസങ്ങള്‍ക്കാകെ ഇത് പരിഹാരമാണെന്നല്ല. എന്നാല്‍, തങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനാ വിഷയമാണെന്നും തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ആകുന്നത്ര ഇടപെടലിന് സന്നദ്ധമായ സര്‍ക്കാരാണ് നാട്ടിലുള്ളതെന്നുമുള്ള ധാരണയും സുരക്ഷിതബോധവും പ്രവാസികളിലുണ്ടാക്കാന്‍ ഈ പദ്ധതി കാരണമാകും. തൊഴില്‍ സുരക്ഷയുടെയും അസുഖത്തിന്റെയും മറ്റും പ്രശ്നമനുഭവിക്കുന്നവര്‍ക്ക് ആശ്വാസകരമായ ഒന്നാണിത്. പദ്ധതി ആവിഷ്കരിച്ച് സാര്‍ഥകമാക്കിയ എല്‍ഡിഎഫ് സര്‍ക്കാരിനെ പ്രവാസിമലയാളികളോടൊപ്പം ഞങ്ങളും അഭിനന്ദിക്കുന്നു.
എന്‍ഡോസള്‍ഫാന്‍മൂലം ദുരിതം അനുഭവിക്കുന്നവരുടെ സംരക്ഷകര്‍ക്ക് പ്രതിമാസം 250 രൂപ പെന്‍ഷന്‍ നല്‍കാനുള്ള തീരുമാനവും എല്‍ഡിഎഫ് സര്‍ക്കാരിന്റെ തൊപ്പിയിലെ മറ്റൊരു പൊന്‍തൂവലാണ്. എന്‍ഡോസള്‍ഫാന്‍ നിരോധനം ശക്തമായി തുടരും, ദുരിതബാധിതര്‍ക്ക് ജനറല്‍ ആശുപത്രിയില്‍ പ്രത്യേക വാര്‍ഡ് തുറക്കും, രണ്ടു രൂപയ്ക്ക് അരി നല്‍കുന്ന കാര്യം പരിഗണിക്കും, പരിയാരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ സൌജന്യമാക്കും, ദുരിതബാധിത മേഖലയില്‍ ആരോഗ്യവകുപ്പിന്റെ മൊബൈല്‍ മെഡിക്കല്‍ വാന്‍ പ്രവര്‍ത്തനം തുടങ്ങും എന്നിങ്ങനെയുള്ള തീരുമാനങ്ങളും ജനങ്ങളുടെ ദുരിതം പരിഹരിക്കാന്‍ പ്രതിബദ്ധതയുള്ള സര്‍ക്കാരിന്റേതാണ്. ജനപക്ഷത്തുള്ള എല്‍ഡിഎഫിനു മാത്രം കഴിയുന്ന തീരുമാനങ്ങള്‍.
ദേശാഭിമാനി മുഖപ്രസംഗം 141209
Labels:
ഇടതു സര്‍ക്കാര്‍,
കേരളം,
പ്രവാസി
'അഭിമാനഹത്യ'
ന്യൂഡല്‍ഹി: ജാതിയുടെ പേരില്‍ ഉത്തരേന്ത്യയില്‍ സര്‍വസാധാരണമായ 'അഭിമാനഹത്യ'കളെ ന്യായീകരിക്കുംവിധം സുപ്രീംകോടതി നടത്തിയ വിധിപ്രസ്താവം വിവാദമായി. ജാതിമാറി വിവാഹം കഴിച്ചതിന്റെ പേരില്‍ മൂന്നു മലയാളികളടക്കം നാലുപേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി ഇളവുചെയ്യാന്‍ സുപ്രീംകോടതി നിരത്തുന്ന ന്യായങ്ങളാണ് ചോദ്യംചെയ്യപ്പെടുന്നത്. പാര്‍ലമെന്റിലടക്കം കോടതിക്കെതിരെ വിമര്‍ശമുയര്‍ന്നു.
യുപി സ്വദേശിനി സുഷമയെ വിവാഹം ചെയ്ത മലയാളിയായ പ്രഭു, അച്ഛന്‍ കൃഷ്ണന്‍, 13 വയസ്സുള്ള ബന്ധു ബിജിത്, അയല്‍വാസി അഭയരാജ് എന്നിവരാണ് 2004 മെയ് 17ന് കൊല്ലപ്പെട്ടത്. സുഷമയുടെ മൂത്ത ജ്യേഷ്ഠന്‍ ദിലീപ് തിവാരി, സുഹൃത്തുക്കളായ മനോജ് പസ്വാന്‍, സുനില്‍ യാദവ് എന്നിവരാണ് കൊല നടത്തിയത്. മുംബൈയില്‍ അയല്‍വാസികളായിരുന്ന പ്രഭുവും സുഷമയും പ്രണയിച്ചാണ് വിവാഹിതരായത്. യുപിയില്‍നിന്നുള്ള ബ്രാഹ്മണ വിഭാഗക്കാരാണ് സുഷമയുടെ കുടുംബം. ഈ വിവാഹത്തോട് സുഷമയുടെ കുടുംബം യോജിച്ചിരുന്നില്ല. ഒരു വര്‍ഷം കഴിഞ്ഞ് സുഷമ ഗര്‍ഭിണിയായ സമയത്താണ് കൂട്ടക്കൊലപാതകം നടത്തിയത്. പ്രഭുവിന്റെ വീട്ടിലെത്തിയ തിവാരിയും സുഹൃത്തുക്കളും നടത്തിയ അക്രമത്തില്‍ പ്രഭുവിന്റെ അമ്മയ്ക്കും സഹോദരിക്കും ഗുരുതര പരിക്കേറ്റു. കേസില്‍ തിവാരിക്കും സുഹൃത്തുക്കള്‍ക്കും സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചു. ഹൈക്കോടതി ഇത് ശരിവച്ചു. തുടര്‍ന്നാണ് കേസ് സുപ്രീംകോടതിയില്‍ എത്തിയത്. മൂന്നുപേരുടെയും വധശിക്ഷ സുപ്രീംകോടതി ഇളവുചെയ്തു.
ജാതീയതയെ ക്രൂര യാഥാര്‍ഥ്യമായി അംഗീകരിച്ചേ പറ്റൂവെന്നാണ് സുപ്രീംകോടതി വിധിന്യായത്തില്‍ അഭിപ്രായപ്പെട്ടത്. കീഴ്ജാതിയില്‍പ്പെട്ട ഒരാളെ വിവാഹം കഴിക്കുകയെന്ന സാമൂഹ്യപ്രശ്നം കാരണമാണ് കൊലപാതകങ്ങള്‍ നടന്നത്. ഒരാള്‍ ജനിക്കുന്നതുതന്നെ ജാതിക്ക് കീഴ്പ്പെട്ടാണ്. മരണശേഷവും അതിന്റെ പിടിയില്‍നിന്ന് മുക്തമല്ല. ഇത്തരം കേസുകളില്‍ തീര്‍പ്പുകല്‍പ്പിക്കുമ്പോള്‍ ജാതീയതപോലുള്ള സാമൂഹ്യപ്രശ്നങ്ങളെ പ്രസക്തമായി കാണണം- ജസ്റ്റിസുമാരായ വി എസ് സിര്‍പുര്‍ക്കറും ദീപക്ക് വര്‍മയുമടങ്ങിയ ബെഞ്ച് പറഞ്ഞു. സാമൂഹ്യപരിഷ്ക്കരണ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ട കോടതികള്‍ സ്വയം പിന്നോക്കം പോകുന്നതിന് ഉദാഹരണമാണ് ഇത്തരം വിധിന്യായങ്ങളെന്ന് വൃന്ദ കാരാട്ട് രാജ്യസഭയില്‍ പറഞ്ഞു. ഹൈക്കോടതി അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് വിധിച്ച കേസാണിത്. പ്രായപൂര്‍ത്തിയായ ആളുകള്‍ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ ഭരണഘടന നല്‍കുന്ന അവകാശത്തെ നിരാകരിക്കുകയാണ് ഇതിലൂടെ കോടതി ചെയ്തതെന്നും വൃന്ദ പറഞ്ഞു. കോടതി നിലപാടിനെ മഹിള അസോസിയേഷനും വിമര്‍ശിച്ചു. 'അഭിമാനഹത്യ'കള്‍പോലുള്ള പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക നിയമം കൊണ്ടുവരണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
ദേശാഭിമാനി 131209
Demand for separate law to curb ‘honour killings’
Supreme Court commutes sentence in honour killings case
യുപി സ്വദേശിനി സുഷമയെ വിവാഹം ചെയ്ത മലയാളിയായ പ്രഭു, അച്ഛന്‍ കൃഷ്ണന്‍, 13 വയസ്സുള്ള ബന്ധു ബിജിത്, അയല്‍വാസി അഭയരാജ് എന്നിവരാണ് 2004 മെയ് 17ന് കൊല്ലപ്പെട്ടത്. സുഷമയുടെ മൂത്ത ജ്യേഷ്ഠന്‍ ദിലീപ് തിവാരി, സുഹൃത്തുക്കളായ മനോജ് പസ്വാന്‍, സുനില്‍ യാദവ് എന്നിവരാണ് കൊല നടത്തിയത്. മുംബൈയില്‍ അയല്‍വാസികളായിരുന്ന പ്രഭുവും സുഷമയും പ്രണയിച്ചാണ് വിവാഹിതരായത്. യുപിയില്‍നിന്നുള്ള ബ്രാഹ്മണ വിഭാഗക്കാരാണ് സുഷമയുടെ കുടുംബം. ഈ വിവാഹത്തോട് സുഷമയുടെ കുടുംബം യോജിച്ചിരുന്നില്ല. ഒരു വര്‍ഷം കഴിഞ്ഞ് സുഷമ ഗര്‍ഭിണിയായ സമയത്താണ് കൂട്ടക്കൊലപാതകം നടത്തിയത്. പ്രഭുവിന്റെ വീട്ടിലെത്തിയ തിവാരിയും സുഹൃത്തുക്കളും നടത്തിയ അക്രമത്തില്‍ പ്രഭുവിന്റെ അമ്മയ്ക്കും സഹോദരിക്കും ഗുരുതര പരിക്കേറ്റു. കേസില്‍ തിവാരിക്കും സുഹൃത്തുക്കള്‍ക്കും സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചു. ഹൈക്കോടതി ഇത് ശരിവച്ചു. തുടര്‍ന്നാണ് കേസ് സുപ്രീംകോടതിയില്‍ എത്തിയത്. മൂന്നുപേരുടെയും വധശിക്ഷ സുപ്രീംകോടതി ഇളവുചെയ്തു.
ജാതീയതയെ ക്രൂര യാഥാര്‍ഥ്യമായി അംഗീകരിച്ചേ പറ്റൂവെന്നാണ് സുപ്രീംകോടതി വിധിന്യായത്തില്‍ അഭിപ്രായപ്പെട്ടത്. കീഴ്ജാതിയില്‍പ്പെട്ട ഒരാളെ വിവാഹം കഴിക്കുകയെന്ന സാമൂഹ്യപ്രശ്നം കാരണമാണ് കൊലപാതകങ്ങള്‍ നടന്നത്. ഒരാള്‍ ജനിക്കുന്നതുതന്നെ ജാതിക്ക് കീഴ്പ്പെട്ടാണ്. മരണശേഷവും അതിന്റെ പിടിയില്‍നിന്ന് മുക്തമല്ല. ഇത്തരം കേസുകളില്‍ തീര്‍പ്പുകല്‍പ്പിക്കുമ്പോള്‍ ജാതീയതപോലുള്ള സാമൂഹ്യപ്രശ്നങ്ങളെ പ്രസക്തമായി കാണണം- ജസ്റ്റിസുമാരായ വി എസ് സിര്‍പുര്‍ക്കറും ദീപക്ക് വര്‍മയുമടങ്ങിയ ബെഞ്ച് പറഞ്ഞു. സാമൂഹ്യപരിഷ്ക്കരണ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ട കോടതികള്‍ സ്വയം പിന്നോക്കം പോകുന്നതിന് ഉദാഹരണമാണ് ഇത്തരം വിധിന്യായങ്ങളെന്ന് വൃന്ദ കാരാട്ട് രാജ്യസഭയില്‍ പറഞ്ഞു. ഹൈക്കോടതി അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് വിധിച്ച കേസാണിത്. പ്രായപൂര്‍ത്തിയായ ആളുകള്‍ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ ഭരണഘടന നല്‍കുന്ന അവകാശത്തെ നിരാകരിക്കുകയാണ് ഇതിലൂടെ കോടതി ചെയ്തതെന്നും വൃന്ദ പറഞ്ഞു. കോടതി നിലപാടിനെ മഹിള അസോസിയേഷനും വിമര്‍ശിച്ചു. 'അഭിമാനഹത്യ'കള്‍പോലുള്ള പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക നിയമം കൊണ്ടുവരണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
ദേശാഭിമാനി 131209
Demand for separate law to curb ‘honour killings’
Supreme Court commutes sentence in honour killings case
ശബ്ദമുയര്‍ത്തുന്ന രാഷ്ട്രീയസിനിമകള്‍
സാമ്പത്തിക തകര്‍ച്ചയിലും അധികാരത്തിന്റെ ശ്വാസംമുട്ടലിലും പതറാത്ത ശബ്ദത്തില്‍ രാഷ്ട്രീയം സംസാരിക്കുന്ന സിനിമകള്‍ രാജ്യാന്തര ചലച്ചിത്രമേളയുടെ ഓജസ്സാകുന്നു. രാഷ്ട്രീയത്തോട് മുഖംതിരിക്കുന്നവരാണ് പുതിയ സിനിമാ ആസ്വാദകരെന്ന പരിഭവത്തിലൊന്നും കാര്യമില്ല. നിലത്തിരുന്നും ചിത്രങ്ങള്‍ കാണാനെത്തുന്ന പ്രേക്ഷകര്‍ ഇത് സാക്ഷ്യപ്പെടുത്തുന്നു. വന്‍കരകളില്‍ തിളച്ചുമറിയുന്ന രാഷ്ട്രീയത്തിന്റെ തീവ്രതയുള്ള ചിത്രങ്ങള്‍ മേളയിലെത്തി. പ്രത്യേകിച്ചും ലാറ്റിന്‍ അമേരിക്കയിലും മധ്യ പൂര്‍വേഷ്യയിലുംനിന്ന്. സാമ്പത്തികപ്രതിസന്ധികള്‍ സമ്മാനിച്ച ദുരിതജീവിതത്തിന്റെ പ്രതിരോധശ്രമങ്ങളാണ് ലാറ്റിന്‍ അമേരിക്കന്‍ സിനിമയില്‍ കണ്ടത്. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോര്‍ജ് ഡബ്ള്യു ബുഷിന്റെ വിദേശനയത്തില്‍ പ്രതിഷേധിച്ച് അകി കൌരിസ് മാക്കി എന്ന ചലച്ചിത്രകാരന്‍ ഓസ്കാര്‍ നോമിനേഷന്‍ എന്ന വെള്ളിത്താലം തട്ടിമാറ്റി. വിദേശ ഭാഷാചിത്രത്തിനുള്ള നോമിനേഷനെന്ന തലപ്പാവിനേക്കാളും വലുതാണ് സ്വത്വബോധമെന്ന രാഷ്ട്രീയപ്രഖ്യാപനമാണ് അദ്ദേഹം നടത്തിയത്. 'ലൈറ്റ്സ് ഇന്‍ ദ ഡസ്ക്' എന്ന ഈ ഫിന്‍ലാന്‍ഡ് സിനിമ അതുകൊണ്ട് തന്നെ രാജ്യാന്തര ചലച്ചിത്ര മേളയുടെ പ്രധാന ആകര്‍ഷണമാണ്. ഏകാകിയായ ഒരു രാത്രി കാവല്‍ക്കാരന്റെ ചെറിയ ആഗ്രഹങ്ങള്‍ പോലും തട്ടിമാറ്റുന്നതിലൂടെ വെളിപ്പെടുന്നത് നിഷേധിക്കുന്ന ജീവിതമാണ്. ക്യൂബന്‍ ഫോക്കസില്‍ മൌറിസ്മോയുടെ ഡയറിയില്‍നിന്നുള്ള പേജുകള്‍ എന്ന ചിത്രം സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം ക്യൂബ കടന്നുപോയ അതീവ ദുഷ്കരമായ വഴികളാണ് കാട്ടുന്നത്. അവികസനത്തിന്റെ ഓര്‍മകള്‍ എന്ന സിനിമയില്‍ ഫിദല്‍ കാസ്ട്രോയുടെ ഒരു നാടിനെ ഉണര്‍ത്തിയ പ്രസംഗമുണ്ട്. ടാങ്കോ കവി ഹോമറോ മാന്‍സിയുടെ ജീവിതകഥയുമായെത്തുന്ന അര്‍ജന്റീനിയന്‍ സിനിമയും ശക്തമായ രാഷ്ട്രീയരചനയാണ്. ആഗോളരാഷ്ട്രീയത്തെ ഇന്നും നിര്‍ണയിക്കുന്ന പലസ്തീന്‍ രാഷ്ട്രീയ പശ്ത്താലത്തിലാണ് എലിയ സുലൈമാന്റെ 'ദി ടൈം ദാറ്റ് റിമൈന്‍സ്.' പുഞ്ചിരിയില്‍ പോലും രാഷ്ട്രീയപ്രതിരോധം തീര്‍ക്കുന്ന സിനിമകള്‍ മേളയുടെ പ്രകാശമാകുന്നു.
നടിമാര്‍ക്കായി വേദനിച്ച് ചലച്ചിത്രോത്സവത്തിന്റെ രണ്ടാംദിനം
ലോകസിനിമയില്‍ നായികമാര്‍ കരുത്തോടെ നിറയുമ്പോള്‍ മലയാളത്തിലെ നായികമാര്‍ നിഴലുകളാകുന്നെന്ന് ഓര്‍മപ്പെടുത്തല്‍. നാലു പതിറ്റാണ്ടായി മലയാളസിനിമയിലെ നിറസാന്നിധ്യമായ കെപിഎസി ലളിതയും പുതിയകാലത്തെ നായിക നവ്യാനായരുമാണ് നടിമാര്‍ ശബ്ദമില്ലാത്തവരായിപ്പോകുന്നതിന്റെ സങ്കടങ്ങള്‍ ചലച്ചിത്രോത്സവവേദിയില്‍ പങ്കുവച്ചത്്. ഇതിന്റെ കുറ്റക്കാരെ തേടാനൊന്നും മെനക്കെടാതെ ചലച്ചിത്രോത്സവം സജീവമാകുമ്പോള്‍ കേരളത്തിന്റെ മുക്കിലും മൂലയിലും നിന്നെത്തിയ ചലച്ചിത്രാസ്വാദകര്‍ക്ക് നല്ല സിനിമകള്‍ കണ്ട സംതൃപ്തി. മത്സരവിഭാഗത്തിലെ രണ്ടെണ്ണമടക്കം 40 സിനിമകള്‍ രണ്ടാംദിവസത്തെ ജീവസ്സുറ്റതാക്കി. മലയാളസിനിമയില്‍ നിറഞ്ഞുനിന്ന നായികമാരുടെ ഫോട്ടോപ്രദര്‍ശനവേദിയില്‍ പ്രശസ്ത അഭിനേത്രി ശര്‍മിള ടാഗോറിനെ സാക്ഷിയാക്കിയാണ് മലയാളത്തിലെ പ്രിയനടിമാര്‍ പൊട്ടിത്തെറിച്ചത്. മലയാളസിനിമ സ്ത്രീയെ അലങ്കാരവസ്തുവായി ഒതുക്കിനിര്‍ത്തുന്നെന്ന് കുറ്റപ്പെടുത്തിയ കെപിഎസി ലളിത അവളെ അടുക്കളയില്‍ത്തന്നെ തളച്ചിടുകയാണെന്ന് വേദനിച്ചു. സത്യങ്ങള്‍ വിളിച്ചുപറയാന്‍ പറ്റാത്ത അവസ്ഥയാണെന്ന് പറഞ്ഞ നവ്യയുടെ പേടി അഹങ്കാരിയായി ചിത്രീകരിക്കപ്പെടുമോയെന്നതാണ്. ഒരു സിനിമ കണ്ട് മോശമാണെന്ന് പറയാന്‍പോലും പറ്റാത്ത അവസ്ഥയുണ്ട്. മലയാളസിനിമയില്‍ ധൈര്യമുള്ള നായികമാര്‍ ഇല്ലാതായെന്ന പരിദേവനത്തോടെയാണ് നവ്യ വേദിയൊഴിഞ്ഞത്. വിഖ്യാത കസാഖ് സംഗീതജ്ഞന്‍ ബിര്‍ഷാന്‍ കൊഷാഗുലോവിന്റെ നാടകീയമായ ജീവിതകഥ പകര്‍ത്തിയ 'ബിര്‍സാന്‍ സാല്‍' മത്സരചിത്രങ്ങളുടെ പ്രദര്‍ശനത്തില്‍ ആദ്യത്തേതായി. കലാകാരന്റെ ജീവിതത്തിന്റെ എല്ലാ അവസ്ഥകളും പങ്കുവയ്ക്കുന്ന സിനിമ നഷ്ടപ്രണയത്തിന്റെയും ഒറ്റപ്പെടലിന്റെയും കഥകൂടിയാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലത്തെ കഥയ്ക്ക് അനുയോജ്യമായ വേഷവിധാനങ്ങള്‍, പെരുമാറ്റരീതികള്‍, സംഗീതം എന്നിവ ശ്രദ്ധ ആകര്‍ഷിക്കുന്നു. കസാഖ് പാരമ്പര്യരീതികളില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍കൂടി ദോഷന്‍ സോള്‍സാക്സിനോവിന്റെ ചിത്രം വ്യക്തമാക്കുന്നു. വേലികെട്ടി തിരിക്കപ്പെട്ട ഗ്രാമങ്ങളുടെ നൊമ്പരം പ്രമേയമാക്കിയ തജിക്കിസ്ഥാന്‍ ചിത്രം 'ട്രൂ നൂ' മത്സരവിഭാഗത്തില്‍ ശക്തമായ സാന്നിധ്യമായി. നോസിര്‍ സിയാദോവിന്റെ ഈ ചിത്രം നിറഞ്ഞ സദസ്സിലാണ് പ്രദര്‍ശിപ്പിച്ചത്. പ്രാദേശിക കഥ പറയുന്ന സിനിമയ്ക്ക് ആഗോളമാനം തന്നെയുണ്ട്. ശനിയാഴ്ച മലയാളത്തിലെ പ്രിയനന്ദനന്‍ സംവിധാനം ചെയ്ത 'സൂഫി പറഞ്ഞ കഥ' അടക്കം ആറ് മത്സരചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലെത്തും.
(ആര്‍ രഞ്ജിത്)
ചലച്ചിത്ര പഠനം: ചര്‍ച്ച വേണം-സെന്‍
ആരോഗ്യകരമായ ചര്‍ച്ചയിലൂടെ മാത്രമേ ചലച്ചിത്രപഠനം നടക്കുകയുള്ളൂവെന്ന് മൃണാള്‍ സെന്‍ പറഞ്ഞു. ന്യൂ തിയറ്ററിലെ ഭരത് മുരളി പവിലിയനിലെ ഓപ്പണ്‍ ഫോറം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തരവാദത്തോടെ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടാല്‍ സംവാദങ്ങള്‍ക്ക് പൊതു സമൂഹത്തില്‍ കൂടുതല്‍ പ്രസക്തിയുണ്ടാകുമെന്നും അതിനായി ഇത്തരം വേദികള്‍ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പഴയ സിനിമകള്‍ പുതുതലമുറയ്ക്ക് കാണുന്നതിന് സര്‍ക്കാരും സിനിമാ സമൂഹവും ഒന്നിച്ച് പ്രവര്‍ത്തിച്ച് അവ സംരക്ഷിക്കണമെന്ന് ആര്‍ക്കൈവ് മുന്‍ ഡയറക്ടര്‍ പി കെ നായര്‍ പറഞ്ഞു. ഫിലിം സൊസൈറ്റിയുടെ 50-ാം വാര്‍ഷികം നടക്കുന്ന വേളയില്‍ ഓപ്പണ്‍ ഫോറത്തിന് പ്രത്യേകവിഭാഗം ഉള്‍പ്പെടുന്ന പുസ്തകം പ്രസിദ്ധീകരിക്കുമെന്ന് സതേ ഫിലിം സൊസൈറ്റി ഫെഡറേഷന്‍ ഡയറക്ടര്‍ നരഹരി റാവു പറഞ്ഞു. ചടങ്ങില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, ചേരന്‍, പ്രദീപ് വിശ്വാസ്, കെ ആര്‍ മോഹന്‍, ഡോ. വി സി ഹാരീസ് എന്നിവര്‍ പങ്കെടുത്തു. എന്‍ ശശിധരന്‍ രചിച്ച 'ഏകാന്തതപോലെ തിരക്കേറിയ പ്രവര്‍ത്തനം വേറെയില്ല' എന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു. ചലച്ചിത്രമേളകളില്‍ പ്രാദേശിക സിനിമകള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് സംവിധായകനായ എം പി സുകുമാരന്‍നായര്‍ മുഖാമുഖത്തില്‍ പറഞ്ഞു. സംവിധായകരായ അന്ന മരിയ ഗാലോണും പി സുനീല്‍കുമാര്‍ റെഡ്ഡിയും പങ്കെടുത്തു.
ദേശാഭിമാനി 131209
നടിമാര്‍ക്കായി വേദനിച്ച് ചലച്ചിത്രോത്സവത്തിന്റെ രണ്ടാംദിനം
ലോകസിനിമയില്‍ നായികമാര്‍ കരുത്തോടെ നിറയുമ്പോള്‍ മലയാളത്തിലെ നായികമാര്‍ നിഴലുകളാകുന്നെന്ന് ഓര്‍മപ്പെടുത്തല്‍. നാലു പതിറ്റാണ്ടായി മലയാളസിനിമയിലെ നിറസാന്നിധ്യമായ കെപിഎസി ലളിതയും പുതിയകാലത്തെ നായിക നവ്യാനായരുമാണ് നടിമാര്‍ ശബ്ദമില്ലാത്തവരായിപ്പോകുന്നതിന്റെ സങ്കടങ്ങള്‍ ചലച്ചിത്രോത്സവവേദിയില്‍ പങ്കുവച്ചത്്. ഇതിന്റെ കുറ്റക്കാരെ തേടാനൊന്നും മെനക്കെടാതെ ചലച്ചിത്രോത്സവം സജീവമാകുമ്പോള്‍ കേരളത്തിന്റെ മുക്കിലും മൂലയിലും നിന്നെത്തിയ ചലച്ചിത്രാസ്വാദകര്‍ക്ക് നല്ല സിനിമകള്‍ കണ്ട സംതൃപ്തി. മത്സരവിഭാഗത്തിലെ രണ്ടെണ്ണമടക്കം 40 സിനിമകള്‍ രണ്ടാംദിവസത്തെ ജീവസ്സുറ്റതാക്കി. മലയാളസിനിമയില്‍ നിറഞ്ഞുനിന്ന നായികമാരുടെ ഫോട്ടോപ്രദര്‍ശനവേദിയില്‍ പ്രശസ്ത അഭിനേത്രി ശര്‍മിള ടാഗോറിനെ സാക്ഷിയാക്കിയാണ് മലയാളത്തിലെ പ്രിയനടിമാര്‍ പൊട്ടിത്തെറിച്ചത്. മലയാളസിനിമ സ്ത്രീയെ അലങ്കാരവസ്തുവായി ഒതുക്കിനിര്‍ത്തുന്നെന്ന് കുറ്റപ്പെടുത്തിയ കെപിഎസി ലളിത അവളെ അടുക്കളയില്‍ത്തന്നെ തളച്ചിടുകയാണെന്ന് വേദനിച്ചു. സത്യങ്ങള്‍ വിളിച്ചുപറയാന്‍ പറ്റാത്ത അവസ്ഥയാണെന്ന് പറഞ്ഞ നവ്യയുടെ പേടി അഹങ്കാരിയായി ചിത്രീകരിക്കപ്പെടുമോയെന്നതാണ്. ഒരു സിനിമ കണ്ട് മോശമാണെന്ന് പറയാന്‍പോലും പറ്റാത്ത അവസ്ഥയുണ്ട്. മലയാളസിനിമയില്‍ ധൈര്യമുള്ള നായികമാര്‍ ഇല്ലാതായെന്ന പരിദേവനത്തോടെയാണ് നവ്യ വേദിയൊഴിഞ്ഞത്. വിഖ്യാത കസാഖ് സംഗീതജ്ഞന്‍ ബിര്‍ഷാന്‍ കൊഷാഗുലോവിന്റെ നാടകീയമായ ജീവിതകഥ പകര്‍ത്തിയ 'ബിര്‍സാന്‍ സാല്‍' മത്സരചിത്രങ്ങളുടെ പ്രദര്‍ശനത്തില്‍ ആദ്യത്തേതായി. കലാകാരന്റെ ജീവിതത്തിന്റെ എല്ലാ അവസ്ഥകളും പങ്കുവയ്ക്കുന്ന സിനിമ നഷ്ടപ്രണയത്തിന്റെയും ഒറ്റപ്പെടലിന്റെയും കഥകൂടിയാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലത്തെ കഥയ്ക്ക് അനുയോജ്യമായ വേഷവിധാനങ്ങള്‍, പെരുമാറ്റരീതികള്‍, സംഗീതം എന്നിവ ശ്രദ്ധ ആകര്‍ഷിക്കുന്നു. കസാഖ് പാരമ്പര്യരീതികളില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍കൂടി ദോഷന്‍ സോള്‍സാക്സിനോവിന്റെ ചിത്രം വ്യക്തമാക്കുന്നു. വേലികെട്ടി തിരിക്കപ്പെട്ട ഗ്രാമങ്ങളുടെ നൊമ്പരം പ്രമേയമാക്കിയ തജിക്കിസ്ഥാന്‍ ചിത്രം 'ട്രൂ നൂ' മത്സരവിഭാഗത്തില്‍ ശക്തമായ സാന്നിധ്യമായി. നോസിര്‍ സിയാദോവിന്റെ ഈ ചിത്രം നിറഞ്ഞ സദസ്സിലാണ് പ്രദര്‍ശിപ്പിച്ചത്. പ്രാദേശിക കഥ പറയുന്ന സിനിമയ്ക്ക് ആഗോളമാനം തന്നെയുണ്ട്. ശനിയാഴ്ച മലയാളത്തിലെ പ്രിയനന്ദനന്‍ സംവിധാനം ചെയ്ത 'സൂഫി പറഞ്ഞ കഥ' അടക്കം ആറ് മത്സരചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലെത്തും.
(ആര്‍ രഞ്ജിത്)
ചലച്ചിത്ര പഠനം: ചര്‍ച്ച വേണം-സെന്‍
ആരോഗ്യകരമായ ചര്‍ച്ചയിലൂടെ മാത്രമേ ചലച്ചിത്രപഠനം നടക്കുകയുള്ളൂവെന്ന് മൃണാള്‍ സെന്‍ പറഞ്ഞു. ന്യൂ തിയറ്ററിലെ ഭരത് മുരളി പവിലിയനിലെ ഓപ്പണ്‍ ഫോറം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തരവാദത്തോടെ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടാല്‍ സംവാദങ്ങള്‍ക്ക് പൊതു സമൂഹത്തില്‍ കൂടുതല്‍ പ്രസക്തിയുണ്ടാകുമെന്നും അതിനായി ഇത്തരം വേദികള്‍ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പഴയ സിനിമകള്‍ പുതുതലമുറയ്ക്ക് കാണുന്നതിന് സര്‍ക്കാരും സിനിമാ സമൂഹവും ഒന്നിച്ച് പ്രവര്‍ത്തിച്ച് അവ സംരക്ഷിക്കണമെന്ന് ആര്‍ക്കൈവ് മുന്‍ ഡയറക്ടര്‍ പി കെ നായര്‍ പറഞ്ഞു. ഫിലിം സൊസൈറ്റിയുടെ 50-ാം വാര്‍ഷികം നടക്കുന്ന വേളയില്‍ ഓപ്പണ്‍ ഫോറത്തിന് പ്രത്യേകവിഭാഗം ഉള്‍പ്പെടുന്ന പുസ്തകം പ്രസിദ്ധീകരിക്കുമെന്ന് സതേ ഫിലിം സൊസൈറ്റി ഫെഡറേഷന്‍ ഡയറക്ടര്‍ നരഹരി റാവു പറഞ്ഞു. ചടങ്ങില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, ചേരന്‍, പ്രദീപ് വിശ്വാസ്, കെ ആര്‍ മോഹന്‍, ഡോ. വി സി ഹാരീസ് എന്നിവര്‍ പങ്കെടുത്തു. എന്‍ ശശിധരന്‍ രചിച്ച 'ഏകാന്തതപോലെ തിരക്കേറിയ പ്രവര്‍ത്തനം വേറെയില്ല' എന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു. ചലച്ചിത്രമേളകളില്‍ പ്രാദേശിക സിനിമകള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് സംവിധായകനായ എം പി സുകുമാരന്‍നായര്‍ മുഖാമുഖത്തില്‍ പറഞ്ഞു. സംവിധായകരായ അന്ന മരിയ ഗാലോണും പി സുനീല്‍കുമാര്‍ റെഡ്ഡിയും പങ്കെടുത്തു.
ദേശാഭിമാനി 131209
രാജ്യത്താകെ വിലക്കയറ്റം : പൊറുതിമുട്ടി ജനം
ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുടെ വിലക്കയറ്റം രാജ്യത്ത് ദശാബ്ദത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. നവംബര്‍ 28ന് അവസാനിച്ച ആഴ്ച ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം 19.05 ശതമാനമാണ്. കഴിഞ്ഞവര്‍ഷം 100 രൂപക്ക് ലഭിച്ച ഭക്ഷ്യവസ്തുക്കള്‍ക്ക് ഇക്കൊല്ലം 119.05 രൂപ കൊടുക്കണം. അരിവിലയില്‍ 12.76 ശതമാനമാണ് ശരാശരി വര്‍ധന. ഗോതമ്പിന് 12.6 ശതമാനവും പയറുവര്‍ഗങ്ങള്‍ക്ക് 41.96 ശതമാനവും വിലകൂടി. തുവരപരിപ്പിന് 100 ശതമാനം വരെയും ചെറുപയര്‍, ഉഴുന്ന് തുടങ്ങിയവക്ക് 50 ശതമാനത്തോളവും വില ഉയര്‍ന്നു. പച്ചക്കറിയുടെ വിലക്കയറ്റമാണ് സാധാരണക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കിയത്. 31.03 ശതമാനമാണ് പച്ചക്കറി ഇനങ്ങള്‍ക്കാകെയുള്ള വിലക്കയറ്റം. ഉരുളക്കിഴങ്ങിന് കഴിഞ്ഞവര്‍ഷക്കോള്‍ 102.19 ശതമാനം വില ഉയര്‍ന്നു. സവാളക്ക് ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ വില 150 ശതമാനം വരെ ഉയര്‍ന്നു. ഒരുവര്‍ഷത്തിനിടയിലെ ശരാശരി പണപ്പെരുപ്പ നിരക്ക് 23.46 ശതമാനമാണ്. പഴവര്‍ഗങ്ങള്‍ക്ക് 12.54ഉും പാലിന് 11.36ഉും ഭക്ഷ്യവസ്തുക്കള്‍ക്കാകെ 20ഉം ശതമാനം വിലകൂടി. നവംബറില്‍ ഡല്‍ഹി, ചണ്ഡീഗഢ്, സിംല എന്നീ ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ തക്കാളിക്ക് കിലോയ്ക്ക് 60 രൂപ വരെയായി വില ഉയര്‍ന്നു. സവാളക്ക് 40 രൂപ വരെയായി. ചെറുപയറിന് 85നും 95നുമിടയിലാണ് വില. പഞ്ചസാരക്ക് 35നും 40നും മധ്യേ. ആട്ടയ്ക്ക് 25 രൂപയായി. രണ്ടുമാസത്തിനിടെ കുടുംബ ബജറ്റില്‍ 3,000 രൂപയുടെ വര്‍ധന.
ജനങ്ങളില്‍ ബഹുഭൂരിപക്ഷവും ദിവസവും ഉപയോഗിക്കുന്ന സവാള, ഉരുളക്കിഴങ്ങ്, ആട്ട, ഭക്ഷ്യഎണ്ണ, പാല്‍ എന്നിവയുടെ വിലവര്‍ധന സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കി. വില കുതിച്ചുകയറുമ്പോഴും കേന്ദ്രസര്‍ക്കാര്‍ നിസ്സംഗതയിലാണ്. രാജ്യത്തിന്റെ ഭക്ഷ്യആവശ്യം നിറവേറ്റാനും ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് തടയാനും നടപടികളെടുക്കാനാണ് ഭക്ഷ്യ ഉപഭോക്തൃകാര്യ മന്ത്രാലയമെന്നാണ് സങ്കല്‍പ്പം. എന്നാല്‍ വിലക്കയറ്റം പത്ത് വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിലയിലെത്തിയിട്ടും ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരുകളുടെ ചുമലിലിട്ട് വിശ്രമിക്കുകയാണ് കേന്ദ്രമന്ത്രാലയം. ഒരുവശത്ത് അവശ്യവസ്തുക്കളുടെ വില കൂടാനിടയാക്കിയ കാരണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിരത്തുന്നു. വരള്‍ച്ചയടക്കമുള്ള പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇത്തരം അടിയന്തിരഘട്ടങ്ങളില്‍ ചില സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന പോലുള്ള ഇടപെടലിന് കേന്ദ്രം തയ്യാറല്ല. അവശ്യസാധന നിയമത്തില്‍ പഴുതുകളുണ്ടാക്കി ഇടനിലക്കാര്‍ക്കും മൊത്തക്കച്ചവടക്കാര്‍ക്കും കൊള്ളലാഭം കൊയ്യാന്‍ വഴിവയ്ക്കുകയാണ്. പൊതുവിതരണ സംവിധാനത്തിലൂടെ പയറുവര്‍ഗങ്ങളും പഞ്ചസാരയും നല്‍കാന്‍ തയ്യാറല്ല. അരിയും ഗോതമ്പും രാജ്യത്തിന്റെ ആവശ്യം നേരിടാന്‍ പാകത്തില്‍ ശേഖരിച്ചിട്ടുണ്ട്. ഇത് ന്യായവിലയ്ക്ക് ജനങ്ങള്‍ക്ക് ലഭിക്കാനുള്ള ഏക മാര്‍ഗം പൊതുവിതരണ സംവിധാനത്തിലൂടെ കുറഞ്ഞ വിലയ്ക്ക് എപിഎല്‍ വിഭാഗത്തിനും ഇവ ലഭ്യമാക്കുകയാണ്. ഇതിന് സര്‍ക്കാര്‍ ഒരുക്കമല്ല. പയറുവര്‍ഗങ്ങള്‍, ഭക്ഷ്യഎണ്ണ എന്നിവക്ക് ഇന്ത്യയില്‍ ലഭ്യത കുറവുണ്ട്. ഇവ ഇറക്കുമതിചെയ്ത് പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്യാന്‍ കേന്ദ്രം തയ്യാറല്ല. എല്ലാം പൊതുവിപണിയുടെ സ്വാതന്ത്ര്യത്തിന് വിട്ടുകൊടുത്തിരിക്കയാണ്.
കേരളം പോലുള്ള സംസ്ഥാനങ്ങള്‍ സ്വന്തംനിലയ്ക്കാണ് പൊതുവിതരണ സംവിധാനം നിലനിര്‍ത്തുന്നത്. ബജറ്റില്‍ തുക വകയിരുത്തിയാണ് പരിമിതമായ സാമ്പത്തികശേഷിയില്‍നിന്ന് ഇത് സാധിക്കുന്നത്. ഇതിന് അധികസഹായം കേന്ദ്രം നിഷേധിക്കുകയാണ്.
(വി ജയിന്‍)
വില കയറ്റുന്നത് കേന്ദ്രനയങ്ങള്‍
രാജ്യം വിലക്കയറ്റത്തിന്റെ പിടിയിലായതിന് കാരണം മന്‍മോഹന്‍സിങ്ങ് സര്‍ക്കാര്‍ പിന്തുടരുന്ന നവഉദാരവല്‍ക്കരണനയങ്ങളാണ്. കാര്‍ഷികമേഖലയെ അവഗണിക്കുന്നതിന്റെ ഫലമായി ഉല്‍പ്പാദനത്തിലെ മുന്നേറ്റം തടസ്സപ്പെട്ടു. ഏറുന്ന ഭക്ഷ്യആവശ്യത്തിന് അനുസരിച്ച് ഉല്‍പ്പാദനം ഇല്ലാതായി. കാലവര്‍ഷത്തിന്റെ അനിശ്ചിതത്വത്തിനൊപ്പം വരള്‍ച്ചയും വെള്ളപ്പൊക്കവും പ്രകൃതിക്ഷോഭങ്ങളും കൃഷിയെ ബാധിക്കുകയും ചെയ്തു. പെട്രോളിയം വിലവര്‍ധന കൂനിന്മേല്‍ കുരുവായി. അന്താരാഷ്ട്ര വിപണിയില്‍ വില കുറഞ്ഞിട്ടും രാജ്യത്തെ ഉപഭോക്താക്കള്‍ക്ക് അതിന്റെ ഗുണം ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. കടത്തുകൂലിയുടെ വര്‍ധന സ്വാഭാവികമായും സാധന വില വര്‍ധിക്കാന്‍ കാരണമായി. അവധി വ്യാപാരം അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതും വിലക്കയറ്റത്തിന് വഴിവച്ചു. വിത്തിറക്കുന്നതിനുമുമ്പ് തന്നെ വിളകള്‍ പണം കൊടുത്ത് വാങ്ങുന്ന രീതി പൂഴ്ത്തിവെപ്പിനും കരിഞ്ചന്തക്കും വഴിവച്ചു. കമ്പോളത്തിലെ സാധനങ്ങളുടെ നല്ലൊരു ശതമാനം ഇന്ന് നിയന്ത്രിക്കുന്നത് ഈ സംഘമാണ്.
2008 ഏപ്രിലിനും ജൂണിനുമിടയില്‍ 11,15,327 കോടി രൂപയായിരുന്നു അവധിവ്യാപാരം. ഈ വര്‍ഷം അതേ കാലയളവില്‍ 15,64,115 രൂപയുടെ അവധി വ്യാപാരമാണ് നടന്നത്. കൃത്രിമക്ഷാമം സൃഷ്ടിച്ച് വില കയറ്റുന്നത് ഈ വിഭാഗമാണ്. അവശ്യവസ്തു നിയമത്തില്‍ വെള്ളം ചേര്‍ത്തത് പൂഴ്ത്തിവെപ്പുകാര്‍ക്കെതിരായ നടപടിയുടെ മുനയൊടിച്ചു. നിയമം ശക്തിപ്പെടുത്താനോ അവധിവ്യാപാരം നിയന്ത്രിക്കാനോ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവുന്നില്ല. വിലക്കയറ്റം തടയാനുള്ള പ്രധാന മാര്‍ഗം പൊതുവിതരണസമ്പ്രദായം ശക്തിപ്പെടുത്തലാണ്. എന്നാല്‍, ഉദാരവല്‍ക്കരണ നയത്തിന്റെ ഭാഗമായി ഈ സമ്പ്രദായത്തെ മാറിമാറിവന്ന സര്‍ക്കാരുകള്‍ തകര്‍ത്തു. ബിപിഎല്‍, എപിഎല്‍ എന്നിങ്ങനെ റേഷന്‍കാര്‍ഡുടമകളെ വിഭജിച്ചതോടെ റേഷന്‍ സമ്പ്രദായത്തിന്റെ സാര്‍വത്രികത ഇല്ലായായി.
സര്‍ക്കാര്‍ നിയമിച്ച അര്‍ജുന്‍സെന്‍ ഗുപ്ത കമ്മിറ്റി റിപ്പോര്‍ടനുസരിച്ച് രാജ്യത്തെ 77 ശതമാനം ജനങ്ങളും ദിവസം 20 രൂപ ചെലവഴിക്കാനില്ലാത്തവരാണെങ്കില്‍ എപിഎല്‍-ബിപിഎല്‍ വിഭജനത്തിന് അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കുന്നു. ഇന്ത്യയില്‍ ഏകദേശം 24 കോടി കുടുംബങ്ങളുണ്ടെന്നാണ് കണക്ക്. ഇതില്‍ 6.52 കോടി കുടംബങ്ങള്‍ക്കാണ് ബിപിഎല്‍ കാര്‍ഡുള്ളത്. അത് 5.91 കോടിയായി കുറക്കണമെന്നാണ് കേന്ദ്രം സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്. റേഷന്‍ ലഭിക്കുന്നവരുടെ എണ്ണം ഇനിയും കുറയുമെന്നര്‍ഥം. വിലക്കയറ്റം പിടിച്ചുനിര്‍ത്തണമെങ്കില്‍ ബിപിഎല്‍-എപിഎല്‍ വിഭജനമില്ലാതെ റേഷന്‍ സമ്പ്രദായം സാര്‍വത്രികമാക്കാനും ശൃംഖല വ്യാപിക്കാനും തയ്യാറാകണം. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 24 കോടി കുടുംബങ്ങള്‍ക്ക് റേഷന്‍ നല്‍കാന്‍ പ്രതിവര്‍ഷം 1,46,909 കോടി രൂപ സബ്സിഡി നല്‍കിയാല്‍ മതി. നിലവില്‍ 52,490 കോടി രൂപ കേന്ദ്രം ഭക്ഷ്യസബ്സിഡി നല്‍കുന്നുണ്ട്. 94,419 കോടി രൂപ കൂടി നല്‍കിയാല്‍ എല്ലാ കുടുംബങ്ങള്‍ക്കും റേഷന്‍ നല്‍കാമെന്നര്‍ഥം. നടപ്പ് സാമ്പത്തികവര്‍ഷം ബജറ്റില്‍ നാല് ലക്ഷം കോടി രൂപ കോര്‍പറേറ്റുകള്‍ക്ക് നികുതി സൌജന്യം അനുവദിച്ച സാഹചര്യത്തില്‍ റേഷന്‍ സമ്പ്രദായം ശക്തമാക്കാന്‍ ലക്ഷം കോടിരൂപ ചെലവാക്കാന്‍ പ്രയാസമുണ്ടാകില്ല. പാശ്ചാത്യരാഷ്ട്രങ്ങളിലേതുപോലെ കാര്‍ഷികമേഖലയില്‍ വന്‍തോതില്‍ നിക്ഷേപം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന ആവശ്യത്തിന് പ്രസക്തിയേറുകയാണ്. സംസ്ഥാനങ്ങളുടെ വെട്ടിക്കുറച്ച റേഷന്‍വിഹിതം പുനഃസ്ഥാപിക്കുകയും വേണം.
(വി ബി പരമേശ്വരന്‍)
ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം 19.05 %
രാജ്യത്താകെ പച്ചക്കറിവില കുതിച്ചുകയറുന്നതിന്റെ ഫലമായി ഭക്ഷ്യവസ്തുക്കളെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 19.05 ശതമാനമായി വര്‍ധിച്ചു. നവംബര്‍ 28ന് അവസാനിച്ച ആഴ്ചയിലെ കണക്കാണിത്. നവംബര്‍ 21ന് അവസാനിച്ച ആഴ്ചയില്‍ 17.47 ശതമാനമായിരുന്നു. രണ്ടുമാസമായി ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുകയറുകയാണ്. ഉരുളക്കിഴങ്ങിന്റെ വില കഴിഞ്ഞവര്‍ഷത്തേതിന്റെ ഇരട്ടിയായെന്നാണ് സര്‍ക്കാരിന്റെ തന്നെ കണക്ക്. സവാളയ്ക്ക് 23 ശതമാനവും അരിക്ക് 11.75 ശതമാനവും ഗോതമ്പിന് 12.60 ശതമാനവും വില കയറി. പയറുവര്‍ഗങ്ങള്‍ക്ക് 42 ശതമാനമാണ് വിലക്കയറ്റം. പഴവര്‍ഗങ്ങള്‍ക്ക് കഴിഞ്ഞവര്‍ഷത്തേക്കാള്‍ 13 ശതമാനം വില കൂടിയപ്പോള്‍ പാലിന് 11.36 ശതമാനം വിലവര്‍ധിച്ചു.
deshabhimani news 13 december 2009
ജനങ്ങളില്‍ ബഹുഭൂരിപക്ഷവും ദിവസവും ഉപയോഗിക്കുന്ന സവാള, ഉരുളക്കിഴങ്ങ്, ആട്ട, ഭക്ഷ്യഎണ്ണ, പാല്‍ എന്നിവയുടെ വിലവര്‍ധന സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കി. വില കുതിച്ചുകയറുമ്പോഴും കേന്ദ്രസര്‍ക്കാര്‍ നിസ്സംഗതയിലാണ്. രാജ്യത്തിന്റെ ഭക്ഷ്യആവശ്യം നിറവേറ്റാനും ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് തടയാനും നടപടികളെടുക്കാനാണ് ഭക്ഷ്യ ഉപഭോക്തൃകാര്യ മന്ത്രാലയമെന്നാണ് സങ്കല്‍പ്പം. എന്നാല്‍ വിലക്കയറ്റം പത്ത് വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിലയിലെത്തിയിട്ടും ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരുകളുടെ ചുമലിലിട്ട് വിശ്രമിക്കുകയാണ് കേന്ദ്രമന്ത്രാലയം. ഒരുവശത്ത് അവശ്യവസ്തുക്കളുടെ വില കൂടാനിടയാക്കിയ കാരണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിരത്തുന്നു. വരള്‍ച്ചയടക്കമുള്ള പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇത്തരം അടിയന്തിരഘട്ടങ്ങളില്‍ ചില സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന പോലുള്ള ഇടപെടലിന് കേന്ദ്രം തയ്യാറല്ല. അവശ്യസാധന നിയമത്തില്‍ പഴുതുകളുണ്ടാക്കി ഇടനിലക്കാര്‍ക്കും മൊത്തക്കച്ചവടക്കാര്‍ക്കും കൊള്ളലാഭം കൊയ്യാന്‍ വഴിവയ്ക്കുകയാണ്. പൊതുവിതരണ സംവിധാനത്തിലൂടെ പയറുവര്‍ഗങ്ങളും പഞ്ചസാരയും നല്‍കാന്‍ തയ്യാറല്ല. അരിയും ഗോതമ്പും രാജ്യത്തിന്റെ ആവശ്യം നേരിടാന്‍ പാകത്തില്‍ ശേഖരിച്ചിട്ടുണ്ട്. ഇത് ന്യായവിലയ്ക്ക് ജനങ്ങള്‍ക്ക് ലഭിക്കാനുള്ള ഏക മാര്‍ഗം പൊതുവിതരണ സംവിധാനത്തിലൂടെ കുറഞ്ഞ വിലയ്ക്ക് എപിഎല്‍ വിഭാഗത്തിനും ഇവ ലഭ്യമാക്കുകയാണ്. ഇതിന് സര്‍ക്കാര്‍ ഒരുക്കമല്ല. പയറുവര്‍ഗങ്ങള്‍, ഭക്ഷ്യഎണ്ണ എന്നിവക്ക് ഇന്ത്യയില്‍ ലഭ്യത കുറവുണ്ട്. ഇവ ഇറക്കുമതിചെയ്ത് പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്യാന്‍ കേന്ദ്രം തയ്യാറല്ല. എല്ലാം പൊതുവിപണിയുടെ സ്വാതന്ത്ര്യത്തിന് വിട്ടുകൊടുത്തിരിക്കയാണ്.
കേരളം പോലുള്ള സംസ്ഥാനങ്ങള്‍ സ്വന്തംനിലയ്ക്കാണ് പൊതുവിതരണ സംവിധാനം നിലനിര്‍ത്തുന്നത്. ബജറ്റില്‍ തുക വകയിരുത്തിയാണ് പരിമിതമായ സാമ്പത്തികശേഷിയില്‍നിന്ന് ഇത് സാധിക്കുന്നത്. ഇതിന് അധികസഹായം കേന്ദ്രം നിഷേധിക്കുകയാണ്.
(വി ജയിന്‍)
വില കയറ്റുന്നത് കേന്ദ്രനയങ്ങള്‍
രാജ്യം വിലക്കയറ്റത്തിന്റെ പിടിയിലായതിന് കാരണം മന്‍മോഹന്‍സിങ്ങ് സര്‍ക്കാര്‍ പിന്തുടരുന്ന നവഉദാരവല്‍ക്കരണനയങ്ങളാണ്. കാര്‍ഷികമേഖലയെ അവഗണിക്കുന്നതിന്റെ ഫലമായി ഉല്‍പ്പാദനത്തിലെ മുന്നേറ്റം തടസ്സപ്പെട്ടു. ഏറുന്ന ഭക്ഷ്യആവശ്യത്തിന് അനുസരിച്ച് ഉല്‍പ്പാദനം ഇല്ലാതായി. കാലവര്‍ഷത്തിന്റെ അനിശ്ചിതത്വത്തിനൊപ്പം വരള്‍ച്ചയും വെള്ളപ്പൊക്കവും പ്രകൃതിക്ഷോഭങ്ങളും കൃഷിയെ ബാധിക്കുകയും ചെയ്തു. പെട്രോളിയം വിലവര്‍ധന കൂനിന്മേല്‍ കുരുവായി. അന്താരാഷ്ട്ര വിപണിയില്‍ വില കുറഞ്ഞിട്ടും രാജ്യത്തെ ഉപഭോക്താക്കള്‍ക്ക് അതിന്റെ ഗുണം ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. കടത്തുകൂലിയുടെ വര്‍ധന സ്വാഭാവികമായും സാധന വില വര്‍ധിക്കാന്‍ കാരണമായി. അവധി വ്യാപാരം അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതും വിലക്കയറ്റത്തിന് വഴിവച്ചു. വിത്തിറക്കുന്നതിനുമുമ്പ് തന്നെ വിളകള്‍ പണം കൊടുത്ത് വാങ്ങുന്ന രീതി പൂഴ്ത്തിവെപ്പിനും കരിഞ്ചന്തക്കും വഴിവച്ചു. കമ്പോളത്തിലെ സാധനങ്ങളുടെ നല്ലൊരു ശതമാനം ഇന്ന് നിയന്ത്രിക്കുന്നത് ഈ സംഘമാണ്.
2008 ഏപ്രിലിനും ജൂണിനുമിടയില്‍ 11,15,327 കോടി രൂപയായിരുന്നു അവധിവ്യാപാരം. ഈ വര്‍ഷം അതേ കാലയളവില്‍ 15,64,115 രൂപയുടെ അവധി വ്യാപാരമാണ് നടന്നത്. കൃത്രിമക്ഷാമം സൃഷ്ടിച്ച് വില കയറ്റുന്നത് ഈ വിഭാഗമാണ്. അവശ്യവസ്തു നിയമത്തില്‍ വെള്ളം ചേര്‍ത്തത് പൂഴ്ത്തിവെപ്പുകാര്‍ക്കെതിരായ നടപടിയുടെ മുനയൊടിച്ചു. നിയമം ശക്തിപ്പെടുത്താനോ അവധിവ്യാപാരം നിയന്ത്രിക്കാനോ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവുന്നില്ല. വിലക്കയറ്റം തടയാനുള്ള പ്രധാന മാര്‍ഗം പൊതുവിതരണസമ്പ്രദായം ശക്തിപ്പെടുത്തലാണ്. എന്നാല്‍, ഉദാരവല്‍ക്കരണ നയത്തിന്റെ ഭാഗമായി ഈ സമ്പ്രദായത്തെ മാറിമാറിവന്ന സര്‍ക്കാരുകള്‍ തകര്‍ത്തു. ബിപിഎല്‍, എപിഎല്‍ എന്നിങ്ങനെ റേഷന്‍കാര്‍ഡുടമകളെ വിഭജിച്ചതോടെ റേഷന്‍ സമ്പ്രദായത്തിന്റെ സാര്‍വത്രികത ഇല്ലായായി.
സര്‍ക്കാര്‍ നിയമിച്ച അര്‍ജുന്‍സെന്‍ ഗുപ്ത കമ്മിറ്റി റിപ്പോര്‍ടനുസരിച്ച് രാജ്യത്തെ 77 ശതമാനം ജനങ്ങളും ദിവസം 20 രൂപ ചെലവഴിക്കാനില്ലാത്തവരാണെങ്കില്‍ എപിഎല്‍-ബിപിഎല്‍ വിഭജനത്തിന് അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കുന്നു. ഇന്ത്യയില്‍ ഏകദേശം 24 കോടി കുടുംബങ്ങളുണ്ടെന്നാണ് കണക്ക്. ഇതില്‍ 6.52 കോടി കുടംബങ്ങള്‍ക്കാണ് ബിപിഎല്‍ കാര്‍ഡുള്ളത്. അത് 5.91 കോടിയായി കുറക്കണമെന്നാണ് കേന്ദ്രം സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്. റേഷന്‍ ലഭിക്കുന്നവരുടെ എണ്ണം ഇനിയും കുറയുമെന്നര്‍ഥം. വിലക്കയറ്റം പിടിച്ചുനിര്‍ത്തണമെങ്കില്‍ ബിപിഎല്‍-എപിഎല്‍ വിഭജനമില്ലാതെ റേഷന്‍ സമ്പ്രദായം സാര്‍വത്രികമാക്കാനും ശൃംഖല വ്യാപിക്കാനും തയ്യാറാകണം. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 24 കോടി കുടുംബങ്ങള്‍ക്ക് റേഷന്‍ നല്‍കാന്‍ പ്രതിവര്‍ഷം 1,46,909 കോടി രൂപ സബ്സിഡി നല്‍കിയാല്‍ മതി. നിലവില്‍ 52,490 കോടി രൂപ കേന്ദ്രം ഭക്ഷ്യസബ്സിഡി നല്‍കുന്നുണ്ട്. 94,419 കോടി രൂപ കൂടി നല്‍കിയാല്‍ എല്ലാ കുടുംബങ്ങള്‍ക്കും റേഷന്‍ നല്‍കാമെന്നര്‍ഥം. നടപ്പ് സാമ്പത്തികവര്‍ഷം ബജറ്റില്‍ നാല് ലക്ഷം കോടി രൂപ കോര്‍പറേറ്റുകള്‍ക്ക് നികുതി സൌജന്യം അനുവദിച്ച സാഹചര്യത്തില്‍ റേഷന്‍ സമ്പ്രദായം ശക്തമാക്കാന്‍ ലക്ഷം കോടിരൂപ ചെലവാക്കാന്‍ പ്രയാസമുണ്ടാകില്ല. പാശ്ചാത്യരാഷ്ട്രങ്ങളിലേതുപോലെ കാര്‍ഷികമേഖലയില്‍ വന്‍തോതില്‍ നിക്ഷേപം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന ആവശ്യത്തിന് പ്രസക്തിയേറുകയാണ്. സംസ്ഥാനങ്ങളുടെ വെട്ടിക്കുറച്ച റേഷന്‍വിഹിതം പുനഃസ്ഥാപിക്കുകയും വേണം.
(വി ബി പരമേശ്വരന്‍)
ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം 19.05 %
രാജ്യത്താകെ പച്ചക്കറിവില കുതിച്ചുകയറുന്നതിന്റെ ഫലമായി ഭക്ഷ്യവസ്തുക്കളെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 19.05 ശതമാനമായി വര്‍ധിച്ചു. നവംബര്‍ 28ന് അവസാനിച്ച ആഴ്ചയിലെ കണക്കാണിത്. നവംബര്‍ 21ന് അവസാനിച്ച ആഴ്ചയില്‍ 17.47 ശതമാനമായിരുന്നു. രണ്ടുമാസമായി ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുകയറുകയാണ്. ഉരുളക്കിഴങ്ങിന്റെ വില കഴിഞ്ഞവര്‍ഷത്തേതിന്റെ ഇരട്ടിയായെന്നാണ് സര്‍ക്കാരിന്റെ തന്നെ കണക്ക്. സവാളയ്ക്ക് 23 ശതമാനവും അരിക്ക് 11.75 ശതമാനവും ഗോതമ്പിന് 12.60 ശതമാനവും വില കയറി. പയറുവര്‍ഗങ്ങള്‍ക്ക് 42 ശതമാനമാണ് വിലക്കയറ്റം. പഴവര്‍ഗങ്ങള്‍ക്ക് കഴിഞ്ഞവര്‍ഷത്തേക്കാള്‍ 13 ശതമാനം വില കൂടിയപ്പോള്‍ പാലിന് 11.36 ശതമാനം വിലവര്‍ധിച്ചു.
deshabhimani news 13 december 2009
Subscribe to:
Posts (Atom)
