Saturday, May 28, 2016

RSS പൈശാചികത












കുമ്മനത്തിന്റെ കുതന്ത്രം ഫലിക്കില്ല

അക്രമം നിര്‍ത്താന്‍ സിപിഐ എം നേതൃത്വത്തോട് ആവര്‍ത്തിച്ച് ആവശ്യപ്പെടുകയാണ് കേരളത്തിലെ ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കുമ്മനം മാത്രമല്ല, ബിജെപിയുടെ അഖിലേന്ത്യാ നേതാക്കളായ അമിത് ഷായും കൂട്ടരും അതുതന്നെ ആവര്‍ത്തിക്കുന്നു. ബിജെപിയുടെ വ്യാപകമായ അക്രമം മറച്ചുപിടിക്കാനാണ് ശ്രമം. വളരെ ആസൂത്രിതമായാണ് ബിജെപി നേതാക്കള്‍ സിപിഐ എമ്മിനെ കുറ്റപ്പെടുത്തി പ്രചാരവേല നടത്തുന്നത്. ഇത്തരത്തിലുള്ള സംസാരം പ്രയോജനപ്പെടുമെന്നാണ് ഇക്കൂട്ടര്‍ ധരിക്കുന്നതെന്ന് തോന്നുന്നു. ആര്‍എസ്എസ് അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ് കാലിന്റെ പാദം മുറിച്ചുമാറ്റേണ്ടിവന്ന തൃശൂരിലെ ശശികുമാര്‍ കഴിഞ്ഞദിവസം മരിച്ചു. തെരഞ്ഞെടുപ്പിനുശേഷം ആര്‍എസ്എസ് അക്രമത്തില്‍ രണ്ടുപേര്‍ മരിച്ചു. നിരവധിപേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. ഇതിന്റെയെല്ലാം ഉത്തരവാദിത്തത്തില്‍നിന്ന് തലയൂരാനാണ് ബിജെപി നേതൃത്വത്തിന്റെ കുപ്രചാരണം. തെരഞ്ഞെടുപ്പുഫലം പുറത്തുവന്നശേഷം ഏതെല്ലാം സ്ഥലങ്ങളില്‍ സംഘപരിവാര്‍ നേതൃത്വത്തില്‍ അക്രമം നടന്നുവെന്ന് വിശദമായി പ്രതിപാദിക്കപ്പെട്ടതുകൊണ്ട് അതൊന്നും ആവര്‍ത്തിക്കുന്നില്ല.

ദി ഹിന്ദു പത്രത്തില്‍ ഉത്തര്‍പ്രദേശില്‍നിന്നുള്ള ഒരു വാര്‍ത്ത കഴിഞ്ഞദിവസം അഞ്ചുകോളം തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചു. സംഘപരിവാര്‍ സംഘടനയായ ബജ്രംഗ്ദളിന്റെ ആയുധപരിശീലനവുമായി ബന്ധപ്പെട്ടാണ് വാര്‍ത്ത വന്നത്. പരിശീലനത്തിന്റെ ചിത്രവും പത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവര്‍ സങ്കല്‍പ്പികമായി ഭീകരപ്രവര്‍ത്തകരുമായി യുദ്ധം ചെയ്യുകയാണുപോലും. മോക്ഡ്രില്ലെന്നാണ് ഇതിന്റെ പേര്. ബജ്രംഗ്ദള്‍ യുവാക്കള്‍ രാജ്യസ്നേഹികളും ശത്രുക്കള്‍ രാജ്യദ്രോഹികളുമായി ചിത്രീകരിച്ചാണ് യുദ്ധം. ആയുധപരിശീലനമാണ് ഇവിടെ നടക്കുന്നത്. ലാത്തിയും വാളും റൈഫിളും ഉപയോഗിച്ച് ആയുധപരിശീലനം നടത്തുന്നത് യഥാര്‍ഥത്തില്‍ ന്യൂനപക്ഷങ്ങളെ ഭീതിപ്പെടുത്താനാണ്. ന്യൂനപക്ഷത്തെമാത്രമല്ല, സ്വന്തം ശത്രുക്കളായി മുദ്രകുത്തുന്ന മറ്റുള്ളവരെയും ആക്രമിക്കാനാണ് ഈ പരിശീലനം.

ആയുധപരിശീലനം ആത്മരക്ഷയ്ക്കുവേണ്ടിയാണെന്നാണ് സംഘാടകരുടെ വാദം. മെയ് 14ന് പരിശീലനം നടത്തുന്ന ഏതാനും യുവാക്കളെ ഐപിസി 153എ പ്രകാരം നിയമവിരുദ്ധമായി ആയുധപരിശീലനം നടത്തിയതിന് പൊലീസ് അറസ്റ്റ് ചെയ്തു. ഈ പരിശീലനത്തെ പരസ്യമായി ന്യായീകരിച്ചത് യുപി ഗവര്‍ണര്‍ രാംനായകാണ്. ആയുധപരിശീലനത്തെ അനുകൂലിക്കുകയും ന്യായീകരിക്കുകയുമാണ് ഗവര്‍ണര്‍ ചെയ്തത്. രാജ്യത്തിന്റെ നാനാഭാഗങ്ങളിലും തോക്കുള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് പരിശീലനം നടന്നുവരുന്നുണ്ട്. അവര്‍ പറയുന്നത്, യുപിയില്‍മാത്രം 45 നഗരങ്ങളില്‍ ഇത്തരം പരിശീലനം നടന്നുവരുന്നുണ്ടെന്നാണ്. ജയ് ശ്രീറാം, ജയ് ഭാരത് എന്നിങ്ങനെയുള്ള മന്ത്രം ഉച്ചരിച്ചാണ് ഇക്കൂട്ടരുടെ പേക്കൂത്ത്്. ഒരു ഗവര്‍ണര്‍തന്നെ ആയുധപരിശീലനത്തിനും അക്രമത്തിനും കൂട്ടുനില്‍ക്കുന്ന സ്ഥിതിയുണ്ടായാല്‍ നാടിന്റെ ഭാവിയെന്താകുമെന്ന് ഉല്‍ക്കണ്ഠപ്പെടാതിരിക്കാന്‍ വയ്യ.

മോഡിസര്‍ക്കാരിന്റെ പൂര്‍ണപിന്തുണയോടെതന്നെയാണ് രാജ്യത്തിന്റെ നാനാഭാഗങ്ങളിലും ഇത്തരം ആയുധപരിശീലനം നടക്കുന്നത്. ഇത് സമാധാനം പാലിക്കാനാണെന്ന് ആരെയും വിശ്വസിപ്പിക്കാന്‍ കഴിയില്ല. ഭീകരവാദികളെന്ന് ഇക്കൂട്ടര്‍ വിശേഷിപ്പിക്കുന്നവരെ തലയോട്ടികൊണ്ട് നിര്‍മിച്ച തൊപ്പി ധരിപ്പിച്ചശേഷമാണുപോലും വെടിവച്ചുകൊല്ലുന്നതായി അഭിനയിക്കുന്നത്. ഭീകരവാദികളെന്ന് ഇക്കൂട്ടര്‍ വിശേഷിപ്പിക്കുന്നത് മതന്യൂനപക്ഷങ്ങളില്‍പ്പെട്ടവരെയാണ്. അവരെ ഭീതിപ്പെടുത്തുകയാണ് ഇത്തരത്തിലുള്ള 'മോക്ഡ്രില്‍'കൊണ്ട് ഉദ്ദേശിക്കുന്നത്. അതോടൊപ്പം ചില ഘട്ടങ്ങളില്‍ ആയുധപരിശീലനം ലഭിച്ചവരെക്കൊണ്ട് ആക്രമണം സംഘടിപ്പിക്കുകയും ചെയ്യാം. ഒരു മതനിരപേക്ഷ രാഷ്ട്രത്തിലാണ് ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഇത്തരം പരിശീലനം നടക്കുന്നത്. ആയുധം ഉപയോഗിച്ച് ആളെ കൊല്ലാന്‍തന്നെയാണ് പരിശീലനം.

സമാധാനവാദികളെന്ന് കുമ്മനം രാജശേഖരന്‍ അവകാശപ്പെടുന്നവരാണ് കേരളത്തിന്റെ പല ഭാഗങ്ങളിലും ആയുധപരിശീലനം നടത്തുന്നതും സിപിഐ എം പ്രവര്‍ത്തകരെ ആക്രമിക്കുന്നതും. അറിയപ്പെടുന്ന ആര്‍എസ്എസുകാരെയാണ് സംസ്ഥാന ഗവര്‍ണര്‍മാരായി മോഡിസര്‍ക്കാര്‍ നിയമിച്ചത്. സംസ്ഥാനഭരണത്തിന്റെ അധിപനായി വിശേഷിപ്പിക്കുന്ന ഗവര്‍ണര്‍തന്നെ അക്രമത്തിന് നേതൃത്വം കൊടുത്താല്‍ ആപല്‍ക്കരമായ സ്ഥിതിവിശേഷമാണ് രാജ്യത്ത് സംജാതമാകുക. ആത്മരക്ഷാര്‍ഥമാണ് ആയുധപരിശീലനം സംഘടിപ്പിക്കുന്നതെന്നാണ് ഗവര്‍ണര്‍പോലും വാദിക്കുന്നത്. ഈ പോക്ക് തനി സ്വേച്ഛാധിപത്യവാഴ്ചയിലേക്ക് നയിക്കുന്നതാണ്. ഇതിന്റെ ഭവിഷ്യത്ത് ഒളിച്ചുവയ്ക്കാനാണ് കുമ്മനം സിപിഐ എമ്മിനോട് അക്രമം നിര്‍ത്താന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത്. ഈ പ്രസ്താവനയുടെ പിറകിലെ ദുരുദ്ദേശ്യം ജനങ്ങള്‍ തിരിച്ചറിയുകതന്നെ ചെയ്യും

deshabhimani editorial, Saturday May 28, 2016

RSS നൈരാശ്യത്തിന്റെ വാള്‍മുന

ഒരാഴ്ചയ്ക്കകം രണ്ട് സിപിഐ എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരിക്കുന്നു. ഇടതുപക്ഷ ജനാധിപത്യമുന്നണി വമ്പിച്ച വിജയം നേടിയതിന്റെ ആഹ്ളാദവേളയില്‍ പിണറായിയില്‍ രവീന്ദ്രന്‍ എന്ന തൊഴിലാളിയെയാണ് ആര്‍എസ്എസ് ആദ്യം കൊന്നത്. ആഹ്ളാദപ്രകടനത്തിനുനേരെ, അതില്‍ പങ്കെടുത്ത പിഞ്ചുകുഞ്ഞുങ്ങള്‍ക്കുനേരെപോലും ബോംബെറിഞ്ഞു. രണ്ടാമത്തെ കൊലപാതകം ഏങ്ങണ്ടിയൂര്‍ കടപ്പുറം ചെമ്പന്‍വീട്ടില്‍ ശശികുമാറിന്റേത്. ഞായറാഴ്ച രാത്രിയാണ് ശശികുമാറിനെ തലയ്ക്കിടിച്ച് ബൈക്കില്‍നിന്ന് വീഴ്ത്തി വെട്ടിയത്. ആറ് ആര്‍എസ്എസുകാരാണ് ഈ കേസില്‍ അറസ്റ്റിലായത്. ശശികുമാറിന്റെ കൈയും കാലും അറ്റുതൂങ്ങുംവരെ വെട്ടിയശേഷമാണ് ക്രിമിനലുകള്‍ കടന്നുകളഞ്ഞത്. ഇടതുകാല്‍ ആശുപത്രിയില്‍വച്ച് മുറിച്ചുമാറ്റേണ്ടിവന്നു. ഇരുമ്പുവടികൊണ്ട് തല്ലിച്ചതച്ച് രക്തപ്രവാഹം നിലച്ച് പഴുപ്പുകയറിയ കാല്‍ മുറിക്കുകയേ വഴിയുണ്ടായിരുന്നുള്ളൂ. ഏതാനും മണിക്കുറുകള്‍ക്കുശേഷം ശശികുമാറിന്റെ ജീവന്‍ നഷ്ടപ്പെട്ടു.

ആര്‍എസ്എസ് നൈരാശ്യത്തിലാണ്. കേരളത്തില്‍ മുന്നേറ്റമുണ്ടാക്കാമെന്ന മോഹം തകര്‍ന്നു. യുഡിഎഫുമായി നടത്തിയ നീക്കുപോക്കുകള്‍ ഫലം ചെയ്തില്ല. 70 പ്ളസ് എന്ന വീരവാദം ദയനീയമായ ഒന്നില്‍ ഒതുങ്ങി. തിരുവനന്തപുരം ജില്ലയിലെ നേമത്ത് ഒ രാജഗോപാല്‍ നേടിയ വിജയം അക്കൌണ്ട് തുറന്നതിന്റെ ഗണത്തില്‍ ആരും പരിഗണിക്കുന്നില്ല. യുഡിഎഫിന് കെട്ടിവച്ച കാശ് നഷ്ടപ്പെടുത്തിയും സഹതാപവോട്ടിന്റെ ബലത്തിലും ഒ രാജഗോപാലിന് ലഭിച്ച ഒരു ചാന്‍സ്. അതിലപ്പുറം കേരള രാഷ്ട്രീയത്തില്‍ ആ ഫലത്തിന് പരിഗണനയില്ല. എസ്എന്‍ഡിപി യോഗത്തെ കാവിവല്‍ക്കരിച്ച് ആര്‍എസ്എസ് കൂടാരത്തിലെത്തിക്കാനുള്ള വെള്ളാപ്പള്ളി നടേശന്റെ മോഹവും തകര്‍ന്നു. ബിഡിജെഎസ് തെരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തിയായില്ല. മോഡിപ്രഭാവവും ബിഡിജെഎസ് അടക്കമുള്ള കക്ഷികളുമായി ഉണ്ടാക്കിയ കൂട്ടുകെട്ടും എന്‍ഡിഎയെ കേരളത്തില്‍ മൂന്നാംമുന്നണി എന്ന നിലവാരത്തിലേക്ക് ഉയര്‍ത്തിയില്ല. ശ്രീനാരായണീയര്‍ വെള്ളാപ്പള്ളി നടേശന്റെ പിന്നിലല്ല, സ്വന്തമായി മനസ്സിലുറപ്പിച്ച രാഷ്ട്രീയത്തിന് ഒപ്പമാണ് നില്‍ക്കുക എന്ന യാഥാര്‍ഥ്യമാണ് ആവര്‍ത്തിച്ച് തെളിഞ്ഞത്.

മോഹഭംഗത്തിലാണ് സംഘപരിവാര്‍. യുഡിഎഫിന് തുടര്‍ഭരണം നല്‍കാനാണ് അവര്‍ ആഗ്രഹിച്ചതും കണക്കുകൂട്ടി പ്രവര്‍ത്തിച്ചതും. തങ്ങളുടെ എല്ലാ ശക്തിയും ഉപയോഗിച്ചാല്‍പ്പോലും ഉലയുന്നതല്ല കേരളത്തിന്റെ ഇടതുപക്ഷമനസ്സ് എന്ന് തെളിഞ്ഞതോടെ അക്രമത്തിന്റെയും ഭീഷണിയുടെയും മാര്‍ഗം മാത്രമാണ് അവര്‍ക്കുമുന്നിലുള്ളത്. ഒരേസമയം പുതിയ സര്‍ക്കാരിന് ആശംസ അറിയിക്കുകയും ആ സര്‍ക്കാരിനെതിരെ ആക്രമണം നടത്തുകയും ചെയ്യുന്ന പരിഹാസ്യതയിലേക്ക് അവര്‍ എത്തിയതും മറ്റൊന്നും കൊണ്ടല്ല.

പിണറായിയിലും ഏങ്ങണ്ടിയൂരിലും മാത്രമല്ല കേരളത്തിന്റെ നാനാഭാഗങ്ങളിലും ആര്‍എസ്എസ് ആക്രമണം നടത്തി. അതാകെ മൂടിവച്ച് ഡല്‍ഹിയില്‍ സിപിഐ എം ആസ്ഥാനത്തിനുനേരെ പാഞ്ഞടുക്കുന്നു. എ കെ ജിയുടെ നാമധേയത്തിലുള്ള ഓഫീസിനുമുന്നില്‍ ഡല്‍ഹി പൊലീസിന്റെ സംരക്ഷണയിലാണ് ആര്‍എസ്എസ് അഴിഞ്ഞാട്ടം നടത്തിയത്. കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ കേരളത്തെ ഭീഷണിപ്പെടുത്താന്‍ മുതിര്‍ന്നതിന്റെ പശ്ചാത്തലവും അതുതന്നെ. തങ്ങളാണ് ഡല്‍ഹി ഭരിക്കുന്നത്, തങ്ങള്‍ക്ക് ഹിതകരമല്ലാത്ത ഒന്നും രാജ്യത്ത് അനുവദിക്കില്ല എന്ന ഭീഷണിയാണ് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദില്‍നിന്ന് ഉതിര്‍ന്നുവീണത്. ബിജെപി അധ്യക്ഷന്‍ അമിത് ഷായും അതേ ഭീഷണിയാണ് ആവര്‍ത്തിച്ചത്. ആര്‍എസ്എസ് ഇന്ത്യന്‍ ഭരണഘടനയോട് ആദരവുള്ള സംഘടനയല്ല. ഭരണഘടനയെയും അതിന്റെ അടിസ്ഥാനമൂല്യങ്ങളെയും തകര്‍ക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. ഫെഡറല്‍ സമ്പ്രദായം അടിമ ഉടമ സമ്പ്രദായമല്ല എന്ന ന്യായത്തില്‍ അവര്‍ക്ക് വിശ്വാസമില്ല. കൈയൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന പ്രാകൃത നിയമത്തിന്റെ വക്താക്കളാണവര്‍.

ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ കഴിഞ്ഞ ഏതാനും നാളുകളിലെ പ്രസ്താവനകളില്‍ വ്യക്തമാകുന്നത് നുണപ്രചാരണത്തിലാണ് അവര്‍ അഭയം തേടുന്നത് എന്നാണ്. കേരളത്തിലാകെ നടത്തിയ അക്രമങ്ങളുടെ കണക്ക് തെളിവുസഹിതം സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയതാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ വിജയം അംഗീകരിക്കാന്‍ കഴിയാതെയാണ് സംസ്ഥാന വ്യാപകമായി ആക്രമണം അഴിച്ചുവിടുന്നത്. അതിലൊന്നുപോലും സമ്മതിക്കാനോ കൊലപാതകത്തെ അപലപിക്കാനോ തയ്യാറാകാതെ മാര്‍ക്സിസ്റ്റ് ആക്രമണ മുറവിളി കൂട്ടുകയാണ് കുമ്മനം.

കേരളത്തില്‍ ഒരിടത്തും ഒരു രാഷ്ട്രീയപാര്‍ടിക്കും പ്രവര്‍ത്തന സ്വാതന്ത്യ്രം നിഷേധിക്കപ്പെട്ടിട്ടില്ല. അത്തരം ജനാധിപത്യവിരുദ്ധ മാര്‍ഗങ്ങള്‍ സംഘപരിവാറിന്റേതാണ്. ക്ഷേത്രങ്ങള്‍ ആയുധപ്പുരകളാക്കുന്നതും ആയുധപരിശീലന കേന്ദ്രങ്ങളാക്കുന്നതും ആര്‍എസ്എസാണ്. അവര്‍ തന്നെയാണ് കൊലപാതക പരമ്പരകള്‍ നടത്തുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 19 സിപിഐ എം പ്രവര്‍ത്തകരെയാണ് ആര്‍എസ്എസുകാര്‍ കൊന്നൊടുക്കിയതെങ്കില്‍ തെരഞ്ഞെടുപ്പിനുശേഷം ആ പട്ടികയില്‍ രണ്ടുപേരുകള്‍കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നശേഷം നാലുദിവസംകൊണ്ട് 41 ഇടത്ത് നടന്ന ആര്‍എസ്എസ് ആക്രമണങ്ങളില്‍ 82 സിപിഐ എം പ്രവര്‍ത്തകര്‍ പരിക്കേറ്റ് ആശുപത്രിയിലായി. കാഞ്ഞങ്ങാട്ടുനിന്ന് ജയിച്ച സിപിഐയുടെ നിയമസഭാകക്ഷി നേതാവും റവന്യൂ മന്ത്രിയുമായ ഇ ചന്ദ്രശേഖരന്‍ പരിക്കുകളോടെയാണ് സത്യപ്രതിജ്ഞയ്ക്കെത്തിയത്. അദ്ദേഹത്തെയും സഹപ്രവര്‍ത്തകരെയും ആര്‍എസ്എസ് സംഘംചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.

യുഡിഎഫ് ഭരണകാലത്ത് പൊലീസില്‍ ആര്‍എസ്എസിന് അവിഹിതമായ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞു. പൊലീസ് സേനയില്‍ യുഡിഎഫ് നേതൃത്വം വഴിയും നേരിട്ടും ആര്‍എസ്എസ് നുഴഞ്ഞുകയറിയിട്ടുണ്ട്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരായ വിവിധ കേസുകള്‍ പിന്‍വലിച്ചു മാത്രമല്ല, കൊലപാതക കേസുകളില്‍ ഉള്‍പ്പെടെ അന്വേഷണം അട്ടിമറിച്ചും യുഡിഎഫ് സഹായിച്ചിട്ടുണ്ട്. അത്തരം ചില കേസുകളുടെ അന്വേഷണം അതേ രീതിയില്‍ തുടരുകയാണ്. എക്കാലത്തും പൊലീസിനെ ഭീഷണിപ്പെടുത്തിയും ദുസ്വാധീനം ചെലുത്തിയും പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചും തങ്ങള്‍ക്കനുകൂലമായി കേസുകള്‍ തിരിച്ചുവിടാമെന്ന വ്യാമോഹം ഇന്നും വച്ചുപുലര്‍ത്തുന്ന ആര്‍എസ്എസുകാരുണ്ട്. അതുകൊണ്ടാണ് പരസ്യമായി ആക്രമണങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും അവര്‍ തയ്യാറാകുന്നത്.

ആക്രമണം നടത്തുക, ആസൂത്രിത കൊലപാതകം സംഘടിപ്പിക്കുക, അക്രമകാരികള്‍ സിപിഐ എം ആണെന്ന് മുറവിളി കൂട്ടുക, അതിന്റെ പേരില്‍ വീണ്ടും പ്രശ്നങ്ങള്‍ സൃഷ്ടിക്കുക, അതിന് കേന്ദ ഭരണാധികാരം ഉപയോഗിക്കുക എന്ന ശൈലി ആര്‍എസ്എസ് തുടരുകയാണ്. ഇതിനെതിരായ ശക്തമായ ജനവികാരം കേരളത്തില്‍ ഉയരുന്നുണ്ട്. ആര്‍എസ്എസിനെയും അതിന്റെ ഫാസിസ്റ്റ് രീതികളെയും തിരിച്ചറിഞ്ഞതുകൊണ്ടാണ് ജനങ്ങള്‍ എന്‍ഡിഎയ്ക്ക് അര്‍ഹിക്കുന്ന പരാജയം സമ്മാനിച്ചത്. ആ പരാജയംകൊണ്ടും സംഘപരിവാര്‍ അടങ്ങില്ല എന്നതിന്റെ ലക്ഷണമാണ് ശശികുമാറിന്റെ കൊലപാതകം. ഇത് എല്ലാ വിഭാഗത്തിലുംപെട്ട ജനങ്ങള്‍ പ്രതികരിക്കേണ്ട വിഷയമായി മാറുകയാണ്

*
പി എം മനോജ്, Saturday May 28, 2016 , Deshabhimani

Tuesday, May 24, 2016

അവകാശങ്ങള്‍ക്കായി തടവറയിലും പോരാടി

ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണക്കേസില്‍ അറസ്റ്റുചെയ്യപ്പെട്ട കെ സി മാത്യൂ, എം എം ലോറന്‍സ് തുടങ്ങിയവര്‍. ഇടത്തുനിന്നും: കെ സി മാത്യൂ, എം എം ലോറന്‍സ്, കെ എ വറുതൂട്ടി, കുഞ്ഞന്‍ബാവ കുഞ്ഞുമോന്‍, വി പി സുരേന്ദ്രന്‍, എന്‍ കെ ശ്രീധരന്‍, എം എ അരവിന്ദാക്ഷൻ

ഇടപ്പള്ളി പൊലീസ്‌സ്റ്റേഷന്‍ ആക്രമണക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് പൊലീസിന്റെ നിഷ്ഠുര മര്‍ദനത്തിനിരയായിട്ടും മനോധൈര്യം വെടിയാത്ത നേതാവായിരുന്നു കെ സി മാത്യു. തടവുകാരുടെ അവകാശങ്ങള്‍ സര്‍ക്കാര്‍ ഹനിച്ചപ്പോള്‍ ഞാനും അദ്ദേഹവും നടത്തിയ നിരാഹാരസമരമാണ് കേസിലെ പ്രതികള്‍ക്ക് പേരിനെങ്കിലും ഇവ ലഭ്യമാക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്. മറ്റ് പ്രതികളൊക്കെ നിരാഹാരത്തില്‍നിന്നും പിന്തിരിഞ്ഞപ്പോഴും ഞാനും മാത്യുവും 16 ദിവസമാണ് നിരാഹാരം തുടര്‍ന്നത്. ലോക്കപ്പിലെ ആ കൊടിയ പീഡനങ്ങളും മറ്റും ഇന്നലെയെന്നോണം ഓര്‍മയിലുണ്ട്.

റെയില്‍വേ തൊഴിലാളികളുടെ അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കുന്നതിന് 1950 മാര്‍ച്ച് ഒമ്പതിന് പോണേക്കരയില്‍ രഹസ്യയോഗം ചേര്‍ന്നിരുന്നു. അന്ന് കമ്യൂണിസ്റ്റ് പാര്‍ടിയുടെ എറണാകുളം സെക്രട്ടറിയായിരുന്നു ഞാന്‍. ഞങ്ങള്‍ ഒളിവിലുമായിരുന്നു. ഞാനും വി വിശ്വനാഥമേനോനും മറ്റുമാണ് യോഗത്തില്‍ പങ്കെടുക്കാന്‍ എറണാകുളത്ത് നിന്നുമെത്തിയത്. രാത്രി 11 മണിയൊക്കെ ആയിട്ടുണ്ടാകും. വിളക്കൊന്നുമില്ലാതെ ഇരുട്ടത്തായിരുന്നു യോഗം.

റെയില്‍വേ പണിമുടക്ക് വിജയിപ്പിക്കുന്നതിന് തൊഴിലാളികളെ ബോധ്യപ്പെടുത്താന്‍ ആലുവമുതല്‍ എറണാകുളംവരെ റെയില്‍പാളത്തിലൂടെ യാത്ര ചെയ്ത എന്‍ കെ മാധവനെയും വറീതുകുട്ടിയെയും പൊലീസ് അറസ്റ്റ് ചെയ്തുവെന്നും പൊലീസ് മര്‍ദനത്തില്‍ ഇവരില്‍ ഒരാള്‍ മരിച്ചുവെന്നും ആരോ കെ സി മാത്യുവിനോട് പറഞ്ഞു. ഇതേത്തുടര്‍ന്ന്, അവശേഷിക്കുന്നയാളെ മോചിപ്പിക്കാനാണ് ഞങ്ങള്‍ സ്റ്റേഷന്‍ ആക്രമിക്കാന്‍ നിശ്ചയിച്ചത്. അതിന് മുന്‍കൂട്ടി ആസൂത്രണമൊന്നും നടത്തിയിരുന്നില്ല. കെ സി മാത്യു തന്നെയായിരുന്നു സ്റ്റേഷന്‍ മാര്‍ച്ചിന്റെ നേതാവ്. പിന്നീട് സിപിഐ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗമായ പെരുമ്പാവൂര്‍ സ്വദേശി ശിവശങ്കരപ്പിള്ള തുടങ്ങിയവരും ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു.

സംഭവത്തെത്തുടര്‍ന്ന് ഒളിവില്‍പ്പോയ എന്നെയും മാത്യുവിനെയും എറണാകുളത്തുവച്ചാണ് പൊലീസ് പിടികൂടിയത്. ഇവിടെനിന്ന് ഷണ്‍മുഖം റോഡിലെ പൊലീസ് സൂപ്രണ്ട് ഓഫീസിലേക്കാണ് കൊണ്ടുപോയത്. അവിടെവച്ച് ഉപദ്രവിച്ചില്ല. അന്ന് രാത്രി തെക്കോട്ടുകൊണ്ടുപോയി. അവിടെ പൊലീസ് ക്വാട്ടേഴ്സിന് സമീപംവച്ച് ക്രൂരമായ മര്‍ദനവും തുടങ്ങി. പിറ്റേന്നും മര്‍ദനം തുടര്‍ന്നു. ഞങ്ങളുടെ ഷര്‍ട്ടും മുണ്ടും വലിച്ചുകീറിക്കളഞ്ഞു. പിന്നെ അവിടെ ആരോ ഉപയോഗിച്ച മുഷിഞ്ഞ ടര്‍ക്കി ടവ്വലാണ് എനിക്ക് ഉടുക്കാന്‍ തന്നത്. മാത്യുവിനാകട്ടെ ഒരു നിക്കറും. അത് ദ്വാരമുള്ളതുമായിരുന്നു. പിറ്റേന്ന് കൈ കയര്‍കൊണ്ട് ബന്ധിച്ചാണ് കോടതിയിലും തുടര്‍ന്ന് ആലുവ സബ്ജയിലിലും കൊണ്ടുപോയത്. ഇവിടെയും മൃഗീയ മര്‍ദനമായിരുന്നു. പ്രഭാതകൃത്യങ്ങള്‍ക്ക് കൊണ്ടുപോകുമ്പോള്‍ (ചീക്കിനിറക്കുക എന്നാണ് ഇതിനെ പറഞ്ഞിരുന്നത്) പോലും കക്കൂസ്വരെ മര്‍ദിക്കുമായിരുന്നു. അവിടെ കൂടുതല്‍ സമയമെടുത്താല്‍ അതിനും ഇടി ലഭിക്കും.

മൂന്ന്, നാല് പേര്‍ക്ക് കഴിയാന്‍ പറ്റുന്ന സബ്ജയിലില്‍ 28 പേരാണ് ഉണ്ടായിരുന്നത്. അതിലാകട്ടെ മൂട്ടയും കൂറയും ധാരാളം. മുറിയില്‍ മൂത്രക്കുടവും ഉണ്ടായിരുന്നു. രാവിലെ മാത്രമാണ് ചീക്കിനിറക്കിയിരുന്നത്. പിന്നെ വല്ലവര്‍ക്കും വെളിക്കിറങ്ങേണ്ടി വന്നാല്‍ അതും കുടത്തില്‍ തന്നെ സാധിക്കണം. മറ്റുള്ളവരുടെ മുമ്പില്‍ വച്ചുതന്നെ ഇതും നടത്താന്‍ നിര്‍ബന്ധിതരായി. നാറുന്ന പായയിലായിരുന്നു കിടപ്പ്. ഞങ്ങളെ കുളിക്കാനും കൊണ്ടുപോയിരുന്നില്ല. ഒടുവില്‍ നാറ്റം പോലും അറിയാനാവാത്ത അവസ്ഥയിലായി. മാറാന്‍ വസ്ത്രങ്ങളും നല്‍കിയില്ല. ഒരു കുട്ടിക്കുപോലും തികയാത്ത ഭക്ഷണമാണ് നല്‍കിയിരുന്നത്.

ഈ സാഹചര്യത്തിലാണ് ഞങ്ങള്‍ നിരാഹാരസമരം ആരംഭിച്ചത്. തുടര്‍ന്ന് എന്നെയും കെ സി മാത്യുവിനെയും പെരുമ്പാവൂര്‍ സബ്ജയിലിലേക്ക് കൊണ്ടുപോയി. ഇവിടെയും നിരാഹാരം തുടര്‍ന്നു. തുടര്‍ന്ന് ഡോക്ടര്‍ വന്ന് പരിശോധിച്ചു. അദ്ദേഹം ആലുവ ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു. ആശുപത്രിയിലെ ലോക്കപ്പ് മുറിയിലേക്ക് ഞങ്ങളെ മാറ്റി. രാത്രി ഞങ്ങളുടെ കാല് അഴിയില്‍ വിലങ്ങിട്ട് പൂട്ടും. പലകയാണ് കിടക്കാന്‍ തന്നത്. വിലങ്ങുവച്ചതിനാല്‍ തിരിയാനോ മറിയാനോ കഴിയില്ല. ഇതിനാല്‍ ഉറങ്ങാനും കഴിഞ്ഞിരുന്നില്ല. പിന്നെ ഞങ്ങളെ ബലം പ്രയോഗിച്ച് മൂക്കിലൂടെ കുഴല്‍വച്ച് ഗ്ളൂക്കോസ് കലക്കിയതുപോലുള്ള ഒരു ദ്രാവകം ഒഴിക്കും. ഇത് ഉള്ളില്‍ ചെന്നാല്‍ വല്ലാത്ത വിശപ്പ് ആയിരിക്കും. എന്തും തിന്നാന്‍ തോന്നും. എന്നിട്ടും ഞങ്ങള്‍ പിടിച്ചു നിന്നു. ഒടുവില്‍ ഞങ്ങളുടെ ജീവന്‍ അപകടത്തിലാണെന്നും മിലിട്ടറി ആശുപത്രിയിലോ മറ്റോ കൊണ്ടുപോകണമെന്നും ഡോക്ടര്‍ പറഞ്ഞു. ഇതറിഞ്ഞ് മജിസ്ട്രേട്ട് ഞങ്ങളെ കാണാനെത്തി. ഞങ്ങളുടെ ആവശ്യങ്ങളില്‍ കുറേക്കാര്യങ്ങള്‍ അനുവദിക്കാമെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം അഭ്യര്‍ഥിച്ചതിനെത്തുടര്‍ന്നാണ് അന്ന് ഞങ്ങള്‍ നിരാഹാരം അവസാനിപ്പിച്ചത്.

മാര്‍ക്സിസം ലെനിനിസം സംബന്ധിച്ച് തികഞ്ഞ അവഗാഹമുള്ള നേതാവായിരുന്നു കെ സി മാത്യു. ആലുവ യുസി കോളേജില്‍ വിദ്യാര്‍ഥിയായിരുന്ന കാലത്തേ അദ്ദേഹം പാര്‍ടി പ്രവര്‍ത്തനമാരംഭിച്ചു. പഠനശേഷം അത് സജീവമായി. പാര്‍ടിക്കുപുറമെ ട്രേഡ് യൂണിയന്‍ രംഗത്തും അദ്ദേഹം സജീവമായിരുന്നു. 1948 കാലത്താണ് മാത്യുവുമായി പരിചയപ്പെടുന്നത്. അന്ന് പാര്‍ടി തെക്കന്‍ കൊച്ചി ഡിവിഷന്‍ കമ്മിറ്റിയില്‍ അദ്ദേഹമുണ്ടായിരുന്നു. പി ഗംഗാധരനായിരുന്നു ഡിവിഷന്‍ സെക്രട്ടറി. ഇതിന് കീഴിലെ എറണാകുളം കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്ന കെ എ രാജനെതിരെ പാര്‍ടി നടപടിയെടുത്തു. തുടര്‍ന്നാണ് ഞാന്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഇക്കാലംമുതലേ അടുത്തബന്ധം മാത്യുവുമായുണ്ടായിരുന്നു. കേരളത്തിലെതന്നെ മുതിര്‍ന്ന കമ്യൂണിസ്റ്റിനെയാണ് അദ്ദേഹത്തിന്റെ വേര്‍പാടിലൂടെ നഷ്ടമായത്. ആ സ്മരണകള്‍ക്കുമുന്നില്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു.


എം എം ലോറന്‍സ് Tuesday May 24, 2016 ദേശാഭിമാനി

സംഘപരിവാർ അക്രമകാരികളുടെ കള്ളപ്രചാരവേല

കേരളത്തില്‍ സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ അക്രമം നടക്കുകയാണെന്ന് ബിജെപി രാജ്യവ്യാപകമായി പ്രചരിപ്പിക്കുകയാണ്. അതേത്തുടര്‍ന്ന് സിപിഐ എമ്മിന്റെ കേന്ദ്രകമ്മിറ്റി ഓഫീസിനുനേരെ ആര്‍എസ്എസ് ആക്രമണമുണ്ടായി. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പരസ്യമായി പ്രഖ്യാപിച്ചത്, സിപിഐ എമ്മിനെ തെരുവിലിറങ്ങി നേരിടുമെന്നുമായിരുന്നു.

അടുത്തകാലത്ത് നടന്ന സംഭവങ്ങള്‍ പരിശോധിച്ചാല്‍ത്തന്നെ കേരളത്തില്‍ ആരാണ് അക്രമത്തിന് നേതൃത്വംകൊടുക്കുന്നത് എന്ന് വ്യക്തമാകും. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ 19 സിപിഐ എം പ്രവര്‍ത്തകരാണ് ആര്‍എസ്എസ് അക്രമത്തില്‍ കൊല്ലപ്പെട്ടത്. നിയമസഭാ തെരഞ്ഞെടുപ്പുഫലം പുറത്തുവന്നശേഷം ആര്‍എസ്എസുകാര്‍ ഒരു സിപിഐ എം പ്രവര്‍ത്തകനെ കൊലപ്പെടുത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി ആക്രമണങ്ങള്‍ പാര്‍ടി പ്രവര്‍ത്തകര്‍ക്കും അവരുടെ വീടുകള്‍ക്കും പാര്‍ടി ഓഫീസുകള്‍ക്കും ലൈബ്രറികള്‍ക്കുംനേരെ നടത്തി. തെരഞ്ഞെടുപ്പുഫലം പുറത്തുവന്നശേഷം എട്ടു ജില്ലയിലായി 41 സ്ഥലങ്ങളിലാണ് ആര്‍എസ്എസ് അക്രമം നടന്നത്. 82 പാര്‍ടി പ്രവര്‍ത്തകര്‍ പരിക്കേറ്റ് ആശുപത്രിയിലായി.

കാസര്‍കോട് ജില്ലയിലെ മാവുങ്കാലില്‍ സിപിഐ എംഎല്‍എ ഇ ചന്ദ്രശേഖരന്റെ വിജയഘോഷയാത്ര തടഞ്ഞ് ആക്രമിച്ചു. എംഎല്‍എയ്ക്ക് സാരമായ പരിക്കേറ്റു. ഈ അക്രമത്തില്‍ സിപിഐ എം നേതാക്കളായ എ കെ നാരായണന്‍, ടി കെ രവി, സിപിഐ നേതാവ് കെ വി കൃഷ്ണന്‍ എന്നിവര്‍ക്കും പരിക്കേറ്റു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ആറ് വീടാണ് ആര്‍എസ്എസ് തകര്‍ത്തത്. പതിനഞ്ചോളം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ബീഡി വര്‍ക്കേഴ്സ് യൂണിയന്‍ നീലേശ്വരം ഏരിയ കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന സ. പി കൃഷ്ണപിള്ള സ്മാരകത്തിന്റെ ജനാലഗ്ളാസുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തു. തായന്നൂര്‍ അയ്യങ്കാവില്‍ പാര്‍ടിസ്തൂപം തകര്‍ത്തു. പുല്ലൂര്‍ എടമുണ്ടയിലെ ചെഗുവേര ക്ളബ്, എ കെ ജി മന്ദിരം എന്നിവ തകര്‍ത്തു.

കണ്ണൂര്‍ ജില്ലയിലും വ്യാപകമായ ആക്രമണം നടന്നു. ധര്‍മടം മണ്ഡലത്തില്‍ ആഹ്ളാദപ്രകടനത്തിനുനേരെ ബോംബ് എറിയുകയും വാഹനമിടിച്ച് സിപിഐ എം പ്രവര്‍ത്തകന്‍ ചേരിക്കല്‍ രവിയെ കൊലപ്പെടുത്തുകയുംചെയ്തു. ഈ സംഭവത്തില്‍ ആറുവയസ്സായ കുട്ടിക്ക് ഉള്‍പ്പെടെ പരിക്കേറ്റു. ബോംബേറില്‍ ഒന്‍പതു പേര്‍ക്ക് സാരമായ പരിക്കുപറ്റി. കൊല്ലപ്പെട്ട രവീന്ദ്രന്റെ മകന്‍ ജിതിനും പരിക്കേറ്റു. നീര്‍വേലിയില്‍ ഹോട്ടല്‍ തൊഴിലാളിയായ ശശീന്ദ്രന്റെ വീട്ടില്‍കയറി ഭാര്യ സാവിത്രിയെയും മക്കളായ ആരോമല്‍, അതുല്‍ എന്നിവരെയും ഭീകരമായി മര്‍ദിച്ചു. അതുലിന്റെ ഇരുകാലും തകര്‍ന്നു. തൊക്കിലങ്കാടിയില്‍ പാര്‍ടി ലോക്കല്‍ കമ്മിറ്റി അംഗം രാജീവന്റെ വീടിനുനേരെ ആക്രമണമുണ്ടായി. ഇവിടെ ദേശാഭിമാനി പത്രം വിതരണംചെയ്യാന്‍പോലും പാടില്ലെന്ന് ഭീഷണിപ്പെടുത്തി. കണ്ണവം വെളുമ്പത്ത് ബ്രാഞ്ച് സെക്രട്ടറി സുരേഷ്ബാബുവിന്റെയും പയ്യന്നൂരിലെ കുന്നരുവില്‍ പാര്‍ടി പ്രവര്‍ത്തകന്‍ സി വി ധനരാജിന്റെയും വീടിനുനേരെ ആക്രമണമുണ്ടായി. ചെറുവാഞ്ചേരിയില്‍ 30–ാംതവണയാണ് സിപിഐ എം ഓഫീസ് ആക്രമിക്കപ്പെടുന്നത്. മരുതായി മേറ്റടിയില്‍ പാര്‍ടി ഓഫീസ് നിശ്ശേഷം തകര്‍ത്തു. കണ്ണൂര്‍ ജില്ലയില്‍ മാത്രം നാല്‍പ്പതോളം പ്രവര്‍ത്തകര്‍ക്കാണ് ആര്‍എസ്എസ് ആക്രമണങ്ങളില്‍ പരിക്കേറ്റത്.

കോഴിക്കോട് ജില്ലയിലും അക്രമപരമ്പരയാണ് അരങ്ങേറിയത്. ജില്ലയില്‍ ഇരുപത്തഞ്ചോളം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. വടകരയ്ക്കടുത്ത് അഴിയൂരില്‍ ആര്‍എസ്എസ് ആക്രമണത്തിന്റെ ഫലമായി 10 പാര്‍ടി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. വടകര മടപ്പള്ളി എ കെ ജി സ്മാരകമന്ദിരം തീയിട്ടുനശിപ്പിച്ചു. പ്രേമചന്ദ്രന്‍ സ്മാരക ബസ് സ്റ്റോപ്പ് അടിച്ചുതകര്‍ത്തു. കോഴിക്കോട് പാറോപ്പടിയില്‍ ഡിവൈഎഫ്ഐയുടെ കൊടിമരം നശിപ്പിച്ചു. എലത്തൂര്‍ പറമ്പില്‍ ബസാറില്‍ നമ്പ്യാട്ട് താഴത്ത് ബ്രാഞ്ച് ഓഫീസ് തീയിട്ടുനശിപ്പിച്ചു. രണ്ട് പാര്‍ടി പ്രവര്‍ത്തകരുടെ വീടുകളും തകര്‍ത്തു.

മലപ്പുറം ജില്ലയിലെ തിരൂര്‍ വെട്ടം പഞ്ചായത്തില്‍ സിപിഐ എം പ്രവര്‍ത്തകനെ ആക്രമിച്ചു. താനൂരില്‍ ചിറയ്ക്കല്‍ എല്‍ഡിഎഫ് പ്രകടനത്തിനുനേരെ കല്ലേറുണ്ടായി. ഓഴൂരില്‍ എല്‍ഡിഎഫ് പ്രകടനത്തെ തടയുകയും ആക്രമിക്കുകയുമുണ്ടായി. തിരൂരങ്ങാടിയിലെ പരപ്പനങ്ങാടിയില്‍ മദ്യപിച്ചെത്തിയ ആര്‍എസ്എസ് സംഘം പ്രകടനത്തെ തടഞ്ഞ് ആക്രമിച്ചു.

തൃശൂര്‍ ജില്ലയിലെ കൈപ്പമംഗലത്ത് മെയ് 19ന് പെരിഞ്ഞനം ഓണപ്പറമ്പില്‍നിന്ന് ദുര്‍ഗാനഗറിലേക്ക് പോയ എല്‍ഡിഎഫ് ആഹ്ളാദപ്രകടനത്തെ ബിജെപിക്കാര്‍ ആക്രമിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. മെയ് 20ന് എടവിലങ്ങ് സിപിഐ എം ലോക്കല്‍ കമ്മിറ്റി ഓഫീസ് തകര്‍ത്ത് ബിജെപിക്കാര്‍ തീയിട്ടു. നിരവധി വീടുകളും വാഹനങ്ങളും തകര്‍ത്തു. ഈ അക്രമത്തില്‍ സ്ത്രീകള്‍ക്കും പരിക്കേറ്റു. മതിലകം പൊക്ളായിയില്‍ കൂനിയാറ ശശിധരന്‍ സ്മാരക വെയിറ്റിങ് ഷെഡ് നശിപ്പിച്ചു. കൊടുങ്ങല്ലൂര്‍, കുഴൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസിനുനേരെ ആക്രമണമുണ്ടായി. ഓഫീസിന്റെ ജനല്‍ചില്ലുകള്‍ തകര്‍ത്തു. പ്രദേശത്തെ കൊടിമരങ്ങള്‍  വ്യാപകമായി നശിപ്പിച്ചു. അഷ്ടമിച്ചിറ ലോക്കലിലെ ആനപ്പാറ ബ്രാഞ്ച് ഓഫീസ് ആക്രമിച്ചു. വെള്ളാങ്കല്ലൂരില്‍ പാര്‍ടി പ്രവര്‍ത്തകന്റെ കട തല്ലിത്തകര്‍ത്തു. വീടുകളും ആക്രമിക്കപ്പെട്ടു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റു.

കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ മണ്ഡലത്തിലെ തിരുവാര്‍പ്പ് പഞ്ചായത്തില്‍ കാഞ്ഞിരം മലരിക്കല്‍ പ്രകടനത്തിനുനേരെ ബിഡിജെഎസ് പ്രവര്‍ത്തകര്‍ നടത്തിയ വടിവാള്‍ ആക്രമണത്തില്‍  അഞ്ച് പാര്‍ടി പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കുമരകം പഞ്ചായത്തില്‍ ആശാരിച്ചേരില്‍ എന്ന സ്ഥലത്താണ് ആര്‍എസ്എസുകാര്‍ പാര്‍ടിപ്രവര്‍ത്തകരെ ആക്രമിച്ചത്. രണ്ട് സഖാക്കള്‍ക്ക് പരിക്കേറ്റു.

ആലപ്പുഴ ജില്ലയിലെ അരൂര്‍ മണ്ഡലത്തില്‍ പാര്‍ടി പ്രവര്‍ത്തകര്‍ക്കുനേരെയും വീടുകള്‍ക്കുനേരെയും ആക്രമണമുണ്ടായി. മാരാരിക്കുളം തെക്ക് പഞ്ചായത്തിലും ആര്‍എസ്എസ് ആക്രമണമുണ്ടായി. പി കൃഷ്ണപിള്ള സ്മാരകം നിലനില്‍ക്കുന്ന സ്ഥലമായ കണ്ണര്‍കാട് ദേശാഭിമാനി വായനശാല അടിച്ചുതകര്‍ത്തു.  കടകളും വീടുകളും തകര്‍ക്കപ്പെട്ട സംഭവം വ്യാപകമായി ജില്ലയിലുണ്ടായി. അമ്പനാകുളങ്ങര, നേതാജി പ്രദേശങ്ങളിലെ നിരവധി വീടുകള്‍ ആക്രമിക്കുകയും അടിച്ചുതകര്‍ക്കുകയും ചെയ്തു. എടത്വ കൊടുപ്പുന്നയില്‍ സിപിഐ എമ്മിന്റെ ആഹ്ളാദപ്രകടനത്തിനുനേരെ നടത്തിയ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡിവൈഎഫ് മേഖലാ ജോയിന്റ് സെക്രട്ടറി അനുരാഗിന്റെ രണ്ട് താടിയെല്ലും ഒടിഞ്ഞ് ചികിത്സയിലാണ്. എടത്വ, തകഴി, ചമ്പക്കുളം എന്നീ സ്ഥലങ്ങളിലും ആക്രമണമുണ്ടായി.

തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലത്തില്‍ പാപ്പനംകോട്, കാരയ്ക്കാമണ്ഡപം പ്രദേശങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകള്‍ക്കും പാര്‍ടി പ്രവര്‍ത്തകര്‍ക്കുംനേരെ ആക്രമണം നടന്നു. വര്‍ക്കല മണ്ഡലത്തിലെ മടവൂരില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകള്‍ അടിച്ചുതകര്‍ക്കുകയും വ്യാപകമായി ബോര്‍ഡുകള്‍ നശിപ്പിക്കുകയുംചെയ്തു. പാറശാല മണ്ഡലത്തിലെ മഞ്ചവിളാകത്ത് ബിജെപി ആക്രമണത്തില്‍ രണ്ട് സഖാക്കള്‍ക്ക് പരിക്കേറ്റു.

ഇത്തരം ആക്രമണങ്ങള്‍ വ്യാപകമായി നടത്തിയശേഷം ബിജെപി ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് ബിജെപി പ്രവര്‍ത്തകനെ സിപിഐ എം കൊലപ്പെടുത്തി എന്നാണ്. യഥാര്‍ഥത്തില്‍ അവിടെ സംഭവിച്ചത് ഇതാണ്– എല്‍ഡിഎഫിന്റെ വിജയത്തെ തുടര്‍ന്ന് എടവിലങ്ങ് ചന്തയില്‍നിന്ന് കാരയിലേക്ക് പോയ വിജയാഹ്ളാദ പ്രകടനത്തിന് നേരെ എടവിലങ്ങ് സൊസൈറ്റി സ്റ്റോപ്പില്‍ വച്ച് ആര്‍എസ്എസ്–ബിജെപി പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. നിരവധി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് കല്ലേറില്‍ പരിക്കുപറ്റി. ഈ സംഘര്‍ഷത്തിനിടയില്‍ പ്രമോദിന് കല്ലേറ് ഏല്‍ക്കുകയുണ്ടായി. തുടര്‍ന്ന് ഇയാള്‍ ചികിത്സതേടാതെ വീട്ടില്‍പോകുകയും പീന്നീട് ആശുപത്രിയില്‍ ചികിത്സതേടുകയുമാണ് ഉണ്ടായത്. ആര്‍എസ്എസ് ഉണ്ടാക്കിയ സംഘര്‍ഷത്തെ തുടര്‍ന്ന് ഉണ്ടായ സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്തം സിപിഐ എമ്മിന്റെ തലയില്‍ കെട്ടിവയ്ക്കാനാണ് ഇപ്പോള്‍ പരിശ്രമിക്കുന്നത്.

ന്യൂനപക്ഷത്തിന്റെ പേരുപറഞ്ഞ് രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നവരും ലക്ഷ്യംവയ്ക്കുന്നത് സിപിഐ എമ്മിനെത്തന്നെ. മലപ്പുറത്ത് കല്‍പ്പകഞ്ചേരിയിലെ സിപിഐ എം പ്രവര്‍ത്തകന്‍ ഹംസക്കുട്ടിയുടെ വീട്ടിലേക്ക് തെരഞ്ഞെടുപ്പ് ആഹ്ളാദപ്രകടനത്തിനിടെ മുസ്ളിംലീഗ് പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം സഖാവിനെ നിഷ്ഠുരമായി അടിച്ചുകൊലപ്പെടുത്തി. ഭൂരിപക്ഷ–ന്യൂനപക്ഷ വര്‍ഗീയവാദികള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കാനാണ് സിപിഐ എം എക്കാലത്തും ശ്രമിച്ചിട്ടുള്ളത്.

കേരളത്തിലാകമാനം സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച് മുന്നോട്ടുപോകാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. കേരളത്തിന്റെ സാമൂഹ്യവികാസത്തില്‍ ഒരു സംഭാവനയും നല്‍കാത്തവരാണ് ആര്‍എസ്എസുകാര്‍. അതേസമയം, സംസ്ഥാനത്തുടനീളം വര്‍ഗീയ സംഘര്‍ഷങ്ങള്‍ കുത്തിപ്പൊക്കാനുള്ള പരിശ്രമം എല്ലാ കാലത്തും അവര്‍ നടത്തിയിട്ടുമുണ്ട്. കേരള സംസ്ഥാന രൂപീകരണത്തെ എതിര്‍ക്കുന്നതിനും വിമോചനസമരത്തെ പിന്തുണയ്ക്കുന്നതിനും ആര്‍എസ്എസ് മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. 1971 ലെ തലശേരി കലാപത്തിലും നിലയ്ക്കല്‍ പ്രശ്നത്തിന്റെപേരിലും വര്‍ഗീയ ധ്രുവീകരണം നടത്തുന്നതിന് പ്രവര്‍ത്തിച്ചത് ആര്‍എസ്എസാണ്. പൂന്തുറ കലാപം ഉള്‍പ്പെടെ കേരളത്തില്‍ നടന്ന വര്‍ഗീയസംഘര്‍ഷങ്ങള്‍ക്കെല്ലാം കാരണക്കാരായതും ആര്‍എസ്എസ് ആയിരുന്നു എന്ന് ചരിത്രം വ്യക്തമാക്കുന്നു.

സംഘപരിവാറിന്റെ രാഷ്ട്രീയത്തെ എല്ലാകാലത്തും പ്രതിരോധിച്ചത് ഇടതുപക്ഷമാണ്. കോ–ലീ–ബി സഖ്യമുണ്ടാക്കി ബിജെപിക്ക് കേരളത്തില്‍ അക്കൌണ്ട് തുറക്കാന്‍ യുഡിഎഫ് ശ്രമിച്ചത് ബാബറിമസ്ജിദ് പ്രശ്നം കുത്തിപ്പൊക്കുന്നതിന് ആര്‍എസ്എസ് നേതൃത്വംകൊടുത്ത തൊണ്ണൂറുകളിലാണ്. ഇപ്പോള്‍ കേരളത്തില്‍ ബിജെപിക്ക് അക്കൌണ്ട് തുറക്കാന്‍ അവസരമൊരുക്കിയത് യുഡിഎഫ് വോട്ടിന്റെ ബലത്തിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേമത്ത് കിട്ടിയത് 13,860 വോട്ടാണ്. എന്നാല്‍, കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പില്‍ 32,639 വോട്ട് അവര്‍ക്ക് ലഭിച്ചിരുന്നു. ബിജെപിയുടെ സഹായത്തോടെയാണ് പതിനാറോളം മണ്ഡലങ്ങളില്‍ യുഡിഎഫ് വിജയിച്ചത്.

കേരളത്തില്‍ യുഡിഎഫും ബിജെപിയും 'മാര്‍ക്സിസ്റ്റ് അക്രമം' എന്ന പ്രചാരവേലയാണ് സംഘടിപ്പിച്ചത്. ബിജെപിക്കെതിരെ സംസാരിച്ചുതുടങ്ങിയ എ കെ ആന്റണിയാകട്ടെ പിന്നീട് 'മാര്‍ക്സിസ്റ്റ് അക്രമ'ത്തിന്റെ കഥകളിലേക്ക് നീങ്ങുകയായിരുന്നു. നരേന്ദ്ര മോഡി കേരളത്തില്‍ നടത്തിയ പ്രചാരണവും ഇതേ മുദ്രാവാക്യം മുന്നോട്ടുവച്ചായിരുന്നു. ഇത്തരത്തില്‍ ഒരേ തൂവല്‍പക്ഷികളായി പ്രചാരണരംഗത്ത് നിലയുറപ്പിച്ച് എല്‍ഡിഎഫിനെ നേരിടാനാണ് യുഡിഎഫും ബിജെപിയും പരിശ്രമിച്ചത്. വോട്ട് മറിക്കുന്നതോടൊപ്പം ഇത്തരം കള്ളപ്രചാരണങ്ങളും ഇവര്‍ സംഘടിപ്പിച്ചു. അക്രമപരമ്പരകളുടെ വേലിയേറ്റം ആര്‍എസ്എസ് സൃഷ്ടിച്ചിട്ടും യുഡിഎഫോ കോണ്‍ഗ്രസോ ഒരക്ഷരംപോലും മിണ്ടാന്‍ തയ്യാറാകാത്തത് ഈ നയത്തിന്റെ ഫലമാണ്.

ജനങ്ങളുടെ ഇടയില്‍ വിദ്വേഷംസൃഷ്ടിച്ച് മാത്രമേ വര്‍ഗീയപ്രസ്ഥാനങ്ങള്‍ക്ക് വളരാനാകൂ. അതിനാല്‍, ജനകീയപ്രശ്നങ്ങള്‍ ഏറ്റെടുത്തുള്ള രാഷ്ട്രീയപ്രവര്‍ത്തനത്തിനുപകരം വര്‍ഗീയസംഘര്‍ഷങ്ങളും അക്രമണങ്ങളും ഉണ്ടാക്കുക എന്ന ശൈലിയാണ് ഇത്തരം സംഘടനകള്‍ക്കുള്ളത്. അതുകൊണ്ടാണ് കേരളത്തിലും അക്രമങ്ങളുടെയും കലാപങ്ങളുടെയും പരമ്പര സൃഷ്ടിക്കുന്നതിന് ബിജെപി നേതൃത്വം ശ്രമിക്കുന്നത്. കേരളത്തിലും സംഘപരിവാറിനെ പ്രതിരോധിക്കുന്നത് ഇടതുപക്ഷപ്രസ്ഥാനങ്ങളാണ്. അതിനാലാണ് എല്‍ഡിഎഫ് അധികാരത്തില്‍ വരുന്നതിനെ ആര്‍എസ്എസ് അസഹിഷ്ണുതയോടെ വീക്ഷിക്കുന്നത്. കേരളത്തില്‍ അരാജകത്വം സൃഷ്ടിക്കാനുള്ള നീക്കവും ഇതിനുപിന്നിലുണ്ട്. ഇത്തരം വസ്തുതകളെ തുറന്നുകാട്ടി ജനങ്ങളെ അണിനിരത്തി മുന്നോട്ടുപോകാനാണ് സിപിഐ എം പരിശ്രമിക്കുന്നത്. അത്തരം പരിശ്രമങ്ങള്‍ക്ക് മുഴുവന്‍ ജനാധിപത്യവിശ്വാസികളുടെയും പിന്തുണ ഉണ്ടാകണമെന്ന് അഭ്യര്‍ഥിക്കുന്നു

കോടിയേരി ബാലകൃഷ്ണന്‍ Tuesday May 24, 2016

സംഘപരിവാർ അക്രമം തുടർകഥ








Monday, May 23, 2016

Ugly Faces of the New `Trimoorti’

ON May 26, 2016, this BJP-led Narendra Modi government completes two years in office.  At the conclusion of the CPI(M)’s 21st Congress, we had warned that under this government, a new `trimoorti’ is being sculpted.  Its three faces represent the following: one, the relentless pursuit of aggressive communal polarisation in the effort to transform the secular democratic character of the Indian Republic into the RSS version of a rabidly intolerant fascistic `Hindu Rashtra’; two, the pursuit of the neo-liberal trajectory of economic reforms, more aggressively than pursued by the UPA government under Dr Manmohan Singh, imposing unprecedented burdens on the vast majority of our people; and three, increasing recourse to authoritarian measures undermining the institutions of parliamentary democracy and running roughshod over democratic rights and civil liberties.

The experience of this two-year rule vindicates the correctness of this warning.  In every one of these three areas, the situation today is much worse than what it was earlier.

AGGRESSIVELY SHARPENING COMMUNAL POLARISATION

No sooner than Narendra Modi assumed office of the prime minister began the litany of hate speeches being delivered by union cabinet ministers and BJP MPs.  PM Modi was asked in the parliament in the very first session after he became PM, whether his government will, in accordance to the existing Indian law and the penal code that define hate speeches as a criminal offence, take action against such perpetrators.  Far from any action, PM Modi has till date refused to give such an assurance in the parliament, and hence, to the people.

This unambiguous signal of official patronage and encouragement for the spread of communal poison continues to be fully utilised by all the RSS tentacles across the country.  The daylight murders of Narendra Dabholkar, Govind Pansare and Dr Kalburgi saw the unprecedented protest action by the country’s intellectuals, literatures, scientists, historians and others, many of whom returned the awards that they had received in protest. The Modi government brazenly ignored these protests.

Various communal campaigns starting from love jihad, ghar vapasi, against beef eating, prescribing dress codes and the moral policing – all contributed to generate an atmosphere of hatred against religious minorities particularly Muslims. The lynching of Atlaq over allegations of beef eating or the public hanging of two youth in Latehar, Jharkhand on unfounded allegations of promoting cow slaughter etc have only vitiated the atmosphere even further.

Simultaneously began the systematic effort to communalise the entire education system and academic research in the country. RSS pracharaks continue to be appointed in key positions in these institutions.  Efforts for rewriting the syllabus and curricula to be taught in schools and colleges continue relentlessly. The brazen attack on premier educational institutions like JNU, the film institute, IITs and other important education centres is part of the drive to attack secular progressive values and intimidate the students and teaching community into becoming servile conformists of the Hindutva ideology. The Modi government went to the extent of foisting sedition charges against JNU students on unfounded and doctored evidence. The attack on the Hyderabad Central University that led to the tragic suicide of a promising dalit research scholar, Rohith Vemula, displayed the virulent high caste bias of the Hindutva dispensation.

In its effort to transform the Indian Republic into the RSS version of a `Hindu Rashtra’, the Modi government is attempting to masquerade Hindu mythology as Indian history and Hindu theology as Indian philosophy.

The latest instance of misusing the National Investigation Agency (NIA) to absolve the leading lights of the Hindutva terror organisations, brazenly negating the impeccable evidence collected against them in the Malegaon terror attacks is a clear case of official patronage and protection being provided to the Hindutva terror outfits.  The trail of investigation that linked the Malegaon terror attack to the others like the Hyderabad Mecca Masjid, Ajmer Dargah Sharif and the Samjhauta Express blasts have also been, thus, compromised.

The Modi government is compromising India’s struggle to root out terrorism from our country. It is universally accepted that terrorism in India knows no religion, caste, or region.  Instead of treating all terror attacks as being unacceptable and not to be tolerated, this Modi government is patronising Hindutva terror.

There are many more such instances of communal hatred all across the country at this very moment. Hopefully, somewhere these are being documented. But importantly, secular-minded people who cherish the foundational values of our Republic are rising in protest across the country.

GROWING AUTHORITARIANISM

During the course of these two years, this Modi government has embarked upon a systematic course to undermine the institutions of parliamentary democracy to advance its partisan objectives.

It sought to amend the Land Acquisition Act, 2013 that was passed by the parliament with the BJP’s support through a series of ordinances in order to make land acquisition easier for the corporates at the expense of our already beleaguered farmers battling agrarian distress. These efforts, after promulgating ordinances thrice, had to be finally given up as the Modi government failed to get the Rajya Sabha approval.

In order to bypass the Rajya Sabha where it does not have a majority, unlike in the Lok Sabha where it bulldozes its way exercising its `tyranny of the majority’, the Modi government has taken recourse to a subterfuge of declaring legislative bills as `Money Bills’ which do not require the Rajya Sabha’s endorsement.  It is grossly misinterpreting the constitutional provisions to suit its purpose of bypassing the Rajya Sabha.

One such bill was the Aadhar Bill.  The Supreme Court has now admitted a writ petition to be heard before a three-judge bench challenging this legislation and its characterisation as a `Money Bill’.

The Modi government’s authoritarian face was nakedly exposed in the manner in which it is grossly misusing Article 356 to dismiss legitimately elected governments of the opposition parties. Its effort in Uttarakhand has now been reversed with the Supreme Court intervention. The apex court had passed a severe indictment about the brazen manner in which Article 356 is sought to be misused.

Attacks on people’s democratic rights, freedom of expression, right to life and liberty are escalating across the country.

FANCIFUL SLOGANS AND TALL CLAIMS

On various counts, the claims associated with the propaganda blitz undertaken by the Modi government continue to be exposed. It had promised a corruption free government. This claim was punctured by various scams that have occurred in BJP-ruled states like the Vyapam scam in Madhya Pradesh etc. One session of the parliament was rocked by the sensational revelations of protection and patronage provided to the former IPL chief, Lalit Modi (a fugitive from Indian law), by the external affairs minister and the Rajasthan BJP chief minister.  The course of `crony capitalism’ that the Modi government is pursuing is bound to generate greater corruption.  The skeletons in the cupboard are bound to stumble out sooner than later.  Remember, it took six years before the UPA corruption scams began to surface.  During the course of the next three years, much of this is bound to come up for public scrutiny.

The government had grandly announced its slogan of `minimum government, maximum governance’.  The ongoing patidar (Patel) agitation in Gujarat and the mayhem unleashed by the Jat agitation in Haryana exposed the BJP’s claims of effective governance.

FOREIGN POLICY

During the course of these two years, India’s time-tested independent foreign policy has been severely undermined.

In a singular obsession to promote prime minister Modi’s personal image abroad, this government has systematically shifted India’s foreign policy to dovetail the global geostrategic priorities of US imperialism.  The series of bilateral agreements undertaken with the USA, including defence and logistics support agreements, have exposed India’s vulnerability to the penetration of imperialist agencies and armed forces into our domestic facilities.  They have only provided USA and other Western powers avenues to maximise their profits through the sale of defence equipments to India. In global perception, this Modi government has reduced India in foreign policy diplomatic discourse to a hyphenated existence with Pakistan, ie, the standard usage `Indo-Pak’.

In its eagerness to emerge as a trusted subordinate ally of US imperialism, the Modi government has succumbed to pressures that were hitherto resisted in international fora, adding to India’s prestige as the leader of the developing countries.  This has happened in the international climate change conferences when India signed on the dotted line at the COP 21 in Paris recently negating the `red lines’ drawn by our parliament.  Likewise, in the WTO Doha Round negotiations summit at Nairobi, India succumbed to grant greater access to India’s agriculture and markets and compromised on our food security obligations to the Indian people.

Prime Minister Modi proudly claiming `Barack, my friend’ may be a subject matter for social media comments but it marks the current reality of reducing India into a deeper subordinate relationship with the USA during Barack Obama’s presidency.

RELENTLESS ECONOMIC ONSLAUGHT ON THE PEOPLE

The highlight of PM Modi’s aggressive implementation of the neo-liberal economic reforms has been the provision of greater access to foreign capital to maximise their profits at the expense of India’s domestic economy.

Economic revival was the biggest commitment made by the BJP during its campaign. Many, who were not comfortable with the party’s regressive social and political agenda, latched on to that promise. Two years down the line, we have an economy which is declining on all fronts.

The doctored data of India’s growth rate being the fastest in the world today has been met with universal disbelief. Both the RBI governor and the prime minister’s economic advisor have stated on record that the GDP growth figures do not match the ground reality.  In a global economic situation of despair, the RBI governor described India’s claims of registering the highest GDP growth rate in the world as “one eyed is the King of the blind”.  All these, notwithstanding, let us look at the major promises made by the BJP and PM Modi during the 2014 general elections to the people.

The government had promised doubling of exports from USD 465.9 billion in 2013-14 to approximately USD 900 billion by 2019-20. In reality, exports have declined for 17 straight months in a row, to a five-year low of USD 261.13 billion. This is the worst decline in exports in the last 63 years. While much of this has to do with the continuing crisis of world capitalism, it does not explain fully this phenomenal decline. The Modi government’s policy to promote India’s exports has severely faltered during these two years.

With all the strategies of export-led growth collapsing today, India had to look internally to expand the purchasing power in the hands of the Indian people and, thus, accelerating the growth of domestic aggregate demand.  That the opposite has happened is reflected in the Index of Industrial Production (IIP).  In March, IIP grew by a mere 0.1 percent and for the whole of 2015-16, it grew at 2.4 percent. The same IIP had grown at 4.8 percent in 2013-14. The breakdown of IIP numbers paints an even scarier picture. Manufacturing contracted in March and grew at only two percent during FY 2015-16. Capital goods segment also contracted by 2.9 percent over the entire year, indicating a sluggishness in private investment. The annual core sector growth of only 2.7 percent, a decade low, confirms the gloomy scenario for the industry.

The investment trends in 2014 and 2015 have been equally disastrous. In 2014, investment proposals fell by over 23 percent to Rs 4 lakh crore from Rs 5.3 lakh crore in 2013. And in 2015, they saw another drop of 23 percent to Rs 3.11 lakh crore. The first quarter of 2016 has seen investment proposals of Rs 60,130 crore, and if this trend continues, investments will see a further decline this year.

With the industry in decline, there are no jobs for the 14 million Indians who enter the market every year. Government data shows that new jobs in eight labour-intensive industries fell to a six-year low in 2015, with only 1.35 lakh jobs being created. Between April and June last year, the number of jobs actually declined by 43,000. During October-December 2015, the highest decrease in employment was seen in the IT-BPO sector by 14,000, followed by 13,000 in the automobile sector, 12,000 in metals, and 8000 in gems and jewellery business. The BJP government, which came with a promise of creating 20 million new jobs every year, seems hell-bent upon turning India’s demographic dividend into a demographic disaster.

Declining exports, subdued manufacturing and poor investment demand portend further worrying times for the banking sector. Used by various governments to prop their favoured crony capitalists, India’s banking sector is already in a deep mess. The NPAs of banks are estimated to be around Rs 13 lakh crore (USD 195 billion). This amount of bad loans owed to our banks, which is going to increase next year, is bigger than the GDP of 112 countries. Not only that, the amount of bad loans now actually exceeds the market value of the banks.

Who owes these loans? The government is not willing to make this data public, leave alone take any punitive action against these fat cats. But the same people have no qualms auctioning a poor farmer’s utensils for defaulting on a loan of Rs 5,000.  It is worthwhile to remember that these loans to crony capitalists have been extended by public sector banks which have been capitalised by taxpayers’ money.

Working people have also borne the burden of additional taxation by the government. The increase in taxes, cesses and levies have all been done in indirect taxes (to the tune of Rs 20,600 crores) where the poor have to bear the greater burden. Direct taxes have been further reduced by Rs 1,600 odd crores benefitting the rich. Even the estimated targets have not been met. No attempt has been made to recover the pending tax dues of Rs 6 lakh crore or redeem the tax benefits as `incentives’ of another Rs 6 lakh crore extended in the budget.

In addition, people are victims of higher inflation too. The Consumer Price Index rose by 5.4 percent in April, and rural inflation was at 6.1 percent. The food component was up by 6.2 percent, and price of dal (lentils) rose by 34 percent in April. Petrol and diesel prices continue to be raised with shocking regularity. Core inflation, stripped of the volatile food and fuel components, which indicates stable inflationary trends, was up to 6.8 percent.

Government statistics, which underplay the real numbers, show that 2,997 farmers committed suicide last year and 116 farmers, have already taken their lives in the first three months of this year. Their numbers have only risen since, but the prime minister does nothing except mouth homilies during his various monologues. In a Kafkaesque move, agriculture ministry issued a tender seeking ‘brand ambassadors’ for popularising its content on social media.

This is a double whammy for the rural poor who have seen their wages decline in real terms in the past two years. The farmers were promised a 50 percent margin over their production costs by PM Modi during the election campaign but have failed to realise even their investment under this government. Distress suicides are on the rise. Poor rains and droughts are not in anyone’s hands, but the response is certainly in government’s control. While people in rural India were suffering, the government didn’t release money due under MGNREGA for last year till the Supreme Court ordered it to do so. Last week, the Supreme Court was incensed enough to say in its judgment that “there is a clear constitutional breach committed by the State…” and "Social justice has been thrown out of the window by the Government of India”.

But the government couldn’t care less for Supreme Court’s indictment. It carries on its merry ways, splurging money on celebrations, advertising and marketing. The prime minister may say that Indians are not good at marketing, but it clearly excludes his government. His government has increased the spending on advertising this year by a whopping 20 percent to Rs 1,200 crore.

Thus, these two years have seen a sharp increase in the economic burdens imposed on the vast majority of our people. It is by now clear that in all the three major counts, this new trimoorti that is being sculpted, means both a regression for India as a secular democratic republic and a major onslaught on the livelihood of the vast majority of our people. It is only through widespread powerful popular people’s struggles, can this all-round offensive be met.  Therefore, as we move into the third year of this government, the tasks before the Indian people are clear – mount the resistance to defend the people’s right to a decent livelihood and in defence of the fundamental rights enshrined in our constitution.  This resistance must reach in this coming year levels to reverse this disastrous course and defeat all efforts to negate our secular democratic foundations.

In this context, the RSS/BJP and PM Modi’s `celebrations’ acquire a surreal dimension.

Foreign Funds for Political Parties: Dangerous Step

THE BJP government has taken the dangerous step to allow foreign companies to fund political parties in India.  Till now, as per the Foreign Contribution (Regulation) Act (FCRA), political parties were prohibited from receiving foreign money and this included foreign companies and their subsidiaries in India.

So far, a company operating in India was considered foreign, if 51 percent or more of its share capital was from a foreign source. It is this clause in the FCRA which has been amended in the Finance Bill to state that even if the foreign investment is more than 50 percent, as long as the foreign capital is within the limits specified for foreign investments under the Foreign Exchange Management Act or the rules and regulations, then that company will not be deemed to be foreign.  What this means is that if foreign capital investment of 74 percent is allowed in a sector, like the telecom sector, then a company with majority foreign shareholding will not be treated as a foreign company.  Thus, Vodafone, a telecom company, will be treated as an Indian company!

Now all the multinational corporations operating in India like IBM, Samsung, General Motors and so on can finance parties.  This will be in addition to the donations by Indian corporates which are legal.

By making such a blanket change, all foreign enterprises and multinational companies will be considered to be Indian and free to donate funds to recognised political parties.  This will have grave repercussions for the democratic system and impact on the political party system itself.  It will lead to direct intervention by MNCs in the political system and subvert the integrity of parliamentary democracy.

By such a change, donations to NGOs by foreign companies will also become legal. It will thus knock the bottom of the FCRA which was meant to regulate the flow of foreign funds to various public activities with the aim of protecting the integrity and sovereignty of the country.

That this amendment has been done to facilitate the exoneration of the BJP from the  charge of violating the law by receiving funds from a foreign company, makes it all the more condemnable.  The Delhi High Court had in a verdict in 2014, on a case involving receipt of foreign contributions, held that the Congress and BJP had violated provisions banning donations under the FCRA. These parties had received donations from the subsidiary of a foreign company, Vedanta.  This verdict was challenged by both parties in the Supreme Court, where the case is pending.  Further, the amendment to the FCRA, through the Finance Bill, has been made with retrospective effect from 2010, to help both these parties.

Using the Finance Bill to smuggle in an amendment to the FCRA and also change the definition of foreign company in other laws is another instance of the dubious legislative practice the Modi government is resorting to.  Earlier, it got the Aadhar Bill through, by getting it declared as a “Money Bill” by the speaker.

The legalising of foreign company donations is an anti-national, anti-democratic step. The Modi government has unleashed a pernicious foreign influence to pollute the political parties and subvert democracy.

All democratic forces must work unitedly to see that this harmful amendment is annulled.

people's democracy editorial

തകര്‍ത്തത് 500 ഇടത് മുന്നണി ഓഫീസുകള്‍

കൊല്‍ക്കത്ത > ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പുഫലം പുറത്തുവന്നതിനു പിന്നാലെ ആരംഭിച്ച തൃണമൂല്‍ അക്രമത്തില്‍  ഇടതുമുന്നണിയുടെ അഞ്ഞൂലധികം ഓഫീസുകള്‍ തകര്‍ത്തു. ചിലതിന് തീവച്ചു. ഇതില്‍ ഇരുനൂറോളം സിപിഐ എം സോണല്‍ഓഫീസുകളാണ്. പലയിടങ്ങളിലും ഓഫീസുകള്‍ കൈയേറി രേഖകളും ഉപകരണങ്ങളും തട്ടിക്കൊണ്ടുപോയി. വന്‍ അക്രമമാണ് സംസ്ഥാനത്താകെ അരങ്ങേറുന്നത്.  മുതിര്‍ന്നóനേതാക്കളും സ്ഥാനാര്‍ഥികളും ഉള്‍പ്പെടെ ആക്രമണത്തിന് ഇരയാകുന്ന പട്ടിക ഓരോ ദിവസവും വര്‍ധിക്കുകയാണ്.

സിപിഐ എം കൊല്‍ക്കത്ത ജില്ലാ സെക്രട്ടറിയറ്റ് അംഗം മുഹമ്മദ് നിസാമുദീന്‍, ഹൂഗ്ളി ജില്ലാ സെക്രട്ടറിയറ്റ് അംഗം ബിനയ് ദത്ത, പശ്ചിമ മെദിനിപൂര്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗവും നാരായണ്‍ഗഡില്‍ സൂര്യകാന്ത മിശ്രയുടെ മുഖ്യ തെരഞ്ഞെടുപ്പ് ഏജന്റുമായിരുന്ന ശംഭു മണ്ഡി എന്നിവര്‍ ആക്രമണത്തിനിരയായി. ഗുരുതര പരിക്കേറ്റ ശംഭു മണ്ഡിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാങ്കുറയിലെ ബജോറിയ മണ്ഡലത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട സിപിഐ എം എംഎല്‍എ എസുജിത് ചക്രവര്‍ത്തിയെയും അക്രമിച്ചു. അദ്ദേഹത്തിന്റെ കാര്‍ അടിച്ചുതകര്‍ത്തു. തൃണമൂല്‍ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയതിന്റെ പ്രതികാരമാണ് സുജിത്തിന് നേരെയുണ്ടായത്.

കൊല്‍ക്കത്ത കസബ മണ്ഡലത്തിലെ സിപിഐ എം സ്ഥാനാര്‍ഥിയായിരുന്ന ശതരൂപ് ഘോഷിന്റെ വീടും ആക്രമിച്ചു. നൂറുകണക്കിന് സിപിഐ എം– ഇടതുമുന്നണി  പ്രവര്‍ത്തകരുടെ വീടുകളും കടകളും മറ്റുസ്ഥാപനങ്ങളും തകര്‍ക്കുകയും കൊള്ളയടിക്കുകയും  ചെയ്തു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയും  അക്രമങ്ങള്‍ നിത്യസംഭവങ്ങളായി. കൊല്‍ക്കത്ത, പശ്ചിമ– കിഴക്കന്‍ മെദിനിപൂര്‍, ബാങ്കുറ, ബിര്‍ഭും, ബര്‍ദ്വമാന്‍, ഹൂഗ്ളി, ഉത്തര– ദക്ഷിണ 24 പര്‍ഗാനാസ്, ഹൌറ, കൂച്ച് ബിഹാര്‍ എന്നീ ജില്ലകളിലാണ്് അക്രമം ഏറ്റവും രൂക്ഷമായത്.

തൃണമൂല്‍ അക്രമത്തിനെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും ഒന്നിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത മിശ്ര അഭ്യര്‍ഥിച്ചു. അക്രമം അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഒഴികെയുള്ള  പ്രതിപക്ഷകക്ഷികള്‍ പ്രകടനം നടത്തും. ഗവര്‍ണര്‍ക്ക് നിവേദനവും നല്‍കും. അക്രമത്തിനിരയായവരെ സഹായിക്കാന്‍ ഫണ്ട് ശേഖരിക്കും.

ഗോപി Monday May 23, 2016

രണ്ട് സ്ത്രീ മന്ത്രിമാര്‍ ചരിത്രം; ഇതുവരെ മന്ത്രിമാരായത് ആകെ ആറ് സ്ത്രീകള്‍

രണ്ട് സ്ത്രീ മന്ത്രിമാര്‍ ചരിത്രം; ഇതുവരെ മന്ത്രിമാരായത് ആകെ ആറ് സ്ത്രീകള്‍

Monday May 23, 2016 
തിരുവനന്തപുരം > സംസ്ഥാന മന്ത്രിസഭയിലെ സ്ത്രീപ്രാതിനിധ്യത്തില്‍  പിണറായി മന്ത്രിസഭ ചരിത്രമെഴുതുന്നു. സംസ്ഥാനത്ത് ആദ്യമായാണ് രണ്ട് വനിതകള്‍ ഒന്നിച്ച് മന്ത്രിസഭയിലെത്തുന്നത്. സ്ത്രീ പ്രാതിനിധ്യത്തില്‍ സംസ്ഥാന നിയമസഭ ഇന്നും പിന്നിലാണെങ്കിലും നിയമസഭയില്‍ എന്നും സ്ത്രീ പ്രാതിനിധ്യം കൂടുതല്‍ ഉറപ്പാക്കിയിട്ടുള്ളത് ഇടതുപക്ഷമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇപ്പോള്‍ മന്ത്രിസഭയില്‍ രണ്ട് സ്ത്രീകളെ ഉള്‍പ്പെടുത്തുന്നതിലൂടെ  ഇടതുപക്ഷം ഒരു ചുവട് കൂടി മുന്നോട്ടുവെക്കുന്നു.

സംസ്ഥാനത്ത് 1957നു ശേഷം ഇതുവരെയുള്ള 13 നിയമസഭകളുടെ കാലത്ത് അധികാരത്തില്‍ വന്നിട്ടുള്ള 21 മന്ത്രിസഭകളില്‍ ഒമ്പതെണ്ണത്തില്‍ വനിതകള്‍ ഉണ്ടായിരുന്നതേയില്ല. പന്ത്രണ്ട് മന്ത്രിസഭകളില്‍ ഓരോസ്ത്രീകള്‍ ഉണ്ടായിരുന്നെങ്കിലും കേരളത്തില്‍ ആകെ മന്ത്രിമാരായ സ്ത്രീകളുടെ എണ്ണം ആറുമാത്രം. കെ ആര്‍ ഗൌരിയമ്മ (1957,1967,1980, 1987, 2001, 2004), എം കമലം (1982), എം ടി പത്മ (1991, 1995), സുശീലാഗോപാലന്‍,(1996) പി കെ ശ്രീമതി (2006), പി കെ ജയലക്ഷ്മി (2011) എന്നിവരാണിവര്‍. ഇവരില്‍ കെ ആര്‍ ഗൌരിയമ്മ ആറ് മന്ത്രിസഭകളിലും എം ടി പത്മം രണ്ട് മന്ത്രിസഭകളിലും അംഗമായി. മറ്റുള്ളവര്‍ ഓരോ തവണ മാത്രം മന്ത്രിമാരായവരാണ്. 

ഇതുവരെ നടന്ന 14 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച് എംഎല്‍എമാരായ  87 സ്ത്രീകളില്‍ 57പേരും ഇടതുപക്ഷ പ്രതിനിധികളാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 29 പേരാണ് എതിര്‍പക്ഷത്തുനിന്ന് സഭയിലെത്തിയത്. ഒരു സ്വതന്ത്രയും സഭയിലെത്തി–1980ല്‍ ചെങ്ങന്നൂരില്‍ നിന്ന് ജയിച്ച കെ ആര്‍ സരസ്വതിയമ്മ. 1965 ല്‍ ജയിച്ച മൂന്നുപേര്‍ സഭ ചേരാത്തതിനാല്‍ എംഎല്‍എ മാര്‍ ആയില്ല. 
 
പതിനാലാം നിയമസഭയിലേക്ക് എട്ട് സ്ത്രീകളാണ് വിജയിച്ചത്. എല്ലാവരും എല്‍ഡിഎഫില്‍ നിന്ന്.

സിപിഐ എം–കെ കെ ശൈലജ (കൂത്തുപറമ്പ്), പ്രതിഭാ ഹരി(കായംകുളം), വീണ ജോര്‍ജ് (ആറന്‍മുള), ജെ മേഴ്സിക്കുട്ടിയമ്മ (കുണ്ടറ),അയിഷാ പോറ്റി (കൊട്ടാരക്കര).സിപിഐ–ഗീത ഗോപി (നാട്ടിക),  ഇ എസ് ബിജിമോള്‍ (പീരുമേട്), സി കെ ആശ (വൈക്കം)  എന്നിവരാണ് എല്‍ഡിഎഫില്‍ നിന്ന് വിജയിച്ചത്.

എല്‍ഡിഎഫില്‍ നിന്ന് 17 ഉം യുഡിഎഫില്‍ നിന്ന് ഒമ്പതും സ്ത്രീകളാണ് മത്സരരംഗത്തുണ്ടായിരുന്നത്. യുഡിഎഫ് വനിതാ സ്ഥാനാര്‍ത്ഥികള്‍ ആരും ജയിച്ചില്ല. എന്‍ഡിഎക്ക് സി കെ ജാനു അടക്കം 12 വനിതാ സ്ഥാനാര്‍ഥികളാണ് ഉണ്ടായിരുന്നത്. എല്ലാവരും തോറ്റു. സ്വതന്ത്രരടക്കം ആകെ 109 വനിതകള്‍ ഇത്തവണ നിയമസഭയിലേക്ക് മത്സരിച്ചിരുന്നു.

1957 മുതലുള്ള വിവിധ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് വിജയിച്ച സ്ത്രീകളുടെ പട്ടിക താഴെ:
 
ഏറ്റവും കുടുതല്‍ വനിതകള്‍ സഭയിലെത്തിയ വര്‍ഷം 1996 ആയിരുന്നു. 13 പേരാണ് അന്ന് ജയിച്ചുവന്നത്.
 
എന്നാല്‍ 1967.1977 എന്നീ വര്‍ഷങ്ങളില്‍ സഭയിലെത്തിയത് ഓരോ സ്ത്രീകള്‍ മാത്രം. 
 
മറ്റ് വര്‍ഷങ്ങളിലെ കണക്ക്: 1957 ആറ്, 1960ഏഴ്, 1965മൂന്ന്, 1970 രണ്ട് ,1980 അഞ്ച്, 1982അഞ്ച്, 1987എട്ട്, 1991 എട്ട്, 2001ഒന്‍പത് , 2006ഏഴ്, 2011  ഏഴ്.
 
1957 

മത്സരിച്ചവര്‍ 9, വിജയിച്ചവര്‍ 6
 
1. കായംകുളംകെ ഒ അയിഷാബായി സി പി ഐ
2. ചേര്‍ത്തലകെ ആര്‍ ഗൗരിയമ്മസി പി ഐ
3. ദേവികുളംറോസമ്മ പുന്നൂസ്സി പി ഐ
4.കരിക്കോട്കുസുമം ജോസഫ് കോണ്‍ഗ്രസ്
5. കോഴിക്കോട്1ശാരദാ കൃഷ്ണന്‍ കോണ്‍ഗ്രസ്
6. കുന്ദമംഗലംലീലാ ദാമോദര മേനോന്‍കോണ്‍ഗ്രസ്

1960
മത്സരിച്ചവര്‍ 13, വിജയിച്ചവര്‍ 7
 
1. കായംകുളം കെ ഒ അയിഷാബായിസി പി ഐ
2, ചെങ്ങന്നൂര്‍കെ ആര്‍ സരസ്വതിയമ്മകോണ്‍ഗ്രസ്
3. ആലപ്പുഴ നഫീസത്ത് ബീവികോണ്‍ഗ്രസ്
4. ചേര്‍ത്തലകെ ആര്‍ ഗൗരിയമ്മസി പി ഐ
5. കരിക്കോട് കുസുമം ജോസഫ്കോണ്‍ഗ്രസ്
6. കോഴിക്കോട്1ശാരദാ കൃഷ്ണന്‍  കോണ്‍ഗ്രസ്
7. കുന്ദമംഗലംലീലാ ദാമോദര മേനോന്‍ കോണ്‍ഗ്രസ്
 

 
1965

മത്സരിച്ചവര്‍ 10, വിജയിച്ചവര്‍ 3
 
1. അരൂര്‍കെ ആര്‍ ഗൗരിയമ്മസി പി ഐ എം
2.മാരാരിക്കുളം  സുശീലാ ഗോപാലന്‍ സി പി ഐ എം
3.ചെങ്ങന്നൂര്‍  കെ ആര്‍ സരസ്വതിയമ്മ കോണ്‍ഗ്രസ്

(ഇവര്‍ തെരെഞ്ഞെടുക്കപ്പെട്ടെങ്കിലും നിയമസഭ ചേരാത്തതിനാല്‍ എം എല്‍ എ ആയി സത്യപ്രതിഞ്ജ ചെയ്തില്ല)

1967

മത്സരിച്ചവര്‍ 7, വിജയിച്ചവര്‍ 1
1.  അരൂര്‍കെ ആര്‍ ഗൗരിയമ്മസിപിഐ എം

1970

മത്സരിച്ചവര്‍ , വിജയിച്ചവര്‍ 2
1.  അരൂര്‍ കെ ആര്‍ ഗൗരിയമ്മസി പി ഐ എം
2.  മൂവാറ്റുപുഴ പെണ്ണമ്മ ജേക്കബ്കേരളകോണ്‍.

1977

മത്സരിച്ചവര്‍ 11, വിജയിച്ചവര്‍ 1
 
1.നെടുവത്തൂര്‍ഭാര്‍ഗവി തങ്കപ്പന്‍സിപിഐ

                  
1980

മത്സരിച്ചവര്‍ 13, വിജയിച്ചവര്‍ 5
1. അഴീക്കോട്പി ദേവുട്ടി   സി പി ഐ എം
2. കല്‍പ്പറ്റ  എം കമലം  കോണ്‍ഗ്രസ്
3. അരൂര്‍  കെ ആര്‍ ഗൗരിയമ്മ സി പി ഐ എം
4, ചെങ്ങന്നൂര്‍കെ ആര്‍ സരസ്വതിയമ്മസ്വതന്ത്ര
5. കിളിമാനൂര്‍ഭാര്‍ഗവി തങ്കപ്പന്‍സി പി ഐ
 
 

1982

മത്സരിച്ചവര്‍ 17, വിജയിച്ചവര്‍ 4
 
1.  അഴീക്കോട്പി ദേവുട്ടി   സി പി ഐ എം
2.  കല്‍പ്പറ്റഎം കമലംകോണ്‍ഗ്രസ്
3.  അരൂര്‍കെ ആര്‍ ഗൗരിയമ്മസി പി ഐ എം
4.  കിളിമാനൂര്‍ഭാര്‍ഗവി തങ്കപ്പന്‍സി പി ഐ
5.  റാന്നിറേച്ചല്‍ സണ്ണി പനവേലി*കോണ്‍ഗ്രസ്
 
(*ഭര്‍ത്താവ് സണ്ണി പനവേലി മരിച്ച ഒഴിവില്‍ ഉപതെരെഞ്ഞെടുപ്പിലൂടെ)

1987
മത്സരിച്ചവര്‍ 34, വിജയിച്ചവര്‍ 8
1. കൊയിലാണ്ടിഎം ടി പത്മ കോണ്‍ഗ്രസ്
2. പട്ടാമ്പിലീലാ ദാമോദര മേനോന്‍കോണ്‍ഗ്രസ്
3. ഇടുക്കിറോസമ്മ ചാക്കോ കോണ്‍ഗ്രസ്
4. അരൂര്‍കെ ആര്‍ ഗൗരിയമ്മസി പി ഐ എം
5. ആലപ്പുഴറോസമ്മ പുന്നൂസ്സി പി ഐ
6. കുണ്ടറ  ജെ മേഴ്സിക്കുട്ടി അമ്മസി പി ഐ എം
7. കിളിമാനൂര്‍  ഭാര്‍ഗവി തങ്കപ്പന്‍സി പി ഐ
8. കഴക്കൂട്ടംപ്രൊഫ. നബീസ ഉമ്മാള്‍സിപിഐ എം സ്വ

1991
മത്സരിച്ചവര്‍ 26, വിജയിച്ചവര്‍ 8
 
1. കൊയിലാണ്ടിഎം ടി പത്മകോണ്‍ഗ്രസ്
2. പേരാമ്പ്രഎന്‍ കെ രാധസി പി ഐ എം
3. സുല്‍ത്താന്‍ ബത്തേരികെ സി റോസക്കുട്ടികോണ്‍ഗ്രസ്
4. ചാലക്കുടിറോസമ്മ ചാക്കോകോണ്‍ഗ്രസ്
5. കൊടുങ്ങല്ലൂര്‍മീനാക്ഷി തമ്പാന്‍സി പി ഐ
6. അരൂര്‍കെ ആര്‍ ഗൗരിയമ്മസി പി ഐ എം
7. ചെങ്ങന്നൂര്‍ശോഭനാ ജോര്‍ജ്കോണ്‍ഗ്രസ്
8. കുണ്ടറഅല്‍ഫോന്‍സ ജോണ്‍കോണ്‍ഗ്രസ് 

1996

മത്സരിച്ചവര്‍ 55, വിജയിച്ചവര്‍ 13
1. കൂത്തുപറമ്പ്കെ കെ ശൈലജസി പി ഐ എം
2. വടക്കേ വയനാട്രാധാ രാഘവന്‍കോണ്‍ഗ്രസ്
3. പേരാമ്പ്രഎന്‍ കെ രാധസി പി ഐ എം
4. ശ്രീകൃഷ്ണപുരംഗിരിജാ സുരേന്ദ്രന്‍സി പി ഐ എം
5. ചാലക്കുടിസാവിത്രി ലക്ഷ്മണന്‍കോണ്‍ഗ്രസ്
6. മണലൂര്‍റോസമ്മ ചാക്കോകോണ്‍ഗ്രസ്
7. കൊടുങ്ങല്ലൂര്‍മീനാക്ഷി തമ്പാന്‍സി പി ഐ
8. അരൂര്‍കെ ആര്‍ ഗൗരിയമ്മജെ എസ് എസ്
9. അമ്പലപ്പുഴ  സുശീലാ ഗോപാലന്‍സി പി ഐ എം
10. ചെങ്ങന്നൂര്‍ശോഭനാ ജോര്‍ജ്  കോണ്‍ഗ്രസ്
11. ചടയമംഗലംആര്‍ ലതാദേവിസി പി ഐ
12. കുണ്ടറജെ മേഴ്‌സിക്കുട്ടി അമ്മസി പി ഐ എം
13. കിളിമാനൂര്‍ഭാര്‍ഗവി തങ്കപ്പന്‍സി പി ഐ


2001

മത്സരിച്ചവര്‍ 26, വിജയിച്ചവര്‍ 9
1. പയ്യന്നൂര്‍ പി കെ ശ്രീമതിസി പി ഐ എം
2. വടക്കേവയനാട് രാധാ രാഘവന്‍കോണ്‍ഗ്രസ്
3. ശ്രീകൃഷ്ണപുരംഗിരിജാ സുരേന്ദ്രന്‍  സി പി ഐ എം
4. ചാലക്കുടിസാവിത്രി ലക്ഷ്മണന്‍.കോണ്‍ഗ്രസ്
5. കോട്ടയം മേഴ്‌സി രവികോണ്‍ഗ്രസ്
6. അരൂര്‍കെ ആര്‍ ഗൗരിയമ്മ ജെ എസ് എസ്
7. ആറന്മുളമാലേത്ത് സരളാദേവികോണ്‍ഗ്രസ്
8. ചെങ്ങന്നൂര്‍ശോഭനാ ജോര്‍ജ്കോണ്‍ഗ്രസ്
9.* തിരുവല്ലഎലിസബത്ത് മാമ്മന്‍ മത്തായികേരള കോണ്‍

(*ഭര്‍ത്താവ് മാമ്മന്‍ മത്തായി  മരിച്ച ഒഴിവില്‍ ഉപതെരെഞ്ഞെടുപ്പിലൂടെ)
 

2006

മത്സരിച്ചവര്‍ 70, വിജയിച്ചവര്‍ 7
1. പയ്യന്നൂര്‍പി കെ ശ്രീമതിസി പി ഐ എം
2. പേരാവൂര്‍കെ കെ ശൈലജസി പി ഐ എം
3. മേപ്പയൂര്‍കെ കെ ലതികസി പി ഐ എം
4. ശ്രീകൃഷ്ണപുരംകെ എസ് സലീഖസി പി ഐ എം
5. പീരുമേട് ഇ എസ് ബിജിമോള്‍സി പി ഐ
6. കൊട്ടാരക്കരഅയിഷാ പോറ്റിസി പി ഐ എം
7. വാമനപുരംബി അരുന്ധതിസി പി ഐ എം

2011

മത്സരിച്ചവര്‍ 83, വിജയിച്ചവര്‍ 7
1. മാനന്തവാടിപി കെ ജയലക്ഷ്മികോണ്‍ഗ്രസ്
2  കുറ്റ്യാടികെ കെ ലതികസി പി ഐ എം
3. ഷൊര്‍ണൂര്‍കെ എസ് സലീഖസി പി ഐ എം
4. നാട്ടികഗീതാ ഗോപിസി പി ഐ
5. പീരുമേട്ഇ എസ് ബിജിമോള്‍സി പി ഐ
6. കൊട്ടാരക്കരഅയിഷാ പോറ്റിസി പി ഐ എം
7. കോവളംജമീലാ പ്രകാശം  ജനതാദള്‍

Read more: http://www.deshabhimani.com/index.php/special/news-special-23-05-2016/562909