Sunday, November 27, 2016

Currency Ban

Introduction

Prime Minister Narendra Modi suddenly announced on 8 November 2016 that all Rs.500 and Rs.1000 currency notes were no longer valid. People were told to get them exchanged for new notes or deposit them in their accounts in banks after providing identity proof. This decision brought India to a halt overnight. Modi who was so keen to get into the Guinness Book of records through mass yoga programmes has established a new world record.. the only Prime Minister who has ensured crores of people queue up for their own money and then are refused it.

Five hundred and one thousand rupee notes constitute 86 per cent of all money in circulation. Overnight all this money, that is around 14 lakh crore rupees was suddenly withdrawn. But it was not replaced with new notes. Imagine if 86 per cent of all your blood is removed and replaced with just 5 per cent, what will happen? You will not survive.This is what the Modi Government has done to the Indian economy. The Bank Employees Federation of India has estimated that even if all the note printing machines work overtime, it will take six months to print an equivalent amount of notes.

Even the most developed capitalist countries such as the U.S. do not have cashless economies. Yet such are the whims and fancies of the present Government headed by Modi, that they want to make India cashless overnight.

In fact India is a cash based economy. Only two to three per cent of the population use credit or debit cards, termed as plastic.  RBI data shows that in 2015-16, the total value of non-cash transactions using credit cards, debit cards, electronic transfers of money between bank accounts, mobile wallets and so on was Rs 11.3 lakh crore. In an economy with a GDP of about 136 lakh crore, that is just about 8 per cent.

In such an economy when cash becomes illegal overnight, then the entire country will obviously be affected. It is the common people who are the worst hit – agricultural labourers, small farmers, daily wage workers, rural workers, factory workers, domestic working women, shopkeepers, middle class employees, etc. All across India farmers who are busy preparing for the rabi season have been worst hit as they deal in cash.

Now another most callous move has been made. Whereas both the Prime Minister and the RBI announced that cash can be exchanged till December 31, now because of the failure of the Government to print enough new currency, it has suddenly declared that no more cash will be exchanged. This is another blow to the common people.The very fact that the government has tweaked the rules on a daily basis, 17 new notifications, since the demonetization was announced reveals how ill-planned it was. Some of these – like reducing the withdrawal to 2000 rupees. allowing the use of old notes for buying seed after lakhs of farmers made losses or concessions for those with weddings to conduct, after so many weddings, as though dates can be postponed  – reveal a total lack of planning and foresight.

The CPI(M) has opposed the currency ban because it will not lead to any significant dent in the black money economy and on the contrary it is affecting the lives of all working people and the economy as a whole. The CPI(M) has demanded that till December 30, the Government should allow the common people to use the 500 and 1000 rupee notes for their daily transactions or till such time as the Government has sufficient currency in place to relieve the present cash crisis which has engulfed India.
The CPI(M) has demanded strong and stringent steps against the blackmoney holders. The CPI(M) and the Left parties have always been in the forefront of the fight against corruption and against black money. It is the CPI(M) and the Left who have fought against 2G, against Sharda/Narda scams in Bengal, against Bellary type illegal mining, against Vyapam and such like scams. The Left has never and will never compromise on corruption

In this booklet, we look at the major issues of the currency ban and why we say it is not a war against corruption or black money but a war against the people.

What were the declared objectives of this note ban?

The Reserve Bank of India’s notification and the government’s own gazette notification of 8th November lists three objectives for banning the Rs 500 and Rs 1,000 notes: 1) it will make useless all the unaccounted wealth (black money) kept in cash; 2) it will get rid of all the fake currency notes in circulation; and 3) it will be a blow to terrorist activities and drug trafficking where these fake notes are used.

Are these objectives being fulfilled?What is the truth?

What is black money?

All money and currencies are white money. Money and currency becomes Black money (or more correctly, black economy) when it is illegal and undeclared income. If income tax (or other applicable tax) has not been paid on any earning that is taxable either under income tax or various indirect taxes like excise, customs or VAT, it becomes ‘illegal and undeclared’ and hence black. This black money is inextricably woven into the ‘white economy’ and constantly white money gets turned into black or the reverse. Black money is bad for the society as those who have it are escaping from their duty to pay tax on it which would be used by the government presumably for the benefit of all.

Studies have shown that the biggest source of black money is the fiddling of accounts done by companies. This constitutes more than 80% of the illicit money that flows out of India. The fiddling of accounts is done through under-reporting of production volumes, and over-reporting of labour and utility costs to understate the profits and hence reduce the tax liability. The most common way of transferring money out of the country is by under-invoicing exports and over-invoicing imports. But neither the Modi Government nor the earlier central governments have ever taken any action against the main corporate culprits.

How much Black Money is there?

Various experts and committees have tried to estimate how much black money there is in the economy. Obviously, this is a difficult thing because after all it is ‘hidden’ money. However, some estimates have emerged, which indicate that it could range from 20 per cent to 66 per cent of the economy. Since India’s GDP in 2015-16 was about Rs 136 lakh crore, the amount of black money could be anywhere between Rs 27 lakh crore and Rs 90 lakh crore.

Is this black money kept in 500 or 1000 rupee notes?

Not at all. The cash component of black money is just 3-5 per cent of total black money wealth. This means that the present note ban is targeting only 3-5 per cent of the black wealth in India, somewhere between Rs 1.4 lakh crore to Rs 4.5 lakh crore. Initial estimates of the government too, quoted by media, put the net recovery of black money at about Rs 4-6 lakh crore. So all the chest thumping and war cries by Modi and his cronies, and his promises of a ‘new India’ in the coming new year, are empty talk because 95-97 per cent of the black money will still be there untouched even if the move meets its targets.

All the news about money being put into false accounts or sacks of money being burnt is all part of that 3-5 percent. It is a fraction and that too from the smaller fry that is being exposed.

Moreover the Government has not explained the logic of banning 1000 rupee notes but printing 2000 rupee notes.These notes are useless today because people do not have enough change.

Therefore the step will not catch the main black money holders of their assets.

Where is the black money?

A committee on “Measures to Tackle Black Money in India and Abroad”, set up by the finance ministry in 2012 and headed by the chairman of Central Board of Direct Taxes (CBDT) had said that “demonetization may not be a solution for tackling black money or economy, which is largely held in the form benami properties, bullion and jewellery, etc.”

According to the Government's own reports, the black money made by rich Indians, the tax thieves,  is in foreign banks, or invested in gold, bullion, real estate, land etc. The Government has lists of 680 accounts in Swiss banks. Another revelation through the wikileaks Panama papers also had a list of Indians holding accounts in many tax havens. The Government has agreements with countries which are tax havens to avoid double taxation to help corporates and multi national companies. These also enable tax avoidance and generation of black money. The Government also allows companies to invest in India through what are called Participatory Notes which permit the investor to remain anonymous. This is a route to launder black money. Although certain regulations have been put in place, the participatory note route is still not banned.

The main issue is that the big companies and rich individuals do not keep their black money in cash. Therefore they will not be significantly affected by this ban.

Will terrorist funding through fake currency stop due to this note ban?

No,it will not. Last year, India’s top investigation agency focusing on terrorism, the National Investigation Agency (NIA), asked India’s top institution for statistical experts, the Kolkata-based Indian Statistical Institute (ISI), to make an estimate of how much fake currency was going around in India. Data on various aspects was provided by the NIA and other security and intelligence agencies including CBI, IB, DRI, R&AW and state police departments.

This study report estimated that only Rs 400 crore worth of fake currency notes were in circulation. That is, just Rs 250 out of every Rs 10 lakh or just 0.025% . This study seems to have been accepted by the government because in August this year, state finance minister Arjun Ram Meghhwal quoted this study and gave the same figure in the Rajya Sabha. And just recently, the government has told the Supreme Court the same thing.

Can this paltry amount of fake currency justify the note ban on Rs 14 lakh crore worth of currency? As the ISI study itself reportedly stated, “the existing systems of seizure and detection are enough to flush out the quantum of FICN [Fake Indian Currency Notes] being infused”. Any sensible person would know that those who make counterfeit notes will start making the new notes also in due course. It is absurd to think up a plan for getting rid of fake notes that involves withdrawing Rs 14 lakh crore of currency from circulation.

Will the ban stop terrorism?

The entire country is against terrorism and terrorist acts. But terrorists are not carrying around bags of currency. The avenues that fund terrorism and the politics that create terrorism has to be fought. Intelligence and other official agencies have to be strengthened.Shockingly within two weeks of the new currency note of 2000 rupees being introduced, the security agencies reported that two terrorist killed at the border were carrying two such new 2000 rupee notes. This makes it clear that it is not the currency but the avenues that fund terrorists that have to be dealt with.

Government says it is a little pain for lot of gain. Is this true?

It is shameful and callous that the Government Ministers and BJP leaders speak like this. Seventy one people, all of them poor have already died standing in line. There are cases of children having died because their parents standing in lines could not exchange the money in time to ensure their treatment.

The Prime Minister is telling people if our jawans can spend sleepless nights on the border standing watch to protect the nation we too can stand in bank queues for a few days and do our nationalist duty. The jawan at the border is the son of a Kisan. Today it is the Kisans of India who are extremely badly affected. Lakhs of farmers who were bringing their crop to the purchasing centers have not been paid in cash. Kisans who need to spend money to buy seeds and other requirements for the rabi crop do not have the cash. They are worried.They are also part of the lines standing outside banks and now Government seed shops. If the Kisan is worried, the jawan can never be happy.

But the Prime Minister and the Government want to use fake concern for the jawan and fake nationalism to justify the suffering of the people. As we have seen, standing in queues is not going to stop black money. Secondly the main point is someting entirely different.

The real cost is not the inconvenience of standing in queues to withdraw your own hard earned money. It is the loss of economic activity and livelihoods that this  move has forced on the people. Large parts of the economy that operate in cash have suddenly been made non-functional. And obviously the worst effected by this are the low-paid workers in informal jobs who got their earnings in cash.

The Engineering Export Promotion Council has estimated that 4 lakh jobs in the labour intensive sectors like textile, garments, leather, jewellery etc have been lost in the last two weeks because of the currency ban.More than 6 million workers out of the approximately 32 million in these sectors have not been paid their wages. In fact these figures may be an underestimation since reports show that in Agra alone 1.75 lakk workers in the footwear industry have been hit. Most of these workers are Dalit workers facing the burden.  20 lakh workers in the plantation sector have also been similarly hit. Crores in the unorganized sector have been affected.

Consider the kind of sectors that operate almost wholly in cash, agriculture, retail trade and construction, for instance. These are also among the sectors that employ the largest numbers of people in India. Anything that reduces their activity to a fraction of its normal level, therefore, immediately throws millions of livelihoods off gear.

It is ironical also that the same people who scream themselves hoarse when trade unions call for a strike to press for their legitimate demands and trot out figures of how many thousand crores will be lost due to labour being unproductive for a day are silent on the effect of crores being unproductive each day because they are spending the day standing in lines.

Is the Prime Minister's claim that the step is pro-poor correct?

This is like rubbing salt into an open wound. Help the rich and call it pro- poor. Modi has spent the first half of his term in office concentrating on improving the “ease of doing business” and has been lauded for it by business associations. This involves a series of concessions for the rich.

Now the Government is forcing people, common people to put their money into banks. But they do not have access to their own money. There was never any chance that the “chunavi jumla” of Rs 15 lakh in each Indian’s account would be realized, but today people have to have black marks put on their fingers to take out their own money. In no country in the world have people ever had to take permission to use their own money or were restricted in the amount of cash they could withdraw.

Worst of all is the plight of rural people in many States who have put their money in rural cooperatives. In a dictatorial and arbitrary move rural cooperatives are banned from doing any currency exchange. In Kerala for example where almost 2 lakh crore rupees of people's money is in rural cooperative banks, people have been subjected to immense difficulty.

Helping the Rich

Far from helping the poor,  Government policies have included directions to the banks to write off loans taken by big business houses and the rich.

Today around 11 lakh crore rupees is owed to banks by these sections.

If a farmer or a small shopkeeper or a student takes a loan from the bank and does not pay it back in time with interest, the banks will issue them notice, takeover their property, send them to jail.

Has this Government punished a single one of the big business defaulters?

On the contrary this Government has written off around 2 lakh crores rupees of money taken by big business. Among them are people like Vijay Mallya, who has been given the gift of a 1200 crore rupees write off.

Through the currency ban,  ordinary people are being forced to put their money into banks.This will help the banks to make up the losses because of their write offs to the rich, help them balance their accounts, show a profit and then once again recycle that money to the defaulters.

There is nothing pro-poor about this policy.

Are the problems temporary?

The exact magnitude of the economic impact is obviously difficult to quantify precisely, but some think tanks have made estimates and they are shocking. Ambit Capital, for instance, has estimated that the growth rate of GDP will be down to a mere 0.5 per cent in the second half of 2016-17 and the figure for the whole year, therefore, will be somewhere around 3.5 per cent. In 2017-18, it says, the economy will grow at only 5.8 per cent. If these forecasts are even roughly correct, the impact will be much worse than in the global financial meltdown of 2008.

The Centre for Monitoring the Indian Economy (CMIE), another private think tank, estimates that the immediate cost of the demonetization to the economy will be of the order of Rs 1.28 lakh crore. That is about Rs 1,000 per Indian, every man, woman and child. And, of course, the impact will be felt disproportionately by the poor who are most dependent on the cash economy because they don’t have organized sector jobs.

These are private bodies, but even a government think tank like the National Institute of Public Finance and Policy (NIPFP) has come out with a report that the demonetization will present a huge shock to the economy leading to a contraction while its effect on the black economy will be little. So, we aren’t talking about a little pain for the greater good. We are talking about an enormous disruption of the people’s lives, in particular those of the poor, for little or no gain to the country.These are private bodies, but even a government think tank like the National Institute of Public Finance and Policy (NIPFP) has come out with a report that the demonetization will present a huge shock to the economy leading to a contraction while its effect on the black economy will be little. So, we aren’t talking about a little pain for the greater good. We are talking about an enormous disruption of the people’s lives, in particular those of the poor, for little or no gain to the country.

What Modi and BJP are silent about

One of the most blatant forms of corruption is political corruption and the nexus between corporates and black money holders and corrupt politicians. The Prime Minister today is totally silent about this aspect of black money. At present there is a petition going on in the Supreme Court. In 2013, the CBI had raided two companies (Birlas and Sahara) in relation to an ongoing investigation. Among the papers found in both companies were a list of political leaders and against their names an amount of money was written. One name was common on both lists. In the Biralas list against 25 crore rupees and in the Sahara list against 55 crore rupees was the name "Gujarat CM". Who was the Gujarat CM at the time? Why has the CBI not taken forward the issue? The Supreme Court has declared that more material should be provided before it will take up the petition.There should be an independent investigation and criminal prosecution of those involved.

The PM made the announcement at 8pm on November 8th. A few hours before the announcement BJP leaders in Kolkata were depositing  crores of rupees in 1000 and 500 notes. Clearly they had prior information. This is not the only example. There are reports that in many States including Bihar, in the last month or so BJP was buying property and showing much lower amounts than the actual cost of the land. Is this just a coincidence? It is to get at the truth that the CPI(M) has supported the demand in Parliament for a probe by a Joint Parliamentary Committee.

Why did the Government take this step?

A committee on “Measures to Tackle Black Money in India and Abroad”, set up by the finance ministry in 2012 and headed by the chairman of Central Board of Direct Taxes (CBDT) had said that “demonetization may not be a solution for tackling black money or economy, which is largely held in the form benami properties, bullion and jewellery, etc.” Most specialists also agree with this. The Dy Governor of the RBI, Dr.K.C.Chakraborty who has criticised the step has said that the Prime Minister was not briefed properly. Actually this is a diversionary measure to conceal the utter failure of the Central Government to fulfill its election promises, not just about bringing black money back but also fundamental promises to provide jobs and  ensure food security to mention a few. As some analysts have said it could also be to get an advantage of " preparations" over others in the forthcoming elections. This has also added another dimension to the Sangh parivar hate filled campaign against anti- nationals.Anyone who opposes the Hindutva agenda from Ghar wapasi, to Killing people in the name of Gau Raksha, to Love jihad and now the politics of note ban as being " nationalist." India does not need certificates from the RSS but the point is that this attempt of the RSS- BJP which must be foiled.

Conclusion:

On November 28, the country rose up in protest. This is the beginning of the struggle. The Left parties have demanded use of the 500 and 1000 rupee notes till such time as the system has not been put in place and at least till December 30.

The Left parties also demand that the Government immediately waive all loans to farmers; recover over 11 lakh crore NPAs by confiscating their properties; investigate the Sahara-Birla papers revelations and initiate criminal proceedings, annul Double Taxation agreements with tax havens;  publish the names of foreign account holders and the proceeding against them.

The Government’s much publicized tirade against black money is hollow without such measures.  The Government must adequately compensate those who have lost their lives as well as those whose livelihood has been ruined.

booklet published by CPIM. Pictures added
Saturday, November 26, 2016

Thursday, November 17, 2016

സാമ്പത്തിക നിശ്ചലാവസ്ഥ

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയത് കള്ളപ്പണത്തിനെതിരെയല്ല; മറിച്ച് സാധാരണജനങ്ങള്‍ക്കുനേരെയുള്ള യുദ്ധമായി മാറുകയാണ്. പിന്‍വലിച്ച നോട്ടുകള്‍ക്കുപകരം പുതിയ നോട്ട് കിട്ടാന്‍; അതും തുച്ഛമായ 4000 (ഇപ്പോള്‍ 4500) രൂപവരെ മാറ്റിയെടുക്കാന്‍ ബാങ്കുകള്‍ക്കും പോസ്റ്റ് ഓഫീസുകള്‍ക്കും മുന്നില്‍ നീണ്ടവരി നില്‍ക്കുന്നതിനെക്കുറിച്ചുള്ള വാര്‍ത്തയാണ് മാധ്യമങ്ങളില്‍ നിറയുന്നത്. ജനം അനുഭവിക്കുന്ന ദുരിതത്തിന്റെ ഒരുവശം മാത്രമാണിത്.

പണാഘാതത്തിന്റെ ഏറ്റവും മോശംവശം ഇതൊന്നുമല്ല. കോടിക്കണക്കിന് വരുന്ന തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ചെറുകിടവ്യാപാരികള്‍ക്കും കച്ചവടക്കാര്‍ക്കും ജീവനോപാധി നഷ്ടപ്പെട്ടുവെന്നതാണ് ഏറ്റവും വലിയ ആഘാതം. പണം കൈമാറ്റത്തെ ആശ്രയിച്ച് ജീവിക്കുന്നവരാണിവര്‍.

നവംബര്‍ എട്ടിന് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയതിനുശേഷമുള്ള ഒരാഴ്ചത്തെ ചിത്രം സാമ്പത്തിക നിശ്ചലാവസ്ഥയുടേതാണ്. ഗ്രാമീണസമ്പദ്വ്യവസ്ഥ പൂര്‍ണമായും നിശ്ചലമായി. കാര്‍ഷികോല്‍പ്പാദനത്തെയും കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഉപഭോഗത്തെയും ഇത് പൂര്‍ണമായും സ്തംഭിപ്പിച്ചു. വിളവെടുത്ത ഉല്‍പ്പന്നങ്ങളുടെ വില കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. വിത്തിറക്കുന്നതിനും നിലമൊരുക്കുന്നതിനുമുള്ള പണവും കര്‍ഷകരുടെ കൈവശമില്ല. കര്‍ഷകത്തൊഴിലാളികള്‍ക്ക് നല്‍കാനും പണമില്ല. പച്ചക്കറികള്‍ കമ്പോളത്തിലെത്തിച്ചാലും വ്യാപാരികള്‍ വാങ്ങാത്തതുകൊണ്ട് നശിക്കുകയാണ്. മത്സ്യമാര്‍ക്കറ്റിന്റെ സ്ഥിതിയും സമാനം.

ഇഷ്ടികക്കളങ്ങള്‍മുതല്‍ ഫാക്ടറികള്‍വരെയുള്ള ചെറുകിടവ്യവസായങ്ങളുടെ സ്ഥിതിയും ശോചനീയമാണ്. തൊഴിലാളികള്‍ക്ക് കൂലി പണമായി നല്‍കുന്നത് നിലച്ചു. മുഴുവന്‍ വേതനം ആരുംതന്നെ നല്‍കുന്നില്ല. ആഴ്ചയില്‍ 25,000 രൂപവരെമാത്രമേ ഇവര്‍ക്ക് ബാങ്കില്‍നിന്ന് പിന്‍വലിക്കാന്‍ കഴിയുന്നുള്ളൂ. പിന്‍വലിക്കാവുന്ന തുകയുടെ പരിധി 50,000 ആയി ഉയര്‍ത്തിയിട്ടുണ്ടെങ്കിലും കൂലി നല്‍കാന്‍ തികയില്ല. ആഴ്ചയില്‍ രണ്ടും മൂന്നും ലക്ഷം രൂപയെങ്കിലും കൂലി നല്‍കാന്‍ വേണം.

കേരളത്തില്‍ ഗ്രാമീണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക സഹകരണ ബാങ്കുകളെ പഴയ നോട്ടുകള്‍ മാറ്റിനല്‍കുന്നതില്‍നിന്ന് വിലക്കിയിരിക്കുകയാണ്. ഇത് ജനങ്ങള്‍ക്ക് വലിയ വിഷമം സൃഷ്ടിച്ചു. ബിസിനസ് മേഖലയെയും ഇത് ദോഷമായി ബാധിച്ചു. ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള ചെറിയ കമ്പോളങ്ങളിലും കടകളിലും തൊഴിലെടുക്കുന്നവരും ട്രാന്‍സ്പോര്‍ട്ട്- കാഷ്വല്‍ തൊഴിലാളികളും ഉള്‍പ്പെടെ ലക്ഷക്കണക്കിനാളുകള്‍ക്ക് ഏകവരുമാനമാര്‍ഗമാണ് ഇല്ലാതായത്. അവര്‍ക്ക് റേഷനോ അവശ്യസാധനങ്ങളോ വാങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്്. സ്വകാര്യ ആശുപത്രികളിലെ ചികിത്സയ്ക്ക് പണം നല്‍കാനോ മരുന്ന് വാങ്ങാനോ കഴിയാത്ത അവസ്ഥയും തൊഴിലാളികള്‍ക്കുണ്ട്.

പാവങ്ങള്‍ക്ക് പ്രശ്നമൊന്നുമില്ല; പണക്കാര്‍ക്കാണ് ഉറക്കമില്ലാത്തത്'എന്നു പറഞ്ഞ് കഷ്ടപ്പെടുന്ന ജനങ്ങളെ അപഹസിക്കുകയായിരുന്നു മോഡി. രാജ്യത്ത് സാധാരണജനങ്ങളില്‍ ഭൂരിപക്ഷവും പണവിനിമയത്തെ ആശ്രയിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നവരാണ്. 86 ശതമാനം പണവിനിമയവും പിന്‍വലിച്ചതോടെ (500, 1000 രൂപ നോട്ടുകള്‍) അതിന്റെ ദുരന്തഫലം അനുഭവിക്കുന്നത് അസംഘടിത മേഖലയിലെയും കാര്‍ഷികമേഖലയിലെയും തൊഴിലാളികളും കര്‍ഷകരും മറ്റു ദരിദ്രവിഭാഗവുമാണ്.

കള്ളപ്പണം പുറത്തുകൊണ്ടുവരാനുള്ള വന്‍ നടപടിയായാണ് നോട്ടുകള്‍ അസാധുവാക്കിയ നടപടിയെ പ്രധാനമന്ത്രിയും ബിജെപി സര്‍ക്കാരും ചിത്രീകരിക്കുന്നത്. കറന്‍സിയുടെ രൂപത്തിലാണ് കള്ളപ്പണം കൂട്ടിവച്ചിട്ടുള്ളതെന്ന കപടമായ ആശയമാണ് ഇതുവഴി അവര്‍ പ്രചരിപ്പിക്കുന്നത്. യഥാര്‍ഥത്തില്‍ സമാന്തരസമ്പദ്വ്യവസ്ഥയായാണ് കള്ളപ്പണം നിലനില്‍ക്കുന്നത്. നിയമപരമായി അനുവദിക്കുന്നതിന് പുറത്ത് നിയമവിരുദ്ധമായ സാമ്പത്തിക പ്രവര്‍ത്തനത്തിലൂടെയാണ് കള്ളപ്പണം ഉണ്ടാകുന്നത്. ഈവിധ പ്രവൃത്തികളിലൂടെ ഉരുത്തിരിയുന്ന വരുമാനം നികുതിവെട്ടിക്കുക ലക്ഷ്യമാക്കി പൂര്‍ണമായും പരസ്യപ്പെടുത്താറില്ല. ഉദാഹരണത്തിന് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നടക്കുന്ന എല്ലാ ഇടപാടും പരസ്യപ്പെടുത്താറില്ല. നികുതിവെട്ടിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഈ ഇടപാടുകളില്‍ പലതും ബിനാമിസ്വത്തുക്കളാണുതാനും. കയറ്റിറക്കുമതി കണക്കുകളില്‍ അളവ് കൂട്ടിയും കുറച്ചും രൂപപ്പെടുന്ന പണം വിദേശത്തേക്ക് കടത്തുകയാണ് കള്ളപ്പണത്തിന്റെ മറ്റൊരു രീതി. കള്ളപ്പണവിതരണത്തിനും അത് വെളുപ്പിക്കുന്നതിനുമായാണ് ഹവാല ഇടപാട് നടക്കുന്നത്. വിദേശത്ത് സൂക്ഷിച്ചിട്ടുള്ള കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്ന വാഗ്ദാനം നടപ്പാക്കുന്നതില്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു. സ്വമേധയാ കള്ളപ്പണം വെളിപ്പെടുത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിവഴി 65,000 കോടി രൂപമാത്രമാണ് നേടാനായത്. ഇതില്‍തന്നെ 40 ശതമാനവും നികുതിയായും പിഴയായും കേന്ദ്രത്തിന് ലഭിച്ചതാണ്. ബാക്കിവരുന്ന കള്ളപ്പണം മാത്രമാണ് നിയമവിധേയമാക്കപ്പെട്ടത്.

സമ്പദ്വ്യവസ്ഥയില്‍ കള്ളപ്പണം സൃഷ്ടിക്കുന്ന പഴുതുകള്‍ അടക്കാന്‍ മോഡിസര്‍ക്കാര്‍ ഒന്നുംതന്നെ ചെയ്തില്ല. നികുതിവെട്ടിക്കുകയും ദേശസാല്‍കൃത ബാങ്കില്‍നിന്ന് കോടിക്കണക്കിന് വായ്പയെടുത്ത് തിരിച്ചടയ്ക്കാതിരിക്കുകയും ചെയ്യുന്ന വന്‍കിട ബിസിനസുകാര്‍ക്കെതിരെ ഒരു നടപടിയും കൈക്കൊള്ളാന്‍ തയ്യാറായിട്ടില്ല. കള്ളപ്പണം ഉണ്ടാകുന്നത് തടയാന്‍ കറന്‍സി അസാധുവാക്കല്‍ എന്ന തട്ടിപ്പുകൊണ്ട് കഴിയില്ല. സാധാരണജനങ്ങളുടെ സമ്പാദ്യത്തിനെതിരെയുള്ള മൃഗീയ ആക്രമണമാണ് ഇപ്പോള്‍ നടക്കുന്നത്. ജനങ്ങള്‍ക്കെതിരെയുള്ള ഈ ആക്രമണം തടയാന്‍ മോഡി സര്‍ക്കാരിനെ നിര്‍ബന്ധിക്കണം. പകരം കറന്‍സിയുടെ ഒഴുക്ക് സുഗമമാകുന്നതുവരെ നിലവിലുള്ള 500, 1000 രൂപ നോട്ടുകള്‍ ഡിസംബര്‍ 30 വരെ ഉപയോഗിക്കാന്‍ അനുവദിക്കുകമാത്രമാണ് പോംവഴി. ഇത് ജനങ്ങളുടെ അവകാശമാണുതാനും. സര്‍ക്കാര്‍തന്നെ ജനങ്ങള്‍ക്ക് നല്‍കിയ അവകാശമാണ് ഇതെന്ന് ബോധ്യപ്പെടുത്തുന്നതിന് ശക്തമായ പ്രതിഷേധംതന്നെ ഉയര്‍ന്നുവരേണ്ടതുണ്ട്

പ്രകാശ് കാരാട്ട് Thursday Nov 17, 2016

കള്ളപ്പണം, മോഡി, ഫാസിസ്റ്റ് ഭീഷണി

മോഡിയുടെ അരുമയായ ഗൌതം അദാനി ഉള്‍പ്പെടെയുള്ളവര്‍ വജ്രത്തിനുമുകളില്‍ നടത്തിയിരിക്കുന്ന കള്ളപ്പണ നിക്ഷേപം എത്രയാണെന്ന് നരേന്ദ്രമോഡി അന്വേഷിക്കുന്നില്ലല്ലോ. റിലയന്‍സ് ഭൂമിയിലും കടപ്പത്രങ്ങളിലും നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണത്തെക്കുറിച്ച് യു.പി.എ സര്‍ക്കാരിനെപോലെ മോഡി സര്‍ക്കാരും മൌനം പാലിക്കുകയാണല്ലോ. ഇന്ത്യയില്‍ കറന്‍സിയിലുള്ള കള്ളപ്പണ നിക്ഷേപം 5%-ല്‍ താഴെയാണെന്നാണ് ഔദ്യോഗിക പഠനങ്ങള്‍ തന്നെ വ്യക്തമാക്കുന്നത്.കെ ടി കുഞ്ഞിക്കണ്ണന്‍ എഴുതുന്നു.

ആവശ്യമായ യാതൊരുവിധ തയ്യാറെടുപ്പുകളും നടത്താതെ കറന്‍സി നിയന്ത്രണം ഏര്‍പ്പെടുത്തിയ നരേന്ദ്രമോഡി സര്‍ക്കാരിന്റെ മുന്‍പിന്‍ ആലോചനയില്ലാത്ത നടപടിക്കെതിരെ രാജ്യമാകെ പ്രതിഷേധം തിളച്ചുമറിയുകയാണ്. 500-ന്റെയും 1000-ന്റെയും കറന്‍സികള്‍ നിരോധിച്ച് രാജ്യത്തെ കടുത്ത പണദാരിദ്യ്രത്തിലേക്കും ജനങ്ങളെ ജീവിത പ്രതിസന്ധിയിലേക്കും തള്ളിവിടുകയാണ് സര്‍ക്കാര്‍ ചെയ്തത്. വളരെ സങ്കുചിതമായ രാഷ്ട്രീയ താല്പര്യങ്ങളെ മുന്‍നിര്‍ത്തിയാണ് സമ്പദ്ഘടനയുടെ നട്ടെല്ലായ കറന്‍സിയ്ക്ക് നിരോധനം അടിച്ചേല്‍പ്പിച്ചതെന്ന് പ്രതിപക്ഷപാര്‍ടികള്‍ മാത്രമല്ല എന്‍ഡിഎയിലെ ഘടകകക്ഷികളും പരസ്യമായിതന്നെ പ്രസ്താവനയിറക്കിക്കൊണ്ടിരിക്കുകയാണ്. ഗോവിന്ദാചാര്യയെപോലുള്ള ബി.ജെ.പി ബുദ്ധിജീവികളും താല്ക്കാലിക രാഷ്ട്രീയ നേട്ടങ്ങള്‍ക്കായുള്ള മോഡിയുടെ നീക്കങ്ങളെ പരസ്യമായി വിമര്‍ശിച്ച് രംഗത്തുവന്നിരിക്കുകയാണ്.

ഈയൊരു സാഹചര്യത്തിലാണ് നരേന്ദ്രമോഡി ഗോവയിലും യു.പിയിലുമെല്ലാം തന്റെ നടപടികളെ ന്യായീകരിച്ചുകൊണ്ട് അത്യന്തം പ്രകോപനപരവും വികാരപരവുമായ പ്രസംഗങ്ങള്‍ നടത്തിയിരിക്കുന്നത്. താനാണ് രാഷ്ട്രമെന്ന രീതിയില്‍ അബദ്ധപൂര്‍ണമായ തന്റെ നടപടികളെ അത്യന്തം വികാരഭരിതമായ ഭാഷയില്‍ നാടകീയമായി ന്യായീകരിക്കാനാണ് മോഡി ശ്രമിച്ചത്. മോഡിയുടെ ഗോവ പ്രസംഗത്തിലുടനീളം ഫാസിസത്തിന്റെ നിഴലാട്ടമായിരുന്നു. ഒരു ജനതയെ മുഴുവന്‍ ബാങ്കുകള്‍ക്കും എ.ടി.എം കൌണ്ടറുകള്‍ക്കും മുമ്പിലെ അനന്തമായ ക്യൂവില്‍ പിടിച്ചുനിര്‍ത്തിയ തന്റെ തുഗ്ളക്കീയന്‍ പരിഷ്കാരങ്ങളെ രാഷ്ട്രത്തിനുവേണ്ടി കുടുംബം ഉപേക്ഷിച്ച തന്റെ സമര്‍പ്പണത്തിന്റെ കഥപറഞ്ഞ് ന്യായീകരിച്ച മോഡി സ്വയം പരിഹാസ്യനാവുകയാണ് ചെയ്തത്.

മോഡി രാഷ്ട്രത്തിനുവേണ്ടിയല്ല യശോദബെന്നിനെ ഉപേക്ഷിച്ചത്. ഹിന്ദുരാഷ്ട്രം കെട്ടിപ്പടുക്കാനായി ലൌകികജീവിതം ഉപേക്ഷിച്ച് ആര്‍.എസ്.എസ് പ്രചാരക് ആകുന്നതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം കുടുംബം ഉപേക്ഷിച്ചതെന്ന കാര്യം രാജ്യത്തെ സാധാരണക്കാര്‍ക്ക് അറിയില്ലല്ലോ. ചോംസ്ക്കി നിരീക്ഷിക്കുന്നതുപോലെ ഫാസിസ്റ്റുകളെന്നും ജനങ്ങളുടെ അജ്ഞതയില്‍ നിക്ഷേപിക്കുന്നവരാണല്ലോ. ഫാസിസ്റ്റുകളുടെ പ്രചാരണ തന്ത്രമെന്നത് മനോരോഗ സമാനമായ നുണയന്‍ സമൂഹത്തെ സൃഷ്ടിക്കുന്നതാണല്ലോ. നുണകളും ‘കടുംചായ’ പോലുള്ള ലളിതയുക്തിയിലധിഷ്ഠിതമായ പ്രയോഗങ്ങളും സമൃദ്ധമായി തട്ടിവിട്ട് ജനങ്ങളുടെ സാമാന്യബോധത്തെ സ്വാധീനിക്കാനുള്ള ജനാധിപത്യവിരുദ്ധമായ പ്രചാരണതന്ത്രങ്ങളാണ് ആവിഷ്കരിക്കപ്പെട്ടിരിക്കുന്നത്.

ടി.വി സ്ക്രീനുകളില്‍ മോഡിയുടെ ഗോവപ്രസംഗം ദര്‍ശിച്ചവര്‍ക്ക് ‘ദി ഗ്രേറ്റ് ഡിക്ടേറ്ററി’ലെ ഹിറ്റ്ലേറിയന്‍ പ്രസംഗത്തിന്റെ ദൃശ്യാനുഭവമാണ് ഉണ്ടായത്. സ്വന്തം തെറ്റുകളും ജനവിരുദ്ധതയും മറച്ചുപിടിക്കുന്ന കപടഭാഷണം. ജനങ്ങളോട് കാണിക്കുന്ന ക്രൂരതയെ ദേശീയതയുടെയും ത്യാഗത്തിന്റെയും ധീരതയുടെയുമൊക്കെ ഭാഷാ കൌശലങ്ങളിലൂടെയും പ്രസംഗചാരുതയിലൂടെയും മറച്ചുപിടിക്കുന്ന അപഹാസ്യതയാണ് ആ പ്രസംഗത്തില്‍ ഉടനീളം തികട്ടിനിന്നത്. ഭക്ഷണത്തിനും യാത്രക്കും ചികിത്സക്കും പണമില്ലാതെ വലയുന്ന ജനസമൂഹങ്ങളെയാകെ ദേശതാല്പര്യം പറഞ്ഞ് കബളിപ്പിക്കുകയാണ് തന്റെ വികാരവിജ്രംഭിതമായ പ്രസംഗപര്യടനങ്ങളിലൂടെ ഇപ്പോള്‍ മോഡി ചെയ്തുകൊണ്ടിരിക്കുന്നത്.

ടെലിവിഷനുകളില്‍ കാണിച്ചുകൊണ്ടിരിക്കുന്ന മോഡിപ്രസംഗങ്ങള്‍ ജനങ്ങളെയാകെ ആകര്‍ഷിക്കാനും അബദ്ധപൂര്‍ണമായ നടപടികള്‍ക്ക് സമ്മതിയുണ്ടാക്കിയെടുക്കാനുമുള്ള ലക്ഷ്യത്തോടെ ആപ്കോവേള്‍ഡ്വൈഡ് പോലുള്ള പബ്ളിക്റിലേഷന്‍സ് കമ്പനികള്‍ ആസൂത്രണം ചെയ്ത പ്രചാരണരീതികളുടെ ഭാഗമായി വിന്യസിക്കപ്പെട്ടതാണ്. കടുത്ത ദേശീയവികാരമുണര്‍ത്തി ജനവിരുദ്ധനീക്കങ്ങള്‍ക്ക് സമ്മതി നിര്‍മ്മിച്ചെടുക്കുക എന്ന പ്രചാരണ തന്ത്രമാണിത്. ഹിറ്റ്ലറെപോലെ പ്രസംഗകലയെ ജനമനസ്സുകളെ കീഴടക്കാനുള്ള പ്രചാരണകലയാക്കുകയാണ് മോഡി.

ഞാന്‍, രാഷ്ട്രം, ദേശതാല്പര്യം എന്നിവയെല്ലാം സമീകരിച്ചവതരിപ്പിക്കുന്ന പ്രസംഗപ്രചാരണവിദ്യ ഭീതിദമായ ഫാസിസ്റ്റ് പ്രത്യയശാസ്ത്രവല്‍ക്കരണത്തെയാണ് ഒളിപ്പിച്ചുവെച്ചിരിക്കുന്നത്. ഇലക്ട്രോണിക് മീഡിയയുടെ നൂതനസാങ്കേതിക സാധ്യതകള്‍ ഉപയോഗപ്പെടുത്തിയുള്ള ഒരുതരം വിഭ്രാന്തിയാണ് മോഡിപ്രസംഗങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കുന്നത്. നീട്ടിവലിച്ചുള്ള ഭാഷാശൈലിയും ക്യാമറകള്‍ക്കുമുമ്പില്‍ മുന്‍കൂട്ടി ക്രമീകരിക്കപ്പെട്ട അംഗവിക്ഷേപങ്ങളും ആകര്‍ഷകമായ പശ്ചാത്തലത്തില്‍ സജ്ജീകരിക്കപ്പെട്ട വേദിയും ശ്രോതാക്കളിലും ദര്‍ശകരിലും അമൂര്‍ത്തമായൊരു വൈകാരികാനുഭവമാണ് പടര്‍ത്തുന്നത്. അത്യധികം വൈദഗ്ധ്യത്തോടെ ഒരു അപ്രമാദിത്വ പ്രതീതി സൃഷ്ടിച്ചെടുക്കുകയാണ്.

ഹിറ്റ്ലറുടെ പ്രചാരണത്തിനായി റെനിറീഫെന്‍സ്റ്റാള്‍ സംവിധാനം ചെയ്ത ‘ട്രയംഫ് ഓഫ് ദി വില്‍’ എന്ന സിനിമയാണ് മോഡി പ്രസംഗങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത്. അഭ്രപാളിയില്‍ ഹിറ്റ്ലര്‍, അദ്ദേഹത്തിനുവേണ്ടി ആര്‍ത്തുവിളിക്കുന്ന ജനാവലി, കാണികളിലേക്ക് പകരുന്ന ഉ•ാദകരമായ അവസ്ഥയുടെ സമ്മര്‍ദ്ദത്തില്‍ ഹിറ്റ്ലര്‍ വാഴുക എന്നുവിളിച്ചുപറയുന്ന മാനസികാവസ്ഥയാണ് ആ സിനിമ ഉണ്ടാക്കുന്നത്. ഇവിടെ അതേപോലെ പാവങ്ങളെ പണദാരിദ്യ്രത്തിലും പട്ടിണിയിലും തള്ളിവിട്ട ഭരണാധികാരി നൂതനമായ പ്രചാരണവിദ്യകളിലൂടെ ജനങ്ങളെ കബളിപ്പിക്കുന്നു. ജനദ്രോഹനയങ്ങള്‍ രാജ്യതാല്പര്യമായി അവതരിപ്പിക്കപ്പെടുന്നു. ഇരകള്‍ തന്നെ വേട്ടക്കാരനെ വാഴ്ത്തുന്ന അത്യന്തം ക്രൂരമായ സാഹചര്യം രൂപപ്പെടുത്താനാണ് പ്രചാരണവിദ്യകളിലൂടെ മോഡിയുടെ കോര്‍പ്പറേറ്റ് പ്രചാരണസംഘവും ഒരുവിഭാഗം മാധ്യമങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

വസ്തുതകളെയും വിവരങ്ങളെയും സംബന്ധിച്ച അജ്ഞത സൃഷ്ടിച്ചുകൊണ്ടാണ് നരേന്ദ്രമോഡി തന്റെ കള്ളപ്പണ വിരുദ്ധ നാടകം ആടിക്കൊണ്ടിരിക്കുന്നത്. രാജ്യത്തുപയോഗിക്കുന്ന 85% കറന്‍സികള്‍ നിരോധിച്ച് പണദാരിദ്യ്രം സൃഷ്ടിച്ചത് കള്ളപ്പണക്കാരെ തടയാനാണെന്ന വാദം ശുദ്ധ അസംബന്ധമാണ്. ഇന്ത്യയിലും ആഗോളതലത്തിലും കള്ളപ്പണ നിക്ഷേപം പ്രധാനമായി ഓഹരിവിപണിയിലും കടപ്പത്രങ്ങളിലും ഭൂമിയിലും സ്വര്‍ണത്തിലും വജ്രത്തിലുമാണ്. മോഡിയുടെ അരുമയായ ഗൌതം അദാനി ഉള്‍പ്പെടെയുള്ളവര്‍ വജ്രത്തിനുമുകളില്‍ നടത്തിയിരിക്കുന്ന കള്ളപ്പണ നിക്ഷേപം എത്രയാണെന്ന് നരേന്ദ്രമോഡി അന്വേഷിക്കുന്നില്ലല്ലോ. റിലയന്‍സ് ഭൂമിയിലും കടപ്പത്രങ്ങളിലും നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണത്തെക്കുറിച്ച് യു.പി.എ സര്‍ക്കാരിനെപോലെ മോഡി സര്‍ക്കാരും മൌനം പാലിക്കുകയാണല്ലോ. ഇന്ത്യയില്‍ കറന്‍സിയിലുള്ള കള്ളപ്പണ നിക്ഷേപം 5%-ല്‍ താഴെയാണെന്നാണ് ഔദ്യോഗിക പഠനങ്ങള്‍ തന്നെ വ്യക്തമാക്കുന്നത്.

കള്ളപ്പണത്തിനെതിരെ ആഗോളതലത്തില്‍ ക്യാമ്പയിന്‍ നടത്തുന്ന ‘ടാക്സ് ജസ്റ്റിസ് നെറ്റ്വര്‍ക്ക്’ സമീപവര്‍ഷങ്ങളില്‍ പുറത്തുവിട്ട വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. ലോകത്തിലെ ഒരു ശതമാനം വരുന്ന സമ്പന്നരുടെ കൈവശമുള്ള കള്ളപ്പണം 21 ലക്ഷം ഡോളറാണത്രെ! അതായത് അന്നത്തെ കണക്കനുസരിച്ച് 1160 ലക്ഷം കോടിരൂപ! നികുതിയടക്കാത്ത മറ്റ് നിയമവിരുദ്ധ നിക്ഷേപങ്ങള്‍ 31 ലക്ഷം കോടി ഡോളറാണുപോലും. അതായത് 1767 ലക്ഷം കോടിരൂപ! ഇതില്‍ ഇന്ത്യയുടെ വിഹിതം 3.87 ഡോളര്‍ വരും പോലും. അതായത് അന്നത്തെ കണക്കനുസരിച്ച് 220 ലക്ഷം കോടി രൂപ. ടാക്സ് ജസ്റ്റിസ് നെറ്റ്വര്‍ക്ക് ബാങ്കുവഴിയല്ലാത്ത പണമിടപാടായ ഷാഡോ ബാങ്കിങ്ങ് 67 ലക്ഷം കോടി ഡോളറാണെന്ന് അവരുടെ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു. ഷാഡോ ബാങ്കിങ്ങ് എന്നത് നമ്മുടെ ബ്ളെയ്ഡ് ഇടപാടാണ്. വര്‍ഷം 2000 ആദ്യം ഷാഡോ ബാങ്കിങ്ങ് 26 ട്രില്യനായിരുന്നുപോലും. കള്ളപ്പണവും ഷാഡോബാങ്കിങ്ങും എല്ലാം അടങ്ങുന്ന ആഗോള കള്ളപ്പണ സമ്പദ്ഘടന ലോകരാജ്യങ്ങളുടെ ഔപചാരിക സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ നേര്‍പകുതി വരുന്നതാണ്.

ഔപചാരിക സമ്പദ്ഘടനകളെയും പരമാധികാര രാഷ്ട്രങ്ങളെയും അസ്ഥിരീകരിക്കുന്ന കള്ളപ്പണ സമ്പദ്ഘടന നവലിബറല്‍ നയങ്ങളുടെ ചുവടുപിടിച്ചാണ് അഭൂതപൂര്‍വമായ വളര്‍ച്ച ആര്‍ജ്ജിച്ചിരിക്കുന്നത്. ഊഹക്കച്ചവടവും അഴിമതിയും വഴി വളരുന്ന ആഗോളമൂലധനത്തിന്റെ ചൂതാട്ട വികാസത്തിന്റെ അനിവാര്യമായ ഘടനാവിശേഷമാണ് കള്ളപ്പണസമ്പദ്ഘടന. ഇന്ത്യയില്‍ 37 ലക്ഷം കോടി രൂപയുടെ ഷാഡോ ബാങ്കിങ്ങ് ഉണ്ടെന്നാണ് ചില ഇന്‍വെസ്റ്റിഗേറ്റീവ് പഠനങ്ങള്‍ പറയുന്നത്. 2010-ല്‍ ഗ്ളോബല്‍ ഫിനാന്‍സ് ഇന്റഗ്രിറ്റി പുറത്തുവിട്ട പഠനവിവരമനുസരിച്ച് ഇന്ത്യയില്‍ ഒരു ദശകകാലം കൊണ്ട് 6,77,300 കോടി രൂപയുടെ നികുതി നഷ്ടമാണ് കള്ളപ്പണ ഇടപാടുമൂലം ഉണ്ടായത്. രസകരമായ ജി.എഫ്.ഐയുടെ ഒരു നിരീക്ഷണം നികുതി നിരക്ക് 30% കണക്കാക്കിയാണ് 14,18,130 കോടി രൂപയുടെ നികുതി രഹിത കള്ളപ്പണ നിക്ഷേപം നടന്നതായി കാണാമെന്നതാണ്.

ഗ്ളോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റിയുടെയും ടാക്സ്ജസ്റ്റസ്നെറ്റ്വര്‍ക്കിന്റെയും ബെര്‍ലിന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്പിരന്‍സി ഇന്റര്‍നാഷണലിന്റെയും സമീപകാല പഠനങ്ങളും റിപ്പോര്‍ട്ടുകളും നല്‍കുന്ന വിവരമനുസരിച്ച് ഇന്ത്യപോലുള്ള രാജ്യങ്ങളുടെ രാഷ്ട്രസമ്പത്തിന്റെ അതിഭീമമായ ചോര്‍ച്ചയാണ് ആഗോള കള്ളപ്പണസമ്പദ്ഘടനയുടെ വളര്‍ച്ചക്ക് ഗതിവേഗം കൂട്ടിയിരിക്കുന്നത്. നവലിബറല്‍ നയങ്ങള്‍ നിയമവിരുദ്ധ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ നിയമാനുസൃതമാക്കി കള്ളപ്പണക്കാരെ സഹായിക്കുകയാണ്. ഇന്ത്യക്കാരുടെ കള്ളപ്പണം സൂക്ഷിക്കുന്ന വിദേശബാങ്കുകളെക്കുറിച്ച് വിക്കിലിക്സിന്റേതുള്‍പ്പെടെ നിരവധി വെളിപ്പെടുത്തലുകള്‍ നമ്മുടെ മുമ്പിലുണ്ടല്ലോ. ഇന്ത്യയിലെ വന്‍കിട കോര്‍പ്പറേറ്റ് മുതലാളിമാരും ഭരണവര്‍ഗ രാഷ്ട്രീയ നേതാക്കളും സ്വിസ്ബാങ്കില്‍ വിവിധ ട്രേഡ് മാര്‍ക്കുകളില്‍ സ്വകാര്യ ലോക്കറുകള്‍ ഉള്ളവരാണത്രെ. മോഡിയുടെ പിറകില്‍ കളിക്കുന്ന കോര്‍പ്പറേറ്റ് മുതലാളിമാര്‍ വിദേശബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുള്ളവരുടെ പട്ടികയില്‍പെടുന്നവരാണല്ലോ.

കെ.ടി.കുഞ്ഞിക്കണ്ണന്‍ deshabhimani Thursday Nov 17, 2016
ktkozhikode@gmail.com

Tuesday, October 25, 2016

ആദിവാസിപ്രശ്നവും ഇടതുപക്ഷവും

ആദിവാസി പ്രശ്നങ്ങളില്‍ ഇടതുപക്ഷം സ്വീകരിക്കുന്ന പ്രതിബദ്ധമായ നിലപാടുകളെ കുറച്ചുകാണിക്കാനും ഇടതും വലതുമൊക്കെ ഒരുപോലെയാണെന്ന് വരുത്തിതീര്‍ക്കാനുമുള്ള ആസൂത്രിതമായ നീക്കങ്ങളാണ് കോണ്‍ഗ്രസും ബി.ജെ.പിയും ഒരു വിഭാഗം മാധ്യമങ്ങളും കഴിഞ്ഞ കുറേക്കാലമായി നടത്തിക്കൊണ്ടിരിക്കുന്നത്. അട്ടപ്പാടിയിലെ ആദിവാസി കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കുത്തിപ്പൊക്കുന്ന കോണ്‍ഗ്രസും ബി.ജെ.പിയും തങ്ങള്‍ അടിച്ചേല്‍പിച്ച നവലിബറല്‍ നയങ്ങളുടെ ദുരന്തപരിണതിയാണ് ആദിവാസികളുടെ വംശഹത്യ എന്നകാര്യം ബഹളങ്ങള്‍ സൃഷ്ടിച്ച് മറച്ചുപിടിക്കുകയാണല്ലോ.

ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നമ്മുടെ പൊതുബോധവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ഭാഷയിലെ വരേണ്യധാരണകളെക്കുറിച്ചുള്ള എന്റെ എഫ്.ബി പോസ്റ്റും ഇത്തരം വിവാദങ്ങള്‍ക്ക് കൊഴുപ്പ് കൂട്ടാനായി തെറ്റായി എടത്ത് ഉദ്ധരിക്കുന്ന നിര്‍ഭാഗ്യകരമായ സാഹചര്യവും ഉണ്ടായി. തന്റെ നിയമസഭാ മറുപടിയില്‍ ബോധപൂര്‍വം ആദിവാസികളെ അധിക്ഷേപിക്കുന്ന ഒന്നുമില്ലെന്നും സ്പീക്കര്‍ക്ക് പ്രതിപക്ഷനേതാവിന്റെ സാന്നിധ്യത്തില്‍ അത് പരിശോധിക്കാവുന്നതേയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കിയിട്ടും വിവാദം കത്തിച്ചുപിടിക്കാനാണ് യു.ഡി.എഫ് നേതൃത്വം വൃഥാ ശ്രമിക്കുന്നത്.


1940 കളില്‍ മഹാരാഷ്ട്രയിലെ ആദിവാസികളുടെ യോഗത്തില്‍ സംസാരിക്കുന്ന ഗോദാവരി പരുലേക്കര്‍1940 കളില്‍ മഹാരാഷ്ട്രയിലെ ആദിവാസികളുടെ യോഗത്തില്‍ സംസാരിക്കുന്ന ഗോദാവരി പരുലേക്കര്‍

വിവാദങ്ങള്‍ സൃഷ്ടിച്ച് വസ്തുതകളെയും ശരിയായ രാഷ്ട്രീയ സംവാദങ്ങളെയും അസാധ്യമാക്കുക എന്നതാണ് എക്കാലത്തെയും വലതുപക്ഷ രാഷ്ട്രീയ തന്ത്രം. ഇതില്‍ നിന്നു വ്യത്യസ്തമായി ആദിവാസികള്‍ നേരിടുന്ന വംശഹത്യ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടാനുള്ള അടിസ്ഥാനപരമായ രാഷ്ട്രീയ ഭരണസമീപനമെന്ത് എന്നതാണ് സാമൂഹ്യനീതിക്കും ജനാധിപത്യത്തിനും വേണ്ടി നിലകൊള്ളുന്ന എല്ലാവിഭാഗം ജനങ്ങളും ആലോചിക്കേണ്ടത്. കോണ്‍ഗ്രസും ബി.ജെ.പിയും ആദിവാസി സമൂഹങ്ങളെ എക്കാലത്തും വേട്ടയാടുകയാണ് ചെയ്തത്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ആദിവാസികള്‍ക്കു നേരെ നിറയൊഴിച്ചത് യു.ഡി.എഫ് സര്‍ക്കാരാണ്. മുത്തങ്ങയില്‍ പിടഞ്ഞുമരിച്ച ജോഗിയുടെ അനാഥമായ കുടുംബത്തിന് സഹായം നല്‍കിയത് എല്‍.ഡി.എഫ് സര്‍ക്കാരായിരുന്നു. കേരളത്തില്‍ വലിയ ആദിവാസി പ്രേമം ചമയുന്ന ബി.ജെ.പിയുടെ ഝാര്‍ഖണ്ഡ് സംസ്ഥാന സര്‍ക്കാര്‍ ദഡികലയില്‍ കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന് 6 ആദിവാസികളെയാണ് വെടിവെച്ചുകൊന്നത്. കുടിയാന്‍ നിയമവും ഭരണഘടനയുടെ ആദിവാസി സംരക്ഷണ വ്യവസ്ഥകളും കാറ്റില്‍പറത്തി ഭൂമിയേറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചവര്‍ക്കുനേരെയാണ് ബി.ജെ.പി സര്‍ക്കാര്‍ നിറയൊഴിച്ചത്.

കേരളം നേടിയ സാമൂഹ്യപുരോഗതിയുടെയും ജീവിതഗുണനിലവാരിത്തിന്റെയും നേട്ടങ്ങള്‍ ഇനിയുമെത്തിയിട്ടില്ലാത്ത ദളിത്–ആദിവാസി–മത്സ്യത്തൊഴിലാളി വിഭാഗങ്ങളടങ്ങുന്ന നമ്മുടെ ജനസംഖ്യയില്‍ 32 ശതമാനത്തോളം വരുന്ന ദുര്‍ബലജനവിഭാഗങ്ങളുടെ പരിരക്ഷയും പുരോഗതിയും ലക്ഷ്യംവെച്ചുള്ള വികസനകാഴ്ചപ്പാടാണ് ഇടതുപക്ഷജനാധിപത്യ മുന്നണി ഗവണ്‍മെന്റ് മുന്നോട്ടുവെച്ചിട്ടുള്ളത്. ഭൂപരിഷ്കരണം തൊട്ട് സാര്‍വത്രിക വിദ്യാഭ്യാസവും സാമൂഹ്യക്ഷേമപെന്‍ഷനുകളും വരെയുള്ള കേരളവികസനത്തിന്റെ അടിസ്ഥാനമായി വര്‍ത്തിച്ച നയപരിഷ്കാരങ്ങള്‍ക്ക് നേതൃത്വം കൊടുത്തത് ഇടതുപക്ഷവും കമ്യൂണിസ്റ്റുപാര്‍ടിയുമാണ്. കൊളോണിയല്‍ ഭൂനയങ്ങള്‍ ദൃഢീകരിച്ച ബ്രഹ്മസ്വം–ദേവസ്വം ഭൂവുടമാബന്ധങ്ങളെ പരിവര്‍ത്തനപ്പെടുത്തിയതും ജാതിജന്മിത്വത്തിന്റെ അധീശത്വത്തിന് അന്ത്യം കുറിച്ചതും ഇ.എം.എസ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂപരിഷ്കരണ നടപടികളായിരുന്നു.

സമൂഹത്തിലെ ഏറ്റവും ദുര്‍ബലരും അടിച്ചമര്‍ത്തപ്പെട്ടവരുമായ ആദിവാസി വിഭാഗങ്ങളുടെ അതിജീവനത്തിനുള്ള നയസമീപനം കഴിഞ്ഞകാല വികസനാനുഭവങ്ങളെയും ആഗോളവല്‍ക്കരണം സൃഷ്ടിച്ച പുതിയ സാഹചര്യങ്ങളെയും പരിശോധിച്ചുകൊണ്ട് നാലാം കേരളപഠനകോണ്‍ഗ്രസ് മുന്നോട്ടുവെക്കുകയുണ്ടായി. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ ഈയൊരു നയപരിപ്രേക്ഷ്യത്തില്‍ നിന്നാണ് ആദിവാസി സമൂഹം നേരിടുന്ന ഭൂപ്രശ്നമടക്കമുള്ളവയ്ക്ക് പരിഹാരം തേടാനുള്ള പരിശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. സര്‍ക്കാരും പട്ടികജാതി/പട്ടികവകുപ്പ് മന്ത്രിയും വളരെ പ്രതിബദ്ധതയോടെയാണ് ആദിവാസികള്‍ നേരിടുന്ന വംശഹത്യ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള കര്‍മ്മപദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. കോണ്‍ഗ്രസും ബി.ജെ.പിയും അധികാരത്തിലിരുന്ന ഇന്ത്യയിലെ മറ്റേതൊരു പ്രദേശത്തെക്കാളും ദളിത് ആദിവാസി വിഭാഗങ്ങളുടെ ജീവിതം കേരളത്തില്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നുള്ളതും ഒരു യാഥാര്‍ത്ഥ്യമാണ്. നവലിബറല്‍ നയങ്ങളുടെ ചുവടുപിടിച്ച് അടിച്ചേല്‍പ്പിക്കപ്പെടുന്ന കോര്‍പ്പറേറ്‌റ്വല്‍ക്കരണവും ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള സാമൂഹ്യ സുരക്ഷാപദ്ധതികളുടെയും സബ്സിഡി സഹായങ്ങളുടെയും വെട്ടിക്കുറക്കലും ഏറ്റവും തീക്ഷ്ണമായി ബാധിക്കുന്നത് ആദിവാസി സമൂഹങ്ങളെയാണ്.

ഇടതുപക്ഷത്തിന്റെ ആദിവാസി ഉന്നമനവും ശാക്തീകരണവും ലക്ഷ്യംവെച്ചുള്ള ഇടപെടലുകള്‍ എല്ലാകാലത്തും വലതുപക്ഷശക്തികളെ പരിഭ്രാന്തമാക്കിയിട്ടുണ്ട്. നവലിബറല്‍ നയങ്ങളുടെയും ഭൂമാഫിയകളുടെയും താല്പര്യമനുസരിച്ചാണല്ലോ ആദിവാസിവിരുദ്ധ നടപടികള്‍ കോണ്‍ഗ്രസും ബി.ജെ.പിയും എല്ലാകാലത്തും സ്വീകരിച്ചിട്ടുള്ളത്. കേരളത്തിലെ പൊതുസമൂഹം നേരിടുന്ന പ്രശ്നങ്ങളില്‍ നിന്ന് വളരെ സവിശേഷമായ നിരവധി പ്രശ്നങ്ങള്‍ ആദിവാസി ജനത നേരിടുന്നുണ്ട്. ആഗോളവല്ക്കരണം സൃഷ്ടിച്ച വ്യത്യസ്ത സ്വത്വവിഭാഗങ്ങളുടെ വേരറുക്കുന്നതും ഭാവിരഹിതവുമായ വികസനയങ്ങളുടെ ഇരകളാണ് വയനാട്ടിലെയും അട്ടപ്പാടിയിലെയുമെല്ലാം ആദിവാസികള്‍.

പട്ടിണിയും പോഷകാഹാരക്കുറവുമാണ് അട്ടപ്പാടിയിലെ നവജാത ശിശുക്കളുടെ മരണത്തിന് കാരണമാകുന്നത്. അതേപോലെ വയനാട്ടില്‍ വ്യാപകമാകുന്ന സിക്കിള്‍സെല്‍ അനീമിയക്ക് കാരണം തലമുറകളായ പോഷകാഹാരക്കുറവാണ്. ഇത് കേവലമായ ആരോഗ്യപരിപാലനപ്രശ്നം മാത്രമല്ല. ആദിവാസിമേഖലകളിലെ അടിസ്ഥാന ഉല്പാദനമേഖലകളിലെ തകര്‍ച്ചയുമായി ബന്ധപ്പെട്ട പ്രശ്നമാണ്. അട്ടപ്പാടിയെക്കുറിച്ചുള്ള എല്ലാ പഠനങ്ങളും ഒരേപോലെ ചൂണ്ടിക്കാണിക്കുന്നത് പരമ്പരാഗതമായ ധാന്യ–പയര്‍ കൃഷിയുടെ തകര്‍ച്ചയാണ് ഭക്ഷ്യക്ഷാമവും പോഷകാഹാരക്കുറവും വ്യാപകമാക്കിയത്. ഈ മേഖലയിലെ അവസ്ഥ വളരെ ആപല്‍ക്കരമാണെന്നാണ് പഠനങ്ങളെല്ലാം വിലയിരുത്തിയിട്ടുള്ളത്.

നാലാം അന്താരാഷ്ട്രപഠനകോണ്‍ഗ്രസ് മുന്നോട്ടുവെച്ച രേഖയില്‍ ഇന്നത്തെ സ്ഥിതി തുടര്‍ന്നാല്‍ പല ആദിവാസി വിഭാഗങ്ങളും വംശഹത്യ നേരിടുമെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈയൊരവസ്ഥയെ പ്രതിരോധിക്കാന്‍ സംയോജിതമായ ഇടപെടലുകള്‍ ഉണ്ടാവണം. ഇതിന് പരമ്പരാഗത കൃഷിരീതികളും ആധുനിക കൃഷിരീതികളും ആദിവാസികള്‍ക്ക് സ്വീകാര്യമായ രീതിയില്‍ സമന്വയിപ്പിച്ചുകൊണ്ടുള്ള പദ്ധതി നടപ്പാക്കണം. അതിന് ആദിവാസികള്‍ക്ക് ഭൂമി ഉറപ്പുവരുത്തണം. അവരെ കൃഷിക്കാരായി മാറ്റാനുള്ള പദ്ധതികള്‍ ശാസ്ത്രീയമായി ആവിഷ്കരിച്ച് നടപ്പിലാക്കണം. നീര്‍ത്തട വികസനം, ജലസേചന സൌകര്യങ്ങള്‍, വനനദി സംരക്ഷണം തുടങ്ങി ഹ്രസ്വകാല ദീര്‍ഘകാല പദ്ധതികള്‍ ഇതിനായി ആവിഷ്കരിക്കണം. വികേന്ദ്രീകൃത ആസൂത്രണത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ച് ഊരുകൂട്ടങ്ങള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കി സംഘടിപ്പിക്കണം. ആദിവാസിയുടെ  പ്രശ്നങ്ങള്‍ക്ക് സ്ഥായിയായ പരിഹാരം കാണാനുള്ള, ആദിവാസി കേന്ദ്രീകൃതമായ വികസന പരിപ്രേക്ഷ്യം രൂപപ്പെടുത്തുകയാണ് ഇടതുപക്ഷം ചെയ്തത്. ഈയൊരു പരിപ്രേക്ഷ്യത്തില്‍ നിന്നാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നത്.


വയനാട്ടിലെ ആദിവാസി സമര ഭൂമിയില്‍ വൃന്ദ കാരാട്ട് വയനാട്ടിലെ ആദിവാസി സമര ഭൂമിയില്‍ വൃന്ദ കാരാട്ട്

കേരളത്തില്‍ ചില പഠനങ്ങള്‍ അനുസരിച്ച് നാല്‍പത്തിയെട്ടോളം ആദിവാസി സമൂഹങ്ങളുണ്ട്. 2011–ലെ സെന്‍സസ് കണക്കനുസരിച്ച് 35 ആദിവാസി വിഭാഗങ്ങളുണ്ട്. 1961–ലെ സെന്‍സസ് പ്രകാരം കേരളത്തിലെ ആദിവാസി ജനസംഖ്യ 2,64,356 ആയിരുന്നു. 1981–ല്‍ 2,61,475 ആയി കുറഞ്ഞു. പുതിയ കണക്കനുസരിച്ച് ആദിവാസി ജനസംഖ്യ 1,46,000 ആയി കുറഞ്ഞിരിക്കുകയാണ്. ഈ കണക്കുകാണിക്കുന്നത് ആദിവാസി സമൂഹം നേരിടുന്ന വംശനാശ ഭീഷണിയാണ്. 1990–കള്‍ക്കുശേഷം നടപ്പാക്കിയ നിയോലിബറല്‍ നയങ്ങള്‍ ഇതിന് ആക്കം കൂട്ടുകയാണ് ചെയ്തിരിക്കുന്നത്. ഇടതുപക്ഷ പ്രസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം ആദിവാസികളെ വംശഹത്യയലേക്ക് നയിക്കുന്ന കോണ്‍ഗ്രസും ബി.ജെ.പിയും അടിച്ചേല്‍പ്പിക്കുന്ന നിയോലിബറല്‍ നയങ്ങള്‍ക്കെതിരായുള്ള സമരം ശക്തിപ്പെടുത്തേണ്ടതുണ്ട്. കേരളം പോലെ തങ്ങള്‍ അധികാരത്തിലിരിക്കുന്ന പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന കേന്ദ്രഘടനയുടെ പരിമിതികള്‍ക്കകത്തുനിന്നും ആദിവാസികളുടെ അതിജീവനത്തിനും പുരോഗതിക്കും ആവശ്യമായ ബദല്‍ നയങ്ങള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുകയും വേണം.

ഇടതുപക്ഷ സര്‍ക്കാരുകളുടെ ഭരണകാലത്താണ് ആദിവാസികളുടെ ഭൂമി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ശക്തമായ ഇടപെടലുകള്‍ ഉണ്ടായത്. യു.ഡി.എഫ് അധികാരത്തില്‍ വരുമ്പോഴെല്ലാം പൊതുവിതരണത്തെ ദുര്‍ബലപ്പെടുത്തി ഭക്ഷ്യലഭ്യത ഇല്ലാതാക്കുകയാണ് ചെയ്തത്. അതേപോലെ ആദിവാസി സമരങ്ങളുടെ ഭാഗമായി രൂപപ്പെട്ട എല്ലാ കരാറുകളും വന്‍കിട തോട്ടമുടമകള്‍ക്കും ഭൂമാഫിയകള്‍ക്കും വേണ്ടി നടപ്പാക്കാതിരിക്കുകയാണ് അവര്‍ ചെയ്തത്.
ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റ് ആദിവാസികളുടെ അതിജീവനത്തിനും പുരോഗതിക്കും ആവശ്യമായ രീതിയില്‍ അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിക്കാനും ആദിവാസി മേഖലകളുടെ പരിസ്ഥിതിയെ ഹനിക്കാത്ത തരത്തില്‍ ഊരുകളെ പൊതുജീവിതവുമായി ബന്ധിപ്പിക്കുന്ന റോഡുകളും ഗതാഗത സൌകര്യങ്ങളും രൂപപ്പെടുത്താനാണ് നോക്കുന്നത്.

സ്വാഭാവികമായ നീരൊഴുക്കുകളെ സംരക്ഷിച്ചുകൊണ്ട് മഴവെള്ള സംഭരണികള്‍ തീര്‍ത്തും ഊരുകള്‍ക്ക് ജലസ്വയംപര്യാപ്തത ഉണ്ടാക്കണം. ആദിവാസികളുടെ പാര്‍പ്പിടപ്രശ്നം അട്ടപ്പാടിയിലെ അഹാഡ്സ് മാതൃകയില്‍ ഭവനനിര്‍മ്മാണ പദ്ധതി ആവിഷ്കരിക്കണം. ആദിവാസി ക്ഷേമപ്രവര്‍ത്തനങ്ങളില്‍ നടക്കുന്ന അഴിമതി പൂര്‍ണമായി അവസാനിപ്പിക്കണം അതിനായുള്ള സോഷ്യല്‍ ഓഡിറ്റിംഗ് സമ്പ്രദായം രൂപീകരിക്കണം.

ആദിവാസി കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ ഭൂമിയെങ്കിലും എല്ലാവര്‍ക്കും ലഭ്യമാക്കണം. തരിശുഭൂമികള്‍ കൃഷിയോഗ്യമാക്കി അതത് പ്രദേശത്തെ ഗ്രാമപഞ്ചായത്തുകള്‍ ആദിവാസികള്‍ക്കു നല്‍കണം. തോട്ടം മേഖലയില്‍ പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ കൃഷിക്ക് ഉപയോഗപ്പെടുത്തണം. 2005–ലെ വനാവകാശ നിയമം ശാസ്ത്രീയമായി നടപ്പിലാക്കണം. ജലസേചന സൌകര്യമുള്ള ഭൂമി ആദിവാസികള്‍ക്ക് ഉറപ്പുവരുത്തണം. കൈയേറ്റക്കാരെ ഒഴിപ്പിക്കണം. നിയമവിരുദ്ധമായി കൈവശംവെച്ചിരിക്കുന്ന ആദിവാസി ഭൂമി തിരിച്ചെടുക്കണം. തൊഴില്‍, വിദ്യാഭ്യാസം ആരോഗ്യം പോഷകാഹാരം ഇതെല്ലാം ഉറപ്പുവരുത്താന്‍ കഴിയുന്ന നിരന്തരമായ ഇടപെടലുകളും അതിനാവശ്യമായ അഡ്‌മിനിസ്ട്രേറ്റീവ് സംവിധാനങ്ങളുമാണ് ഇടതുപക്ഷം വിഭാവനം ചെയ്യുന്നത്. ആ ദിശയിലുള്ള പ്രായോഗിക ഇടപെടലുകളാണ് ഇടതുപക്ഷമുന്നണി സര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്നത്.

കെ ടി കുഞ്ഞിക്കണ്ണന്‍, deshabhimani Tuesday Oct 25, 2016

ഇ മെയില്‍: ktkozhikode@gmail.com

Sunday, October 23, 2016

നജീബ് ഒരാൾ മാത്രമല്ല.... ഈ വിദ്യാർത്ഥി വേട്ട തുടരരുത്


ജെഎന്‍യു വീണ്ടും സമരമുഖത്താണ്. രാജ്യതലസ്ഥാനത്ത് ശൈത്യത്തിന്റെ വരവ് വിളംബരം ചെയ്ത് രാത്രികള്‍ തണുത്ത് വിറച്ചുതുടങ്ങി. അപ്പോഴും കലാലയത്തിന്റെ ഭരണകാര്യാലയത്തിനു ചുറ്റുമുള്ള ഏഴ് കവാടങ്ങള്‍ വളഞ്ഞ് വിദ്യാര്‍ഥികള്‍ അന്തരീക്ഷത്തെ മുദ്യാവാക്യമുഖരിതമാക്കുകയാണ്. കഴിഞ്ഞ ദിവസം ഒരു രാത്രി മുഴുവന്‍ വൈസ് ചാന്‍സലറും റെക്ടറും ഉള്‍പ്പടെയുള്ള അധികാരികള്‍ക്ക് പുറത്തുകടക്കാനാവാകെ അതിനകത്ത് കഴിയേണ്ടിവന്നു.

ഇടയ്ക്ക് മാധ്യമങ്ങള്‍ക്കുമുന്നില്‍ പരമസാധു ചമഞ്ഞ് പുറത്തിറങ്ങാന്‍ ശ്രമിച്ച വിസിയോട് നിങ്ങളെ ഞങ്ങള്‍ കായികമായി തടയുകയോ കൈയ്യേറ്റം ചെയ്യുകയോ ഇല്ലെന്നും എന്നാല്‍ പുറത്തിറങ്ങണമെങ്കില്‍ ഞങ്ങളുടെയെല്ലാം ശരീരങ്ങളെ ചവിട്ടിമെതിച്ച് പോകാമെന്നും പറഞ്ഞ് വിദ്യാര്‍ഥിയൂണിയന്‍ നേതാക്കളുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ കവാടത്തിനുമുന്നില്‍ നിരന്നു കിടന്നു. വിദ്യാര്‍ഥികളുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ കീഴടങ്ങി വിസിക്കും കൂട്ടര്‍ക്കും രണ്ടു തവണ തിരികെ പോകേണ്ടി വന്നു. ജെഎന്‍യു വിദ്യാര്‍ഥികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു മുന്നിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ഒരുങ്ങുമ്പോഴാണ് ഇതെഴുതുന്നത്. ഒരുപക്ഷേ, ഇപ്പോള്‍ സമരത്തിന്റെ ചിത്രം വീണ്ടും മാറിയിട്ടുണ്ടാകാം. അല്ലെങ്കില്‍ നമ്മളെല്ലാം കാത്തിരിക്കുന്ന നജീബ് നമ്മളിലേക്ക് തിരികെ വന്നിട്ടുണ്ടാകാം.

ഒക്ടോബര്‍ പതിനഞ്ചിനാണ് നജീബ് അഹമ്മദ് എന്ന ജെഎന്‍യുവിലെ ഒന്നാം വര്‍ഷ ബയോടെക്നോളജി ബിരുദാനന്തരബിരുദ വിദ്യാര്‍ഥിയെ കാണാതാകുന്നത്. അതിന്റെ തലേ ദിവസം ചില അസാധാരണമായ സംഭവങ്ങള്‍ നജീബ് താമസിക്കുന്ന മാഹി-മാണ്ഢവി ഹോസ്റ്റലില്‍ നടന്നിരുന്നു. നജീബിനെ ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് 16നു ചേര്‍ന്ന വാര്‍ഡന്‍ കമ്മറ്റി യോഗം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അവര്‍ എബിവിപി പ്രവര്‍ത്തകരായിരുന്നു. ഇരുപതോളം വിദ്യാര്‍ഥികള്‍ പൊലീസില്‍ ഒന്നിലധികം തവണ നടന്ന ഈ ആക്രമണത്തിന് സാക്ഷ്യം പറഞ്ഞിട്ടുണ്ട്. വെറുപ്പും വിദ്വേഷവും വമിക്കുന്ന ആക്രോശങ്ങളോടെയാണ് നജീബിനെ എബിവിപി സംഘം കൈകാര്യം ചെയ്തതെന്ന് സംഭവം നടക്കുമ്പോള്‍ പരിസരത്തുണ്ടായിരുന്നവര്‍ തുറന്നു പറയുന്നുണ്ട്. ഇതിനു മുന്‍പ് ഹോസ്റ്റല്‍ യൂണിയന്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നജീബിന്റെ റൂമില്‍ ചെന്ന എബിവിപി പ്രവര്‍ത്തകരെ നജീബ് മര്‍ദ്ദിക്കുകയായിരുന്നുവെന്ന എബിവിപിയുടെ ആരോപണവും നിലനില്‍ക്കുന്നു. അങ്ങനെയായിരുന്നെങ്കില്‍ തന്നെ പരാതി നല്‍കുന്നതിനു പകരം ഒരു വിദ്യാര്‍ഥിയെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിക്കുവാനും വര്‍ഗീയ വിഷം വമിപ്പിക്കുവാനും മുസ്ലീം വിദ്യാര്‍ഥികള്‍ തീവ്രവാദികളാണ് എന്ന് ഹോസ്റ്റല്‍ ചുവരില്‍ എഴുതിവെക്കാനും അവര്‍ കാണിച്ച ധൈര്യത്തെ ഭയന്നേ തീരു. അതിനെ അടക്കിനിര്‍ത്താനും അവസാനിപ്പിക്കാനും സാധിക്കാത്തിടത്ത് ജനാധിപത്യം വാഴില്ല.

നജീബിന് എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കുമറിയില്ല. അല്ലെങ്കില്‍ അറിയുന്ന ആരും ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. ഫോണും പേഴ്സും നജീബിന്റെ കൈയ്യില്‍ ഇല്ല. പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലൊന്നും എത്തിയിട്ടില്ല. ഇതിനേക്കാല്‍ പേടിപ്പെടുത്തുന്നത് മറ്റൊരു നിശബ്ദതയാണ്. സംഭവം നടന്ന് ആറ് ദിവസങ്ങള്‍ പിന്നിടുമ്പോഴും ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ രേഖാമൂലം ഒരു പരാതി കൊടുക്കാന്‍ പോലും സര്‍വകലാശാല അധികൃതര്‍ തയ്യാറായിട്ടില്ല. ഗോരക്ഷയുടെ പേരില്‍ മനുഷ്യരെ കൊന്ന് മര്‍ദ്ദിക്കുന്ന ഭ്രാന്തിനെതിരെ പ്രതിഷേധയോഗം നടത്തിയതിനും കാമ്പസ് ചുവരില്‍ പോസ്റ്റര്‍ ഒട്ടിച്ചതിനും വരെ വിദ്യാര്‍ഥികള്‍ക്ക് അന്വേഷണ വിധേയമായി നോട്ടീസ് അയച്ച ഏകാധിപതികള്‍ അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്ന കലാലയമാണ് ജെഎന്‍യു. എസ്എഫ്ഐയുടെ യൂണിറ്റ് സെക്രട്ടറി ജി സുരേഷിന് കഴിഞ്ഞ ദിവസം അന്വേഷണത്തിന് ഹാജരാകാന്‍ പറഞ്ഞ് നോട്ടീസ് ലഭിച്ചത് കാമ്പസിലെ രൂക്ഷമായ ഹോസ്റ്റല്‍ പ്രതിസന്ധിയെക്കുറിച്ച് പോസ്റ്റര്‍ പതിച്ചതിനാണ്. ആയിരത്തോളം വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം നിഷേധിക്കുന്നതല്ല, അതിനെതിരെ പ്രതികരിക്കുന്നതാണ് അപരാധം.!! കാമ്പസിനകത്ത് ഒരു പ്രതിഷേധയോഗത്തില്‍ കോലം കത്തിച്ചതിനെക്കുറിച്ച് മിനിറ്റുകള്‍ക്കകം റ്റ്വീറ്റ് ചെയ്ത് അന്വേഷണം പ്രഖ്യാപിച്ച വിസിയുള്ള കാമ്പസാണിത്. ഇക്കൂട്ടരാണ് തങ്ങളുടെ ഒരു വിദ്യാര്‍ഥിയെ ദുരൂഹമായ സാഹചര്യത്തില്‍ കാണാതായിട്ടും അഞ്ച് ദിവസം മൗനവ്രതമിരുന്നത്.

നജീബ് അഹമ്മദിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ ബസന്ത് കുഞ്ച് പൊലീസ് സ്റ്റേഷനിലേക്ക് ഞായറാഴ്ച രാത്രി നടത്തിയ പ്രതിഷേധ പ്രകടനം.നജീബ് അഹമ്മദിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ ബസന്ത് കുഞ്ച് പൊലീസ് സ്റ്റേഷനിലേക്ക് ഞായറാഴ്ച രാത്രി നടത്തിയ പ്രതിഷേധ പ്രകടനം.

അക്രമം നടത്തിയ എബിവിപി പ്രവര്‍ത്തകരെ വിളിച്ചിരുത്തി ചര്‍ച്ച ചെയ്യാന്‍ തയ്യാറായ അധികൃതര്‍ നിറകണ്ണുകളുമായി വിങ്ങലടക്കാനാകാതെനിന്ന നജീബിന്റെ ഉമ്മയെയും സഹോദരിയെയും നാലു ദിവസത്തോളം കാണാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി അവരെ കാണാന്‍ തയ്യാറായെങ്കിലും അങ്ങേയറ്റം അപഹാസ്യപരമായ പരാമര്‍ശങ്ങളായിരുന്നു അവരോട് നടത്തിയത്. സംഭവത്തില്‍ യാതൊരുവിധ ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ സര്‍വകലാശാല തയ്യാറായില്ല. അന്വേഷണം ത്വരിതപ്പെടുത്താന്‍ സഹായിക്കുംവിധം നജീബിന് മര്‍ദ്ദനമേറ്റ സംഭവമെങ്കിലും പൊലീസില്‍ ഔദ്യോഗികമായി അറിയിക്കണം എന്ന ബന്ധുക്കളുടെ അപേക്ഷയോടും അവര്‍ മുഖം തിരിച്ചു. ഒടുവില്‍ തങ്ങളുടെ പ്രിയപ്പെട്ടവന്റെ തിരോധാനത്തെക്കുറിച്ച് ആശങ്കപ്പെട്ടിരിക്കുന്നവരെ തങ്ങള്‍ക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്നും കോടതിയില്‍ കാണാം എന്നും വെല്ലുവിളിച്ചാണ് ഇറക്കിവിട്ടത്. വിദ്യാര്‍ഥി സമരം രൂക്ഷമാകാന്‍ തുടങ്ങിയപ്പോള്‍ യൂണിവേഴ്സിറ്റി ഇറക്കിയ പത്രക്കുറിപ്പ് നജീബില്‍ കുറ്റം ആരോപിച്ചുകൊണ്ടുള്ളതും നജീബിനെ ആക്രമിച്ചവശനാക്കിയതിനെതിരെ ഒരക്ഷരം ഉരിയാടാത്തതുമായിരുന്നു. വിദ്യാര്‍ഥി രോഷത്തെതുടര്‍ന്നാണ് രണ്ട് ദിവസം കഴിഞ്ഞ് ഇത് തിരുത്താന്‍ അവര്‍ തയ്യാറായത്. ഇതൊക്കെയാണ് സംഭവത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നവരെ രക്ഷിക്കാന്‍ സര്‍വകലാശാല അധികൃതര്‍ തന്നെ വ്യഗ്രത കാട്ടുന്നു എന്ന സംശയത്തെ ബലപ്പെടുത്തുന്നത്.

എന്താണ് കേന്ദ്ര ഗവണ്മെന്റിന്റെ നിലപാട്? വൈസ് ചാന്‍സലര്‍ ഭരണകാര്യാലയത്തിനുള്ളില്‍ കുടുങ്ങിയപ്പോള്‍ മണിക്കൂറുകള്‍ക്കകം പ്രതികരണവുമായി രംഗത്തെത്തിയ കൂട്ടര്‍ക്ക് രാജ്യതലസ്ഥാനത്തെ ഒരു സുപ്രധാന കാമ്പസില്‍ നിന്നും ഒരു വിദ്യാര്‍ഥിയെ അസാധാരണമായ സാഹചര്യത്തില്‍ കാണാതായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇടപെടണം എന്ന് തോന്നിയില്ല. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ ഒരു പരിപാാടി സംഘടിപ്പിച്ചതിന് രോഹിത് വെമുലയ്ക്കും സുഹൃത്തുക്കള്‍ക്കുമെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത് നിരന്തരം കത്തുകളയയ്ക്കുകയും ഒടുവില്‍ രോഹിത് വെമുലയുടെ മരണം ഉറപ്പാക്കുകയും ചെയ്തവരാണ് നജീബിന്റെ തിരോധാനത്തെക്കുറിച്ച് മൗനികളാകുന്നത്.

വലിയ വിദ്യാര്‍ഥിപങ്കാളിത്തത്തോടുകൂടി തീര്‍ത്തും സമാധാനപരമായാണ് സമരം പുരോഗമിക്കുന്നത്. കേസില്‍ കക്ഷി ചേരാന്‍ സര്‍വകലാശാല വിസമ്മതിച്ചതിനെ തുടര്‍ന്ന് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലേക്ക് പതിനേഴിന് രാത്രി ആയിരത്തോളം വിദ്യാര്‍ഥികള്‍ മാര്‍ച്ച് ചെയ്തു. സമരക്കാര്‍ക്കു മുന്നിലേക്ക് ഇറങ്ങിവരേണ്ടിവന്ന കമ്മീഷണര്‍ക്ക് അന്വേഷണം ഊര്‍ജ്ജിതമാകുമെന്ന് ഉറപ്പുനല്‍കേണ്ടി വന്നു.

വിദ്യാര്‍ഥികള്‍ സ്വാഭാവികമായ രോഷത്തിലാണ്. ഇത്രയെല്ലാം നടന്നിട്ടും അവര്‍ക്ക് അങ്ങനെയാകാന്‍ കഴിയുന്നില്ലെങ്കില്‍ ആ കലാലയത്തെക്കുറിച്ച് ജനാധിപത്യ സമൂഹത്തിന് നിരാശപ്പെടാനല്ലാതെ പ്രതീക്ഷിക്കാന്‍ ഒന്നുമുണ്ടാകുമായിരുന്നില്ല. തമ്പുരാക്കന്മാര്‍ വാഴുന്ന ഭരണസമുച്ചയത്തിന്റെ ഏറെയൊന്നും ബലമില്ലാത്ത ചില്ലുകളില്‍ ഒന്നിനു പോലും ഇതുവരെ പോറലേറ്റിട്ടില്ല. ക്രിമിനല്‍ കുറ്റം ചെയ്തുകൊണ്ടിരിക്കുന്ന വൈസ് ചാന്‍സലറുടെ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ പുറത്ത് നിറുത്തിയിട്ടിട്ടുണ്ട്. അതില്‍ ഒന്നിന്റെ ടയര്‍ പഞ്ചറാവുക പോലും ചെയ്തിട്ടില്ല. സമരത്തെ നിയമ വിരുദ്ധമെന്നും അക്രമമെന്നും വിളിക്കുന്നവര്‍ ജെഎന്‍യു വിദ്യാര്‍ഥികളുടെ സഹിഷ്ണുതയെ പരിഹസിക്കുകയാണ്.

ഉജ്ജ്വയിനിലെ മാധവ് കോളേജ് പ്രഫസ്സര്‍ എച്ച് എസ് സബര്‍വാളിനെ കൊലപ്പെടുത്തിയ, ഗുജറാത്ത് കേന്ദ്ര സര്‍വകലാശാലയുടെ പ്രിന്‍സിപ്പള്‍ ആയിരുന്ന പരിമള്‍ ത്രിവേദിയെ വീടാക്രമിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച, 300 രാമായണങ്ങള്‍ എന്ന എ കെ രാമാനുജത്തിന്റെ ലേഖനം പാഠഭാഗത്ത് ഉള്‍പ്പെടുത്തിയതിനെതിരെ ദില്ലി യൂണിവേഴ്സിറ്റിയില്‍ കലാപം സൃഷ്ടിച്ച, ഗുരുവായൂരപ്പന്‍ കോളേജിലെ പ്രിന്‍സിപ്പളിന്റെ വീടാക്രമിച്ച സംഘപരിവാര വിദ്യാര്‍ഥി പരിഷത്താണ് ഇപ്പോള്‍ സമാധാനപരമായ ഒരു സമരത്തിനെതിരെ അക്രമമെന്ന് നിലവിളിക്കുന്നത്.

രാധിക വെമുലയെന്ന അമ്മയുടെ കണ്ണുനീര്‍ കണ്ടവരാണ് നമ്മള്‍. ഇവിടെയിതാ മറ്റൊരമ്മ കണ്ണീര്‍ വാര്‍ക്കുന്നു. നമ്മുടെ യൂണിവേഴ്സിറ്റികള്‍ ഇനിയും ഈ വിദ്യാര്‍ഥി വേട്ട തുടരരുത്. സംഘപരിവാരം അതിന്റെ ആക്രോശം തുടരരുത്. നജീബ് ഒരാള്‍ മാത്രമല്ല…

 നിതീഷ് നാരായണൻ എസ്എഫ്ഐ കേന്ദ്ര എക്സിക്യൂട്ടിവ് അംഗവും ജെഎന്‍യുവില്‍ ഗവേഷകനുമാണ് ലേഖകന്‍

Friday Oct 21, 2016
http://www.deshabhimani.com/special/where-is-najeeb-ahmed-jnu-student-who-is-missing-from-campus/597300

വിലാസിനിച്ചേച്ചി ഓര്‍ക്കുന്നു; കൂലിക്കുവേണ്ടി നടത്തിയ സമരങ്ങള്‍


'പാടം ഞങ്ങടെ വീടാണേ,
കതിര്‍മണി ഞങ്ങടെ സ്വത്താണേ
വിയര്‍പ്പൊഴുക്കാതൂണുകഴിക്കും, വമ്പന്മാരേ ജന്മികളേ
ദൈവംകൊണ്ടുത്തന്നതാണോ, സേഫിലിരിക്കും ആധാരം...'

1967ല്‍ എറണാകുളത്തും പരിസരപ്രദേശങ്ങളിലും നടന്ന മിച്ചഭൂമിസമരത്തില്‍ പങ്കെടുത്തപ്പോള്‍ ഏറ്റുചൊല്ലിയ മുദ്രാവാക്യങ്ങള്‍ ഒരുവരിപോലും മറന്നിട്ടില്ല കര്‍ഷകത്തൊഴിലാളിയായ വിലാസിനി. ഏഴാംവയസ്സില്‍ അമ്മ കുറുമ്പയ്ക്കൊപ്പം പാടത്തു പണിക്കിറങ്ങിയ കലൂര്‍ കണിയാംപടിത്തുണ്ടി കെ കെ വിലാസിനിയെന്ന വിലാസിനിച്ചേച്ചിയുടെ ഓര്‍മകളില്‍ ഇന്നും അന്നത്തെ സമരവും മുദ്രാവാക്യംവിളികളും പച്ചപിടിച്ചുനില്‍ക്കുന്നു. മിച്ചഭൂമി സമരം മാത്രമല്ല, 1960കളിലും എഴുപതുകളുടെ തുടക്കത്തിലും കര്‍ഷകത്തൊഴിലാളികള്‍ കൂലിക്കൂടുതലിനും ജോലിക്കും എട്ടിലൊന്ന് പതത്തിനുമായി നടത്തിയ ഒട്ടേറെ സമരങ്ങളില്‍ പങ്കെടുത്തതിന്റെ ഓര്‍മകളില്‍ വിലാസിനിച്ചേച്ചിയുടെ മനസ്സില്‍ ഇരമ്പിയെത്തുന്നു. കെഎസ്‌കെടിയു 21–ാം സംസ്ഥാനസമ്മേളനത്തിന് ജില്ല വേദിയാകാനൊരുമ്പോള്‍ വിലാസിനിയുടെ സ്മരണകള്‍ക്ക് തിളക്കമേറുകയാണ്.

പരമ്പരാഗത കര്‍ഷകത്തൊഴിലാളികളായിരുന്നു വിലാസിനിയുടെ അമ്മയും അച്ഛനും. അമ്മയ്ക്കൊപ്പം വിലാസിനിയും ഏഴാം വയസ്സില്‍ പാടത്ത് പണിക്കിറങ്ങി. ഞാറുനടാനും കളപറിക്കാനും കൊയ്യാനും മെതിക്കാനുമെല്ലാം ജില്ലയുടെ പല ഭാഗത്തുമെത്തി. കണ്ണെത്താദൂരത്ത് പരന്നുകിടന്ന കലൂര്‍ പുഞ്ചയിലും കതൃക്കടവിലും എളംകുളത്തും മനയ്ക്കപ്പാടത്തും മാമംഗലത്തും ചിറ്റൂരിലും വയലാര്‍പാടത്തുമൊക്കെ കൃഷിപ്പണിക്കിറങ്ങി. കുഞ്ഞുനാള്‍മുതല്‍ കര്‍ഷകത്തൊഴിലാളി യൂണിയനിലും ചേര്‍ന്നു. 1957ല്‍ കര്‍ഷകത്തൊഴിലാളി യൂണിയന്‍ രൂപീകരിച്ചതുമുതല്‍ അതില്‍ അംഗവുമായി. യൂണിയന്റെ കണയന്നൂര്‍ താലൂക്ക് കമ്മിറ്റി അംഗംവരെയായി.

1967ലാണ് എറണാകുളത്തും പരിസരങ്ങളിലും മിച്ചഭൂമിക്കായി തൊഴിലാളികളുടെ സമരം തുടങ്ങിയതെന്ന് വിലാസിനി ഓര്‍ക്കുന്നു. 80 ദിവസം നീണ്ട സമരം. ദിവസവും വിലാസിനിയും മകള്‍ കുഞ്ഞുമോളും സമരത്തില്‍ പങ്കെടുത്തു. സമരം അവസാനിക്കുന്ന ദിവസം കാക്കനാടിനു സമീപമുള്ള തെങ്ങോട് യൂണിയന്‍ നേതാക്കള്‍ക്കൊപ്പം മിച്ചഭൂമിയില്‍ കടന്നുകയറി ചെങ്കൊടി നാട്ടിയതു പറയുമ്പോള്‍ വിലാസിനിയുടെ വാക്കുകളില്‍ ആവേശം. കെ എ ഉമ്മര്‍, കോരു, കര്‍ഷകത്തൊഴിലാളികളായ രാഘവന്‍, ഗോപാലന്‍ എന്നിവരായിരുന്നു സമരത്തിന്റെ നേതൃനിരയില്‍.

മുമ്പൊക്കെ പാടത്ത് പണിയെടുപ്പിക്കാന്‍ ഒരു മൂപ്പനുണ്ടാകും. അന്തിക്ക് വരമ്പത്ത് 12 അണ കൂലിയുമായി മൂപ്പനെത്തും. കൂലി കൂട്ടണമെന്നു പറഞ്ഞ് ആരംഭിച്ച സമരം തകര്‍ക്കാന്‍ ജന്മിയുടെ ആളുകള്‍ പല അടവുകളുമെടുത്തു. പുറത്തുനിന്ന് കുറഞ്ഞ കൂലിക്ക് ആളെയിറക്കാന്‍ നോക്കിയത് തൊഴിലാളികളെത്തി തടഞ്ഞു. ഒടുവില്‍ കൂലി കൂട്ടി. എട്ടിലൊന്ന് പതം വേണമെന്ന ആവശ്യവും ആദ്യം നിഷേധിച്ചു. പത്തിലൊന്ന് തരാമെന്ന് ഭൂവുടമകള്‍. പറ്റില്ലെന്ന് തൊഴിലാളികളും. കൂട്ടായ പോരാട്ടത്തിനൊടുവില്‍ അതും വിജയംകണ്ടു.

ട്രാക്ടറിറക്കലിനെതിരായ സമരത്തിലും മുന്‍നിരയിലുണ്ടായിരുന്നു വിലാസിനി. 1960ലായിരുന്നു ആ സമരം. മകരക്കൊയ്ത്തു കഴിഞ്ഞ് അടുത്ത കൃഷിക്കായി നിലമൊരുക്കാന്‍ തൊഴിലാളികളെ ഒഴിവാക്കി ട്രാക്ടര്‍ ഇറക്കാന്‍ തീരുമാനിച്ചു. യന്ത്രമിറക്കിയപ്പോള്‍ പറ്റില്ലെന്നുപറഞ്ഞ് യന്ത്രത്തിനു മുന്നില്‍ കയറിനിന്നുതടുത്തു വിലാസിനിയും കൂട്ടരും. പൊലീസിന്റെ മര്‍ദനത്തിനും ഇരയായിട്ടുണ്ട്. 1974ല്‍ എറണാകുളത്ത് അരി പൂഴ്ത്തിവച്ചതറിഞ്ഞ് അത് പിടിച്ചെടുത്ത് വിതരണംചെയ്യുമ്പോഴാണ് പൊലീസ് മര്‍ദനം.

എറണാകുളം–കോട്ടയം റെയില്‍പ്പാതയ്ക്കായി സ്ഥലം നികത്തിയതോടെയാണ് നഗരത്തില്‍ കൃഷി നിലച്ചതെന്ന് വിലാസിനി കൂട്ടിച്ചേര്‍ക്കുന്നു. അക്കൊല്ലം വെള്ളക്കെട്ടുണ്ടായി കൃഷിയാകെ നശിച്ചു. പാടത്ത് കൃഷിയില്ലാതായി. കൃഷി നശിച്ച പാടത്ത് ഇപ്പോള്‍ വിളയുന്നത് ഫ്ളാറ്റുകളാണല്ലോയെന്ന് വിലാസിനിച്ചേച്ചി പറഞ്ഞുനിര്‍ത്തി.

മഞ്ജു കുട്ടികൃഷ്ണന്‍
കടപ്പാട് ദേശാഭിമാനി Saturday Oct 22, 2016

Thursday, October 20, 2016

ഗുജറാത്തിലെ ഭൂരിപക്ഷം ജില്ലകളിലും മലപ്പുറത്തെക്കാള്‍ പ്രസവം ; ഗോപാലകൃഷ്ണന്റെ'പന്നിപ്രസവം'പൊളിച്ച് രേഖകള്‍

നുണയാണ് അടിത്തറ. നുണതന്നെ മേല്‍ക്കൂരയും. അങ്ങനെയാണ് എപ്പോഴും ഫാസിസ്റ്റ് പ്രചാരണം. കള്ള പ്രചാരണത്തിന് കള്ളക്കണക്ക് വേണം. ലോകത്തെ എല്ലാ ഫാസിസ്റ്റ് സംഘടനകളും ഇത്തരം കണക്കുണ്ടാക്കാന്‍ ആളെ വെക്കും. ഇന്ത്യയില്‍ സംഘപരിവാറിനു ഇത്തരം അവതാരങ്ങള്‍ പലതാണ്.  ഇന്ത്യയില്‍ മറ്റൊരിടത്തുമില്ലാത്തതുപോലെ മലപ്പുറത്ത് മുസ്ളീങ്ങള്‍ പെറ്റുപെരുകുകയാണെന്ന് അവര്‍ നാടാകെ പ്രചരിപ്പിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. സംഘി പ്രചാരകന്‍ ഡോ. ഗോപാലകൃഷ്ണന്റെ കണക്കും ആ വഴിയ്ക്കായത് സ്വാഭാവികം.

എന്താണ് യാഥാര്‍ത്ഥ്യം?

ഇന്ത്യയില്‍ നാന്നൂറിലേറെ ജില്ലകളില്‍ മലപ്പുറത്തെക്കാള്‍ കൂടുതലാണ് പ്രത്യുല്പാദന നിരക്ക് (ഫെര്‍ട്ടിലിറ്റി നിരക്ക്). എന്ന് മാത്രമല്ല ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ ഈ നിരക്ക് കുറച്ചുകൊണ്ടുവരുന്ന ജില്ലകളിലൊന്നാണ് മലപ്പുറം. (താഴെ രഞ്ജിത് മാമ്പിള്ളിയുടെ പോസ്റ്റ്‌ കാണുക). കേരളത്തിലെ പൊതുസ്ഥിതിയെ അപേക്ഷിച്ച് കൂടുതലാണെന്നതൊഴിച്ചാല്‍ മലപ്പുറത്ത് അത്ഭുതപ്പിറവികളൊന്നും നടക്കുന്നില്ലെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.

ശരാശരി ഒരു സ്ത്രീയ്ക്കുള്ള കുട്ടികളുടെ എണ്ണമാണ് ഫെര്‍ട്ടിലിറ്റി റേറ്റ്. ഇത് കിട്ടാനുള്ള മുഖ്യ സ്രോതസ് സെന്‍സസിലെ സാമ്പിള്‍ രജിസ്ട്രേഷന്‍ സിസ്റ്റ (എസ്ആര്‍എസ്) മാണ്. വര്‍ഷാടിസ്ഥാനത്തിലോ മൂന്നുവര്‍ഷക്കണക്കിലോ എല്ലാ സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും കണക്ക് ലഭ്യമാകും. ജില്ലാടിസ്ഥാനത്തില്‍ ഈ കണക്ക് ലഭ്യമല്ല.

1971 മുതല്‍ 2011–13 വരെയുള്ള വര്‍ഷങ്ങളിലെ കണക്ക് താഴത്തെ ഗ്രാഫില്‍.


സെന്‍സസ് കണക്കില്‍ നിന്ന് സമാഹരിച്ച വിവരം. ഇന്ത്യ, കേരളം, ഗുജറാത്ത് എന്നീ കണക്കുകളാണിത്.

ഇനി 2011 ലെ സെന്‍സസ് കണക്കനുസരിച്ച് വിവിധ സംസ്ഥാനങ്ങളിലെ ഫെര്‍ട്ടിലിറ്റി റേറ്റ്  നോക്കാം. അതനുസരിച്ച് കേരളത്തിന്റെ ശരാശരി 1.6. ഗുജറാത്തിന്റെ കണക്ക് 2.4. ദേശീയ ശരാശരി 2.7. അതായത് ഇന്ത്യയിലാകെ എടുത്താല്‍ ഒരു സ്ത്രീയ്ക്ക് ശരാശരി 2.7 കുട്ടികളുണ്ടെങ്കില്‍ കേരളത്തില്‍ അത് 1.6ഉം ഗുജറാത്തില്‍ അത് 2.4ഉം ആണ്.



ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഫെര്‍ട്ടിലിറ്റി റേറ്റ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഫെര്‍ട്ടിലിറ്റി റേറ്റ്

ജില്ലാതലത്തില്‍ സര്‍ക്കാരിന് കണക്കില്ല. ആ കണക്ക് കൂട്ടിയെടുക്കണം. അത് വിദഗ്ദ്ധര്‍ കൂട്ടിയെടുത്തിട്ടുണ്ട്.  2011ലെ സെന്‍സസ് കണക്ക് ആധാരമാക്കി പ്രശസ്ത ജനസംഖ്യാ ശാസ്ത്ര വിദഗ്ദ്ധന്‍ ക്രിസ്റ്റോ ഗുല്‍മോട്ടോ (പാരീസ്) യും തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡെവലപ്പ്മെന്റ് സ്റ്റഡീസിലെ ഇരുദയ രാജനും ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ട്  ഇവിടെയുണ്ട്. എക്കണോമിക്സ് ആന്റ് പൊളിറ്റിക്കല്‍ വീക്കിലിയില്‍ ഇതിന്റെ ചുരുക്കം പ്രസിദ്ധീകരിക്കുയും ചെയ്തിരുന്നു. ( Economic & Political Weekly (Fertility at the District Level in India Lessons from the 2011 Census, Vol. 48, Issue No. 23, 08 Jun, 2013)

ആ കണക്കനുസരിച്ച് മലപ്പുറം ജില്ലയിലെ ടോട്ടല്‍ ഫെര്‍ട്ടിലിറ്റി റേറ്റ് (ടിഎഫ്ആര്‍) 2.2 ആണ്. രാജ്യത്ത് 2011 ലെ സെന്‍സസ് കണക്ക് ലഭ്യമായ 593 ജില്ലകളില്‍ 400ല്‍ അധികം ജില്ലകളില്‍ അത് അതിലും കൂടുതലാണ്. ഇന്ത്യയിലെ  ആകെ ശരാശരി എടുത്താലും അത് 2.3 ആണ്– മലപ്പുറത്തെക്കാള്‍ കുടുതല്‍. ഗുജറാത്തിലെ ആകെ എടുത്താലും അത് മലപ്പുറത്തേക്കാള്‍ കൂടുതല്‍ അതായത്–2.3.  ഗുജറാത്തിലെ ആകെയുള്ള 26 ജില്ലകളില്‍ (ഇപ്പോള്‍ ഗുജറാത്തില്‍ 33 ജില്ലയുണ്ട്‌; 7 ജില്ലകള്‍ കഴിഞ്ഞ സെന്‍സസിനു ശേഷം 2013 ല്‍ വന്നവയാണ് ) പതിനാറിടത്തും മലപ്പുറത്തെ 2.2 ന് ഒപ്പമോ അതിനു മുകളിലോ ആണ് ഫെര്‍ട്ടിലിറ്റി റേറ്റ് എന്ന് ഈ കണക്ക് വ്യക്തമാക്കുന്നു. ദോഹദ് ജില്ലയില്‍ 4.2 ഉം ഡാംഗ്സില്‍ 3.6 ഉം ബനാസ്‌കാന്തയില്‍ 3.3 ഉം കച്ചില്‍ 3.1 ഉം. മലപ്പുറത്തെക്കാള്‍ വളരെ ഉയരെ. അതായത് ഗോപാലകൃഷ്ണന്റെ വാദം അംഗീകരിച്ചാല്‍ ഗുജറാത്തിലും ഭൂരിപക്ഷം ജില്ലകളിലും പശുവിനെപോലെയല്ല പ്രസവം. ഒരു കാര്യം കൂടി ഗുജറാത്തിന്റെ ഇപ്പോഴത്തെ 2.3 എന്ന ഫെര്‍ട്ടിലിറ്റി റേറ്റ് 1985 -87 കാലത്തെ കേരളത്തിലെ നിരക്കിനൊപ്പമാണ്. (അതായത് "വിജ്രംഭിത' ഗുജറാത്ത് ഇക്കാര്യത്തിലും കേരളത്തിന്റെ 20 വര്‍ഷം പിന്നിലാണെന്നര്‍ത്ഥം.)



ഗുജറാത്തിലെ വിവിധ ജില്ലകളിലെ ഫെര്‍ട്ടിലിറ്റി റേറ്റ്. മഞ്ഞ നിറത്തിലുള്ളത് മലപ്പുറത്തേക്കള്‍ നിരക്കുള്ള ജില്ലകള്‍. ഗുജറാത്തിലെ വിവിധ ജില്ലകളിലെ ഫെര്‍ട്ടിലിറ്റി റേറ്റ്. മഞ്ഞ നിറത്തിലുള്ളത് മലപ്പുറത്തേക്കള്‍ നിരക്കുള്ള ജില്ലകള്‍.

ഈ ജില്ലകളൊക്കെ മുസ്ലീം ഭൂരിപക്ഷ ജില്ലകളാകും എന്നാകും സംഘി പണ്ഡിതര്‍ പറയുക. അതുകൊണ്ട് ആ കണക്കും നോക്കാം. (അവലംബം 2011 സെന്‍സസ്).

ദോഹദ് (ഹിന്ദുക്കള്‍- 96.15, മുസ്ലീങ്ങള്‍- 3.12); ഡാംഗ്സ് (ഹിന്ദുക്കള്‍- 89.16, മുസ്ലീങ്ങള്‍- 1.57); ബനാസ്‌കാന്ത (ഹിന്ദുക്കള്‍- 92.62, മുസ്ലീങ്ങള്‍-6.84); കച്ച് (ഹിന്ദുക്കള്‍- 76.89, മുസ്ലീങ്ങള്‍- 21.14). എല്ലാം ഹിന്ദു ഭൂരിപക്ഷ ജില്ലകള്‍. ഗുജറാത്തില്‍ ആകെ മുസ്ലീം ജനസംഖ്യ 9.7 ശതമാനം മാത്രമാണ്.

ഫെര്‍ട്ടിലിറ്റി റേറ്റ് കൂടുന്നതിന് ഒട്ടേറെ കാരണങ്ങളുണ്ട്. അതില്‍ മുഖ്യമാണ്, എല്ലാരംഗത്തുമുള്ള പിന്നോക്കാവസ്ഥ. മതവും ഒരു ഘടകമാണ് (ഒരു ഘടകം മാത്രം) മലപ്പുറം ഒരു പിന്നോക്ക ജില്ലയാണ്. മലപ്പുറം കഴിഞ്ഞാല്‍ ഫെര്‍ട്ടിലിറ്റി റേറ്റ് ഉയര്‍ന്നു നില്‍ക്കുന്ന മറ്റ് രണ്ടു ജില്ലകള്‍  കാസര്‍കോടും (1.8) വയനാടും (1.7) ആണെന്നും കാണാം. മുമ്പ് രാജ്യമാകെ പിന്നോക്കമായിരുന്നു. അന്ന് എല്ലാവരും പെറ്റുകൂട്ടി. ഇപ്പോഴത്തെ പുതുതലമുറക്കാരുടെ  അമ്മുമ്മമാരുടെ അമ്മമാരും മിക്കവരും പത്തുവരെ പെറ്റവരാകും. പിന്നോക്കാവസ്ഥ കുറയുന്നതനുസരിച്ച് പ്രസവനിരക്കും കുറയും. സാമ്പത്തിക സ്ഥിതിയും വിദ്യാഭ്യാസ (സ്ത്രീ സാക്ഷരത) വും സാമൂഹികപദവിയും ഉയരുന്നതിനനനുസരിച്ച് അത് കുറയും. മലപ്പുറത്തിനും ഇത് ബാധകം. കേരളത്തിലെ പൊതു കണക്കിനെക്കാള്‍ പിന്നിലാണ് മലപ്പുറം. ഇക്കാര്യത്തില്‍ മലപ്പുറത്ത് പ്രത്യേക ശ്രദ്ധ ചെലുത്തിയുള്ള ഇടപെടല്‍ വേണം താനും. അവിടുത്തെ  പൊതുസ്ഥിതി മെച്ചപ്പെടുന്നതനുസരിച്ച് അവിടെയും ഫെര്‍ട്ടിലിറ്റി റേറ്റ് കുറയുകയാണ്. ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ ഫെര്‍ട്ടിലിറ്റി റേറ്റ് കുറയുന്ന ജില്ലകളിലൊന്നാണ് മലപ്പുറം.

ശ്രീകുമാര്‍ ശേഖര്‍ Deshabhimani

(വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. എന്‍ അജിത്‌ കുമാര്‍, സെന്റര്‍ ഫോര്‍ സോഷ്യോ എക്കണോമിക് ആന്റ് എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ്, കൊച്ചി)

രഞ്ജിത് മാമ്പിള്ളി ഫേസ് ബുക്കിലെഴുതിയ ഈ കുറിപ്പ് കൂടി കാണുക.

 രഞ്ജിത് മാമ്പിള്ളി

പന്നി പ്രസവം !!

ഒരിക്കല്‍ ന്യയോര്‍ക്കിലെ ഒരു ട്രെയിനില്‍ വച്ച് അറിയാതെ അടുത്തു നിന്നൊരാളുടെ കാലില്‍ ചവിട്ടി. ക്ഷമ ചോദിക്കാന്‍ മുതിരുന്നതിനു മുന്‍പെ അയാള്‍ തെറി തുടങ്ങി. തെറിയെന്നു വെച്ചാല്‍ നല്ല എമണ്ടന്‍ തെറി. പാവത്തിനെ കുറ്റം പറയാന്‍ പറ്റില്ല. 110 കിലോ കയറിയപ്പൊ റോഡ് റോളറിന്‍റെ അടിയില്‍ പെട്ട പോലായിട്ടുണ്ടാവണം. തെറി ഇങ്ങനെ അനര്‍ഗ്ഗള നിര്‍ഗ്ഗളം പ്രവഹിക്കുകയാണ്. അപ്പനും അമ്മയ്‌‌ക്കും കൂടാതെ മൊത്തം ഇന്‍ഡ്യക്കാര്‍ക്കിട്ടും കിട്ടുന്നുണ്ട്. നല്ല ഒന്നാന്തരം വംശീയ അധിഷേപം. പൊട്ടൊറ്റൊ സ്കിന്‍, മസാല മണം എന്നൊക്കെ നിരുപദ്രവകരമായ തെറികള്‍ അവസാനം ഇന്‍ഡ്യന്‍ ജനസംഖ്യയില്‍ എത്തി. അന്ന് ആ മഹാനുഭാവന്‍ ഉപയോഗിച്ചു കേട്ട വാക്കാണ് 'പന്നി പെറുന്ന' പോലെ പ്രസവിക്കുന്നവന്‍റെ മോനെ എന്നത്.

രണ്ട് ഡോക്ടറേറ്റൊക്കെ ഉള്ള ഒരാള്‍ മലപ്പുറത്തെ സ്ത്രീകളെ കുറിച്ച് ഇതേ വാചകം ഈ കഴിഞ്ഞ ദിവസം പറഞ്ഞത് കേട്ടപ്പോള്‍ ദെജാവു അടിച്ചു പോയി. ആ പ്രയോഗം ചെന്ന് കൊണ്ടവരുടെ വികാരം കൄത്യമായി എനിക്ക് മനസ്സിലാകും. ഞാനും ഇര ആയതാണല്ലൊ.

ഭാഗ്യത്തിന് ഗോപാലകൄഷ്ണനുള്ള ഉത്തരം ഒരു ചെറിയ ഗൂഗിള്‍ സേര്‍ച്ച് അകലെയുണ്ട്. മലപ്പുറത്തെ ഫെര്‍ട്ടിലിറ്റി റേറ്റ് എന്താണ്. റീപ്ലേസ്മെന്‍റ് റേറ്റ് എത്രയാണ്. ജനസംഖ്യാ വര്‍ദ്ധന തോത് എത്രയാണ് എന്നീ മൂന്നു കാര്യങ്ങള്‍ കണ്ട് പിടിച്ചാല്‍ ഗോപാലകൄഷ്ണനുള്ള ഉത്തരമായി. ഇനി സേര്‍ച്ച് ചെയ്ത് കണ്ട് പിടിക്കാന്‍ ബുദ്ധിമുട്ടണമെന്നുമില്ല. തുടര്‍ന്ന് വായിക്കുക.

ഒരു സ്ത്രീക്ക് എത്ര കുട്ടികള്‍ എന്ന കണക്കാണ് ഫെര്‍ട്ടിലിറ്റി റേറ്റ്. റീപ്ലേസ്മെന്‍റ് റേറ്റ് അല്‍പം കൂടെ ഗഹനമാണ്. ഒരു ഭാര്യയും ഭര്‍ത്താവും അടങ്ങുന്ന കുടുംബത്തിനു രണ്ട് കുട്ടികള്‍ ഉണ്ടായി എന്ന് വെയ്‌‌ക്കുക. മാതാപിതാക്കള്‍ മരിക്കുമ്പോള്‍ അവരെ അവരുടെ മക്കള്‍ വെച്ച് റീപ്ലേസ് ചെയ്യും. റീപ്ലേസ്മെന്‍റ് റേറ്റ് 2 ആണെങ്കില്‍ ജനസംഘ്യാ വര്‍ദ്ധനവുണ്ടാകില്ല. 2 പേര്‍ മരിക്കുമ്പോള്‍, 2 പേരെ വെച്ച് റീപ്ലേസ് ചെയ്യുന്നു എന്നര്‍ത്ഥം. പക്ഷെ വിവാഹിതരാകുന്ന എല്ലാവര്‍ക്കും കുട്ടികളുണ്ടാകുന്നില്ല. പല കുട്ടികളും ശൈശവത്തില്‍ മരിച്ചു പോകുകയും ചെയ്യും. അതിനാല്‍ ഫെര്‍ട്ടിലിറ്റി റേറ്റ് 2 എന്നതില്‍ അല്‍പം കൂടിയിരിക്കും. അത് 2.08 ആക്കി നിര്‍ത്തിയാല്‍ ജനസംഖ്യാ വര്‍ദ്ധന കണ്ട്രോള്‍ ചെയ്യാമെന്നാണ് സാമൂഹ്യ ശാസ്ത്രജ്ഞന്‍മ്മാരുടെ ഒരു അനുമാനം.

മലപ്പുറത്തിന്‍റെ ഫെര്‍ട്ടിലിറ്റി റേറ്റ് നിലവിലെ സെന്‍സ്സസ് പ്രകാരം 2.4 ആണ്. അതായത് ഒരു സ്‌‌ത്രീക്ക് ഏകദേശം രണ്ടര കുട്ടികള്‍ എന്നാണ് കണക്ക്. ഗോപാലകൄഷ്ണന്‍റെ വാദം ശരിയാകണമെങ്കില്‍ ചുരുങ്ങിയത് 4.5 എങ്കിലും ഫെര്‍ട്ടിലിറ്റി റേറ്റ് വേണം. അതായത് ഒരോ തലമുറയും മുന്‍പത്തെ തലമുറയുടെ ഇരട്ടി ആകുമെന്നര്‍ത്ഥം. ഒരോ സെന്‍സ്സസ്സ് പ്രകാരം ഈ തോത് കുറയുന്നു എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. 1974 മുതല്‍ 1980 വരെയുള്ള കാലഘട്ടത്തിലെ കണക്കു പ്രകാരം 4.3 ആയിരുന്ന റേറ്റ് 2005 ലെ കണക്ക് പ്രകാരം 2.4 ആയി കുറഞ്ഞു. പതിനൊന്ന് കൊല്ലത്തിനു ശേഷം ഇത് ഇനിയും കുറഞ്ഞിരിക്കാനാണ് സാദ്ധ്യത. ഗോപാലകൄഷ്ണന് താരാത്മ്യം ചെയ്യാന്‍ ഇന്‍ഡ്യയിലെ മറ്റ് സംസ്ഥാനങ്ങളുടെ ഫെര്‍ട്ടിലിറ്റി റേറ്റ് താഴെ കമന്‍റ് ചെയ്തിട്ടുണ്ട്. (കമന്റ് ഇതാണ്Indian states ranking by fertility rate-എഡിറ്റർ) (പെട്ടെന്ന് കണ്ട ഒരു സംസ്ഥാനത്തിന്‍റെ കണക്ക് പറയാം, ഗുജറാത്. 2.31 ആണ് 2013 ലെ കണക്ക്)

ജനസംഖ്യാ വര്‍ദ്ധനത്തിന്‍റെ തോതെടുക്കുക. ഇന്‍ഡ്യയിലെ ജനസംഖ്യാ വര്‍ദ്ധനവിലെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയ ഒരു ഡിസ്‌‌ട്രിക്ടാണ് മലപ്പുറം. 1981-1991 ല്‍ വളര്‍ച്ചാ സൂചികയില്‍ 28.87% രേഖപ്പെടുത്തിയ സ്ഥലം 11.65% കുറഞ്ഞ് 2001 ല്‍ 17.22% ല്‍ നില്‍ക്കുന്നു. അതായത് ഗോപാലകൄഷ്ണന്‍റെ വാദങ്ങള്‍ അംഗീകരിക്കണമെങ്കില്‍ ഓരോ സെന്‍സ്സസ്സ് കഴിയുമ്പഴും ഈ ശതമാനം ഉയര്‍ന്നു ഉയര്‍ന്നു വരണം.

ഇത്രയൊക്കെ മേന്‍മ മലപ്പുറത്തിന് അവകാശപ്പെടാമെങ്കിലും ഇനിയും ബഹു ദൂരം പോകാനുണ്ട്. കേരളത്തിലെ ഫെര്‍ട്ടിലിറ്റി റേറ്റ് 1.7 ആണ്. ഇന്‍ഡ്യയുടെ 2013 ലെ നാഷണല്‍ ആവറേജിനെക്കാളും (2.34) ഒരല്‍പം മുകളിലാണ് ഇപ്പഴും മലപ്പുറം. (തത്കാലം 2005 ലെ കണക്ക് തന്നെ ഞാനിവടെ ഉപയോഗിക്കുന്നു. 2013 ലെ ഇന്‍ഡ്യന്‍ ആവറേജിനോട് 2005 ലെ മലപ്പുറത്തിന്‍റെ ആവറേജ് കംപയര്‍ ചെയ്യുന്നതിലെ പിശക് തത്കാലം വിസ്മരിക്കുക). എന്നാലും ഗോപാലകൄഷ്ണന്‍ ആരോപിക്കുന്ന പോലൊരു വളര്‍ച്ചാനിരക്കിന്‍റെ ഏഴയലത്ത് മലപ്പുറം ഇല്ല എന്ന് അസന്ദിഗ്ദ്ധമായി പറയാന്‍ കഴിയും.

കേരളം ആരോഗ്യ മേഖലയില്‍ കൈവരിച്ച അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് മലപ്പുറത്തിന്‍റെ നേട്ടങ്ങള്‍ക്ക് കാരണം. ഇതിലെ വിരോധാഭാസം, ഈ നേട്ടങ്ങളുടെ ഒരു പങ്ക് അവകാശപ്പെടാവുന്ന ഒരു വ്യക്തിയാണ് ഗോപാലകൄഷ്ണന്‍. (പുള്ളി ആരോഗ്യ മേഖലയില്‍ ജോലി ചെയ്തിരുന്ന ഒരു ഫാര്‍മസ്സിസ്‌‌റ്റ് ആണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.). പുള്ളിയുടെ പ്രസ്താവന മലര്‍ന്നു കിടന്ന് തുപ്പുന്ന പരിപാടിയായി പോയി. ഇനി ഇത്തരം പ്രസ്താവനകള്‍ വിശ്വസിക്കുന്നതിന് മുന്‍പ് ഗഹനമായി പഠനം ഒന്നും നടത്തണ്ട. ഒരല്‍പം കോമണ് സെന്‍സ് ഉപയോഗിക്കുക. സ്വന്തം സുഹൄദ് വലയത്തില്‍ ഒന്ന് തിരഞ്ഞ് നോക്കുക. പത്തു മക്കളുള്ള, നാലു ഭാര്യമാരുള്ള എത്ര മലപ്പുറം മുസ്ലീമുകളെ നേരിട്ടറിയാം ?. വലിയ സ്‌‌റ്റാറ്റിസ്‌‌റ്റിക്സിന്‍റെ പിന്‍ബലമൊന്നുമില്ലാതെ പേഴ്സണല്‍ അനക്ഡോട്ടല്‍ എവിഡന്‍സ്സുകളില്‍ നിന്ന് കണ്ട് പിടിക്കാവുന്നതേ ഉള്ളു. എന്നിട്ടും നിങ്ങള്‍ക്ക് വിശ്വാസം വരുന്നില്ലെങ്കില്‍ എന്‍റെ കൂടെ വാ. ന്യൂയോര്‍ക്കിലെ തിരക്കുള്ള ട്രെയിനില്‍ ആരുടെയെങ്കിലും കാലില്‍ ഒന്ന് ചവിട്ടി നോക്കിയാല്‍ മതി.

Saturday, July 30, 2016

ബാങ്കിങ് പണിമുടക്ക് ഒരു മുന്നറിയിപ്പ്

ബാങ്കിങ് സേവനം സാധാരണക്കാര്‍ക്ക് അപ്രാപ്യമാക്കുന്ന തലതിരിഞ്ഞ പരിഷ്കരണനടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന ദേശീയ പണിമുടക്ക് മോഡി സര്‍ക്കാരിന്റെ കോര്‍പറേറ്റ് അനൂകൂലനയങ്ങള്‍ക്കെതിരായ ശക്തമായ മുന്നറിയിപ്പായി. രാജ്യത്തെമ്പാടുമുള്ള പത്തുലക്ഷത്തോളം ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും പങ്കെടുത്ത പണിമുടക്കില്‍ ധനമേഖല പൂര്‍ണമായും സ്തംഭിച്ചു. നാല്‍പ്പത് പൊതു– സ്വകാര്യ വാണിജ്യ ബാങ്കുകളിലെ ഒമ്പത് യൂണിയനുകളുടെ പൊതുവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ നേതൃത്വത്തില്‍ നടന്ന പണിമുടക്കില്‍ പ്രകടമായ ഐക്യം ജനപക്ഷ പോരാട്ടങ്ങളുടെ വിജയത്തിലേക്കുള്ള ദിശാസൂചകമായി. ത്രിദിന പണിമുടക്കില്‍നിന്ന് താല്‍ക്കാലികമായി പിന്മാറിയ ഗ്രാമീണ ബാങ്ക് ജീവനക്കാരും ദേശീയ പണിമുടക്കില്‍ പങ്കാളികളായി. ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണനീക്കം അവസാനിപ്പിക്കുക, വന്‍കിട കോര്‍പറേറ്റുകളുടെ കിട്ടാക്കടം പിരിച്ചെടുക്കുക, അനുബന്ധ ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പണിമുടക്ക്.

ഇന്റര്‍നെറ്റ്, എടിഎം വഴി പ്രഥമിക വ്യക്തിഗത ഇടപാടുകള്‍ക്ക് സൌകര്യം ലഭിച്ചെങ്കിലും ബാങ്ക് സ്തംഭനം രാജ്യത്തെ സാമ്പത്തികമേഖലയ്ക്ക് ഏല്‍പ്പിച്ച ആഘാതം ചെറുതല്ല. സഹസ്രകോടികളുടെ നഷ്ടമാണ് വാണിജ്യമേഖലയില്‍ സംഭവിച്ചതെന്ന് ഈ രംഗത്തുള്ള സംഘടനകള്‍ കണക്കുകൂട്ടുന്നു. അടിസ്ഥാന നയസമീപനങ്ങളില്‍നിന്ന് വ്യതിചലിച്ച് സ്വകാര്യ കുത്തകകളുടെ സേവകരായി മാറുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനെതിരായ ചെറുത്തുനില്‍പ്പ് ഉയരുമ്പോള്‍മാത്രമാണ് ഇവര്‍ നഷ്ടക്കണക്കുമായി രംഗപ്രവേശം ചെയ്യുന്നത്്. സ്വകാര്യവല്‍ക്കരണത്തിലൂടെ സേവനതുറകളിലും ജനങ്ങളുടെ ജീവിതത്തിലും സംഭവിക്കുന്ന നഷ്ടങ്ങള്‍ക്ക് ഇവരുടെ കണക്കുപുസ്തകത്തില്‍ ഇടമില്ല. ദീര്‍ഘകാലമായി തുടരുന്ന ജനവിരുദ്ധവും തൊഴിലാളിവിരുദ്ധവുമായ നയങ്ങളിലൂടെ ബാങ്കിങ് രംഗത്ത് പണിമുടക്ക്് അനിവാര്യമാക്കിയ ഭരണാധികാരികളാണ് ഈ നഷ്ടത്തിന് ഉത്തരവാദികള്‍.

മഹത്തായ പാരമ്പര്യമുള്ളതാണ് ഇന്ത്യയുടെ ബാങ്കിങ് മേഖല.  ബാങ്കുകളുടെ ദേശസാല്‍ക്കരണം ഭരണഘടനയിലെ സോഷ്യലിസ്റ്റ് കാഴ്ചപ്പാടിന് അടിവരയിടുന്ന സുപ്രധാന ചുവടുവയ്പായിരുന്നു. 1969ല്‍ 14 ബാങ്കും 1980ല്‍ ആറ് ബാങ്കും ദേശസാല്‍ക്കരിച്ച് ധനമാനേജുമെന്റിന്റെ നിയന്ത്രണം പൊതുമേഖലയിലാക്കി. ഭരണവര്‍ഗ താല്‍പ്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനിടയിലും ബാങ്ക് ദേശസാല്‍ക്കരണത്തിനായി കടുത്ത എതിര്‍പ്പുകള്‍ നേരിട്ടും നിലയുറപ്പിച്ച അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ നിശ്ചയദാര്‍ഢ്യം ഏറെ പ്രകീര്‍ത്തിക്കപ്പെട്ടു. 1975ല്‍ രൂപംകൊണ്ട പ്രാദേശിക ഗ്രാമീണ ബാങ്കുകളും തദ്ദേശീയ വായ്പ– സമ്പാദ്യരംഗത്തെ പ്രധാന കണ്ണികളായി വളര്‍ന്നു. സമ്പദ്വ്യവസ്ഥയ്ക്ക് പൊതുവില്‍ നല്‍കിയ പിന്‍ബലത്തിലുപരി ഗ്രാമീണര്‍ക്കും കര്‍ഷകര്‍ക്കും വായ്പാസൌകര്യം എത്തിക്കാനായി എന്നതായിരുന്നു ബാങ്ക് ദേശസാല്‍ക്കരണത്തിന്റെ ജനകീയമുഖം.

തൊണ്ണൂറുകളിലെ ആഗോളവല്‍ക്കരണ–ഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങളുടെ ചുവടുപിടിച്ചാണ് പൊതുമേഖലാ ബാങ്കുകളെ അസ്ഥിരപ്പെടുത്താനുള്ള നീക്കം ആരംഭിച്ചത്. പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കലായിരുന്നു ആദ്യ നടപടി. ഇതിനിടയില്‍ സാമ്രാജ്യത്വലോകത്ത് പൊട്ടിപ്പുറപ്പെട്ട സാമ്പത്തികക്കുഴപ്പത്തില്‍ ഭീമന്‍ബാങ്കുകള്‍ പലതും കുമിളകള്‍പോലെ പൊട്ടിത്തകര്‍ന്നു. തകര്‍ന്ന ബാങ്കുകളെ കരകയറ്റാന്‍ മുതലാളിത്തരാജ്യങ്ങളിലെ സര്‍ക്കാരുകള്‍തന്നെ കോടിക്കണക്കിന് ഡോളറിന്റെ പാക്കേജുകള്‍ പ്രഖ്യാപിച്ചു. ഖജനാവിലെ പണം വന്‍തോതില്‍ ബാങ്കുകളുടെ പ്രതിസന്ധി പരിഹരിക്കാന്‍ പമ്പ് ചെയ്തെങ്കിലും പല ബാങ്കുകളെയും നിലനിര്‍ത്താനായില്ല. ഈ ആഗോള പ്രതിസന്ധിക്കുമുന്നില്‍ പിടിച്ചുനിന്നത് ഇന്ത്യയിലെ ബാങ്കുകള്‍ മാത്രമാണ്. ലോകസാമ്പത്തികക്കുഴപ്പത്തിന്റെ അലകള്‍ ഇന്ത്യയിലേക്ക് വീശിയടിക്കുന്നതിന് തടയിടാനും ഇതുവഴി സാധിച്ചു. ബാങ്കിങ് ദേശസാല്‍ക്കരത്തിന്റെ മേന്മ ഇന്ത്യന്‍ജനത ഏറ്റവും കൂടുതല്‍ അനുഭവിച്ച സന്ദര്‍ഭമായിരുന്നു അത്. ഈ ചരിത്രപാഠങ്ങളെല്ലാം വിസ്മരിച്ചാണ് മുന്‍ യുപിഎ സര്‍ക്കാരിന്റെ ബാങ്കിങ് സ്വകാര്യവല്‍ക്കരണനടപടികള്‍ മോഡി ശക്തമായി മുന്നോട്ടുകൊണ്ടു പോകുന്നത്.

ബാങ്കിങ് – ഇന്‍ഷുറന്‍സ് മേഖലകളില്‍ വിദേശമൂലധനത്തിന് പരവതാനി വിരിക്കുകയും ഇന്ത്യന്‍ കുത്തകകള്‍ക്ക് ധനമേഖലയില്‍ പിടിമുറുക്കാന്‍ അവസരം ഒരുക്കുകയും ചെയ്യുന്നു. ഇതിന്റെ ഭാഗമാണ് അസോസിയറ്റ് ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കാനുള്ള നീക്കവും. ലയിച്ച് വലിയ ബാങ്കുകളായാല്‍ അന്താരാഷ്ട്ര ബാങ്കുകളുമായി മത്സരിക്കാമെന്ന വാദം, വിദേശ ബാങ്കുകള്‍ക്ക് നിയന്ത്രണരഹിതമായി വാതില്‍ തുറന്നുകൊടുക്കാനുള്ള മുന്‍കൂര്‍ ജാമ്യം മാത്രം.  സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഉള്‍പ്പടെയുള്ള അഞ്ച് അസോസിയറ്റ് ബാങ്കുകളെ ഇല്ലാതാക്കാനുള്ള തീരുമാനം കടുത്ത എതിര്‍പ്പുകളെ അവഗണിച്ചു മുന്നോട്ടുകൊണ്ടുപോകുകയാണ്. അതത് സംസ്ഥാനങ്ങളിലെ സമ്പാദ്യ –നിക്ഷേപ– വായ്പാക്രമങ്ങള്‍ രൂപപ്പെടുത്തുന്നതിലും വികസിപ്പിക്കുന്നതിലും സുപ്രധാന പങ്കുവഹിച്ച അസോസിയറ്റ് ബാങ്കുകള്‍ ഇല്ലാതാകുന്നതോടെ ബാങ്കിങ് രംഗത്തെ കുത്തകവല്‍ക്കരണം രൂക്ഷമാകും. എസ്ബിടി ഇല്ലാതായാല്‍ കേരളത്തിന്റെ സ്വന്തം ബാങ്ക് എന്ന സങ്കല്‍പ്പംതന്നെയാണ് നഷ്ടമാകുന്നത്. നമ്മുടെ ഗ്രാമീണ സമ്പാദ്യം ഊറ്റിയെടുത്ത് മെട്രോപൊളിറ്റന്‍ നഗരങ്ങളിലേക്കും അന്താരാഷ്ട്ര ധനമൂലധന മാര്‍ക്കറ്റിലേക്കും ഒഴുക്കുകയെന്നതാകും ഇതിന്റെ ഫലം. ഈ നീക്കത്തിനെതിരെ രാജ്യത്താകമാനം ഉയരുന്ന പ്രതിരോധം കണ്ടില്ലെന്നുനടിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ബാങ്ക് ലയനത്തിനെതിരെ ജീവനക്കാര്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്കൊപ്പം പൊതുസമൂഹവും കൈകോര്‍ക്കുന്നുണ്ട്. എസ്ബിടി ലയനത്തിനെതിരെ കേരള നിയമസഭ പ്രമേയം അംഗീകരിച്ചത് ഈ പശ്ചാത്തലത്തിലാണ്.

സമ്പന്നവര്‍ഗതാല്‍പ്പര്യങ്ങള്‍ക്ക് അനുകൂലമായ ഭരണനടപടികള്‍ക്കെതിരെ ഇന്ത്യന്‍ തൊഴിലാളിവര്‍ഗം നടത്തുന്ന പോരാട്ടങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുകയാണ്. ഉദാരവല്‍ക്കരണം ശക്തിപ്പെട്ടശേഷം നടന്ന ദേശീയ പണിമുടക്കുകളില്‍ ഓരോന്നിലും അണിനിരക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. സെപ്തംബര്‍ രണ്ടിന് പ്രഖ്യാപിച്ച പൊതുപണിമുടക്കിനുള്ള തയ്യാറെടുപ്പുകള്‍ രാജ്യത്തെമ്പാടും നടക്കുന്നു. കൂടുതല്‍ കരുത്താര്‍ന്ന ഐക്യനിര തൊഴിലാളി–കര്‍ഷക–സേവന മേഖലകളില്‍ രൂപപ്പെടുന്നതിന്റെ വ്യക്തമായ സൂചനയാണ് ദേശീയ ബാങ്ക് പണിമുടക്കിന്റെ വന്‍വിജയത്തില്‍ ദൃശ്യമാകുന്നത്. സുപ്രധാനമായ ഈ പണിമുടക്കില്‍ പങ്കെടുത്ത മുഴുവന്‍ ബാങ്ക് ജീവനക്കാരെയും ഞങ്ങള്‍ അഭിവാദ്യംചെയ്യുന്നു

Deshabhimani Editorial, Saturday Jul 30, 2016

Read more: http://www.deshabhimani.com/editorial/news-editorial-30-07-2016/578681

ബാങ്കിങ് പണിമുടക്ക് July 29



















Tuesday, July 12, 2016

വിലക്കയറ്റത്തിന്റെ ഉത്തരവാദി

അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കുമെന്നതായിരുന്നു മോഡിസര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന്. എന്നാല്‍, കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ രാജ്യത്ത് അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. വിലവര്‍ധന എല്ലാ മുന്‍കാല റെക്കോഡും തകര്‍ത്തു. വന്‍കിട വ്യാപാരികള്‍ക്കും സ്വതന്ത്രവിപണിക്കും അനുകൂലമായ കേന്ദ്രനയങ്ങളാണ് ഇതിന് കാരണം.

യുപിഎ സര്‍ക്കാരിനെപ്പോലെതന്നെ മോഡിസര്‍ക്കാരും വില നിശ്ചയിക്കുന്നതിന് 'കമ്പോളശക്തി'കള്‍ക്ക് പരിപൂര്‍ണ സ്വാതന്ത്യ്രം നല്‍കിയതാണ് ഈ സാഹചര്യമൊരുക്കിയത്. തെറ്റായ കയറ്റുമതി– ഇറക്കുമതി നയങ്ങളും പെട്രോളിയം നയങ്ങളും അവധിവ്യാപാരത്തിലെ അനാസ്ഥയും പൊതുവിതരണസമ്പ്രദായങ്ങളെ ദുര്‍ബലപ്പെടുത്തുന്നതും വിലക്കയറ്റത്തിന് അനുകൂലസാഹചര്യം ഒരുക്കുകയാണ്.

പരിപ്പ്, ഉഴുന്ന് എന്നിവയടക്കം പയര്‍വര്‍ഗങ്ങളുടെ വില, മോഡി അധികാരത്തില്‍ ഏറുന്നതിനുമുമ്പ് ഉള്ളതിനേക്കാള്‍ ഏകദേശം 140 ശതമാനമാണ് വര്‍ധിച്ചത്. പച്ചക്കറികളുടെ വിലയും കഴിഞ്ഞ മൂന്നുമാസത്തിനിടയില്‍ 120 ശതമാനത്തിലേറെ വര്‍ധിച്ചു. ഉരുളക്കിഴങ്ങിന്റെ വില ഇരട്ടിയായി. 2014 ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഉള്ളിവില കുതിച്ചുയര്‍ന്നു. കിലോഗ്രാമിന് 100 രൂപയില്‍ അധികമായി.

—അരിയുടെയും ഗോതമ്പിന്റെയും പഞ്ചസാരയുടെയും വില വന്‍തോതില്‍ വര്‍ധിച്ചു. ഒരുകിലോഗ്രാം പഞ്ചസാരയ്ക്ക് ഇതിനകം 50 രൂപയിലധികമായി. വിലവര്‍ധനയുടെ അനന്തരഫലമായി നിരവധി അവശ്യ ഭക്ഷ്യസാധനങ്ങളുടെ ഉപഭോഗം രാജ്യത്ത് കുറഞ്ഞു. പയര്‍വര്‍ഗങ്ങളുടെ പ്രതിശീര്‍ഷ ഉപഭോഗം തുടര്‍ച്ചയായി കുറഞ്ഞു. 1951ല്‍ പ്രതിശീര്‍ഷ ഉപഭോഗം 61 ഗ്രാമായിരുന്നത് 2013ല്‍ ഏകദേശം 42 ഗ്രാമായി കുറഞ്ഞു. ഇപ്പോള്‍ അതിലും കുറഞ്ഞു. ജനങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന അത്യാവശ്യ പോഷകാഹാരം തട്ടിപ്പറിക്കുകയാണ്. ഇന്ത്യ കടുത്ത പോഷകദാരിദ്യ്രം അനുഭവിക്കുന്ന ഏറ്റവും അധികം ജനങ്ങളുള്ള രാജ്യമായി തുടരവെയാണിത്. 20 കോടിയിലേറെ ആളുകള്‍ നിത്യവും പട്ടിണിയിലാണ്. പോഷകാഹാരക്കുറവുമൂലം ഇന്ത്യയില്‍ പ്രതിദിനം 3000 കുട്ടികളാണ് രോഗം ബാധിച്ച് മരിക്കുന്നത്. 58 ശതമാനം കുട്ടികള്‍ വളര്‍ച്ച മുരടിച്ചവരാണ്. ഗ്രാമീണ ഇന്ത്യയിലെ 70 ശതമാനം സ്ത്രീകള്‍ വിളര്‍ച്ച ബാധിച്ചവരാണ്.

ബിപിഎല്‍ കുടുംബങ്ങളുടെ വരുമാനത്തിന്റെ 70 ശതമാനവും എപിഎല്‍ കുടുംബങ്ങളുടെ വരുമാനത്തിന്റെ 50 ശതമാനവുമാണ് ഭക്ഷണാവശ്യങ്ങള്‍ക്കായി ചെലവഴിക്കുന്നത്. അതുകൊണ്ട് ഭക്ഷ്യസാധനങ്ങളുടെ വിലയിലുണ്ടാകുന്ന ഏറ്റവും ചെറിയ വര്‍ധനപോലും രാജ്യത്ത് പട്ടിണി വര്‍ധിപ്പിക്കുന്നു. ഇത് മഹാഭൂരിപക്ഷം പേരുടെയും ആരോഗ്യത്തിലും ജീവിത ഗുണനിലവാരത്തിലും വിനാശകരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്.

കുത്തകപ്രീണനം

സര്‍ക്കാരിന്റെ തെറ്റായ കയറ്റുമതി– ഇറക്കുമതി നയങ്ങളാണ് രാജ്യത്ത് അവശ്യവസ്തുക്കളുടെ വില മിസൈല്‍ വേഗത്തിലാക്കുന്നത്. വന്‍കിട വ്യാപാരികളെ കൊള്ളലാഭമടിക്കാന്‍ അനുവദിക്കുന്നതിന് മോഡിസര്‍ക്കാര്‍ ബോധപൂര്‍വം ഇറക്കുമതിയില്‍ കാലതാമസം വരുത്തുന്നതാണ് ഈ അവസ്ഥയ്ക്ക് പ്രധാന കാരണം. വരള്‍ച്ചമൂലം 2014–15ല്‍ പയര്‍വര്‍ഗങ്ങളുടെ ഉല്‍പ്പാദനം ഇടിഞ്ഞപ്പോള്‍ത്തന്നെ സര്‍ക്കാര്‍ പയര്‍വര്‍ഗങ്ങള്‍ ഇറക്കുമതി ചെയ്ത് ആവശ്യത്തിന് സംഭരിക്കണമായിരുന്നു. എന്നാല്‍, ഒന്നും ചെയ്തില്ല. ഇത് വിലവര്‍ധനയ്ക്ക് കാരണമായി. പിന്നീട് നാമമാത്രമായി അവ ഇറക്കുമതിചെയ്തു. ഈ സമയത്ത് അന്താരാഷ്ട്രവിപണിയില്‍ വില കുതിച്ചുയരുകയും ലഭ്യത ഗണ്യമായി കുറയുകയും ചെയ്തു. കര്‍ഷകര്‍ക്ക് ഒരുകിലോ പരിപ്പിന് 40 രൂപയോളംമാത്രം ലഭിച്ചപ്പോള്‍ 2015 സെപ്തംബര്‍, നവംബര്‍ മാസങ്ങളില്‍ ഒരുകിലോ പരിപ്പിന് ഉപഭോക്താവ് 200 രൂപ കൊടുക്കേണ്ടിവന്നു. പൂഴ്ത്തിവയ്പുകാര്‍ എത്ര ഭീമമായ ലാഭമാണ് എടുത്തതെന്നതിന് ഒരു ഉദാഹരണമാണിത്.

കര്‍ഷകരെ സഹായിക്കാനെന്ന പേരില്‍ മോഡിസര്‍ക്കാര്‍ കാര്‍ഷികോല്‍പ്പാദന വിപണന സമിതിയെ ഒഴിവാക്കിയതും തിരിച്ചടിയായി. തുടക്കത്തില്‍ അവര്‍ സംഭരണമാനദണ്ഡങ്ങളില്‍ ഇളവുവരുത്തി. എന്നിട്ട് വില വര്‍ധിച്ചശേഷം അവര്‍ അവ കര്‍ക്കശമാക്കി. ഈ 'സ്വാതന്ത്യ്രങ്ങള്‍' എല്ലാംതന്നെ യഥാര്‍ഥത്തില്‍ വന്‍കിട വ്യാപാരികളെയും കൊള്ളലാഭമടിക്കുന്നവരെയും സഹായിക്കാനായിരുന്നു.

പെട്രോളിയം വിലനയത്തിന്റെ പ്രത്യാഘാതം

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനയവും അവശ്യസാധനങ്ങളുടെ വിലവര്‍ധനയ്ക്ക് ആക്കംകൂട്ടി. മോഡിസര്‍ക്കാരിന്റെ പെട്രോളിയം വിലനയം പ്രത്യക്ഷത്തില്‍തന്നെ വിലക്കയറ്റത്തിന് ഉത്തരവാദിയാണ്. രണ്ടുവര്‍ഷത്തിനിടയില്‍ ക്രൂഡോയിലിന്റെ അന്താരാഷ്ട്രവില 62 ശതമാനത്തിലധികം കുറഞ്ഞു. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ സ്വന്തം വരുമാനം വര്‍ധിപ്പിക്കുന്നതിനായി ഈ കാലഘട്ടത്തില്‍ അഞ്ചുതവണ എണ്ണയുടെ എക്സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ചു. ക്രൂഡോയില്‍വില കുറഞ്ഞതുമൂലം  2.14 ലക്ഷം കോടി രൂപയോളം നേട്ടമുണ്ടാക്കാനായി. ഇത് ഉപയോക്താക്കള്‍ക്ക് ഗുണമാകേണ്ടതായിരുന്നു. എന്നാല്‍, സംഭവിച്ചത് മറിച്ചാണ്.

രണ്ടുവര്‍ഷത്തിനിടയില്‍ ഡീസല്‍വില 23 തവണയും പെട്രോള്‍വില 20 തവണയുമാണ് വര്‍ധിപ്പിച്ചത്. പെട്രോളിന്റെ യഥാര്‍ഥ ഉല്‍പ്പാദനച്ചെലവ് ഇപ്പോള്‍ ലിറ്ററിന് ഏകദേശം 26 രൂപയാണ്. എന്നാല്‍, രാജ്യത്ത് അത് വില്‍ക്കുന്നത് ലിറ്ററിന് 67 രൂപയ്ക്കുമുകളിലും. സര്‍ക്കാരിന്റെ ചുങ്കങ്ങളും നികുതികളുംമൂലമാണ് ഈ ഭീമമായ അന്തരമുണ്ടാകുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഉയര്‍ന്ന വില എല്ലാ അവശ്യസാധനങ്ങളുടെയും വിലയില്‍ തുടര്‍പ്രത്യാഘാതമുണ്ടാക്കുന്നു. വരള്‍ച്ചമൂലം കടുത്ത ജലക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ ഡീസല്‍ വിലവര്‍ധന കര്‍ഷകരെ ദുരിതത്തിലാക്കുന്നു.

അവശ്യ കാര്‍ഷികോല്‍പ്പന്നങ്ങളുടെ അവധിവ്യാപാരത്തില്‍ ചരക്കുകൈമാറ്റത്തിലെ ഊഹക്കച്ചവടവും വിലവര്‍ധനയൊരുക്കുന്നു. പല ഉല്‍പ്പാദകരാജ്യങ്ങളിലെയും പ്രതികൂല  കാലാവസ്ഥ സൂചിപ്പിക്കുന്നത് ആഗോളതലത്തില്‍ ഈ വര്‍ഷം വില വര്‍ധിക്കാനിടയുണ്ടെന്നാണ്. ഇത് വ്യാപാരത്തില്‍ ഊഹക്കച്ചവടക്കാരുടെ താല്‍പ്പര്യം വര്‍ധിക്കാനിടയാക്കും. ഇപ്പോള്‍ ഗോതമ്പ്, പഞ്ചസാര, പയര്‍വര്‍ഗങ്ങള്‍, ഉരുളക്കിഴങ്ങ് ഉള്‍പ്പെടെയുള്ള എല്ലാ അവശ്യ കാര്‍ഷികോല്‍പ്പന്നങ്ങളുടെ കാര്യത്തിലും അവധിവ്യാപാരം അനുവദിച്ചു. അവശ്യ കാര്‍ഷികോല്‍പ്പന്നങ്ങളുടെ അവധിവ്യാപാരം നിരോധിക്കണമെന്ന പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റി ശുപാര്‍ശ അവഗണിച്ചാണ് ഈ തീരുമാനം.

പൊതുവിതരണ സമ്പ്രദായം തകര്‍ത്തു

രാജ്യത്ത് നിലവിലുണ്ടായിരുന്ന പൊതുവിതരണ സംവിധാനങ്ങള്‍ തകര്‍ക്കാന്‍ മോഡിസര്‍ക്കാര്‍ നടത്തുന്ന ശ്രമം വിലക്കയറ്റത്തിനുള്ള പ്രധാന കാരണമാണ്. നിയന്ത്രിതവിലയ്ക്ക് സാധനങ്ങളുടെ വില്‍പ്പന ഉറപ്പാക്കാന്‍ പൊതുവിതരണ സംവിധാനത്തിലൂടെയുള്ള സര്‍ക്കാരിന്റെ ഇടപെടല്‍ അനുപേക്ഷണീയമാണ്. എന്നാല്‍, സര്‍ക്കാര്‍ ഭക്ഷ്യസുരക്ഷാനിയമം അട്ടിമറിക്കുന്നതിന് പണിപ്പെടുകയാണ്. നിയമമാകട്ടെ തീര്‍ത്തും അപര്യാപ്തവുമാണ്. എന്നാല്‍, ഗ്രാമീണ ജനസംഖ്യയില്‍ 75 ശതമാനംപേര്‍ക്കും അത് ആശ്വാസമാകുന്നു. ഗോതമ്പും അരിയും കിലോയ്ക്ക് യഥാക്രമം രണ്ടു രൂപ നിരക്കിലും മൂന്നു രൂപ നിരക്കിലും  നല്‍കാനുള്ള വ്യവസ്ഥ നിയമത്തിലുണ്ട്. അത് നടപ്പാക്കിയില്ല. കുറഞ്ഞ വിലയ്ക്ക് റേഷന്‍സാധനങ്ങള്‍ ലഭ്യമാക്കുകയെന്ന ആനുകൂല്യത്തില്‍നിന്ന് കോടിക്കണക്കിന് കുടുംബങ്ങളെ ഒഴിവാക്കി. ഓരോ വ്യക്തിക്കും അഞ്ചു കിലോഗ്രാമെന്ന തോത് നിശ്ചയിച്ചത് അസംഖ്യം ബിപിഎല്‍ കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കുന്നതാണ്. മുമ്പ് അംഗസംഖ്യ കുറഞ്ഞവ ഉള്‍പ്പെടെ എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്കും ചുരുങ്ങിയത് 35 കിലോഗ്രാം ഭക്ഷ്യധാന്യമെങ്കിലും ലഭിക്കുന്നതിന് അര്‍ഹതയുണ്ടായിരുന്നു. വ്യക്തി അധിഷ്ഠിതമായി ക്വോട്ട നിശ്ചയിക്കുന്നതിനര്‍ഥം ഏഴ് അംഗങ്ങളില്‍ കുറവുള്ള കുടുംബങ്ങളുടെ റേഷന്‍ ക്വോട്ട ഗണ്യമായി വെട്ടിക്കുറയ്ക്കുമെന്നാണ്.

—ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഭക്ഷ്യസാധനവില പ്രതിസന്ധി പരിഹരിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നതിലും സര്‍ക്കാര്‍ പരാജയമാണ്. പച്ചക്കറികളുടെയും പയര്‍വര്‍ഗങ്ങളുടെയും എണ്ണക്കുരുക്കളും കരിമ്പുംപോലെയുള്ള മറ്റ് സാധനങ്ങളുടെയും ഉല്‍പ്പാദനം, പുതിയ വിത്തിനങ്ങള്‍, സാങ്കേതികവിദ്യ, ഉല്‍പ്പാദനോപാധികളും, വെള്ളം കുറഞ്ഞ ചെലവില്‍ ലഭ്യമാക്കല്‍ എന്നിവ വര്‍ധിപ്പിക്കണം. പൊതുവിതരണ സംവിധാനത്തിനായി ഇവ ലഭ്യമാക്കുന്നതിന് കര്‍ഷകര്‍ക്ക് താങ്ങുവില നല്‍കി സംഭരിക്കുന്നതിനുള്ള സംവിധാനം സ്ഥാപിക്കണം. എന്നാല്‍,മോഡിസര്‍ക്കാരിന് ഇത്തരത്തിലുള്ള കാഴ്ചപ്പാടൊന്നുമില്ല.

ഇതാ കേരളം മാതൃകയാകുന്നു

കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍മൂലം രാജ്യത്തുടനീളം അവശ്യസാധനങ്ങളുടെ വില വര്‍ധിക്കുന്ന സാഹചര്യത്തില്‍, കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന ചെറുത്തുനില്‍പ്പ് മാതൃകാപരമാണ്. അധികാരത്തിലെത്തി ഒരുമാസത്തിനുള്ളിലാണ് സര്‍ക്കാരിന്റെ ഈ ശ്രമം. പൊതുവിതരണ സംവിധാനത്തെ ശക്തിപ്പെടുത്താനുള്ള അടിയന്തരനടപടികള്‍ക്കായി 150 കോടി രൂപ വകയിരുത്തി. വില കുതിച്ചുയര്‍ന്ന പരിപ്പ് കുറഞ്ഞ വിലയ്ക്ക് ഉപഭോക്താവിന് നല്‍കാന്‍ നടപടിയെടുത്തു. കേരളത്തില്‍ വില നിയന്ത്രിക്കുന്നതിന് പരമാവധി ഇടപെടല്‍ സര്‍ക്കാര്‍ ആരംഭിച്ചു. പുറത്ത് കിലോഗ്രാമിന് 181 രൂപ വിലയുള്ള ഉഴുന്ന് മാവേലി സ്റ്റോറുകളിലൂടെ 66.13 രൂപയ്ക്ക് ലഭ്യമാക്കി. എല്ലാ അവശ്യ ഭക്ഷ്യസാധനങ്ങളും കേരളത്തില്‍ മാവേലിസ്റ്റോറുകളില്‍ നിയന്ത്രിതവിലയ്ക്ക് ലഭ്യമാണ്. പ്രത്യേകം റമദാന്‍ ചന്തകളും നടത്തി. സര്‍ക്കാര്‍ ആശുപത്രികളിലെ ഔഷധദൌര്‍ലഭ്യം പരിഹരിക്കാന്‍ ആവശ്യമായ മരുന്നുകള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാന്‍ പ്രത്യേക ഫണ്ട് വകയിരുത്തി. അങ്ങനെ കേരളത്തിലെ എല്‍ഡിഎഫ് മാതൃക, വിലവര്‍ധനയില്‍നിന്ന് ജനങ്ങള്‍ക്ക് ആശ്വാസമേകുന്നതിനുള്ള ബദല്‍നയങ്ങള്‍ പ്രയോഗത്തില്‍ വരുത്താമെന്ന് തെളിയിച്ചിരിക്കുന്നു. ഇന്ത്യയിലുടനീളം നടപ്പാക്കേണ്ട ഒരു മാതൃകയാണിത്.

വിലക്കയറ്റം തടയാന്‍

പെട്രോളിനും ഡീസലിനും മേലുള്ള എക്സൈസ് ഡ്യൂട്ടി കുറയ്ക്കുകയും പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കുകയും ചെയ്താല്‍ അവശ്യസാധനങ്ങളുടെയടക്കം വിലക്കയറ്റം തടയാന്‍ കഴിയും. അവശ്യസാധനങ്ങള്‍ പൊതുവിതരണ സംവിധാനത്തില്‍ നിയന്ത്രിതവിലയ്ക്ക് ലഭിക്കുമെന്ന് ഉറപ്പുവരുത്തുകയും വേണം. പൊതുവിതരണ സമ്പ്രദായം സാര്‍വത്രികമായി നടപ്പാക്കുകയും അര്‍ഹരായവരെന്ന നിലയില്‍ തയ്യാറാക്കിയ തെറ്റായ പട്ടിക തിരുത്തുകയും വേണം. ഓരോ കുടുംബത്തിനും കുറഞ്ഞത് 35 കിലോഗ്രാം ഭക്ഷ്യധാന്യം നല്‍കാന്‍ കഴിയണം.
ഐസിഡിഎസിലെ കുട്ടികള്‍ക്കുള്ള ഭക്ഷണപരിപാടിക്കും പോഷകാഹാരത്തിനുമുള്ള ഫണ്ട് വര്‍ധിപ്പിക്കണം. ഔഷധവില നിയന്ത്രിക്കുകയും സര്‍ക്കാര്‍ ആശുപത്രികളിലൂടെയും ഫാര്‍മസികളിലൂടെയും കുറഞ്ഞ വിലയ്ക്ക് മരുന്നുകളുടെ വിതരണം ഉറപ്പുവരുത്തുകയും വേണം. അവശ്യ കാര്‍ഷികോല്‍പ്പന്നങ്ങളിലെ അവധിവ്യാപാരം നിരോധിക്കുകയും ചെയ്താല്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സാധിക്കും.

ചിറകൊടിഞ്ഞ സ്വപ്നങ്ങള്‍

വിലക്കയറ്റത്തിനൊപ്പം രാജ്യത്ത് തൊഴിലില്ലായ്മയും വര്‍ധിക്കുകയാണ്. കേന്ദ്രത്തില്‍ തുടര്‍ച്ചയായി വന്ന സര്‍ക്കാരുകള്‍ നടപ്പാക്കിയ തൊഴില്‍രഹിതവും തൊഴില്‍ ഇല്ലാതാക്കുന്നതുമായ നയങ്ങളുടെ ഫലമായി ഇപ്പോള്‍ രാജ്യത്ത് 20 കോടിയിലേറെ തൊഴില്‍രഹിതരോ മതിയായ തൊഴില്‍ ലഭ്യമല്ലാത്തവരോ ഉണ്ട്. 50 കോടിവരുന്ന തൊഴില്‍ശക്തിയിലേക്ക് ഇന്ത്യ പ്രതിവര്‍ഷം 1.3 കോടി ആളുകളെ കൂട്ടിച്ചേര്‍ത്തുകൊണ്ടിരിക്കുകയാണ്. ഈ പുതിയ തൊഴിലന്വേഷകരില്‍ യുവാക്കളും അഭ്യസ്തവിദ്യരും വര്‍ധിക്കുകയാണ്. തന്റെ സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍  പ്രതിവര്‍ഷം രണ്ടുകോടി തൊഴിലവസരം ഉണ്ടാക്കുമെന്നും തൊഴില്‍രഹിതര്‍ക്ക് 'നല്ല കാലം' വരുമെന്നുമായിരുന്നു മോഡിയുടെ പ്രധാന വാഗ്ദാനം. എന്നാല്‍, അത് പൊള്ളയായിരുന്നുവെന്ന് വ്യക്തമാകുന്നു.

ശൂന്യതയില്‍നിന്ന് തൊഴില്‍ സൃഷ്ടിക്കാനാകില്ലെന്ന വസ്തുതയാണ് മുന്നിലുള്ളത്. വ്യാവസായികോല്‍പ്പാദനവും നിര്‍മാണപ്രവര്‍ത്തനങ്ങളും വര്‍ധിപ്പിച്ചാല്‍മാത്രമേ തൊഴിലവസരം വര്‍ധിക്കൂ. അതിന് സര്‍ക്കാര്‍ വിവിധ മേഖലകളില്‍ നിക്ഷേപം നടത്തണം. എന്നാല്‍, അതിനെക്കുറിച്ചൊന്നും സര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ല.

നിയമനനിരോധം തുടര്‍ന്നുകൊണ്ടിരിക്കുന്നു. തൊഴില്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുപകരം തസ്തികകള്‍ ഇല്ലാതാക്കുന്നു. ഇപ്പോള്‍ 7,47,171 തസ്തിക ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഇത് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകൃത തസ്തികകളുടെ 18 ശതമാനംവരും. മോഡി, ഭരണമേറ്റെടുത്തപ്പോള്‍ ഇന്ത്യന്‍ റെയില്‍വേയില്‍ 2,25,863 ഒഴിവുണ്ടായിരുന്നു. എന്നാല്‍, ആ സ്ഥിതിയില്‍ ഇപ്പോഴും ഒരു മാറ്റവുമില്ല. പട്ടികജാതി/വര്‍ഗ നിയമനകാര്യത്തിലുള്ള കുടിശ്ശിക ഉയര്‍ന്ന തോതില്‍തന്നെ തുടരുകയാണ്. സ്വകാര്യമേഖലയിലേക്ക് സംവരണം വ്യാപിപ്പിക്കാന്‍ ഉദ്ദേശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

തൊഴിലവസരസൃഷ്ടിയുടെ പേരില്‍ ഇന്ത്യനും വിദേശിയുമായ കോര്‍പറേറ്റുകള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപിക്കുന്നതിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ഇളവ് നല്‍കുന്നു. ബാങ്ക് വായ്പ കുംഭകോണം ഇതിനൊരു ഉദാഹരണമാണ്. 2015 സെപ്തംബറില്‍ ബാങ്കുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 3.4 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം (പ്രത്യുല്‍പ്പാദനപരമല്ലാത്ത ആസ്തി) ഉണ്ടെന്നാണ്. ഇതില്‍ ഭൂരിഭാഗവും വിവിധ സ്വകാര്യകമ്പനികള്‍ക്ക് വ്യവസായ പ്ളാന്റുകളോ പശ്ചാത്തലസൌകര്യം ഒരുക്കുന്നതിനോ നല്‍കിയതാണ്. എന്നാല്‍, തൊഴിലവസരങ്ങള്‍ കൂടിയില്ല. പൊതുജനത്തിന് അവകാശപ്പെട്ട ഈ വന്‍തുക ആവിയായി പോയി.

2015 ഫെബ്രുവരിക്കും 2016 ഫെബ്രുവരിക്കും ഇടയില്‍ വ്യാവസായികോല്‍പ്പാദന സൂചികയില്‍ വെറും രണ്ട് ശതമാനത്തിന്റെ  വര്‍ധനയാണുണ്ടായത്. 2014 ഫെബ്രുവരി– 2015 ഫെബ്രുവരി വര്‍ഷത്തെ വളര്‍ച്ച 4.8 ശതമാനമായിരുന്നു. നിര്‍മാണമേഖല 0.7 ശതമാനം മാത്രമാണ് വളര്‍ന്നത്. മുന്‍വര്‍ഷം ഈ മേഖലയിലെ വളര്‍ച്ച 5.1 ശതമാനമായിരുന്നു.

രാജ്യത്തിന്റെ മൊത്തം ആഭ്യന്തരോല്‍പ്പാദനം (ജിഡിപി) സംബന്ധിച്ച് പുതുതായി ഉണ്ടാക്കിയ കണക്കുപ്രകാരം– സ്ഥിതിവിവരക്കണക്കുകള്‍ക്കുവേണ്ടി സമയം പാഴാക്കുകയാണ് ഇക്കാര്യത്തില്‍ ഉണ്ടായതെന്ന പേരില്‍ നിരവധി വിമര്‍ശം ഉയര്‍ന്നു. ജിഡിപിയില്‍, നിക്ഷേപത്തില്‍, കയറ്റുമതിയില്‍, ഇറക്കുമതിയിലൊക്കെ സര്‍ക്കാരിന്റെ ചെലവഴിക്കലില്‍ കുറവുണ്ടായി. അതിനര്‍ഥം ജനങ്ങള്‍ക്ക് വാങ്ങല്‍ക്കഴിവും ആശ്വാസവും നല്‍കുന്ന ഗവണ്‍മെന്റ് ചെലവഴിക്കല്‍ കുറഞ്ഞുവെന്നും ചെറുകിടനിക്ഷേപവും ആഗോള വ്യവഹാരവും കുറഞ്ഞുകൊണ്ടിരിക്കുന്നുവെന്നുമാണ്.
2016 മാര്‍ച്ചുവരെയുള്ള കണക്കുപ്രകാരം ക്രൂഡോയില്‍, പ്രകൃതിവാതകം, ഉരുക്ക് എന്നിവയുടെ  ഉല്‍പ്പാദനം കുറഞ്ഞു. ഉല്‍പ്പാദനം കുറഞ്ഞാല്‍ അല്ലെങ്കില്‍ അല്‍പ്പമാത്രമായി വളര്‍ന്നാല്‍ തൊഴിലവസരം വര്‍ധിക്കില്ല. കൂടുതല്‍പേര്‍ക്ക് തൊഴില്‍ കിട്ടുകയില്ല. വാസ്തവത്തില്‍ 2015ന്റെ അവസാന മൂന്നുമാസങ്ങളില്‍ തൊഴില്‍രംഗത്ത് നിഷേധവളര്‍ച്ചയാണുണ്ടായത്.

ലേബര്‍ ബ്യൂറോ നടത്തിയ സര്‍വേ വ്യക്തമാക്കുന്നത് തൊഴിലധിഷ്ഠിതങ്ങളായ നിരവധി വ്യവസായങ്ങളിലെ സ്ഥിതിയും ദയനീയമാണെന്നാണ്. എല്ലാ മൂന്നുമാസത്തിലൊരിക്കലും അവര്‍ എട്ട് വ്യവസായങ്ങളില്‍ എത്ര ജോലി വര്‍ധിച്ചു, കുറഞ്ഞു എന്നതുസംബന്ധിച്ച് സര്‍വേ നടത്തുന്നുണ്ട്. തുണിനിര്‍മാണം, തുകല്‍വ്യവസായം, ലോഹങ്ങള്‍, ഓട്ടോമൊബൈല്‍സ്, ജെംസ് ആന്‍ഡ് ജ്വല്ലറി, ട്രാന്‍സ്പോര്‍ട്ട്, ഐടിഇഎസ്/ബിപിഒ, കൈത്തറി/യന്ത്രത്തറി എന്നിവയാണ് ഈ എട്ട് വ്യവസായങ്ങള്‍. മോഡി അധികാരത്തില്‍ വന്ന 2014 മുതല്‍ 2015 ഒക്ടോബര്‍വരെയുള്ള 15 മാസക്കാലയളവിലുള്ള റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ 4.3 ലക്ഷം തൊഴിലുകള്‍മാത്രമാണ് പുതിയതായി കൂട്ടിച്ചേര്‍ത്തിട്ടുള്ളത്. 2009നുശേഷമുള്ള ഏറ്റവും താഴ്ന്നനിരക്കാണിത്. കൂടുതല്‍ തൊഴിലും പുത്തന്‍ ഐടി മേഖലയില്‍നിന്നും ബിപിഒ മേഖലയില്‍നിന്നുമാണ്. കൈത്തറി/ യന്ത്രത്തറി, ട്രാന്‍സ്പോര്‍ട്ട്, ജെംസ് ആന്‍ഡ് ജ്വല്ലറി, തുകല്‍ വ്യവസായങ്ങളില്‍ തൊഴില്‍ കുറഞ്ഞു.

ഇന്ത്യയിലെ മൂന്നില്‍രണ്ടു ഭാഗം ജനങ്ങള്‍ ഉള്‍ക്കൊള്ളുന്ന കാര്‍ഷികമേഖലയിലെ വളര്‍ച്ച 1.1 ശതമാനം മാത്രമാണ്. കാര്‍ഷികരംഗത്തെ പ്രതിസന്ധിയും വരള്‍ച്ചയുംമൂലം ഗ്രാമീണരംഗത്തെ അസ്വാസ്ഥ്യം കൂടുതല്‍ വര്‍ധിച്ചു. ആശ്വാസമായ മഹാത്മാഗാന്ധി തൊഴിലുറപ്പുപദ്ധതിക്ക് ഗ്രാമീണ സമ്പന്ന ലോബിയുടെ സമ്മര്‍ദത്തിന് വഴങ്ങി മോഡിസര്‍ക്കാര്‍ ആവശ്യമായ ഫണ്ട് അനുവദിക്കുന്നുമില്ല. 100 ദിവസം തൊഴില്‍ ഉറപ്പുനല്‍കുന്ന പദ്ധതിയില്‍ ശരാശരി 48 തൊഴില്‍ദിനംമാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്. 1.2 കോടി അപേക്ഷകര്‍ക്ക് (ഏതാണ്ട് 14 ശതമാനം) ഒരുവിധത്തിലുമുള്ള തൊഴിലുകളും നല്‍കിയിട്ടില്ല. ഗുജറാത്താണ് ഇക്കാര്യത്തില്‍ ഏറ്റവും മോശപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനം. ത്രിപുരയിലെ ഇടതുമുന്നണി സര്‍ക്കാര്‍ നല്ല പ്രകടനം കാഴ്ചവയ്ക്കുന്നു. ശരാശരി 95 ദിവസത്തെ തൊഴില്‍ അവിടെ 2015ലും 2016ലും നല്‍കി. ഈ ത്രിപുര മാതൃകയാണ് തൊഴിലുറപ്പുകാര്യത്തില്‍ ഇന്ത്യയിലാകെ നടപ്പാക്കേണ്ടത്.

സ്വകാര്യമേഖലാ നിക്ഷേപങ്ങളെ ആശ്രയിക്കുന്നതിനുപകരം കേന്ദ്രസര്‍ക്കാര്‍തന്നെ അതിന്റെ ചെലവുകള്‍ വര്‍ധിപ്പിച്ച് തൊഴിലവസര നിര്‍മിതിക്കായി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. എന്നാല്‍,മോഡിസര്‍ക്കാര്‍ അത് ചെയ്യുന്നില്ല. നിയമനനിരോധം അവസാനിപ്പിക്കുകയും എല്ലാ ഒഴിവുള്ള തസ്തികകളിലും നിയമനം നടത്തുകയും വേണം. പട്ടികജാതി/വര്‍ഗ നിയമന കുടിശ്ശിക നികത്തുകയും സ്വകാര്യമേഖലയില്‍ അവര്‍ക്ക് സംവരണം ഉറപ്പാക്കുകയും വേണം. ഗ്രാമീണ തൊഴിലുറപ്പുപദ്ധതിപോലെ നഗരങ്ങള്‍ക്കും ബാധകമായ തൊഴിലുറപ്പുപദ്ധതി കൊണ്ടുവരണം. നിയമം നടപ്പാക്കുന്നതിന് കഴിയുന്നവിധം തൊഴിലുറപ്പുപദ്ധതിക്ക് പണം നീക്കിവയ്ക്കണമെന്നുമാണ് ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങള്‍.