Friday, November 8, 2013

യാത്ര തുടരുന്നു; മംഗള്‍യാന്‍ 70,656 കിലോമീറ്ററിലേക്ക്

ചൊവ്വ ഗ്രഹത്തെ തേടിയുള്ള മംഗള്‍യാന്‍ പേടകത്തിന്റെ യാത്ര തുടരുന്നു. ഐഎസ്ആര്‍ഒയുടെ ചൊവ്വാദൗത്യ ഉപഗ്രഹത്തിന്റെ ഭ്രമണപഥം 70,656 കിലോമീറ്ററിലേക്ക്. ശ്രീഹരിക്കോട്ടയില്‍ നിന്ന് ചൊവ്വാഴ്ച വിക്ഷേപിച്ച ഉപഗ്രഹത്തിന്റെ ഭ്രമണപഥം ഘട്ടംഘട്ടമായി ഉയര്‍ത്തുന്ന പ്രവര്‍ത്തനമാണ് ആരംഭിച്ചത്. നിലവില്‍ ഭൂമിയെ വലംവക്കുന്ന ഉപഗ്രഹത്ത ആറ് ഘട്ടമായാണ് ഭൂഭ്രമണപഥത്തില്‍ നിന്ന് സൗരഭ്രമണപഥത്തിലേക്ക് തൊടുത്തു വിടുക. പേടകത്തിലെ ലിക്വിഡ് അപോജി മോട്ടോര്‍ ജ്വലിപ്പിച്ചാണ് ഇത് സാധ്യമാക്കുന്നത്.

ബംഗലൂരുവിലെ ഐഎസ്ആര്‍ഒ സ്റ്റേഷനി(ഐസ്ട്രാക്ക്)ല്‍ നിന്നാണ് ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്. രണ്ട് ജ്വലനങ്ങളിലൂടെ മംഗള്‍യാന്റെ ഭ്രമണപഥത്തിന്റെ ദൂരം 40,000 കിലോമീറ്ററില്‍ എത്തി. വ്യാഴാഴ്ച പുലര്‍ച്ചെ 416 സെക്കന്റ് നീണ്ട ആദ്യ ജ്വലനത്തില്‍ ഉപഗ്രഹം 28,825 കിലോമീറ്ററിലെത്തിയിരുന്നു. ശനിയാഴ്ച വീണ്ടും ഭ്രമണപഥം 70,656 കിലോമീറ്ററിലേക്ക് ഉയര്‍ത്തും. തുടര്‍ന്ന് 11 നും 16 നും നടത്തുന്ന ഭ്രമണപഥ വികസനത്തിലൂടെ ഇത് 1.99 ലക്ഷം കിലോമീറ്ററിലെത്തിക്കും. ഡിസംബര്‍ ഒന്നിന് മോട്ടോര്‍ ജ്വലനം വഴി സൗര ഭ്രമണപഥത്തിലേക്ക് തൊടുക്കുന്നതോടെ മംഗള്‍യാന്റെ യാത്ര കൂടുതല്‍ സങ്കീര്‍ണമാകും. അടുത്തവര്‍ഷം സെപ്തംബര്‍ 24 ന് മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമപണപഥത്തിലെത്തുമെന്നാണ് പ്രതീക്ഷ. ദീര്‍ഘവൃത്താകൃതിയില്‍ ഭൂമിയെ ഭ്രമണം ചെയ്യുന്ന പേടകത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും തൃപ്തികരമാണെന്ന് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു.

deshabhimani

No comments:

Post a Comment