Friday, January 17, 2014

അമേരിക്ക ദിനംപ്രതി പരിശോധിക്കുന്നത് 2000 ലക്ഷം മെസേജുകള്‍

അമേരിക്കയുടെ ദേശീയ സുരക്ഷ ഏജന്‍സിയായ എന്‍എസ്എ ലോകമെങ്ങുനിന്നും ദിനംപ്രതി പരിശോധിക്കുന്നത് 2000 ലക്ഷം മെസേജുകള്‍. എന്‍എസ്എയുടെ മുന്‍ ചാരനായിരുന്ന എഡ്വേര്‍ഡ് സ്നോഡന്‍ പുറത്ത് വിട്ട വിവരങ്ങളെ ആസ്പദമാക്കി ബ്രിട്ടനിലെ പ്രമുഖ മാധ്യമങ്ങളായ " ദി ഗാര്‍ഡിയന്‍"പത്രവും "ചാനല്‍ഫോര്‍" ചാനലുമാണ് വാര്‍ത്ത പുറത്ത് വിട്ടത്. എസ്എംഎസുകളില്‍നിന്ന് ഡേറ്റ വേര്‍ത്തിരിച്ച് ശേഖരിക്കുകയാണ് എന്‍എസ്എ ചെയ്യുന്നത്.

എന്നാല്‍ എന്‍എസ്എ ചെയ്യുന്നത് നിയമപരമാണെന്ന് എസ്എന്‍എ അധികതര്‍ വ്യക്തമാക്കി. മിസ്ഡ് കോള്‍, റോമിങ് , ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. ബ്രീട്ടീഷ് പൗരന്‍മാരുടെ വിവരങ്ങളും ചോര്‍ത്തിയിരുന്നതായി പറയുന്നു. ഇക്കാര്യത്തെ കുറിച്ച് ബ്രീട്ടീഷ് പ്രസിഡന്റ് ഡേവീഡ് കാമറൂണുമായി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ചര്‍ച്ചനടത്തിയതായും പറയുന്നു. ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളുടെ രഹസ്യങ്ങള്‍ അമേരിക്ക ചോര്‍ത്തുന്നുണ്ടെന്ന് സ്നോഡന്‍ നേരത്തെ പുറത്ത്വിട്ടിരുന്നു. തുടര്‍ന്ന് അമേരിക്കയില്‍നിന്ന് പുറത്ത്പോകേണ്ടി വന്ന സ്നോഡന് റഷ്യയാണ് അഭയം നല്‍കിയത്.

deshabhimani

No comments:

Post a Comment