Friday, January 17, 2014

പിള്ളയുടെ ചെയര്‍മാന്‍സ്ഥാനം നിയമവിരുദ്ധം: നിയമ സെക്രട്ടറി

കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണപിള്ളയെ മുന്നോക്ക ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാനാക്കിയത് കമ്പനി നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്ന് നിയമ സെക്രട്ടറി സി പി രാമരാജ പ്രേമപ്രസാദ് സര്‍ക്കാരിന് നിയമോപദേശം നല്‍കി. കമ്പനി നിയമം അനുസരിച്ച് ആറുമാസത്തില്‍ കുറയാത്ത ശിക്ഷയ്ക്ക് വിധിക്കപ്പെടുകയും ശിക്ഷ അനുഭവിച്ച് അഞ്ചു വര്‍ഷം കഴിയാതിരിക്കുകയുംചെയ്യുന്ന വ്യക്തിക്ക് ഡയറക്ടറാകാന്‍ കഴിയില്ല. ഇതുപ്രകാരം പിള്ളയുടെ നിയമനം നിയമവിരുദ്ധമാണെന്നാണ് നിയമ സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പൊതുഭരണവകുപ്പ് ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും നിയമോപദേശത്തില്‍ പറയുന്നു.

2013 മാര്‍ച്ച് 23നാണ് പിള്ളയെ മുന്നോക്ക ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാനായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട പിള്ളയുടെ നിയമനം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മുതിര്‍ന്ന അഭിഭാഷകനായ ചെറുന്നിയൂര്‍ ശശിധരന്‍നായര്‍ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്ത് നല്‍കിയിരുന്നു. ഹൈക്കോടതിയിലും ഇത് സംബന്ധിച്ച് ഹര്‍ജി നിലവിലുണ്ട്. വക്കീല്‍ നോട്ടീസിന് മറുപടി തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് നിയമസെക്രട്ടറി നിയമോപദേശം നല്‍കിയത്. 1956ലെ കമ്പനി നിയമത്തിലെ സെക്ഷന്‍ 274 ഒന്ന് ഡി പ്രകാരം പിള്ളയ്ക്ക് കോര്‍പ്പറേഷന്‍ ഡയറക്ടറോ ചെയര്‍മാനോ ആകാന്‍ കഴിയില്ല. അഡ്വക്കേറ്റ് ജനറലുമായി പൊതുഭരണ വകുപ്പ് ഇക്കാര്യം ചര്‍ച്ച ചെയ്ത് വ്യക്തത വരുത്തണമെന്നും നിയമ സെക്രട്ടറി അറിയിച്ചു.

deshabhimani

No comments:

Post a Comment