Thursday, July 1, 2021

മഹാത്ഭുതത്തിന് 100; ശതവാർഷിക ആഘോഷത്തിന്‌ ഇന്ന്‌ സമാപനം

ബീജിങ്‌ > വൻമതിൽ മാത്രമല്ല, ചൈന തന്നെ ഇന്ന്‌ ലോകത്തിന്‌ മഹാത്ഭുതമാണ്‌. 70 വർഷംമുമ്പ്‌ ഏഷ്യയിലെ പരമദരിദ്രമായിരുന്ന രാജ്യം. 50 വർഷം മുമ്പുവരെ ഐക്യരാഷ്‌ട്ര സംഘടനയിൽ അംഗത്വം പോലും നിഷേധിക്കപ്പെട്ട്‌ ബഹിഷ്‌കരിക്കപ്പെട്ടിരുന്ന രാജ്യം. ഇന്നത്‌ ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയാണ്‌. സാമ്പത്തികരംഗത്ത്‌ മാത്രമല്ല, ശാസ്‌ത്രത്തിലും സാങ്കേതികവിദ്യാ മുന്നേറ്റങ്ങളിലും കായികരംഗത്തും സൈനികശേഷിയിലുമെല്ലാം ചൈന ഇന്ന്‌ അപ്രതിരോധ്യശക്തിയായി വളർന്നിരിക്കുന്നു. ലോകത്തെ ഏറ്റവും വലിയ ജനതയെ ഈ അഭിമാനകരമായ നേട്ടത്തിനുടമകളാക്കിയ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ(സിപിസി) ശതവാർഷികാഘോഷത്തിന്റെ സമാപനമാണ്‌ വ്യാഴാഴ്‌ച.

1921 ജൂലൈ ഒന്നിന്‌ അതീവരഹസ്യമായി ഷാങ്‌ഹായിൽ ചേർന്ന 12 കമ്യൂണിസ്‌റ്റുകാരുടെ യോഗമാണ്‌ സിപിസി രൂപീകരിച്ചത്‌. 57 പേർ മാത്രമായിരുന്നു ആദ്യവർഷം അംഗങ്ങൾ. 1927 ആയപ്പോഴേക്ക്‌ 57967 ആയി അംഗസംഖ്യ ഉയർന്നെങ്കിലും അടുത്തവർഷം അത്‌ പതിനായിരമായി ചുരുങ്ങി. പതിനായിരക്കണക്കിന്‌ കമ്യൂണിസ്‌റ്റുകാരെയും അനുഭാവികളെയും രാജ്യം ഭരിച്ച കുമിന്താങ്ങുകൾ കൊന്നൊടുക്കി. അതിക്രമങ്ങളെ നേരിട്ട്‌, കുമിന്താങ്ങുകളോടും ജപ്പാന്റെ അധിനിവേശസേനയോടും പോരാടി വീണ്ടും വളർന്ന പാർടി 1949ൽ പുതുയുഗത്തിന്‌ തുടക്കം കുറിച്ചു. ആ ഒക്‌ടോബർ ഒന്നിനാണ്‌ മൗ സെ ദൊങ്‌ ജനകീയ ചൈന റിപബ്ലിക്കിന്റെ ഉദയം പ്രഖ്യാപിച്ചത്‌. അപ്പോഴേക്ക്‌ പാർടി അംഗങ്ങളുടെ എണ്ണം 45 ലക്ഷമായി ഉയർന്നിരുന്നു. ഇപ്പോൾ 9.2 കോടി അംഗങ്ങൾ.

സിപിസി രൂപീകരണത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച്‌ വിപുലമായ പരിപാടികളാണ്‌ ചൈനയിൽ നടന്നുവരുന്നത്‌. വ്യാഴാഴ്‌ച ആഘോഷത്തിന്റെ പരിസമാപ്‌തിയിൽ ഷി ജിൻപിങ്ങിന്റെ പ്രഭാഷണം ആണ്‌ പ്രധാനം.

രണ്ട് വ്യവസ്ഥിതികൾ രണ്ട് രാജ്യങ്ങളോട് ചെയ്തത് 

No comments:

Post a Comment