Friday, October 18, 2013

ടിടിപി: സിഐടിയുവിനെതിരായ വാര്‍ത്ത അടിസ്ഥാനരഹിതം

ടൈറ്റാനിയം ജനറല്‍ ലേബര്‍ യൂണിയനെ സംബന്ധിച്ച് ടിടിപി മാജേിങ് ഡയറക്ടറുടേതായി കഴിഞ്ഞദിവസം ഒരു പത്രത്തില്‍വന്ന വാര്‍ത്ത വാസ്തവവിരുദ്ധവും അബദ്ധജടിലവും. യൂണിയനെ ജനമധ്യത്തില്‍ മോശമായി ചിത്രീകരിക്കാനാണ് ഈ വ്യാജവാര്‍ത്ത നല്‍കിയതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ഇപ്പോഴുള്ള മാനേജിങ് ഡയറക്ടര്‍ ചുമതലയേറ്റശേഷം അഴിമതി വര്‍ധിച്ചുവരികയാണ്. ഇതവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യൂണിയന്‍ ഭാരവാഹികള്‍ എംഡിയെ കാണാന്‍ ശ്രമിച്ചെങ്കിലും ധിക്കാരനിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഐആര്‍ഇയില്‍നിന്ന് കരിമണല്‍ വാങ്ങാതെ സ്വകാര്യ ഏജന്‍സികളില്‍നിന്ന് വന്‍ തുകയ്ക്ക് വാങ്ങുന്നതിലും ഒരു രേഖയുമില്ലാതെ 2.85 കോടി രൂപയ്ക്ക് ടൈറ്റാനിയം ഡയോക്സൈഡ് പിഗ്മെന്റ് തമിഴ്നാട്ടിലെ ഒരു സ്ഥാപനത്തിന് നല്‍കിയതിലും വലിയ ക്രമക്കേടുണ്ട്. സള്‍ഫ്യൂറിക് ആസിഡ് കേരളത്തിലെ പൊതുമേഖലാസ്ഥാപനങ്ങള്‍ക്ക് വളരെ ഉയര്‍ന്ന വിലയ്ക്കും തമിഴ്നാട്ടിലെ സ്വകാര്യ കമ്പനികള്‍ക്ക് കുറഞ്ഞ വിലയ്ക്കും നല്‍കുന്നത് അഴിമതിയല്ലാതെ മറ്റെന്താണ്? കടുത്ത സാമ്പത്തികപ്രതിസന്ധിയുണ്ടെന്ന് എംഡി പറയുമ്പോഴും നിയമനങ്ങള്‍ ക്രമംവിട്ട് നടത്തുന്നു. കാറില്‍ ഒളിച്ചുകടന്ന ജീവനക്കാരന്റെപേരില്‍ ഒരുവിധ അച്ചടക്കനടപടിയും എടുക്കാതെയും വിലപിടിപ്പുള്ള കമ്പനിസാധനങ്ങള്‍ മോഷ്ടിച്ചയാളെ പ്രൊമോഷന് വിളിക്കാന്‍ നിയമമില്ലാതിരുന്നിട്ടും വിളിച്ച നടപടിയിലും അഴിമതി ഒളിഞ്ഞിരിപ്പുണ്ട്. ഇതിന്റെയെല്ലാം ഉത്തരവാദിത്തം തനിക്കാണെന്ന കുറ്റബോധത്തില്‍നിന്ന് രക്ഷ നേടാനാണ് എംഡിയുടേതായി വാര്‍ത്ത വന്നത്.

deshabhimani

No comments:

Post a Comment