Friday, October 9, 2020

ഓടിയില്ല; റെയ്‌ഡ് എന്തിനെന്ന് അന്വേഷിക്കേണ്ട കാര്യമില്ല, കള്ളപ്പണമാണെങ്കില്‍ ഉത്തരവാദിത്വം തനിക്കില്ല; ഉരുണ്ടുകളിച്ച് പി ടി തോമസ്

 കൊച്ചിയിലെ കള്ളപ്പണ ഇടപാടില്‍ ഉരുണ്ടുകളിച്ച് തൃക്കാക്കര എംഎല്‍എ പി ടി തോമസ്. ആദായ നികുതി വകുപ്പ് പിടികൂടിയത് കള്ളപ്പണമാണെങ്കില്‍ തനിക്ക് യാതൊരു ഉത്തരവാദിത്വവുമില്ലെന്ന് പി ടി തോമസ് പറഞ്ഞു. കള്ളപ്പണം പിടിക്കല്‍ തന്റെ പണിയല്ല. ഭൂമി തര്‍ക്കം പരിഹരിക്കാനാണ് താന്‍ ഇടപെട്ടത്. ഇടപാട് സമയത്ത് രണ്ട് ബാഗുകളില്‍ പണമുണ്ടായിരുന്നു. എന്നാല്‍ അത് കള്ളപ്പണമാണെങ്കില്‍ ഉത്തരവാദി താനല്ലെന്നും എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇടപാടില്‍ പങ്കെടുത്തിട്ടും കണക്കില്‍പ്പെടാത്ത ഇത്രയും തുക കൈമറുന്നത് കുറ്റകരമായിരിക്കെ അത് എന്തുകൊണ്ട് തടഞ്ഞില്ലെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് എംഎല്‍എ പ്രതികരിച്ചില്ല.

പണം അക്കൗണ്ടില്‍ നിക്ഷേപിക്കാനുള്ള കരാറാണ് താന്‍ ഉണ്ടാക്കിയത്. കുപ്പി രാമകൃഷ്ണന്‍ അഭ്യര്‍ത്ഥിച്ച പ്രകാരമാണ് മധ്യസ്ഥത വഹിക്കാനെത്തിയത്. എന്നാല്‍ രാമകൃഷ്ണന്‍ കള്ളപ്പണക്കാരനാണോയെന്ന് തനിക്ക് അറിയേണ്ട കാര്യമില്ലെന്നും എംഎല്‍എ പറഞ്ഞു. 80 ലക്ഷം രൂപയുടെ ഇടപാടിന് വെറും 500 രൂപയുടെ മുദ്രപ്പത്രം മതിയോ എന്ന ചോദ്യത്തിനും പി ടി തോമസിന് മറുപടി ഉണ്ടായില്ല.

ആദായ നികുതി വകുപ്പുകാര്‍ വന്നപ്പോള്‍ താന്‍ പുറത്ത് നില്‍ക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ വന്നത് എന്തിനെന്ന് അന്വേഷിച്ചില്ലേയെന്ന ചോദ്യത്തിന് അത് തന്റെ പണിയല്ലെന്നായിരുന്നു പി ടി തോമസിന്റെ മറുപടി. ഇടപാടിനെ സംബന്ധിച്ച് ഒറ്റ് നടന്നോയെന്ന് അറിയില്ല. താന്‍ ഓടിപ്പോയെന്ന പ്രചരണം തെറ്റാണ്. നടന്നാണ് വാഹനത്തില്‍ കയറിയത്. മാധ്യമവാര്‍ത്തകള്‍ തെറ്റാണെന്നും പി ടി തോമസ് പറഞ്ഞു.

സാമൂഹ്യമാധ്യമങ്ങളില്‍ തന്നെ വിമര്‍ശിക്കുന്നവര്‍ മാതാപിതാക്കളില്ലാത്തവര്‍: പി ടി തോമസ്

കൊച്ചി > കള്ളപ്പണ ഇടപാടില്‍ തനിക്കെതിരെ വന്ന വാര്‍ത്തകളോട് ക്ഷോഭിച്ച് പി ടി തോമസ് എംഎല്‍എ. കൈരളിയും ദേശാഭിമാനിയും മാതാപിതാക്കളില്ലാത്ത ചില സാമൂഹ്യമാധ്യമ പ്രവര്‍ത്തകരും തന്നെ കൈകാര്യം ചെയ്യാമെന്ന് വിചാരിക്കേണ്ടെന്ന് പി ടി തോമസ് പറഞ്ഞു. കള്ളപ്പണ ഇടപാട് സംബന്ധിച്ച ആരോപണങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ചപ്പോഴായിരുന്നു എംഎല്‍എയുടെ രോഷപ്രകടനം.

തന്നെ സംശയമുള്ളവര്‍ക്ക് സംശയം കൊണ്ടിരിക്കാം. കള്ളപ്പണം പിടിക്കല്‍ തന്റെ പണിയല്ല. തനിക്കെതിരെ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതാണെന്നും പി ടി തോമസ് പറഞ്ഞു.

കള്ളപ്പണ ഇടപാടില്‍ പി ടി തോമസിന്റെ സാന്നിധ്യം പുറത്ത് വന്നയുടനെ വലിയ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വരുന്നതറിഞ്ഞ് പി ടി തോമസ് ഓടി രക്ഷപെട്ടെന്ന വിവിധ ട്രോളുകളും വൈറലായി കഴിഞ്ഞു.

ഇടപാട് വിശദീകരിക്കാന്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലും എംഎല്‍എ ഉരുണ്ടുകളിക്കുകയായിരുന്നു.

ഭൂമി തര്‍ക്കം പരിഹരിക്കാനാണ് താന്‍ ഇടപെട്ടത്. ഇടപാട് സമയത്ത് രണ്ട് ബാഗുകളില്‍ പണമുണ്ടായിരുന്നു. എന്നാല്‍ അത് കള്ളപ്പണമാണെങ്കില്‍ ഉത്തരവാദി താനല്ലെന്നും എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇടപാടില്‍ പങ്കെടുത്തിട്ടും കണക്കില്‍പ്പെടാത്ത ഇത്രയും തുക കൈമറുന്നത് കുറ്റകരമായിരിക്കെ അത് എന്തുകൊണ്ട് തടഞ്ഞില്ലെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് എംഎല്‍എ പ്രതികരിച്ചില്ല.

പണം അക്കൗണ്ടില്‍ നിക്ഷേപിക്കാനുള്ള കരാറാണ് താന്‍ ഉണ്ടാക്കിയത്. കുപ്പി രാമകൃഷ്ണന്‍ അഭ്യര്‍ത്ഥിച്ച പ്രകാരമാണ് മധ്യസ്ഥത വഹിക്കാനെത്തിയത്. എന്നാല്‍ രാമകൃഷ്ണന്‍ കള്ളപ്പണക്കാരനാണോയെന്ന് തനിക്ക് അറിയേണ്ട കാര്യമില്ലെന്നും എംഎല്‍എ പറഞ്ഞു. 80 ലക്ഷം രൂപയുടെ ഇടപാടിന് വെറും 500 രൂപയുടെ മുദ്രപ്പത്രം മതിയോ എന്ന ചോദ്യത്തിനും പി ടി തോമസിന് മറുപടി ഉണ്ടായില്ല.

ആദായ നികുതി വകുപ്പുകാര്‍ വന്നപ്പോള്‍ താന്‍ പുറത്ത് നില്‍ക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ വന്നത് എന്തിനെന്ന് അന്വേഷിച്ചില്ലേയെന്ന ചോദ്യത്തിന് അത് തന്റെ പണിയല്ലെന്നായിരുന്നു പി ടി തോമസിന്റെ മറുപടി. ഇടപാടിനെ സംബന്ധിച്ച് ഒറ്റ് നടന്നോയെന്ന് അറിയില്ല. താന്‍ ഓടിപ്പോയെന്ന പ്രചരണം തെറ്റാണ്. നടന്നാണ് വാഹനത്തില്‍ കയറിയത്. മാധ്യമവാര്‍ത്തകള്‍ തെറ്റാണെന്നും പി ടി തോമസ് പറഞ്ഞു.

പി ടി തോമസിന്റെ സ്വത്ത്‌ വിവരം ആന്വേഷിക്കണം:എൻഫോഴ്‌സ്‌മെന്റിന്‌ പരാതി നൽകി

കൊച്ചി> കള്ളപ്പണ ഹവാല ഇടപാടിന് കൂട്ടുനിന്ന പി ടി തോമസ്‌ എംഎൽഎയുടെ സ്വത്ത്‌ വിവരം എർഫോഴ്‌സ്‌മെൻറ്‌ അന്വേഷിക്കമൈന്ന്‌ പരാതി. സാമൂഹിക പ്രവർത്തകനായ തോപ്പുംപടി സ്വദേശി മാർട്ടിൻ മേനാച്ചേരിയാണ്‌ കൊച്ചി യുണിറ്റ്‌ എൻഫോഴ്‌സ്‌മെൻറ്‌ ജോയിൻറ്‌ ഡയറക്‌ടർക്ക്‌ പരാതി നൽകിയത്‌.ഇൻകം ടാക്‌സിനും പരാതി നൽകി.

ഏത്‌ സാമ്പത്തിക ഇടപാട്‌ ആണെങ്കിലും 10 ലക്ഷം രൂപയിൽ കൂടുതൽ ലിക്വിഡ്‌ ക്യാഷ്‌ ആയി ഇടപാട്‌ നടത്താൻ നിയമമില്ലാതിരിക്കെയാണ്‌ ഇത്രയും  വലിയ തുക കൈമാറനായി കൊണ്ടുവന്നത്‌. ഇതിനെതിരെ സമഗ്ര അന്വേഷണം വേണം. എംഎൽഎയുടെ സാമ്പത്തിക ഇടപാടുകൾ ബിനാമി ഇടപാടുകൾ എന്നിവ പരിശോധിക്കണം. ഡ്രൈവറുടേയും പേഴ്‌‌സണൽ സ്‌റ്റാഫ്‌ അംഗങ്ങൾ, എന്നിവരുടെ ഫോൺകോൾസ്‌, ബാങ്കിടപാടുകൾ എന്നിവയും അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്ന്‌ ഹർജിയിൽ ആവശ്യപ്പെട്ടു.

കള്ളപ്പണം എണ്ണുമ്പോഴും റെയ്‌ഡ് നടക്കുമ്പോഴും പി ടി തോമസ് കൂടെയുണ്ടായിരുന്നെന്ന് സ്ഥലമുടമ; എംഎല്‍എയുടെ വാദങ്ങള്‍ പൊളിഞ്ഞു

കൊച്ചി > കൊച്ചിയിലെ കള്ളപ്പണ ഇടപാടില്‍ തൃക്കാക്കര എംഎല്‍എ പി ടി തോമസ് സംശയ നിഴലില്‍. പണം എണ്ണുമ്പോഴും റെയ്ഡ് നടക്കുമ്പോഴും എംഎല്‍എ സ്ഥലത്തുണ്ടായിരുന്നെന്ന് സ്ഥലമുടമ വെളിപ്പെടുത്തി. പി ടി തോമസിന്റെ സാന്നിധ്യം ആദായ നികുതി വകുപ്പും സ്ഥിരീകരിച്ചതായാണ് സൂചന.

ഇടപാടില്‍ താന്‍ മധ്യസ്ഥനായി എത്തിയതാണെന്നാണ് ഇന്നലെ പി ടി തോമസ് പറഞ്ഞത്. എന്നാല്‍ ഇത് വസ്തുതാവിരുദ്ധമെന്ന് സ്ഥലമുടമ രാജീവന്‍ പറഞ്ഞു. പി ടി തോമസിനെ വിളിച്ച് വരുത്തിയത് റിയല്‍ എസ്‌റ്റേറ്റുകാരനാണെന്ന് രാജീവന്‍ 'കൈരളി ന്യൂസി' നോട് വെളിപ്പെടുത്തി.

ഇടപാട് നടക്കുമ്പോള്‍ താന്‍ ഉണ്ടായിരുന്നില്ലെന്ന എംഎല്‍എയുടെ വാദവും തെറ്റാണ്. പണം കൈമാറുന്നതിന് തൊട്ടുമുന്‍പ് വരെ പി ടി തോമസ് വീട്ടിലുണ്ടായിരുന്നു. ആദായ നികുതി വകുപ്പ് വന്ന ശേഷമാണ് എംഎല്‍എ പോയതെന്നും രാജീവ് പറയുന്നു. റെയ്ഡ് നടക്കുന്നതിന് മുന്‍പേ താന്‍ പോയെന്നാണ് പി ടി തോമസ് ഇന്നലെ ന്യായീകരിച്ചത്.

കൊച്ചി അഞ്ചുമന ക്ഷേത്രത്തിന് സമീപം രാജീവന്റെ വീട്ടില്‍ നിന്നാണ് വ്യാഴാഴ്ച്ച 88 ലക്ഷം രൂപ പിടികൂടിയത്. കള്ളപ്പണവുമായി രണ്ടുപേരെ ആദായനികുതിവകുപ്പ് പിടികൂടിയിരുന്നു. പിടിയിലായ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരെ ചോദ്യം ചെയ്യുകയാണ്.

ഇടപ്പള്ളി അഞ്ചുമനയില്‍ നാലുസെന്റ് സ്ഥലവും വീടും 80 ലക്ഷത്തിലേറെ രൂപയ്ക്ക് വാങ്ങാനാണ് ഏജന്റ് വീട്ടുടമയുമായി ധാരണയിലെത്തിയത്. കരാര്‍ എഴുതുന്നതിന്റെ ഭാഗമായി 88 ലക്ഷം രൂപയുമായി ഇയാള്‍ ഇടപ്പള്ളിയിലെ വീട്ടില്‍ എത്തിയപ്പോഴാണ് പിടികൂടിയത്. ഇവിടെയും റിയല്‍ എസ്റ്റേറ്റ് ഏജന്റിന്റെ വീട്ടിലും നടത്തിയ പരിശോധനയില്‍ രേഖകള്‍ പിടിച്ചെടുത്തു.

പണത്തിന്റെ ഉറവിടം രേഖാമൂലം വ്യക്തമാക്കാന്‍ ഏജന്റിനോട് ആവശ്യപ്പെടുമെന്നും നികുതി ചുമത്തുമെന്നും അധികൃതര്‍ അറിയിച്ചു.

No comments:

Post a Comment