Monday, October 21, 2013

പി സി ജോര്‍ജും മകനും വേട്ടയാടുന്നുവെന്ന് ഇന്ദുലേഖയും കുടുംബവും

സത്യജ്വാല മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പേരില്‍ ചീഫ് വിപ്പ് പി സി ജോര്‍ജും മകന്‍ ഷോണ്‍ ജോര്‍ജും വേട്ടയാടുന്നുവെന്ന് ചര്‍ച്ച് ആക്ട് പ്രവര്‍ത്തക ഇന്ദുലേഖ ജോസഫും കുടുംബവും. തങ്ങള്‍ക്ക് ആപത്ത് സംഭവിച്ചാല്‍ പി സി ജോര്‍ജും മകനുമാകും ഉത്തരവാദികളെന്ന് ഇന്ദുലേഖയും അമ്മ അലോഷ്യയും അച്ഛന്‍ പ്രൊഫ. ജോസഫ് വര്‍ഗീസും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ലേഖനം പ്രസിദ്ധീകരിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ ഈരാറ്റുപേട്ടയിലെ തങ്ങളുടെ മൂന്നുനില കെട്ടിടത്തിനുമുന്നില്‍ റോഡ് വീതികൂട്ടാനെന്ന പേരില്‍ ഷോണ്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ നാലടി താഴ്ചയില്‍ കുഴിയുണ്ടാക്കി. എന്നാല്‍ സമീപത്തൊന്നും കുഴിയെടുക്കാതെ ഈ കെട്ടിടത്തിനുമുന്നില്‍ മാത്രമാണ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴിയെടുത്തത്. ഇതു ചോദ്യംചെയ്തപ്പോള്‍ റോഡ് വീതികൂട്ടാന്‍ ഭൂമി ഏറ്റെടുക്കുകയാണെന്നും താനാണ് കരാറുകാരനെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. പൊലീസിലോ പഞ്ചായത്ത് അധികൃതരോടോ പരാതിപ്പെട്ടാല്‍ ഫലമില്ല. ഷോണ്‍ ജോര്‍ജിനെതിരെ കോടതിയെ സമീപിക്കും. ചര്‍ച്ച് ആക്ട് നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ സത്യജ്വാല മാസികയില്‍ പ്രൊഫ. ജോസഫ് വര്‍ഗീസ് "ചൊറിയിച്ചറിയിക്കണം" എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനമാണ് പ്രകോപനത്തിനു കാരണം. സഭയും കേരള കോണ്‍ഗ്രസും ചര്‍ച്ച് ആക്ടിനോടും ഇതിനായി പ്രവര്‍ത്തിക്കുന്നവരോടും കാണിക്കുന്ന അനീതിയെക്കുറിച്ച് ലേഖനത്തില്‍ പരാമര്‍ശമുണ്ട്. ചര്‍ച്ച് ആക്ട് പ്രവര്‍ത്തനത്തിന്റെ പേരില്‍ പി സി ജോര്‍ജ് മുമ്പും ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും കുടുംബം ആരോപിച്ചു.

deshabhimani

No comments:

Post a Comment