Sunday, October 20, 2013

രാഘവന്‍ മാസ്റ്റര്‍ ഇനി ഓര്‍മ്മ; സിനിമോലോകം അവഗണിച്ചു

കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ സംഗീത സംവിധായകന്‍ കെ രാഘവന്‍ മാസ്റ്ററുടെ മൃതദേഹം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ തലശേരി സെന്റിനറി പാര്‍ക്കില്‍ സംസ്കരിച്ചു. സാംസ്കാരിക മന്ത്രി കെ സി ജോസഫ് സംസ്കാര ചടങ്ങില്‍ പങ്കെടുത്തു. ജഗന്നാഥ ക്ഷേത്രത്തിനടുത്ത വസതിയില്‍ നിന്ന് വിലാപയാത്രയായി കൊണ്ടുവന്ന മൃതദേഹം പകല്‍ 11 മുതല്‍ ഒന്നുവരെ തലശേരി ബിഇഎംപി സ്കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചു.

സമൂഹത്തിന്റെ നാനാതുറകളിലുള്ള നൂറുകണക്കിന് പേര്‍ രാഘവര്‍ മാസ്റ്റര്‍ക്ക് അന്തിമോപചാരമര്‍പ്പിക്കാനെത്തി. അതേമസയം മലയാള സിനിമാ ലോകം രാഘവന്‍ മാസ്റ്ററെ അവഗണിച്ചതായി പരാതിയുയര്‍ന്നു. രാഘവന്‍ മാസ്റ്ററുടെ മൃതദേഹം കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനും മലയാള സിനിമാസംഗീത രംഗത്തുനിന്ന് സംവിധായകന്‍ രഞ്ജിത് അല്ലാതെ കാര്യമായി ആരും എത്താതിരുന്നത് വിമര്‍ശനത്തിനിടയാക്കി. നടന്‍ അനൂപ് ചന്ദ്രനാണ് അഭിനേതാക്കളുടെ സംഘടനയായി അമ്മയ്ക്ക് വേണ്ടി മൃതദേഹത്തില്‍ റീത്ത് സമര്‍പ്പിച്ചത്.

ദൂരക്കൂടുതലുള്ളതുകൊണ്ടാണ് തലശേരിയില്‍ എത്താതിരുന്നതെന്നും അത് രാഘവന്‍ മാഷോടുള്ള അനാദരവായി കാണരുതെന്നും അമ്മ പ്രസിഡന്റ് ഇന്നസെന്റ് പ്രതികരിച്ചു. രാഘവന്‍ മാസ്റ്ററെ സിനിമാലോകം അനാദരിച്ചത് ശരിയായില്ലെന്ന് സംവിധാനയകന്‍ രഞ്ജിത് അഭിപ്രായപ്പെട്ടു.

മലയാള സിനിമ സംഗീത രംഗത്തുള്ളവര്‍ അപമാനിച്ചതിനു തുല്യമാണിതെന്ന് മാസ്റ്ററുടെ മകന്‍ മുരളീധരനും നാട്ടുകാരും പറഞ്ഞു. രാഘവന്‍ മാസ്റ്റര്‍ ജനങ്ങള്‍ക്കിടയില്‍ ജീവിക്കുമെന്നും അദ്ദേഹത്തിന്റെ മകന്‍ പ്രതികരിച്ചു. താരങ്ങളോ സംഗീത ലോകത്തെ ആളുകളോ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്താതിരുന്നത് കടുത്ത അനാദരവാണെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment