Friday, March 5, 2021

സ്വപ്നയുടെ മൊഴിയിൽ തെളിവൊന്നുമില്ലെന്ന് സമ്മതിച്ച് കസ്റ്റംസ്

സത്യവാങ്മൂലത്തിലെ എട്ടാമത്തെ പേജിൽ പത്താമത്തെ പോയിന്റായി ഇത് വ്യക്തമാക്കുന്നു.

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ സ്വപ്ന സുരേഷ് നൽകിയ മൊഴിക്ക് തങ്ങളുടെ കയ്യിൽ തെളിവൊന്നും ഇല്ലെന്ന് കസ്റ്റംസ്. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ തന്നെയാണ് കസ്റ്റംസ് ഇക്കാര്യം വ്യക്തമാക്കുന്നത്. സത്യവാങ്മൂലത്തിലെ എട്ടാമത്തെ പേജിൽ പത്താമത്തെ പോയിന്റായി ഇത് വ്യക്തമാക്കുന്നു.

അതായത് സ്വപ്നയ്ക്ക് മാത്രം അറിവുള്ള കാര്യമാണ് ഈ രഹസ്യമൊഴിയായി നൽകിയത്. ഇത് സംബംന്ധിക്കുന്ന തെളിവുകൾ ഹാജരാകേണ്ടത് സ്വപ്നയാണ് എന്നാണ് കസ്റ്റംസ് പറയുന്നത്. അതായത് കസ്റ്റംസിന്റെ കയ്യിൽ തെളിവുകൾ ഒന്നുമില്ല, സ്വപ്നയുടെ അടുത്ത് ഉണ്ടെങ്കിൽ ഉണ്ട്.

കേരളത്തിലെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സ്‌പീക്കർക്കും എതിരായ ഒരു മൊഴിയെ കുറിച്ച് കസ്റ്റംസ് തന്നെ സത്യസന്ധതമായി പറഞ്ഞിരിക്കുന്നു. കസ്റ്റംസിന് താല്പര്യമില്ല എന്ന് മാത്രമല്ല മറ്റാരുടെയോ താത്പര്യപ്രകാരമാണ് മൊഴി വന്നിരിക്കുന്നത് എന്ന് ചുരുക്കം.

അതിനേക്കാൾ രസകരമായ കാര്യം മൂന്ന് ഏജൻസികൾ മാറി മാറി ചോദ്യം ചെയ്തിട്ടും സ്വപ്നയിൽ നിന്നും കിട്ടാത്ത ഒരു മൊഴിയെ 164 ആയി അതായത് രഹസ്യമൊഴിയായി പുറത്ത് വന്നത് എന്ന് കാണണം.28 /07 /2020 മുതൽ 1 /08 /2020 വരെ സ്വപ്ന കസ്റ്റംസിന്റെ കസ്റ്റഡിയിലായിരുന്നു.

5 /8 /2020 മുതൽ 17 /8 /2020 വരെ സ്വപ്നയെ ചോദ്യം ചെയ്തത് ഇ ഡി ആയിരുന്നു. 22 /9 /2020 മുതൽ 25 /09 /2020 വരെ സ്വപ്ന എൻ ഐ എ കസ്റ്റഡിയിലായിരുന്നു.25 /11 /2020 മുതൽ 8 /12 /2020 വരെ വീണ്ടും കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്.അതായത് 32 ദിവസം പൂർണമായും അന്വേഷണ ഏജൻസികളുടെ കസ്റ്റഡിയിലായിരുന്നു സ്വപ്ന.

    സത്യവാങ്മൂലത്തിലെ എട്ടാമത്തെ പേജിൽ പത്താമത്തെ പോയിന്റായി ഇത് വ്യക്തമാക്കുന്നു.

-It may kindly be noticed that most of the facts revealed in the statement are matters which are exclusively within the personal knowledge of the 1st respondent and can be tendered as evidence in appropriate proceedings only by her-

ഇതിനിടയിൽ കസ്റ്റംസും ഇ ഡി യും ജയിലിൽ എത്തിയും സ്വപ്നയെ ചോദ്യം ചെയ്തു. കസ്റ്റഡിയിൽ നിന്നും കിട്ടാത്ത മൊഴി രഹസ്യ മൊഴിയായി വന്നത് എങ്ങനെ എന്ന ചോദ്യം രാഷ്ട്രീയ വൃത്തങ്ങൾ ഇതിനോടൊകം ഉയർത്തി കഴിഞ്ഞു. ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിച്ച കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കോടതിയും ഇതേ അഭിപ്രായം നേരത്തെ പങ്ക് വെച്ചിരുന്നു.

മുഖ്യമന്ത്രിയുടെ പേര് പറയാൻ തന്നെ നിർബന്ധിക്കുന്ന എന്ന സ്വപ്നയുടെ ശബ്ദസന്ദേശം പുറത്ത് വന്നിരുന്നു അതിനു പുറമെ ചോദ്യം ചെയ്യലിൽ തന്നെ പീഡിപ്പിക്കുന്നു എന്ന് സ്വപ്ന കോടതിയിൽ പറഞ്ഞിരുന്നു. എല്ലാം കൂട്ടി വായിച്ചാൽ അന്വേഷണ ഏജൻസികളുടെ വഴിവിട്ട നീക്കങ്ങൾ മനസിലാകും.

-അനിരുദ്ധ് പി.കെ-

courtesy: nerariyan.com

No comments:

Post a Comment