Wednesday, September 4, 2013

പെന്‍ഷന്‍ഫണ്ടും ചൂതാട്ടത്തിന്

സ്വാതന്ത്ര്യപൂര്‍വകാലംമുതല്‍ രാജ്യത്തെ ജീവനക്കാര്‍ അനുഭവിച്ചുവന്ന പെന്‍ഷന്‍ അവകാശങ്ങള്‍ പൂര്‍ണമായും തട്ടിയെടുക്കുന്ന പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റിക്ക് നിയമസാധുത നല്‍കുന്ന പിഎഫ്ആര്‍ഡിഎ ബില്‍ 2011ന് ലോക്സഭയുടെ അംഗീകാരം. ജീവനക്കാരുടെ പെന്‍ഷന്‍തുകയത്രയും ഓഹരിക്കമ്പോളത്തിന്റെ ചൂതാട്ടത്തിന് എറിഞ്ഞുകൊടുക്കുന്ന ബില്ലിന് സിപിഐ എം കക്ഷിനേതാവ് ബസുദേവ് ആചാര്യ അടക്കമുള്ളവര്‍ അവതരിപ്പിച്ച ഭേദഗതികള്‍ വോട്ടിങ്ങിലൂടെയും ശബ്ദവോട്ടോടെയും സഭ തള്ളി. ഇടതുപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പ് മറികടന്ന് പ്രധാനപ്രതിപക്ഷമായ ബിജെപിയുടെകൂടി പിന്തുണയോടെയാണ് ലോക്സഭ പാസാക്കിയത്.

തൃണമൂല്‍ കോണ്‍ഗ്രസ് ബില്ലിനെ എതിര്‍ത്തപ്പോള്‍ ബസുദേവ് ആചാര്യ അവതരിപ്പിച്ച ഒരു ഭേദഗതിക്ക് ബിജെപിയിലെ ഒരംഗത്തിന്റെ പിന്തുണയും ലഭിച്ചു. പെന്‍ഷന്‍പദ്ധതി ഇന്‍ഷുറന്‍സുമായി ബന്ധിപ്പിക്കുമ്പോള്‍ ഇന്‍ഷുറന്‍സിലെ വിദേശനിക്ഷേപ പരിധി പെന്‍ഷന് ബാധകമാക്കരുതെന്ന ബിജെഡി അംഗം ഭര്‍തൃഹരി മഹ്താബിന്റെ ഭേദഗതിയും വോട്ടിനിട്ട് തള്ളി. രാജ്യസഭകൂടി പാസാക്കുന്നതോടെ ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരമാകും. ജീവനക്കാര്‍ വിരമിക്കുമ്പോഴുള്ള ശമ്പളത്തിന്റെ പകുതി തുക പെന്‍ഷനായി ലഭിക്കുന്നതും പെന്‍ഷനര്‍ മരിച്ചാല്‍ കുടുംബത്തിന് പെന്‍ഷന്‍ ലഭിക്കുന്നതും അടക്കമുള്ള സാമൂഹ്യ സുരക്ഷാമാര്‍ഗങ്ങള്‍ ഇല്ലാതാക്കാനുള്ള പത്തുവര്‍ഷമായുള്ള നീക്കങ്ങള്‍ക്കാണ് ഇതോടെ നിയമപരമായ അംഗീകാരമായത്. 2003ല്‍ എന്‍ഡിഎ സര്‍ക്കാരാണ് പുതിയ പെന്‍ഷന്‍പദ്ധതി ആവിഷ്കരിച്ചത്. ഒന്നാം യുപിഎ സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിച്ച കാലം മുതല്‍ ഈ ബില്ലിനെ ഇടതുപക്ഷം ചെറുത്തുവരികയായിരുന്നു.

deshabhimani

No comments:

Post a Comment