Wednesday, October 16, 2013

തിരുവഞ്ചൂരിനെതിരെ പി സി ജോര്‍ജിന്റെ കഥ

ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മുഖ്യമന്ത്രിക്കുമെതിരെ വ്യംഗ്യ വിമര്‍ശനവുമായി ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ കഥ. സ്വന്തം ബ്ലോഗിലാണ് "സൈന്യാധിപനും ദല്ലാള്‍ കുമാരനും" എന്ന പേരിലുള്ള കഥ. വ്യവഹാര ദല്ലാള്‍ ടി ജി നന്ദകുമാറിനെയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും കഥാപാത്രങ്ങളാക്കിയുള്ളകഥ അവസാനിപ്പിക്കുന്നത് ഇങ്ങനെ:

എന്നാല്‍ രാജാക്കന്മാര്‍ മാറിമറിഞ്ഞു. ധര്‍മ്മം, നീതി, നിഷ്ഠ, ജനനന്മ, രാജ്യപുരോഗതി, രാജ്യതരന്തം ഇതിനൊന്നും വലിയ വില കല്‍പ്പിക്കാത്ത നവീന രാജാക്കന്മാര്‍...അവര്‍ക്കിടയില്‍ നിന്നുകൊണ്ട് സൈന്യാധിപന്‍ ഇപ്പോഴും പരമ്പുകുത്തി പന്തം അകത്തേക്കും പുറത്തേക്കും വലിച്ചുകൊണ്ടേയിരികുന്നു... എന്തുവന്നാലും തലപോകില്ലെന്ന ഉറപ്പോടെ.

കഥയുടെ പൂർണരൂപം ഇവിടെ

പി സി ജോര്‍ജിനെ നിയന്ത്രിക്കണം: ചെന്നിത്തല

തിരു: പി സി ജോര്‍ജിനെ നിയന്ത്രിക്കണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ്ചെന്നിത്തല ആവശ്യപ്പെട്ടു. ജോര്‍ജിനെ കെ എം മാണി നിയന്ത്രിക്കണം. എസ് വരദരാജന്‍ നായരെ കുറിച്ച് പറഞ്ഞത് കോണ്‍ഗ്രസിനെ അപമാനിക്കുന്നതിന് തുല്യമാണെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിയാകേണ്ടിയിരുന്ന എസ്. വരദരാജന്‍ നായരെ ധനകാര്യമന്ത്രിയാക്കി ഒതുക്കിയതിനു പിന്നില്‍ എ.കെ. ആന്റണിയുടെ നീക്കങ്ങളായിരുന്നുവെന്നാണ് ഗവ. ചീഫ് വിപ്പ് പി. സി. ജോര്‍ജ് ആരോപിച്ചത്. എന്തിന് അങ്ങനെ ചെയ്തുവെന്ന് ഈ വൈകിയ വേളയിലെങ്കിലും ആന്റണി തുറന്നു പറയണമെന്നും വരദരാജന്‍ നായര്‍ സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിച്ച 24-ാമത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത ജോര്‍ജ് ആവശ്യപ്പെട്ടിരുന്നു. അന്തരിച്ച് 24 കൊല്ലമായിട്ടും വരദരാജന്‍ സാറിനൊരു സ്മാരകം പണിയാന്‍ കോണ്‍ഗ്രസ് മുന്‍കൈ എടുത്തില്ല. എന്തിനും ട്രസ്റ്റ് ഉണ്ടാക്കാന്‍ ഓടി നടക്കുന്ന രമേശ് ചെന്നിത്തല എന്തുകൊണ്ട് വരദരാജന്‍ സാറിനെ ഓര്‍മ്മിക്കുന്നില്ലെന്നും ചോദിച്ചിരുന്നു.

എന്നാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ മറന്നുപോകുന്നതുകൊണ്ടാണ് പലതും ഓര്‍മിപ്പിക്കേണ്ടിവരുന്നതെന്ന് പി സി ജോര്‍ജ് പ്രതികരിച്ചു. അത് ഇനിയും പറയുമെന്നും ജോര്‍ജ് പറഞ്ഞു

നൂറ് രൂപ കിട്ടിയാല്‍ 80ഉം പോക്കറ്റിലിടുന്നവരാണ് കോണ്‍ഗ്രസുകാരെന്ന് ജോര്‍ജ്

തിരു: പി സി ജോര്‍ജിനെ മാണി നിയന്ത്രിക്കണമെന്ന കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ പത്രക്കുറിപ്പിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് ജോര്‍ജ് വീണ്ടും രംഗത്ത്. 100 രൂപ കയ്യില്‍ കിട്ടിയാല്‍ 80 രൂപയും സ്വന്തം പോക്കറ്റിലിടുന്നവരാണ് കോണ്‍ഗ്രസ് നേതാക്കളെന്ന് ജോര്‍ജ് പറഞ്ഞു. ആര്യാടന്‍ മുഹമ്മദിനേക്കാള്‍ നല്ല വൈദ്യുതി മന്ത്രി പിണറായി വിജയനാണെന്നും കഴിഞ്ഞ രണ്ടര വര്‍ഷം ആര്യാടന്‍ ഒന്നും ചെയ്തിട്ടില്ലെന്നും ജോര്‍ജ് പറഞ്ഞു.

പ്രതിരോധമന്ത്രി എ കെ ആന്റണി കഴിഞ്ഞ എല്‍ഡിഎഫ് മന്ത്രിസഭയിലെ വ്യവസായ മന്ത്രിയായിരുന്ന എളമരം കരീമിനെ പുകഴ്ത്തിയപ്പോള്‍ കോണ്‍ഗ്രസുകാര്‍ എവിടെയായിരുന്നുവെന്നും ജോര്‍ജ് ചോദിച്ചു. വഴിനീളെ നടന്ന് അടിവാങ്ങുന്ന ആളാണ് കോണ്‍ഗ്രസ് വക്താവ് രാജ്മോഹന്‍ ഉണ്ണിത്താനെന്നും തന്റെ വായടപ്പിക്കാമെന്ന് ആരും കരുതേണ്ടെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

deshabhimani

No comments:

Post a Comment