Saturday, April 27, 2013

ചുവര്‍ചിത്ര നഗര പദ്ധതി മതപ്രീണനത്തിനെന്ന്


ലളിതകലാ അക്കാദമി കോട്ടയത്ത് നടത്താന്‍ പോകുന്ന ചുവര്‍ചിത്ര രചന മത പ്രീണനത്തിനും അഴിമതിക്കും വേദിയാക്കുന്നതായി ആക്ഷേപം. രണ്ട് കോടിയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചത്. അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലാത്ത ക്ഷേത്രചുവരില്‍ പുരാണകഥകളെ ആസ്പദമാക്കി വരയ്ക്കുന്ന ചിത്രങ്ങള്‍ ഒരു വിഭാഗത്തിനേ കാണാന്‍ കഴിയൂ. കോട്ടയത്തെ ഒരു പത്രസ്ഥാപനത്തിലും ചിത്രം വരയ്ക്കുന്നുണ്ട്. അവിടെയും പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. അക്കാദമി കണ്ടെത്തിയ ചില പള്ളികള്‍ പിന്മാറുകയും ചെയ്തു. സ്വാഭാവികമായും ചില സ്വകാര്യവ്യക്തികളുടെ ആസ്ഥാനങ്ങളിലേക്ക് ഇതുമാറും എന്നാണ് ആക്ഷേപം ഉയരുന്നത്.

ചുവര്‍ചിത്രത്തിന് പ്രകൃതി വര്‍ണങ്ങള്‍ ഉണ്ടാക്കുന്ന പ്രാഥമിക നടപടിതന്നെ വരേണ്യവല്‍ക്കരിച്ചുവെന്നാണ് മറ്റൊരു ആക്ഷേപം. ഇതിന് പിന്നില്‍ ആര്‍എസ്എസ് ആണ്. വര്‍ഷങ്ങളായി ചിത്രകലാരംഗത്ത് പ്രവര്‍ത്തിക്കുന്നവരെ ഒഴിവാക്കി ചിത്രകലയുമായി ഒരുബന്ധവുമില്ലാത്തവരുടെ താല്‍പര്യമാണ് നടപ്പായത്. ഇത് അക്കാദമിയുടെ ഫണ്ട് ചിലരുടെ കൈയിലെത്തിക്കാനുള്ള നീക്കമാണെന്ന് റവലൂഷണറി കള്‍ച്ചറല്‍ ഫോറം കണ്‍വീനര്‍ ശശിക്കുട്ടന്‍ വാകത്താനം ആരോപിച്ചു. യഥാര്‍ഥത്തില്‍ അക്കാദമി നടത്താന്‍ പോകുന്നത് മത പ്രീണനമാണ്. അതിനെതിരെ ചിത്രകാരന്മാരെ അണിനിരത്തി സമാന്തര ചിത്രരചന സംഘടിപ്പിക്കുമെന്നും ശശിക്കുട്ടന്‍ അറിയിച്ചു.

deshabhimani 270413

No comments:

Post a Comment