Monday, April 29, 2013

അട്ടപ്പാടി: സര്‍ക്കാര്‍ നിലപാട് ശരിയല്ല- ചെന്നിത്തല

ശിശുമരണങ്ങള്‍ മാധ്യമസൃഷ്ടിയെന്ന്

പാലക്കാട്: അട്ടപ്പാടിയില്‍ കുട്ടികള്‍ മരിച്ചത് പോഷകാഹാരക്കുറവുകൊണ്ടല്ലെന്നും ഭരണത്തെ മോശമാക്കാന്‍ ചിലര്‍ നടത്തുന്ന പ്രചാരണം മാത്രമാണെന്നും അട്ടപ്പാടിയിലെ പഞ്ചായത്ത് പ്രസിഡന്റുമാര്‍. പുതൂര്‍, ഷോളയൂര്‍ പഞ്ചായത്ത് പ്രസിഡന്റുമാരടങ്ങുന്ന സംഘമാണ് മാധ്യമങ്ങള്‍ക്കുമുന്നില്‍ കെപിസിസി പ്രസിഡന്റ് ചെന്നിത്തലയോട് കുട്ടികളുടെ മരണം കെട്ടുകഥയാണെന്ന രീതിയില്‍ വിശദീകരിച്ചത്.

കേരളയാത്രയുടെ ഭാഗമായി പാലക്കാട്ടെത്തിയ ചെന്നിത്തല മണിക്കൂറുകളോളം പാലക്കാട് ഗസ്റ്റ് ഹൗസിലുണ്ടായിട്ടും അട്ടപ്പാടിയില്‍ പോകാതിരുന്നതും വിവാദമായി. കുട്ടികള്‍ പോഷകാഹാരക്കുറവിനെത്തുടര്‍ന്ന് മരിച്ചതായി മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്ഭഭരണത്തെ മോശമായി കാണിക്കാനാണെന്നും ഗര്‍ഭകാലത്ത്ഭഭക്ഷണം, വിശ്രമം എന്നിവ സ്ത്രീകള്‍ക്ക് ലഭിക്കാത്തതാണ് നവജാതശിശുക്കളുടെ മരണകാരണമെന്നും പുതൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മരുതി സുരേഷ് പറഞ്ഞു. ഇടതുപക്ഷമാണ് ആവശ്യമില്ലാത്ത പ്രശ്നങ്ങളുണ്ടാക്കുന്നതെന്നായിരുന്നു ഷോളയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി മുരുകന്റെ വിശദീകരണം.

അട്ടപ്പാടി: സര്‍ക്കാര്‍ നിലപാട് ശരിയല്ല- ചെന്നിത്തല

പാലക്കാട്: അട്ടപ്പാടിയില്‍ മരിച്ച 31 കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് ശരിയല്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. പറമ്പിക്കുളം വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെയും ചെന്നിത്തല വിമര്‍ശിച്ചു. കേരളയാത്രയുടെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തിലാണ് രമേശ് ചെന്നിത്തല ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്.

അട്ടപ്പാടിയിലെ കുറുമ്പ പാക്കേജ് താന്‍ കഴിഞ്ഞ ജൂണില്‍ പ്രഖ്യാപിച്ചതാണ്. അതു വേഗത്തിലാക്കുമെന്നേ സര്‍ക്കാര്‍ പറഞ്ഞിട്ടുള്ളൂ. അട്ടപ്പാടിക്കുള്ള ആരോഗ്യപാക്കേജ് നടപ്പാക്കാന്‍ നടപടിയും പദ്ധതികളില്‍ കര്‍ശന നിരീക്ഷണവുമുണ്ടാകണം-ചെന്നിത്തല പറഞ്ഞു.

പറമ്പിക്കുളം-ആളിയാര്‍ കരാറനുസരിച്ച് 7.25 ടിഎംസി വെള്ളം തമിഴ്നാട്ടില്‍നിന്ന് കേരളത്തിന് കിട്ടേണ്ടതാണ്. വരള്‍ച്ചക്കുമുമ്പുതന്നെ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമായിരുന്നു. ഭവാനിപ്പുഴയിലെ അട്ടപ്പാടി വാലി ജലസേചന പദ്ധതിക്ക് കേന്ദ്രപരിസ്ഥിതി വകുപ്പില്‍നിന്ന് അംഗീകാരം വാങ്ങുന്നതിലും സര്‍ക്കാര്‍ വീഴ്ച വരുത്തി. എന്‍എസ്എസ് കൈയൊഴിഞ്ഞാല്‍ രമേശ് ചെന്നിത്തല തെക്കു വടക്കു നടക്കേണ്ടി വരുമെന്ന ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായരുടെ പ്രസ്താവനയോടു പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. എന്‍എസ്എസും എസ്എന്‍ഡിപിയും യുഡിഎഫിന്റെ ഘടകകക്ഷികളൊന്നുമല്ല. പരാതികളുണ്ടെങ്കില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ചെന്നിത്തല പറഞ്ഞു.

deshabhimani 290413

No comments:

Post a Comment