Sunday, March 31, 2013

ജനറിക് മരുന്നുകളുടെ വിതരണം താളംതെറ്റി


സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികള്‍ വഴിയുള്ള ജനറിക് മരുന്നുകളുടെ വിതരണം താളംതെറ്റുന്നു. ആവശ്യത്തിന് മരുന്നില്ലാത്തതും ജീവനക്കാരില്ലാത്തതുമാണ് ഇതിന് കാരണം. അഞ്ചു മെഡിക്കല്‍ കോളേജുകള്‍ വഴിയും തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജനറല്‍ ആശുപത്രികള്‍ വഴിയുമുള്ള ജനറിക് മരുന്നുകളുടെ ആദ്യഘട്ടം വിതരണത്തിലാണ് പ്രതിസന്ധി ഒഴിയാതെ തുടരുന്നത്. 524 ഇനം അത്യാവശ്യമരുന്നുകളും 324 ഇനം റേഷനിങ് മരുന്നുകളും 100ലധികം ക്യാന്‍സര്‍ മരുന്നുകളും ഉള്‍പ്പെടെ ആയിരത്തോളം മരുന്നുകളാണ് സൗജന്യമായി രോഗികള്‍ക്ക് നല്‍കിയിരുന്നത്.

ആശുപത്രികള്‍ ആവശ്യപ്പെടുന്നതിനനുസരിച്ച് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനാണ് മരുന്നുകള്‍ എത്തിക്കുന്നത്. സൗജന്യമായി കൂടുതല്‍ മരുന്നുകള്‍ വിതരണം ചെയ്യാന്‍ തുടങ്ങിയതോടെ ആശുപത്രികളിലെ ഒ പിയിലെത്തുന്ന രോഗികളുടെ എണ്ണം കൂടി. എന്നാല്‍ അതിനനുസരിച്ച് മരുന്ന് നല്‍കാന്‍ കഴിയുന്നില്ല. ആശുപത്രികള്‍ ആവശ്യപ്പെടുന്ന സമയത്ത് ആവശ്യമായ മരുന്നുകള്‍ എത്തിച്ചുകൊടുക്കാന്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന് കഴിയാത്തതിനാലാണ് മരുന്നുവിതരണം തടസ്സപ്പെടുന്നത്.

deshabhimani

No comments:

Post a Comment