Saturday, October 19, 2013

കേന്ദ്രമന്ത്രിയുടെ വാദം ഞെട്ടിപ്പിക്കുന്നത്: പിബി

കല്‍ക്കരി കുംഭകോണക്കേസില്‍ ഉള്‍പ്പെട്ട ഹിന്‍ഡാല്‍കോ ചെയര്‍മാന്‍ നിരപരാധിയാണെന്ന കേന്ദ്ര വാണിജ്യമന്ത്രി ആനന്ദ് ശര്‍മയുടെ വാദം ഞെട്ടിക്കുന്നതാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.

വന്‍ ബിസിനസുകാരെ സംരക്ഷിക്കാനും കേസിനെ സ്വാധീനിക്കാനും സിബിഐയെ ഭയപ്പെടുത്താനുമുള്ള ശ്രമമാണിത്. കല്‍ക്കരി മേഖലയിലെ അഴിമതിയുടെ മൂലകാരണമായ സ്വകാര്യവല്‍ക്കരണത്തെയാണ് മന്ത്രി ഇതിലൂടെ ന്യായീകരിച്ചത്. ഹിന്‍ഡാല്‍കോ ചെയര്‍മാനും മുന്‍ കല്‍ക്കരി സെക്രട്ടറിക്കുമെതിരെ സിബിഐ എഫ്ഐആര്‍ ഫയല്‍ ചെയ്തത് കല്‍ക്കരി പാടങ്ങള്‍ അനുവദിച്ചതിനെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമാണ്. ചില കമ്പനികള്‍ക്ക് വന്‍തോതില്‍ ലാഭം കൊയ്യാന്‍ വേണ്ടി പ്രകൃതിവിഭവങ്ങള്‍ ഇത്തരത്തില്‍ നിയമവിരുദ്ധമായി കൈമാറുന്നതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാണ് സിപിഐ എം ആവശ്യപ്പെടുന്നത്. പ്രധാനമന്ത്രി കല്‍ക്കരി വകുപ്പിന്റെ ചുമതല വഹിക്കുമ്പോഴാണ് ഈ ഇടപാട് നടന്നിരിക്കുന്നത്. അതിനാല്‍ അക്കാര്യവും അന്വേഷിക്കണം. സിബിഐ അതിന്റെ അന്വേഷണം പൂര്‍ണമായും നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്നും പിബി പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment