Monday, November 11, 2013

ബിജെപി നേതാവിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച സ്ത്രീ കൊല്ലപ്പെട്ടു

ബിലാസ്പുര്‍: ഛത്തീസ്ഗഡിലെ മുന്‍മന്ത്രിയായ ബിജെപി നേതാവിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച സ്ത്രീയെ വെന്തു മരിച്ച നിലയില്‍ കണ്ടെത്തി. മുന്‍മന്ത്രിയും ബിലാസ്പുര്‍ ജില്ലയിലെ മസ്തുരി മണ്ഡലത്തില്‍നിന്നുള്ള സ്ഥാനാര്‍ഥിയുമായ കൃഷ്ണമൂര്‍ത്തി ബന്ധിക്കെതിരെ ആരോപണമുന്നയിച്ച് മണിക്കൂറുകള്‍ക്കകമാണ് ഇവര്‍ കൊല്ലപ്പെട്ടത്.

തിങ്കളാഴ്ച നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തിന് ഛത്തീസ്ഗഢ് ഒരുങ്ങവെയാണ് പ്രമുഖ നേതാവിനെതിരെയുള്ള ലൈംഗികാരോണത്തില്‍ ബിജെപി കുടുങ്ങിയത്. ബന്ധിയുടെ അടുത്ത സുഹൃത്തും മുന്‍ ജഡ്ജിയുമായ ആര്‍ ആര്‍ ഭരദ്വാജിന്റെ വീട്ടിലാണ് സ്ത്രീയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭരദ്വാജ് തന്നെ ബലാത്സംഗം ചെയ്യുകയും പിന്നീട് ബന്ധിക്ക് പരിചയപ്പെടുത്തുകയുമായിരുന്നെന്നും സ്ത്രീ വാര്‍ത്താ സമ്മേളനം നടത്തി പറഞ്ഞിരുന്നു. തന്റെയും മക്കളുടെ മുഴുവന്‍ കാര്യങ്ങളും നോക്കിക്കൊള്ളുമെന്ന ഭരദ്വാജ് ഉറപ്പു നല്‍കിയെന്നും പിന്നീട് ബന്ധി തന്നെ പലര്‍ക്കും കാഴ്ചവച്ചെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോട്വാലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയ ശേഷം നടത്തിയ വാര്‍ത്താസമ്മേളനം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭരദ്വാജിനെയും മകനെയുംഅറസ്റ്റ് ചെയ്തു. എന്നാല്‍, ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന് ബന്ധി പ്രതികരിച്ചു.

deshabhimani

No comments:

Post a Comment