Saturday, November 2, 2013

മന്ത്രി അടൂര്‍ പ്രകാശിനും സംഘത്തിനും വിദേശയാത്രയ്ക്ക് ചെലവ് 70 ലക്ഷം

കയര്‍മന്ത്രി അടൂര്‍ പ്രകാശിനും പരിവാരത്തിനും വിദേശയാത്രയ്ക്ക് ചെലവ് 70 ലക്ഷം രൂപ. വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, കയര്‍ ഡയറക്ടര്‍മാരായ കെ മദനന്‍, കെ ആര്‍ അനില്‍ തുടങ്ങിയവരുടെ വിദേശയാത്രകള്‍ക്കാണ് കേരള കയര്‍ മാര്‍ക്കറ്റിങ് കമ്പനിയുടെ ഫണ്ട് ധൂര്‍ത്തടിച്ചത്. ഫോം മാറ്റിങ്സ് എംഡി ബി രാമചന്ദ്രനും ഊരുചുറ്റലിന് ഒപ്പമുണ്ടായിരുന്നു. ചെലവ് കമ്പനി വകയും. മന്ത്രിയുടെ വിദേശസഞ്ചാരം 11 തവണയെങ്കില്‍ കയര്‍ വകുപ്പ് സെക്രട്ടറി ഒട്ടുംകുറച്ചില്ല. 19 തവണ. കയര്‍ ഡയറക്ടര്‍ മദനന്‍ നടത്തിയത് 10 യാത്രയും. മന്ത്രിയും സെക്രട്ടറിയും ഒരുമിച്ച് എട്ടുതവണ സഞ്ചാരം നടത്തി. ഇതെല്ലാം കയറിന്റെയും കയര്‍ ഉല്‍പ്പന്നങ്ങളുടെ വിപണനത്തിന്റെയും പേരിലായിരുന്നു.

അവസാന യാത്ര മുന്‍ സോവിയറ്റ് റിപ്പബ്ലിക്കിന്റെ ഭാഗവും ഇപ്പോള്‍ ഏറ്റവും ദരിദ്രരാജ്യങ്ങളില്‍ ഒന്നുമായ കസാഖ്സ്ഥാനിലേക്ക്. ദുബായ്, ചൈന, ജൊഹന്നാസ്ബര്‍ഗ്, അമേരിക്കന്‍ ഐക്യനാടുകള്‍, ടോക്യോ, സിഡ്നി തുടങ്ങിയ സ്ഥലങ്ങളും മന്ത്രി സന്ദര്‍ശിച്ചു. ദുബായ്, കൊളംബോ, മനില, വിയറ്റ്നാം, തായ്ലന്‍ഡ്, ജര്‍മനി, ആസ്ട്രിയ, നെതര്‍ലന്‍ഡ്്സ്, ഇറ്റലി, ജപ്പാന്‍, ഈസ്റ്റ് ഏഷ്യ, കൊളംബോ, ഫിലിപ്പീന്‍സ്, ഹോങ്കോങ്, ആംസ്റ്റര്‍ഡാം, ഉക്രെയിന്‍, ചൈന തുടങ്ങിയ സ്ഥലങ്ങളിലേക്കായിരുന്നു കെ മദനന്റെ യാത്ര. ദുബായ്, സിംഗപ്പുര്‍, ശ്രീലങ്ക, വിയറ്റ്നാം, തായ്ലന്‍ഡ്, ഇറ്റലി, ജര്‍മനി, നെതര്‍ലന്‍ഡ്സ്, ചൈന, ഫിലിപ്പീന്‍സ്, അമേരിക്കന്‍ ഐക്യനാടുകള്‍, ജൊഹന്നാസ്ബര്‍ഗ്, കസാഖ്സ്ഥാന്‍, ബ്രസീല്‍, ടോക്യോ, സിഡ്നി തുടങ്ങിയ സ്ഥലങ്ങളിലേക്കായിരുന്നു സന്ദര്‍ശനം. ചില സ്ഥലങ്ങളിലേക്ക് ആവര്‍ത്തിച്ച് യാത്ര നടത്തിയിട്ടുണ്ട്. ജൊഹന്നാസ്ബര്‍ഗ്, അമേരിക്കന്‍ ഐക്യനാടുകള്‍, ടോക്യോ, സിഡ്നി, കസാഖ്സ്ഥാന്‍, ചൈന എന്നിവിടങ്ങളിലേക്കായിരുന്നു മന്ത്രിയും സെക്രട്ടറിയും ഒരുമിച്ചുള്ള യാത്ര. കയര്‍ വകുപ്പ് സെക്രട്ടറി 173 ദിവസം വിദേശത്തായിരുന്നുവെങ്കില്‍ മന്ത്രി 72 ദിവസം വിദേശത്തായിരുന്നു

deshabhimani

No comments:

Post a Comment