Thursday, November 7, 2013

മുസ്ലീം സമുദായം അടിച്ചമര്‍ത്തപ്പെടുന്നു: കാരാട്ട്

കോഴിക്കോട്. ഇന്ത്യയിലെ മുസ്ലീം വിഭാഗത്തിലെ വലിയൊരു വിഭാഗം സാമുദായികമായി അടിച്ചമര്‍ത്തപ്പെടുകയാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. "മുഖ്യധാര" മാസിക കോഴിക്കോട് സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കാരാട്ട്. മുസ്ലീം സമുദായത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനായി നിര്‍ദ്ദേശിച്ച സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്  നടപ്പാക്കാന്‍ കേന്ദ്രം ശ്രമിക്കുന്നില്ല. മുസ്ലീം സമുദായത്തിന്റെ ഉന്നമനത്തിനായി രൂപീകരിച്ച രംഗനാഥ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത 10 ശതമാനം സംവരണവും നടപ്പാക്കാനായിട്ടില്ല. വിദ്യാഭ്യാസ , തൊഴില്‍മേഖലകളില്‍ ഇത് ആ സമുദായത്തിന് ഏറെ സഹായകമാകുമായിരുന്നു. ഇതെല്ലാം ഉടനെ നടപ്പാക്കണം.
 
അടിച്ചമര്‍ത്തപ്പെടുന്നവരെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുവാനാണ് സിപിഐ എം ശ്രമിക്കുന്നത്. കേരളം സാമൂഹ്യ, സാമ്പത്തീക, വിദ്യാഭ്യാസമേഖലകളില്‍ മറ്റ് സംസ്ഥാനങ്ങളെക്കാര്‍ ഉയര്‍ന്ന നിലയിലാണ്.അത് ഇവിടെയുള്ള ഇടതുപക്ഷ മതനിരപേക്ഷ അടിത്തറയുടെ ശക്തിയാണ്. എന്നാലിന്ന് രാജ്യത്തെ മതനിരപേക്ഷത ഏറെ വെല്ലുവിളികള്‍ നേരിടുയാണ്. വര്‍ഗീയ ധ്രുവീകരണത്തിനാണ് ഹൈന്ദവ വര്‍ഗീയ ശക്തികള്‍ ശ്രമിക്കുന്നത്. രാജ്യത്തുടനീളം നടക്കുന്ന വര്‍ഗീയ കലാപങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും അഭയാര്‍ത്ഥികളുമാകുകയാണ്. ഉത്തര്‍പ്രദേശിലെ മുസാഫര്‍പൂരിലും ബീഹാറിലും രാജസ്ഥാനിലുമെല്ലാം ഇത്തരം കലാപങ്ങളാണ് നടക്കുന്നത്.

ബിജെപി തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി നരേന്ദ്രമോഡിയെ പ്രഖ്യാപിച്ചിരിക്കയാണ്. അതിനുവേണ്ടിയുള്ള ഹൈന്ദവ വര്‍ഗീയ വാദികളുടെ ശക്തി പ്രകടനമാണ് കലാപങ്ങളായി മാറുന്നത്. ഇതിനെതിരെ നടപടിയെടുക്കാന്‍ കേന്ദ്രം ഭരിക്കുന്ന യുപിഎ സര്‍ക്കാര്‍ മടിക്കുകയാണ്. ജനങ്ങളില്‍നിന്ന് ഒറ്റപ്പെട സര്‍ക്കാറാണ് ഇന്ന് കേന്ദ്രത്തിലുള്ളത്. അഴിമതിയും വിലക്കയറ്റവും തൊഴിലില്ലായ്മയും ജനങ്ങളെ യുപിഎ സര്‍ക്കാരില്‍നിന്നകറ്റിയെന്നും കാരാട്ട് പറഞ്ഞു. മുഖ്യധാര മാസികയുടെ പ്രകാശനം ഗുജറാത്ത് വംശഹത്യയുടെ ജീവിക്കുന്ന രക്തസാക്ഷി കുത്ബുദ്ദീന്‍ അന്‍സാരിക്ക് നല്‍കി പ്രകാശ് കാരാട്ട് നിര്‍വ്വഹിച്ചു.

deshabhimani

No comments:

Post a Comment