മലബാര്‍ ക്യാന്‍സര്‍ സെന്ററിന് ധനസഹായം നല്‍കാമെന്ന ധാരണാപത്രത്തില്‍ ക്ലോസ് ടെന്‍ഡല്‍ ഒപ്പിട്ടത് 1998 ഏപ്രില്‍ 23നാണ്. ഈ ധാരണാപത്രത്തില്‍ ഊര്‍ജ സെക്രട്ടറി ഒപ്പിടുന്നത് ഏപ്രില്‍ 25നും. ഇരു കക്ഷികളും ഒപ്പിടുന്നതോടെ മാത്രമേ ഇത്തരം ധാരണാപത്രം പൂര്‍ത്തിയാകൂ. അതായത്, ധാരണാപത്രം നിലവില്‍ വന്നത് 25ന് മാത്രം. മുന്‍കൂട്ടി തയ്യാറാക്കിയ ധാരണാപത്രത്തില്‍ ഊര്‍ജസെക്രട്ടറി ഒപ്പിട്ടു എന്ന് മാത്രമായിരുന്നു ഇതുവരെ സിബിഐ വാദം. ഇതോടെ കേസിന്റെ നിയമപരമായ നിലനില്‍പ്പിനെ സംബന്ധിച്ച് കോടതിയില്‍നിന്ന് ചോദ്യങ്ങള്‍ ഉയര്‍ന്നു. ഈ ചോദ്യങ്ങളെ മറികടക്കാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമാണ് ഭാഗിക കരാര്‍ എന്ന പുതിയ ഉല്‍പ്പന്നം പടച്ചുവിട്ടത്.
മലബാര്‍ ക്യാന്‍സര്‍ സെന്ററിന് ധനസഹായം നല്‍കാമെന്ന ധാരണാപത്രം കരാര്‍ ആക്കാതെ ലാവ്ലിന്‍കമ്പനിയുമായി ഗൂഢാലോചന നടത്തിയെന്നാണ് സിബിഐ വാദം. എന്നാല്‍, വിവിധ ഏജന്‍സികളില്‍നിന്ന് ധനസമാഹരണം നടത്തി ധനസഹായം നല്‍കാമെന്ന വാഗ്ദാനം കരാര്‍ ആക്കിയാലും ഇല്ലെങ്കിലും പ്രോസിക്യൂഷന്‍ ഇതു സംബന്ധിച്ച് ഉയര്‍ത്തിയ വാദങ്ങള്‍ എങ്ങനെ മുന്നോട്ടു കൊണ്ടുപോകാനാകുമെന്നും കോടതി ആരാഞ്ഞു. ഇതിനെന്ത് നിയമബലം എന്നും കോടതി ചോദിച്ചു. ധാരണാപത്രം കരാര്‍ ആക്കാത്തത് എങ്ങനെ കുറ്റമാകും എന്നതാണ് കോടതി ചോദിച്ചതിന്റെ അന്തഃസത്ത. രണ്ടു ദിവസങ്ങളിലായി ഒപ്പിട്ട ഈ ധാരണാപത്രം യുഡിഎഫ് സര്‍ക്കാര്‍ ഭരിക്കുന്ന കാലയളവില്‍ എട്ടു തവണ പുതുക്കി എന്ന കാര്യം മനഃപൂര്‍വം മാധ്യമങ്ങള്‍ മറച്ചുവച്ചു
deshabhimani
No comments:
Post a Comment