Tuesday, December 3, 2013

നിര്‍ദേശം ലംഘിച്ച 20,000 ഉദ്യോഗസ്ഥരെ ചൈന ശിക്ഷിച്ചു

ബീജിങ്: ഉദ്യോഗസ്ഥമേധാവിത്വവും ചുവപ്പുനാടയും ആഡംബരവും ഒഴിവാക്കാനുള്ള നിര്‍ദേശം ലംഘിച്ച 20,000 ജീവനക്കാര്‍ക്കെതിരെ ചൈന ശിക്ഷാനടപടി സ്വീകരിച്ചു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ ജനറല്‍ സെക്രട്ടറിയായി കഴിഞ്ഞവര്‍ഷം സ്ഥാനമേറ്റ പ്രസിഡന്റ് ഷീ ജിന്‍പിങ്ങിന്റെ നിര്‍ദേശപ്രകാരമാണ് ഉദ്യോഗസ്ഥമേധാവിത്വവും അഴിമതിയും ധൂര്‍ത്തും തടയാന്‍ നടപടി ശക്തമാക്കിയത്.

നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ഭരണതലത്തിലുള്ള നടപടിക്കൊപ്പം പാര്‍ടിതലത്തിലും നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അച്ചടക്കപരിശോധനയ്ക്കുള്ള പാര്‍ടി കേന്ദ്ര കമീഷന്‍ അറിയിച്ചു. നിര്‍ദേശം ലംഘിച്ച് ഔദ്യോഗിക കാര്‍ ദുരുപയോഗംചെയ്തതിനാണ് 5000 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ആഡംബരച്ചടങ്ങുകള്‍ സംഘടിപ്പിച്ചതിനാണ് 903 ഉദ്യോഗസ്ഥരെ ശിക്ഷിച്ചത്. അഴിമതി പടരുന്നത് പാര്‍ടിയുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുമെന്നും ഇത് തടയാന്‍ എല്ലാതലത്തിലും കര്‍ക്കശ നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് ഷീ ജിന്‍പിങ് വ്യക്തമാക്കിയിരുന്നു. അനധികൃതമായി പണം സമ്പാദിക്കാന്‍ പദവി ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്കാണ് പാര്‍ടി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

deshabhimani

No comments:

Post a Comment