Wednesday, May 7, 2014

കുടിലതന്ത്രങ്ങളുടെ പരീക്ഷണശാല

മിഡ്്നാപുര്‍: സ്വാതന്ത്ര്യസമരവിപ്ലവത്തിന്റെ തീജ്വാലകള്‍ ഉയര്‍ന്ന നാടാണ് മിഡ്നാപുര്‍ എന്ന് അറിയപ്പെടുന്ന ബംഗാളിലെ മേദിനിപുര്‍. ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ വിറകൊള്ളിച്ച ധീരപോരാളി ഭഗത്സിങ്ങിന്റെ കര്‍മഭൂമി. തൂക്കിലേറ്റപ്പെട്ട ധീരരക്തസാക്ഷി ഖുദിരാം ബോസിനും വിപ്ലവനായിക മാദംഗനി ഹസറയ്ക്കും ജന്മംനല്‍കിയ നാട്. സ്വാതന്ത്രത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ഇടതുപക്ഷവും അവര്‍ പിന്തുണച്ചവരുമാണ് ഇവിടെനിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. പശ്ചിമബംഗാളിലെ ഏറ്റവും വലിയ ജില്ലയായിരുന്ന മേദിനിപുര്‍ 2002ല്‍ ;കിഴക്കന്‍ മിഡ്നാപുര്‍, പടിഞ്ഞാറന്‍ മിഡ്നാപുര്‍ എന്നീ ജില്ലകളായി തിരിച്ചു. അഞ്ച് ലോക്സഭാമണ്ഡലങ്ങളാണ് രണ്ടിടത്തുമായുള്ളത്.

2009ലെ തെരഞ്ഞെടുപ്പില്‍ മമതയുടെ തൃണമൂല്‍ കിഴക്കന്‍ മിഡ്നാപുരിലെ രണ്ടുസീറ്റും നേടിയപ്പോഴും പടിഞ്ഞാറന്‍ മിഡ്നാപുരിലെ മൂന്നുസീറ്റും ഇടതുമുന്നണി വന്‍ ഭൂരിപക്ഷത്തില്‍&ലവേ;നിലനിര്‍ത്തി. മലയാളിയായ വി കെ കൃഷ്ണമേനോന്‍, പ്രഗത്ഭ പാര്‍ലമെന്റേറിയന്മാരായ ഇന്ദ്രജിത് ഗുപ്ത, ഗീത മുഖര്‍ജി, ഗുരുദാസ് ദാസ്ഗുപത എന്നിവരെ പാര്‍ലമെന്റിലേക്ക് അയച്ച ഖ്യാതിയുണ്ട് മിഡ്നാപുരിന്. ഇന്ദ്രജിത് ഗുപ്ത അഞ്ചുതവണ തുടര്‍ച്ചയായി മിഡ്നാപുരിനെ പ്രതിനിധാനംചെയ്തു. മമതയുടെ അക്രമരാഷ്ട്രീയ പരമ്പരയ്ക്ക് അരങ്ങേറ്റം കുറിച്ചത് മേദിനിപൂരിലാണ്. 1999ല്‍ കേശ്പുരില്‍ തൃണമൂല്‍ അക്രമത്തില്‍നിരവധി സിപിഐ എം പ്രവര്‍ത്തകര്‍ രക്തസാക്ഷികളായി.

കേശ് പുര്‍ പരിപാടിയാണ് പിന്നീട് സംസ്ഥാനമാകെ വ്യാപിപ്പിച്ചത്. അക്രമം ചെറുത്ത് 2006ലെ നിയമസഭാതെരഞ്ഞെടുപ്പിലും ഇടതുമുന്നണി അധികാരത്തിലെത്തിയതോടെ ജനാധിപത്യപരമായി ഇടതുമുന്നണിയെ നേരിടാന്‍ കഴിയില്ലെന്ന് മമത തിരിച്ചറിഞ്ഞു. പശ്ചിമ മിഡ്നാപുരിലെ വനമേഖലകളില്‍ മാവോയിസ്റ്റുകളെ കൂട്ടുപിടിച്ചും പൂര്‍വ മിഡ്നാപുരിലെ നന്ദിഗ്രാമില്‍ മാവോയിസ്റ്റുകള്‍ക്കൊപ്പം വര്‍ഗീയ പിന്തിരിപ്പന്‍ ശക്തികളെയും കൂട്ടുപിടിച്ചുമായിരുന്നു കലാപം. രണ്ടിടത്തും നിരവധി പ്രവര്‍ത്തകരെ കൊന്നൊടുക്കി.ആയിരങ്ങളെ ആട്ടിപ്പായിച്ചു. നൂറുകണക്കിന് പാര്‍ടി ഓഫീസുകള്‍ ;തകര്‍ത്തു. നിരവധി ഓഫീസുകള്‍ പിടിച്ചെടുത്തു. മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചര്യയെ ബോംബുവച്ച് വധിക്കാന്‍വരെ ശ്രമിച്ചു.

2011ല്‍ അധികാരത്തിലെത്തിയ മമത അക്രമം കൂടുതല്‍ രൂക്ഷമാക്കി. ഇവയെല്ലാം ചെറുത്താണ് ഇടതുമുന്നണി ആധിപത്യം നിലനിര്‍ത്താനുള്ള പോരാട്ടം തുടരുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം തൃണമൂല്‍ അക്രമത്തില്‍&ലവേ;പശ്ചിമ മിഡനാപുരില്‍ മൂന്നും കിഴക്കന്‍ മിഡ്നാപുരില്‍&ലവേ; രണ്ടും സിപിഐ എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു.പശ്ചിമ മിഡ്നാപുരില്‍&ലവേ;മിഡ്നാപ്പുര്‍, ഘട്ടാ, ജാര്‍ഗ്രാം എന്നീ മൂന്ന് ലോക്സഭാമണ്ഡലങ്ങളാണ്. മൂന്നിടത്തും 1971 മുതല്‍ തുടര്‍ച്ചയായി സിപിഐ എമ്മും അവര്‍ പിന്തുണച്ച കക്ഷികളും മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്. സിപിഐ ആണ് 1980 മുതല്‍&ലവേ; മിഡ്നാപുര്‍, ഘട്ടാ&ലവേ;(പഴയ പാസ്കുറ) എന്നീ മണ്ഡലങ്ങള്‍ നിലനിര്‍ത്തുന്നത്. ജാര്‍ഗ്രാമില്‍ സിപിഐ എമ്മിനാണ് സീറ്റ്. പ്രബോധ് പാണ്ഡ, സന്തോഷ് റാണെ, ഡോക്ടര്‍ പുലിന്‍ ബിഹാരി ബാസ്കെ എന്നിവരാണ് സ്ഥാനാര്‍ഥികള്‍.

മിഡ്നാപുരിലും ഘട്ടാലിലും സിനിമാതാരങ്ങളെയാണ് മമത ഇറക്കിയത്. പഴയ ബംഗാളി നായിക സന്ധ്യാറായ് മിഡ്നാപുരിലും യുവനായകനായ ദേബ് ഘട്ടാലിലും മത്സരിക്കുന്നു. ജാര്‍ഗ്രാമില്‍ ഉമ സാറയാണ് രംഗത്ത്. ബിജെപിയും കോണ്‍ഗ്രസും മൂന്നിടത്തും മത്സരിക്കുന്നു. മുന്‍ പിസിസി പ്രസിഡന്റ് മനാസ് ഭുനിയ ആണ് ഘട്ടാലില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. എല്ലായിടത്തും ബഹുകോണ മത്സരമാണെങ്കിലും മുഖ്യപോരാട്ടം ഇടതുമുന്നണിയും തൃണമൂലും തമ്മിലാണ്. കിഴക്കന്‍ മിഡ്നാപുരില്‍ കാന്തി, താംലൂക്ക് എന്നിവിടങ്ങളില്‍ സിപിഐ എം സ്ഥാനാര്‍ഥികളാണ്

പോര്‍ക്കളത്തില്‍. ഡിവൈഎഫ്ഐ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി തപസ് സിന്‍ഹ കാന്തിയിലും ഇരുപത്തഞ്ചുകാരനായ ഷേക്ക് ഇബ്രാഹിം അലി താംലുക്കിലും പോരാടുന്നു. ഇബ്രാഹിം സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയാണ്. ഇടതുമുന്നണി പതിവായി വിജയം കുറിച്ച മണ്ഡലങ്ങള്‍ നന്ദിഗ്രാം സമരപശ്ചാത്തലത്തിലാണ് കഴിഞ്ഞ തവണ തൃണമൂല്‍ നേടിയത്. നിലവിലെ അംഗങ്ങളായ ശിശിര്‍ അധികാരിയും മകന്‍ സഖേന്ദു അധികാരിയുമാണ് വീണ്ടും മത്സരരംഗത്ത്.

ഗോപി deshabhimani

No comments:

Post a Comment