ആദ്യഘട്ടത്തിൽ പിപിപി മാതൃകയിൽ തുടങ്ങുന്ന പദ്ധതികൾ ക്രമേണ പൊതുപങ്കാളിത്തം കുറച്ച് പൂർണമായും സ്വകാര്യ കുത്തകകളുടെ കൈകളിലേയ്‌ക്ക് എത്തിപ്പെടുന്നു. അതുകൊണ്ടുതന്നെ കുടിവെള്ള മേഖലയിലെ പിപിപി മോഡലുകൾ സ്വകാര്യ സംരംഭങ്ങളായി മാറുകയും കുടിവെള്ള വിതരണം സ്വകാര്യവൽക്കരിക്കപ്പെടുകയും ചെയ്യും.
ഒരു ലിറ്റർ വെള്ളം 0.4 പൈസയ്‌ക്ക് വിതരണം ചെയ്യുന്ന സംസ്ഥാന ജല അതോറ്റിയെന്ന പൊതുേമഖലാ സ്ഥാപനത്തെ ഇല്ലാതാക്കി സ്വകാര്യവൽക്കരണത്തിലേയ്‌ക്ക് തള്ളിവിടുന്ന ഉമ്മൻചാണ്ടി സർക്കാരിന്റെ സമീപനം ഏറെ ദോഷകരമാണെന്ന് എൻജിനിയേഴ്‌സ് ഫെഡറേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു. ദേശീയ ജലനയത്തിന്റെ ചുവടുപിടിച്ചാണ് സംസ്ഥാന സർക്കാരിന്റെ നീക്കമെന്ന് ഫെഡറേഷൻ പ്രസിഡന്റ് ബിനോയ് വിശ്വവും, വർക്കിംഗ് പ്രസിഡന്റ് പി എസ് രാജീവ്, ജനറൽ സെക്രട്ടറി കെ എസ് പ്രവീൺ എന്നിവർ സംയുക്ത പ്രസ്‌താവനയിൽ ആരോപിച്ചു.
janayugom
No comments:
Post a Comment