Friday, May 9, 2014

ബംഗാളില്‍ വര്‍ഗീയതയുടെ വളര്‍ച്ച പാഠമാകണം: കാരാട്ട്

കൊല്‍ക്കത്ത: മതേതരത്വവും ഐക്യവും ഉറപ്പാക്കാന്‍ ഇടതുപക്ഷത്തിനുമാത്രമേ കഴിയൂ എന്നതിന് തെളിവാണ് ബംഗാളിലെ സമീപകാല അനുഭവങ്ങള്‍ തെളിയിക്കുന്നതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ബംഗാള്‍ ഇക്കാര്യങ്ങള്‍ക്ക് നല്ല ഉദാഹരണമാണ്. മൂന്നര ദശാബ്ദത്തെ ഇടതുമുന്നണി ഭരണത്തില്‍ ജാതിയുടെയും മതത്തിന്റെയെും പേരില്‍ ഒറ്റ അനിഷ്ട സംഭവവും ഉണ്ടായിട്ടില്ലെന്ന് ഓര്‍ക്കണമെന്നും ബാരക്പുര്‍, ഡംഡം ലോക്സഭാ മണ്ഡലങ്ങളിലെ ഇടതുമുന്നണി തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളില്‍ കാരാട്ട് പറഞ്ഞു.

മൂന്നുവര്‍ഷത്തിനിടെ ബംഗാളില്‍ വര്‍ഗീയത ഏറ്റവും വലിയ വിപത്തായി വളര്‍ന്നു. മമത ജനങ്ങളെ തമ്മിലടിപ്പിച്ച് അത് മറയാക്കി അധികാരത്തിലെത്താന്‍ ശ്രമിക്കുകയാണ്. കേന്ദ്രത്തില്‍ ഇത്തവണ മതേതര ജനാധിപത്യ കക്ഷികളുടെ സര്‍ക്കാര്‍ ഉണ്ടാക്കുകയാണ് ഇടതുപക്ഷത്തിന്റെ പ്രധാന ലക്ഷ്യം. അതിന് ഇടതുപക്ഷം മുഖ്യപങ്കു വഹിക്കും. വന്‍കിടക്കാരെ തലോലിക്കുന്ന&ീമരൗലേ;കോണ്‍ഗ്രസിന്റെ ജനദ്രോഹ സാമ്പത്തികനയങ്ങള്‍ ജനതയെ ദുരിതത്തിലേക്കാണ് നയിച്ചത്. ജനങ്ങളില്‍നിന്ന് അവര്‍ തീര്‍ത്തും ഒറ്റപ്പെട്ടു. ബിജെപി വര്‍ഗീയത കുത്തിയിളക്കി ഈ അവസരം മുതലെടുക്കാനാണ് ശ്രമിക്കുന്നത്. വര്‍ഗീയ പ്രീണനത്തിലും സാമ്പത്തിക നയങ്ങളിലും ഒട്ടും വ്യത്യസ്തമല്ല&ിശേഹറല; കോണ്‍ഗ്രസും ബിജെപിയും. ജനതാല്‍പ്പര്യങ്ങള്‍ക്ക് ഹാനികരമായ രണ്ട് ശക്തികളെയും ഒറ്റപ്പെടുത്തി ബദല്‍ നയങ്ങളുള്ള മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മ ഉണ്ടാക്കാനാവും ഇടതുപക്ഷത്തിന്റെ ശ്രമം.

ബംഗാളില്‍ സിപിഐ എമ്മിനെയും ഇടതുമുന്നണിയെയും ഏതു വിധേനയും തകര്‍ക്കുകയെന്ന അജന്‍ഡ മാത്രമാണ് മമതയ്ക്ക്. അതിന് ആരുമായും കൂട്ടുകൂടാന്‍ അവര്‍ക്ക് മടിയില്ല. മുന്‍പും ബിജെപിയുമായി കൈകോര്‍ത്ത മമത ഈ തെരഞ്ഞെടുപ്പിനുശേഷവും ആ പാത പിന്തുടരും. മൂന്നു വര്‍ഷത്തിനിടെ അക്രമവും കൊലപാതകവുമല്ലാതെ മറ്റൊന്നും ബംഗാളില്‍ ഉണ്ടായിട്ടില്ല. തൊഴിലവസരം സൃഷ്ടിക്കുന്ന ഒറ്റ വ്യവസായവും വന്നില്ല. സ്ത്രീപീഡനത്തില്‍ ബംഗാള്‍ ഏറ്റവും മുന്നിലായി. സംസ്ഥാനത്തെ ഏറ്റവും വലിയ അഴിമതിയാണ് ശാരദ ചിട്ടി കുംഭകോണം. അതിലൂടെ ലക്ഷക്കണക്കിന് ജനങ്ങളാണ് കബളിപ്പിക്കപെട്ടത്. ഇതില്‍ തൃണമൂലിന്റെ പങ്ക് ഓരോ ദിവസവും കൂടുതല്‍ വ്യക്തമാകുകയാണെന്നും കാരാട്ട് പറഞ്ഞു.

ഗോപി

No comments:

Post a Comment