Monday, May 12, 2014

ബംഗാളില്‍ തൃണമൂല്‍ അഴിഞ്ഞാട്ടം

കൊല്‍ക്കത്ത: അവസാനഘട്ടം വോട്ടെടുപ്പിന്റെ തലേന്ന് പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അക്രമികള്‍ അഴിഞ്ഞാടി. നിരവധി സിപിഐ എം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പലയിടത്തും സിപിഐ എം ഓഫീസുകള്‍ക്കുനേരെ ആക്രമണമുണ്ടായി. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് സായന്‍ദീപ് മിത്രയ്ക്കും ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച പോളിങ് നടക്കുന്ന ഡംഡം മണ്ഡലത്തിലെ ബെല്‍ഘാരിയയിലെ സിപിഐ എം ഓഫീസാണ് ശനിയാഴ്ച അര്‍ധ രാത്രിയോടെ ആക്രമണത്തിനിരയായത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട അഞ്ച് ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്ക് അക്രമത്തില്‍ മാരകമായി പരിക്കേറ്റു. ഇവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓഫീസ് ആക്രമണത്തിന് തൊട്ടുപിന്നാലെയാണ് സായന്‍ദീപിനെയും പാര്‍ടിപ്രവര്‍ത്തകരെയും ആക്രമിച്ചത്.

ബഹരാംപുരില്‍&ലവേ;കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അധിര്‍ ചൗധരിയെ തൃണമൂല്‍ നേതാവ് ഹുമയൂണ്‍ കബീറിന്റെ നേതൃത്വത്തിലെത്തിയ സംഘം വഴിയില്‍ തടഞ്ഞു. റാണാഘട്ട് ചക്ദ നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സമര്‍ലാ സിന്‍ഹ റോയ് അക്രമത്തിനിരയായി. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും തൃണമൂലുകാര്‍ വെറുതെവിട്ടില്ല. അക്രമത്തില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ മഹിളാ-വിദ്യാര്‍ഥി-യുവജന സംഘടനകള്‍ കേന്ദ്ര പൊലീസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി.

സംസ്ഥാനത്ത് 17 മണ്ഡലങ്ങളിലാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. പ്രചാരണത്തിന്റെ അന്തിമഘട്ടത്തില്‍&ലവേ;ശാരദ ചിട്ടിതട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്ന സുപ്രീംകോടതിവിധി തൃണമൂലിനെ അങ്കലാപ്പിലാക്കി. ബഹരാംപുര്‍, റാണാഘട്ട്, കൃഷ്ണനഗര്‍, ബാരക്പുര്‍, ഡംഡം, ബസിര്‍ഘട്ട്. ബാരാസാത്ത്, ബംഗാവ്, ഉത്തര കൊല്‍ക്കത്ത, ദക്ഷിണ കൊല്‍ക്കത്ത, ജാദവ്പുര്‍, ഡയമണ്ട് ഹാര്‍ബര്‍, ജയ്നഗര്‍, മധുരാപുര്‍, താംലൂക്ക്, കാന്തിഘട്ടാ&ലവേ; എന്നിവയാണ് അഞ്ചാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന&ീമരൗലേ; മണ്ഡലങ്ങള്‍. സിപിഐ എം നേതാക്കളായ സുഭാഷിണി അലി, അഷിംദാസ് ഗുപ്ത, സുജന്‍ ചക്രവര്‍ത്തി, തൃണമൂലിന്റെ സുദീപ് ബന്ദോപാധ്യായ, സൗഗത റോയ്, മമതയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജി, സിനിമാതാരം ദേബ്, കോണ്‍ഗ്രസ് പിസിസി പ്രസിഡന്റ് അധിര്‍ ചൗധരി, മുന്‍ പിസിസി പ്രസിഡന്റുമാരായ സുമന്‍ മിത്ര, മനാസ് ഭുനിയ, ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ്് റാഹു&ലവേ; സിന്‍ഹ മുന്‍ മന്ത്രിമാരായ തപന്‍ സിക്താര്‍, സത്യബ്രത മുഖര്‍ജി, മജീഷ്യന്‍ പി സി സര്‍ക്കാര്‍ എന്നിവര്‍ മത്സരരംഗത്തുള്ള പ്രമുഖരാണ്.

ഗോപി

""കൊല്ലുന്നെങ്കില്‍ നിങ്ങള്‍ എത്ര പേരെ കൊല്ലും?""

കൊല്‍ക്കത്ത: ""ഞാനെന്തിന് അവരെ ഭയക്കണം. പതിനാല് വര്‍ഷംമുമ്പ് ഭര്‍ത്താവുപേക്ഷിച്ച് പോയതാണ് ഞങ്ങളെ. ഒറ്റയ്ക്ക്് കഷ്ടപ്പെട്ട് തൊഴിലെടുത്താണ് മക്കളെ പോറ്റിയത്. ആരെയും ആശ്രയിക്കേണ്ട സ്ഥിതി എനിക്കില്ല. സിപിഐ എമ്മിന് വോട്ടു ചെയ്തതിന് കൊല്ലാന്‍ തുടങ്ങിയാല്‍ അവര്‍ക്ക് എത്രപേരെ കൊല്ലേണ്ടിവരും?"" ആശുപത്രിക്കിടക്കയില്‍നിന്ന് ശാന്തന മൊണ്ഡലിന്റെ ചോദ്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പശ്ചിമബംഗാളിലെ സൈ്വരജീവിതത്തിന് ഉയര്‍ത്തുന്ന ഭീഷണിയുടെ ആഴം ബോധ്യപ്പെടും. തന്റെ വീട് കത്തിച്ചാല്‍ താന്‍ തുറസ്സായ സ്ഥലത്ത് കിടക്കുമെന്നും തന്നെ കൊന്നാല്‍ തനിക്കുപകരം ഒരായിരങ്ങള്‍ ചെങ്കൊടിയേന്തുമെന്നും മുപ്പത്തഞ്ചുകാരിയായ ദളിത്യുവതി ശാന്തന മണ്ഡല്‍ പറയുമ്പോള്‍ അവരെ സന്ദര്‍ശിച്ച സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം മറുവാക്ക് ചൊല്ലാനാകാതെ കുഴങ്ങി.

തൃണമൂല്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യില്ലെന്ന് പറഞ്ഞതിന് മമത ബാനര്‍ജിയുടെ ഗുണ്ടകള്‍ കഴിഞ്ഞ ദിവസമാണ് ഇവരുടെ ഇടത്തെമുല അരിഞ്ഞത്. സെറാംപുരിലെ വാല്‍ഷ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശാന്ത മണ്ഡലിനെ ശനിയാഴ്ചയാണ് വൃന്ദകാരാട്ടും അഖിലേന്ത്യാ ജനാധിപത്യമഹിളാ അസോസിയേഷന്‍ നേതാക്കളും സന്ദര്‍ശിച്ചത്. എത്ര ഭീഷണിപ്പെടുത്തിയാലും തങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യില്ലെന്നും അവര്‍ പറഞ്ഞു. രാത്രി ഏഴിനാണ് വീടിന് മുന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ അവരെ വളഞ്ഞത്. ആരുമില്ലാത്ത സ്ഥലത്തേക്ക് കൊണ്ടുപോയി കത്തികൊണ്ട് അവരെ മാരകമായി മുറിവേല്‍പ്പിച്ചു. ഇടത്തെ മുല മുറിച്ചുമാറ്റി. നാലുദിവസം കഴിഞ്ഞിട്ടും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തോല്‍വി ഭയന്ന് ജനങ്ങളെയെല്ലാം ഭീഷണിപ്പെടുത്തുകയാണ്. വഴങ്ങാത്തവരെ മാരകമായി ആക്രമിക്കുകയും ക്രൂരമായി വധിക്കുകയും ചെയ്യുകയാണ് മമത ബാനര്‍ജിയുടെ ഒത്താശയോടെ തൃണമൂല്‍ ഗുണ്ടകള്‍. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ചെയ്യുന്ന അക്രമങ്ങളുടെ നേര്‍ചിത്രമാണ് ശാന്ത മണ്ഡല്‍. സിപിഐ എമ്മിന്റെ കൂടെ നില്‍ക്കുന്നവരെ മനുഷ്യത്വമില്ലാതെ ക്രൂരമായി ആക്രമിക്കുകയാണ് സെറാംപുര്‍ അടക്കമുള്ള സ്ഥലങ്ങളില്‍.

പ്രത്യേക നിരീക്ഷകരെ നിയോഗിക്കണം: യെച്ചൂരി

പശ്ചിമബംഗാളില്‍ അവസാനഘട്ടത്തിലെങ്കിലും നിഷ്പക്ഷവും നിര്‍ഭയവുമായ വോട്ടെടുപ്പ് ഉറപ്പാക്കാന്‍ തെരഞ്ഞെടുപ്പു കമീഷന്‍ പ്രത്യേക നിരീക്ഷകരെ നിയോഗിക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോടെ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിവരുന്ന അക്രമപരമ്പരയുടെ വിശദമായ റിപ്പോര്‍ട്ട് കമീഷന് സമര്‍പ്പിച്ചതായി യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്ത് നിയോഗിച്ച കേന്ദ്ര അര്‍ധസൈനിക വിഭാഗങ്ങളെ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ വിന്യസിക്കണം. അക്രമികളില്‍ ബഹുഭൂരിപക്ഷവും വിവിധ പൊലീസ്സ്റ്റേഷനുകളില്‍നിന്നുള്ള വിവരങ്ങള്‍പ്രകാരം സ്ഥിരം കുറ്റവാളികളാണ്്. ഇവരെ കരുതല്‍ തടങ്കലില്‍ സൂക്ഷിക്കണം. തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ച 40,000 സര്‍ക്കാര്‍ ജീവനക്കാരില്‍ 12,000 പേര്‍ക്ക് മാത്രമാണ് തപാല്‍ ബാലറ്റ് നല്‍കിയിട്ടുള്ളത്. ആരോഗ്യവകുപ്പില്‍നിന്ന് അധികമായി 18,300 ജീവനക്കാരെയും നിയോഗിച്ചു. ഇവര്‍ക്കും തപാല്‍വോട്ടിന് സൗകര്യം ഏര്‍പ്പെടുത്തിയിട്ടില്ല. തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയമിച്ച മുഴുവന്‍ ജീവനക്കാര്‍ക്കും വോട്ടുചെയ്യാനുള്ള സൗകര്യം നല്‍കണം-യെച്ചൂരി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് കഴിഞ്ഞ രണ്ടുഘട്ടം തെരഞ്ഞെടുപ്പിലും വ്യാപകമായ ക്രമക്കേടുകളുണ്ടായി. ജനാധിപത്യത്തെ അപഹസിക്കുന്ന ഈ നടപടിക്ക് സംസ്ഥാനസര്‍ക്കാര്‍ തന്നെയാണ് നേതൃത്വം നല്‍കുന്നത്. സംസ്ഥാനത്തെ എല്ലാ പ്രതിപക്ഷ പാര്‍ടികളും ഇത്തരം ആക്രമണങ്ങള്‍ക്ക് വിധേയരാകുന്നുണ്ടെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിവരുന്ന ആക്രമണങ്ങളില്‍ ഡിവൈഎഫ്ഐ കേന്ദ്ര എക്സിക്യൂട്ടീവ് പ്രതിഷേധിച്ചു. തെരഞ്ഞെടുപ്പു കമീഷന്‍ അടിയന്തരമായി ഇടപെട്ട് അക്രമികളെ അറസ്റ്റുചെയ്യണമെന്ന് ഡിവൈഎഫ്ഐ പ്രസിഡന്റ് എം ബി രാജേഷും ജനറല്‍ സെക്രട്ടറി അഭോയ് മുഖര്‍ജിയും ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment