Thursday, October 29, 2020

ടെക്‌നോപാര്‍ക്ക് മൂന്നാംഘട്ട വികസനം: നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ സുപ്രീംകോടതി അനുമതി

 ടെക്നോപാര്‍ക്ക് മൂന്നാം ഘട്ട വികസനത്തിന് സുപ്രീംകോടതിയുടെ അനുമതി. സര്‍ക്കാരിന്റെ വികസന നയങ്ങള്‍ക്കുള്ള അംഗീകാരമാണ് സുപ്രീംകോടതി വിധിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കപട പരിസ്ഥിതി വാദമുയര്‍ത്തി തിരുവനന്തപുരത്തെ വികസനം മുടക്കാന്‍ ശ്രമിച്ച വികസന വിരുദ്ധരുടെ ശ്രമങ്ങള്‍ക്കേറ്റ തിരിച്ചടി കൂടിയാണ് സുപ്രീംകോടതി വിധിയെന്നും മന്ത്രി പറഞ്ഞു.

പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ ഏറുമ്പോള്‍ തലസ്ഥാനത്തെ ഐടി മേഖല മുരടിപ്പിന്റെ വക്കിലായിരുന്നു. ഇന്‍ഫോസിസ് 10000 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന തങ്ങളുടെ മറ്റൊരു ക്യാമ്പസ് യുഡിഎഫ് സര്‍ക്കാരിന്റെ നിസാഹകരണത്തെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. Capgemini, Accenture തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ ആണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പിന്മാറിയത്.

പിണറായി വിജയന്‍ സര്‍ക്കാര്‍ ഐടി മേഖലയുടെ ഉത്തേജനത്തിന് പ്രഥമ പരിഗണനയാണ് നല്‍കിയത്. ഇതിന്റെ ഭാഗമായി പദ്ധതി ഉപേക്ഷിക്കുന്നതിന്റെ വക്കില്‍ നില്‍ക്കുകയായിരുന്ന ടോറസ് കമ്പനിയെ ഉള്‍പ്പെടെ ചുവപ്പ് നാടകളില്‍ നിന്നും മോചിപ്പിച്ച് കേരളത്തില്‍ ഉറപ്പിച്ചു നിര്‍ത്തി.

നിസ്സാന്‍, എച്ച് ആര്‍ ബ്ലോക്ക്, ടെക് മഹേന്ദ്ര, ടെറാ നെറ്റ്, ഫ്യൂജിറ്റസു, ഹിറ്റാച്ചി, way dot com തുടങ്ങി നിരവധി ബഹുരാഷ്ട്ര കമ്പനികള്‍ ആണ് തലസ്ഥാനത്തേക്ക് എത്തിയത്. ടെക്‌നൊസിറ്റിയില്‍ പൂര്‍ത്തിയാകുന്ന 2 ലക്ഷം ചതുരശ്ര അടി സ്ഥലം മുഴുവനും വിവിധ കമ്പനികള്‍ ബുക്ക് ചെയ്തു കഴിഞ്ഞു. കോവിഡ് 19 പ്രതിസന്ധി ഘട്ടത്തില്‍ പോലും 20 കമ്പനികളാണ് കേരളത്തിലേക്ക് പുതുതായി എത്തിയത്.

No comments:

Post a Comment