Sunday, October 25, 2020

ഷാജിയുടെ ഇഞ്ചികൃഷിയുടെ കണക്കുവച്ച് നോക്കിയാല്‍ വയനാട് ഇന്ന് പാരിസിന് സമാനമായേനേ: റഫീഖ് ഇബ്രാഹിം എഴുതുന്നു

 കര്‍ണ്ണാടകത്തില്‍ നാലര ഏക്കര്‍ ഇഞ്ചികൃഷി നടത്തി 5000 സ്‌ക്വയര്‍ഫീറ്റുള്ള ഒരു വീടെടുക്കണമെങ്കില്‍ കുറഞ്ഞത് 7 വര്‍ഷം അടുപ്പിച്ച് നൂറ് മേനി വിളവും അത്രയും കാലം ശരാശരി 1500 രൂപ വിലയും ലഭിക്കേണ്ടതാണ്. കഴിഞ്ഞ ഏഴു വര്‍ഷമായി അതായിരുന്നു അവസ്ഥയെങ്കില്‍ വയനാട് ഇന്ന് പാരിസിന് സമാനമായേനേ. കല്പറ്റയില്‍ ഒരു മിനി ഈഫല്‍ ടവറും മാനന്തവാടി പുഴയ്ക്ക് 37 പാലവുമുണ്ടായേനേ'; 

11,000- ചതുരശ്ര അടിയുള്ള വീട്ടിലാണ് ജനിച്ചതെന്നും  തന്റെ സമ്പാദ്യം മുഴുവന്‍  ഇഞ്ചികൃഷിയില്‍ നിന്നുമാണെന്ന കെഎം ഷാജിയുടെ അവകാശവാദത്തിന്റെ പശ്ചാത്തലത്തിലാണ് റഫീക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

ഫേസ്‌ബുക്ക് പോസ്റ്റ്

നൂറ് മേനി എന്നു വിളിക്കുന്ന ഒരു ചാകരയുണ്ട് കുടകിലെ ഇഞ്ചികൃഷിയില്‍.ഒരേക്കറില്‍ 30 ചാക്ക് വിത്ത് നട്ടിട്ട് 300 ചാക്ക് വിളവെടുക്കലാണിത്. ശരാശരി ചാക്കിന് 1500 രൂപ വില കിട്ടുന്ന കമ്പോള നിലവാരം ഇതേ സമയത്തടിച്ചാല്‍ 3 ലക്ഷം വരെ ഒരു ഏക്കറില്‍ നിന്നു ലാഭം കിട്ടും.ഇതൊരു ഐഡിയല്‍ സിറ്റുവേഷനാണ്,അഥവാ നിധിവേട്ട. എന്നെങ്കിലും ഈ ഘടകങ്ങള്‍ ഒത്തു വരുമെന്ന പ്രതീക്ഷയിലാണ് കുടകില്‍ പാട്ടം പൊടിപൊടിക്കാറ്. എന്റെയറിവില്‍ ഇതാര്‍ക്കും ലഭിച്ചിട്ടില്ല, ലഭിച്ചതായുള്ള മിത്തുകളല്ലാതെ.

അഥവാ ഈ കുലുക്കിക്കുത്തില്‍ സൂചി അവിടെപ്പോയി നിന്നെന്നു കരുതാം. അങ്ങനെ കറങ്ങി നിന്നാല്‍ നാലര ഏക്കറില്‍ നിന്ന് ഒരു വര്‍ഷം ഉണ്ടാക്കാന്‍ കഴിയുന്ന പരമാവധി ലാഭമാണ് 14 ലക്ഷം രൂപ. അത്രയും പൈസക്ക്, ആഡംബരങ്ങളൊന്നുമില്ലാതെ 700-800 സ്‌ക്വയര്‍ ഫീറ്റുള്ള ഒരു വീടാണ് കേരളത്തിലിന്ന് എടുക്കാന്‍ കഴിയുക.

കര്‍ണ്ണാടകത്തില്‍ നാലര ഏക്കര്‍ ഇഞ്ചികൃഷി നടത്തി 5000 സ്‌ക്വയര്‍ഫീറ്റുള്ള ഒരു വീടെടുക്കണമെങ്കില്‍ കുറഞ്ഞത് 7 വര്‍ഷം അടുപ്പിച്ച് നൂറ് മേനി വിളവും അത്രയും കാലം ശരാശരി 1500 രൂപ വിലയും ലഭിക്കേണ്ടതാണ്. കഴിഞ്ഞ ഏഴു വര്‍ഷമായി അതായിരുന്നു അവസ്ഥയെങ്കില്‍ വയനാട് ഇന്ന് പാരിസിന് സമാനമായേനേ. കല്പറ്റയില്‍ ഒരു മിനി ഈഫല്‍ ടവറും മാനന്തവാടി പുഴയ്ക്ക് 37 പാലവുമുണ്ടായേനേ.

മുന്നറിയിപ്പ്:

'കൃഷി ഡിപ്പന്‍ഡ്‌സ് ഓണ്‍ അഗ്രികള്‍ച്ചര്‍ ' തിയറി കേട്ടിട്ട് വയനാട്ടിലേക്കാരും കുറ്റിയും പറിച്ച് വരാന്‍ നിക്കണ്ട, ഇഞ്ചികൃഷി പരാജയപ്പെട്ടിട്ടുണ്ടായ കര്‍ഷക ആത്മഹത്യകളുടെ എണ്ണം പൊതുഇടത്തില്‍ തന്നെ ലഭ്യമാണ്.

No comments:

Post a Comment