Friday, October 9, 2020

പി ടി തോമസിനെതിരെ സമഗ്ര അന്വേഷണം വേണം; അണ്ടർ ഗ്രൗണ്ട് ഇടപാടിൽ കോൺഗ്രസ് എംഎൽഎയ്‌ക്കുള്ള ബന്ധം എന്ത്‌?: സി എൻ മോഹനൻ

 കൊച്ചി > കള്ളപ്പണ സംഘവുമായി ബന്ധമുള്ള പി ടി തോമസിനെതിരെ സമ​ഗ്ര അന്വേഷണം നടത്തണമെന്ന ആവശ്യവുമായി സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ രം​ഗത്ത്. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് പി ടി തോമസിന്റെ ഇടപാടുകളെ സംബന്ധിച്ച് അഭിപ്രായം പറയാൻ മുല്ലപ്പള്ളി തയ്യാറാവണമെന്നും സി എൻ മോഹനൻ ആവശ്യപ്പെട്ടത്.

“കള്ളപ്പണ സംഘവുമായി എംഎൽഎ യ്ക്കുള്ള ബന്ധം എന്താണ്? ഈ ഇടപാടിൽ അദ്ദേഹം പങ്കാളിയാണോ? അതോ ഇടനിലക്കാരനാണോ? മുൻപ് ഇതുപോലെയുള്ള കള്ളപ്പണ ഇടപാടിൽ ഇദ്ദേഹത്തിന്റെ പങ്ക് എന്തായിരുന്നു? പിടിച്ചെടുത്ത കള്ളപ്പണത്തിന്റെ ഉറവിടം ഏതാണ്?സമഗ്രമായ അന്വഷണം ആവശ്യമാണ്. ക്ഷേത്ര പരിസരത്ത് വെച്ച് നടന്ന ഈ അണ്ടർ ഗ്രൗണ്ട് ഇടപാടിൽ കോൺഗ്രസ് എം എൽ എ ക്കുള് ബന്ധം എന്താണെന്ന് അന്വേഷണം നടക്കണം.” ഇതായിരുന്നു സി എൻ മോഹനന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലെ ആവശ്യം.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഇന്നലെ, ആദായ നികുതി വകുപ്പിന്റെ റെയിഡിൽ കൊച്ചിയിൽ ലക്ഷങ്ങളുടെ കള്ളപ്പണം പിടിച്ചെടുത്തു.റെയിഡിനിടയിൽ കള്ളപ്പണക്കാർക്ക് ഒപ്പം ഉണ്ടായിരുന്ന കോൺഗ്രസ്സ് എംഎൽഎ ഓടി രക്ഷപ്പെട്ടതായാണ് വാർത്ത. താൻ ഓടിയില്ലെന്നും എന്നാൽ കള്ളപ്പണ കേന്ദ്രത്തിൽ ഉണ്ടായിരുന്നു എന്നും

ശ്രീ പി ടി തോമസ് എംഎൽഎ സ്ഥിരീകരിച്ചു. അപമാനകരമാണ് ഈ സംഭവം.

ഒരു നിമിഷം പോലും എം എൽ എ സ്ഥാനത്തു തുടരാൻ അദ്ദേഹത്തിന് അവകാശമില്ല.ഏതാണ്ട് ഒരു കോടി രൂപയുടെ കള്ളപ്പണം ആണ് ആദായ നികുതി വകുപ്പ്‌ കൊച്ചിയിൽ, അഞ്ചുമന ദേവീ ക്ഷേത്ര പരിസരത്ത് നിന്നും ഇന്നലെ കൈയോടെ പിടികൂടിയിരിക്കുന്നത്. ഈ ക്ഷേത്രത്തിന് അടുത്തുള്ള ഒരു വീടും സ്ഥലവും കച്ചവടമാക്കിയ വകയിൽ ആണ് ഇത്രയും രൂപയുടെ ഇടപാട് നടന്നിരിക്കുന്നത്.

ഇത്രയും ഭീമമായ ഒരു തുക, അതും ലിക്വഡ്‌ ക്യാഷായി എവിടെ നിന്ന് വന്നു എന്ന് തീർച്ചയായും അന്വേഷിക്കേണ്ട ബാധ്യത ബന്ധപ്പെട്ട വകുപ്പിനുണ്ട്.രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ആട്ടിമറിക്കുന്ന ഗുരുതരമായ ക്രിമിനൽ പ്രവർത്തനത്തിൽ ഒരു എംഎൽഎ നേരിട്ട്, അറിഞ്ഞു കൊണ്ട് പങ്കെടുക്കുന്നു. രണ്ട് കേന്ദ്രങ്ങളിലാണ് ഇന്നലെ റെയിഡ് നടന്നതായി മനസ്സിലാക്കുന്നത്.ഈ സംഘങ്ങളുടെ തലവൻ ശ്രീ പി ടി തോമസ് ആണെന്നാണ് പുറത്തു വരുന്ന വിവരം. കള്ളപ്പണ സംഘവുമായി എംഎൽഎ യ്ക്കുള്ള ബന്ധം എന്താണ്? ഈ ഇടപാടിൽ അദ്ദേഹം പങ്കാളിയാണോ? അതോ ഇടനിലക്കാരനാണോ? മുൻപ് ഇതുപോലെയുള്ള കള്ളപ്പണ ഇടപാടിൽ ഇദ്ദേഹത്തിന്റെ പങ്ക് എന്തായിരുന്നു? പിടിച്ചെടുത്ത കള്ളപ്പണത്തിന്റെ ഉറവിടം ഏതാണ്?.

സമഗ്രമായ അന്വഷണം ആവശ്യമാണ്. ക്ഷേത്ര പരിസരത്ത് വെച്ച് നടന്ന ഈ അണ്ടർ ഗ്രൗണ്ട് ഇടപാടിൽ കോൺഗ്രസ് എം എൽ എ ക്കുള് ബന്ധം എന്താണെന്ന് അന്വേഷണം നടക്കണം. അതിന് മുൻപേ ഇത് വെളിപ്പെടുത്താൻ കോൺഗ്രസ് പാർട്ടിയും അതിന്റെ അദ്ധ്യക്ഷൻ മുല്ലപ്പള്ളിയും തയ്യാറാവണം.

KAS പരീക്ഷയിലെ ചോദ്യ പേപ്പറിൽ വരെ പാക്കിസ്ഥാൻ ബന്ധം ആരോപിച്ചയാളാണു പി ടി തോമസ്‌. ഇതേ ലോജിക്‌ തോമസിനും ബാധകമാണ്. അങ്ങനെയെങ്കിൽ ഈ 88 ലക്ഷം രൂപ പാക്കിസ്ഥാനിൽ നിന്നും വന്നതാണോ എന്ന് അദ്ദേഹം വ്യക്തമാക്കണം. ഒരു സാമ്പത്തിക കുറ്റകൃത്യം കൺമുന്നിൽ നടക്കുന്നു എന്നറിഞ്ഞിട്ടും, ഒരു എം എൽ എ അത്‌ പോലീസിനെയോ ആദായനികുതി വകുപ്പിനേയോ അറിയിച്ചില്ല എന്നത് ഗുരുതരമായ കൃത്യവിലോപമാണ്. കള്ളപ്പണ ഇടപാടിന് പോകുമ്പോഴെങ്കിലും ഖദർ മാറ്റിവച്ചുപോകാൻ കെപിസിസി, തങ്ങളുടെ നേതാക്കൾക്ക് പ്രത്യേകം നിർദേശം നൽകണം. ഖദറിൽ ഗാന്ധിയുടെ ഓർമയുണ്ട്. ഗാന്ധിയെ നിന്ദിക്കരുത് എന്നെങ്കിലും ഏറ്റവും കുറഞ്ഞത് ശ്രീ പി ടി തോമസിനെ ഉപദേശിക്കാൻ അഭിമാന ബോധമുള്ള കോൺഗ്രസ്സ് പ്രവർത്തകർ തയ്യാറാകണം.

No comments:

Post a Comment