Friday, October 16, 2020

കേരള ബാങ്ക് ജീവനക്കാരുടെ കേഡർ സംയോജനം പൂർത്തീകരിച്ചു: മന്ത്രി കടകംപള്ളി

 കേരള ബാങ്കിന്റെ മുന്നോട്ടുള്ള നടപടികളിൽ ഏറ്റവും ശ്രമകരമായ ദൗത്യമായ സംസ്ഥാന-ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരുടെ കേഡർ സംയോജനം  ജീവനക്കാരുടെ സംഘടനകളുമായി നടന്ന ചർച്ചയോടെ പൂർത്തീകരിച്ചതായി സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു .

 കേരള സംസ്ഥാന സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ(BEFI), എംപ്ലോയീസ് ഓർഗനൈസേഷൻ (AIBEA), ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (BEFI), എംപ്ലോയീസ് കോൺഗ്രസ് (AIBEA), എംപ്ലോയീസ് യൂണിയൻ (HMS) എന്നീ സംഘടനകളുടെ ഭാരവാഹികളാണ് കേഡർ സംയോജന ചർച്ചയിൽ പങ്കെടുത്തത്.   ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് അവരുടെ രാഷ്ട്രീയപരമായ നിലപാടുകളാൽ പൊതു സമവായത്തിൽ വിയോജിപ്പ് രേഖപ്പെടുത്തി. എങ്കിലും തുടർന്നു നിശ്ചയിച്ചിട്ടുള്ള ശമ്പള പരിഷ്കരണം സംബന്ധിച്ച ചർച്ചകളിലും കേരള ബാങ്കിന്റെ സ്പെഷ്യൽ റൂൾസ് തയ്യാറാക്കുന്ന ചർച്ചകളിലും അവരും പങ്കെടുക്കും.

 രണ്ടുതട്ടിൽ നിന്നിരുന്ന സംസ്ഥാന- ജില്ലാ സഹകരണ ബാങ്കിലെ ആറായിരത്തോളം ജീവനക്കാരുടെ അമ്പതോളം കേഡറുകൾ സംയോജിപ്പിക്കുന്നതിൽ സർക്കാർ  പ്രായോഗികവുമായ നിർദ്ദേശങ്ങളാണ് ജീവനക്കാരുടെ മുൻപാകെ വെച്ചിരുന്നത്. ഇതുസംബന്ധിച്ച് 2020 ജനുവരിയിലും ഒക്ടോബറിലും ചർച്ചകൾ നടന്നു. ജീവനക്കാർ ചൂണ്ടിക്കാണിച്ച  അനോമലികൾ പരിഹരിച്ചാണ്  അന്തിമഘട്ട ചർച്ചനടത്തിയത്‌.

 സംസ്ഥാന ജില്ല സഹകരണ ബാങ്കുകളിലെ തസ്തികകൾ,നിയമന യോഗ്യത, നിയമന രീതി, ശമ്പളസ്കെയിൽ, പൊതു മാനദണ്ഡങ്ങൾ എന്നിങ്ങനെ അടിസ്ഥാനപ്പെടുത്തിയാണ് കേഡർ സംയോജന നിർദ്ദേശങ്ങൾ തയ്യാറാക്കിയത്. ഡെപ്യൂട്ടി ജനറൽ മാനേജർ മുതൽ താഴേക്ക് പാർട് ടൈം സ്വീപ്പർ തസ്തിക വരെയുള്ള എല്ലാ വിഭാഗം ജീവനക്കാർക്കും അർഹമായ പരിഗണനയും സാധ്യതകളും കേഡർ സംയോജന നിർദേശങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. . ഈ നിർദേശങ്ങൾ ഉൾക്കൊള്ളുന്ന സർക്കാർ ഉത്തരവ് ഈ മാസം 28 നകം പുറത്തിറക്കും.

ജീവനക്കാരുടെ കേഡർ സംയോജനത്തെ തുടർന്ന് ഉയർന്നു വരുന്ന പരാതികൾ പരിഹരിക്കുന്നതിനും പരിഹാരം കാണുന്നതിനും ഒരു റിട്ടയേഡ് ജഡ്ജി അധ്യക്ഷനായ സമിതി രൂപീകരിക്കും. ഒരു വർഷ കാലാവധി ആയിരിക്കും ഈ സമിതിക്ക് ഉണ്ടാവുക. നിലവിൽ ജീവനക്കാർക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന എല്ലാ ആനുകൂല്യങ്ങളും നിലനിർത്തിക്കൊണ്ട് തന്നെയാണ് സംയോജനം പൂർത്തീകരിക്കുക.ഇക്കാര്യത്തിൽ ജീവനക്കാർക്ക് യാതൊരുവിധ ആശങ്കകളും ഉണ്ടാകേണ്ടതില്ല. മാത്രമല്ല ഇനി രൂപീകരിക്കാൻ പോകുന്ന കേരള ബാങ്ക് സ്പെഷ്യൽ റൂൾസിൽ നിലവിലുള്ള ജീവനക്കാർക്ക് കൂടുതൽ അവസരങ്ങളും ലഭ്യമാകും.

സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകളിലെ കരാർ ജീവനക്കാർ, ദിവസവേതനക്കാർ, കമ്മീഷൻ ഏജന്റുമാർ,അപ്രൈസർമാർ എന്നിങ്ങനെ ഇപ്പോൾ നിലവിലുള്ള എല്ലാവരെയും സംരക്ഷിക്കുന്ന നടപടികൾ ഉടൻ ഉണ്ടാകും.  എല്ലാ വിഭാഗങ്ങൾക്കും സംതൃപ്തമായ രീതിയിൽ കേരള ബാങ്ക് കേഡർ സംയോജനം തീരുമാനത്തിലെത്താൻ സഹകരിച്ച ജീവനക്കാരുടെ സംഘടനകൾ, സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ,കേരള ബാങ്ക് ഉദ്യോഗസ്ഥർ എന്നിവർക്ക് മന്ത്രി നന്ദിയും രേഖപ്പെടുത്തി.

കൃഷി തുടങ്ങാം... കേരളബാങ്ക്‌ വായ്‌പ നൽകും ; കർഷകർക്ക്‌ ആശ്വാസമായി വായ്‌പ പദ്ധതി

കോവിഡ്‌ പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കർഷകർക്ക്‌ ആശ്വാസമായി കേരളബാങ്ക്‌ വായ്‌പ പദ്ധതി.

നബാർഡ് ധനസഹായത്തോടെയുള്ള ദീർഘകാല കാർഷിക/കാർഷികാനുബന്ധ വായ്‌പ വിതരണവുമായി ബന്ധപ്പെട്ട് ബാങ്ക്‌ പ്രചാരണം സംഘടിപ്പിക്കും.

കൃഷിത്തോട്ടങ്ങളുടെ നിർമാണം, ഹൈടെക് -ഗ്രീൻ ഹൗസ് -പോളിഹൗസ് ഫാമിങ്, ട്രാക്‌ടർ, പവർട്രില്ലർ, കൊയ്‌ത്ത്‌ -മെതിയന്ത്രങ്ങൾ തുടങ്ങിയവ വാങ്ങിക്കൽ, കിണർ/കുഴൽക്കിണർ നിർമാണം, കിണർ നവീകരണം, തുള്ളിനന, ലിഫ്റ്റ് ഇറിഗേഷൻ, പമ്പ് ഹൗസ്, ഭൂമി കൃഷിയോഗ്യമാക്കൽ, കൈയാലകെട്ടൽ, ബണ്ട് നിർമാണം, വേലികെട്ടൽ, തേനീച്ച വളർത്തൽ, പശു, പോത്ത്, എരുമ, ആട് വളർത്തൽ, മത്സ്യകൃഷി, കോഴിഫാം ആരംഭിക്കൽ എന്നി സംരംഭങ്ങൾക്ക് 15 വർഷംവരെ കാലാവധിയിൽ വായ്‌പ ലഭ്യമാക്കും. സംരംഭങ്ങളെക്കുറിച്ച് വിശദ പരിശോധന നടത്തി നബാർഡിന്റെ നിർദേശങ്ങൾക്കനുസരിച്ചായിരിക്കും വായ്‌പ. വിവരങ്ങൾക്ക് കേരള ബാങ്ക് ശാഖകളുമായി ബന്ധപ്പെടണം.

കേരള ബാങ്ക് തെരഞ്ഞെടുപ്പ് നടത്താൻ ഹൈക്കോടതി അനുമതി; യുഡിഎഫ് അനുകൂല മെമ്പർമാരുടെ ഹർജികൾ തള്ളി

കൊച്ചി > കേരള ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് നടത്താൻ ഹൈക്കോടതിയുടെ അനുമതി. ഭരണ സമിതി തെരഞ്ഞെടുപ്പ് നടപടികൾ ചോദ്യം ചെയ്ത് യുഡിഎഫ് അനുകൂല സഹകരണ സംഘം മെമ്പർമാർ സമർപ്പിച്ച ഹർജികൾ ജസ്റ്റിസ് സതിശ് നൈനാൻ തള്ളി. തെരഞ്ഞെടുപ്പിനെതിരെ സമർപ്പിച്ചിച്ച 4 ഹർജികളും നിയമപരമായി നില നിൽക്കുന്നതല്ലന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി.

കേരള ബാങ്കിന് റിസർവ്വ് ബാങ്കിന്റെ അനുമതി ഇല്ലാത്തതിനാൽ ബാങ്ക് പ്രവർത്തനം ആരംഭിച്ചതായി കണക്കാക്കാനായില്ലന്ന വാദം കോടതി തള്ളി.ബാങ്ക് സ്ഥാപിച്ച് പ്രവർത്തനം തുടങ്ങിയതായി കോടതി വിലയിരുത്തി.മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കിൽ ലയിപ്പിച്ച് സർക്കാർ പുറപ്പെടുവിച്ച ഓർഡിനൻസിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാന്നെന്നും അന്തിമ തീർപ്പു് ണ്ടായിട്ടില്ലന്നും അതിനാൽ തെരഞ്ഞെടുപ്പ് നടത്താൻ അനുവദിക്കരുതെന്നുമുള്ള വാദവും കോടതി തള്ളി. തെരെഞ്ഞെടുപ്പ് നടത്താൻ സഹകരണ തെരഞ്ഞെടുപ് കമ്മിഷൻ സ്വീകരിച്ച നടപടികളിൽ അപാകതയില്ലന്നും തെരഞ്ഞെടുപ്പിനായി കമ്മിഷന് വിജ്ഞാപനം പുറപ്പെടുവിക്കാമെന്നു o കോടതി വ്യക്തമാക്കി.

തെരഞ്ഞെടുപ്പിനായുള്ള നടപ്പടികളിൽ ക്രമക്കേടുണ്ടന്ന വാദവും കോടതി നിരസിച്ചു. വോട്ടർ പട്ടികയിൽ ക്രമക്കേട് ആരോപിച്ചുള്ള വാദങ്ങളൂം നിലനിൽക്കാന്നതല്ലന്ന് കോടതി പറഞ്ഞു.സർക്കാരിനു വേണ്ടി അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കെ.കെ.രവീന്ദ്രനാഥ്, സഹകരണ വകുപ്പ് സ്പെഷ്യൽ ഗവ പ്ലീഡർ കെ.എസ്.മുഹമ്മദ് ഹാഷിം എന്നിവരും സഹകരണ തെരഞ്ഞെടപ്പ് കമ്മീഷനു വേണ്ടി സീനിയർ അഭിഭാഷകൻ ടി.എ.ഷാജി, അഡ്വ.ലക്ഷമി നാരായണൻ എന്നിവരും ഹാജരായി. കേരള ബാങ്കിനു വേണ്ടി സീനിയർ അസ്വക്കേറ്റ് കെ.ഗോപാലകൃഷ്ണക്കുറുപ്പ് , അഡ്വ.ഗിൽബർട്ട് കൊറായ എന്നിവർ ഹാജരായി.

കേരള ബാങ്ക് തെരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ട് പോകാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ അനുമതി. തെരെഞ്ഞെടുപ്പിനെതിരെ ഫയല്‍ ചെയ്ത റിട്ടു ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് ഉത്തരവ്. പുതിയ തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു സര്‍ക്കാരിന് നടപടി തുടരാം.

ജസ്റ്റിസ് സതീഷ് നൈനാന്റെ യാണ് ഉത്തരവ്. നേരത്തെ യുഡിഎഫ് അനുകുല സംഘടനകള്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് തെരഞ്ഞെടുപ്പു നടപടികള്‍ ഹൈക്കോടതി മൂന്നാഴ്‌ച്ചത്തേക്ക് സ്റ്റേ ചെയ്തിരുന്നു.

No comments:

Post a Comment