Tuesday, October 13, 2020

സിപിഐ എം നിലപാട് സാധൂകരിക്കുന്ന വിധി; നുണപ്രചാരകര്‍ക്കേറ്റ തിരിച്ചടി

 തിരുവനന്തപുരം > രാഷ്‌ട്രീയ താത്പര്യങ്ങള്‍ക്കായി അന്വേഷണ ഏജന്‍സികളെ ദുരുപയോഗിക്കലാണ്  ലൈഫ് മിഷനെതിരെ കേസെടുത്ത സിബിഐ നടപടിയെന്ന പാര്‍ടി നിലപാട് സാധൂകരിക്കുന്നതാണ് ഹൈക്കോടതി വിധിയെന്ന് സിപിഐ എം. ലൈഫ്‌ മിഷന്‍ വിദേശ ഫണ്ട് സ്വീകരിച്ചിട്ടില്ലെന്ന് ആധികാരികമായി ഹൈക്കോടതി വിധി വ്യക്തമാക്കി. വിദേശ ഫണ്ട് സ്വീകരിക്കുന്നതില്‍ നിന്നും നിയമപ്രകാരം വിലക്കപ്പെട്ട വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും പട്ടികയില്‍ ഉള്‍പ്പെടുന്നതല്ല ലൈഫ് മിഷന്‍ എന്നതും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇതെല്ലാം പരിശോധിച്ച് എഫ്‌സിആര്‍എ നിയമ പ്രകാരം ലൈഫ്മിഷനെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നുണ പ്രചാരവേലക്കാര്‍ക്ക് ഏറ്റ തിരിച്ചടി കൂടിയാണെന്നും സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

നിയമ പ്രശ്‌നങ്ങള്‍ ഉയര്‍ത്താന്‍ കഴിയാതെ സിബിഐ കോടതിയില്‍ ഉന്നയിച്ച വാദങ്ങള്‍ ഈ നടപടിക്ക് പിന്നില്‍ രാഷ്ട്രീയം മാത്രമാണെന്ന് വ്യക്തമാക്കുന്നു. യുഡിഎഫ് നേതാക്കള്‍ ഉള്‍പ്പെട്ട മുന്നൂറോളം കോടി രൂപയുടെ ടൈറ്റാനിയം അഴിമതി കേസ്സില്‍ ഉള്‍പ്പെടെ അന്വേഷണം ആരംഭിക്കാത്ത സിബിഐ ആണ് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി കോണ്‍ഗ്രസ് എംഎല്‍എ യുടെ പരാതി കിട്ടിയ ഉടന്‍ കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുന്ന ഇത്തരം രീതിയ്‌ക്കെതിരെ ശക്തമായ ജനവികാരം ഉയരേണ്ടതുണ്ടെന്നും സിപിഐ എം സംസ്ഥാന  സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

വടക്കാഞ്ചേരി: ലൈഫ്‌മിഷനും കരാറുകാരും വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി

കൊച്ചി> വടക്കാഞ്ചേരി ഭവന പദ്ധതിയുമായി ബന്ധപ്പെട്ട കാര്യത്തില്‍ ലൈഫ്‌മിഷനും നിര്‍മ്മാണ കരാറുകാരും വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ വ്യവസ്ഥകൾ ലംലിച്ചുവെന്ന ആരോപണം നിലനിൽക്കുന്നതല്ലെന്നും സിബിഐ ലൈഫ് മിഷനെതിരായ സി ബി ഐ അന്വേഷണം സ്റ്റേ ചെയ്തുകൊണ്ടുള്ള ജസ്റ്റിസ് വി ജി അരുണിന്‍റെ വിധിന്യായത്തില്‍ പറയുന്നു.അനിൽഅക്കരെ എംഎല്‍എയാണ് ഈ ആരോപണം ഉന്നയിച്ച് സിബിഐക്ക് പരാതി നല്‍കിയത്.

സർക്കാർ ഏജൻസിയായ ലൈഫ് മിഷൻ നിയമപ്രകാരം ഒഴിവാക്കപ്പെട്ട പട്ടികയിൽ വരും. നിർമ്മാണം നടത്തുന്ന കരാറുകാർ അവരുടെ സേവനത്തിനു ലഭിക്കുന്ന പണമാണ് കൈപ്പറ്റിയത്.അതിനാൽ വടക്കാഞ്ചേരിയിലെ ലൈഫ്‌മിഷൻ പദ്ധതിക്ക് യുഎഇ.യിലെ റെഡ്ക്രസൻറിൽ നിന്നും സംഭാവന വാങ്ങിയതിൽ കുറ്റകൃത്യമില്ല.

കരാറുകാരായ യുണിടാക്കിന്റെ മാനേജിംഗ് ഡയറക്ടർ യുഎഇ കോൺസലേറ്റിലെ ഉദ്യോഗസ്ഥർക്കും മറ്റ് ചിലർക്കും പണം നൽകിയതായി കോടതിയിൽ വെളിപ്പെടുത്തിയിരുന്നു. പണം നൽകിയത് വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ നിരോധനം ഏർപ്പെടുത്തിയിട്ടുള്ള ഗണത്തിൽപ്പെട്ടവരായ രാഷ്ട്രീയ പാർടികൾക്കോ സർക്കാർ ഉദ്യോഗസ്ഥർക്കോ ആണെങ്കിൽ അന്വേഷിക്കേണ്ടതുണ്ട്.വിദേശത്തു നിന്നും ലഭിക്കുന്ന പണം നിരോധിത പട്ടികയിലുള്ളവർക്ക് നൽകുന്നത് കുറ്റകൃത്യമാണ്.അതിനാൽ ഈ ഘട്ടത്തിൽ സന്തോഷ് ഈപ്പനെതിരായ അന്യേഷണം സ്റ്റേ ചെയ്യുന്നില്ലന്ന് കോടതി വ്യക്തമാക്കി.

അനിൽ അക്കര എം.എൽ.എയുടെ പരാതിയിന്മേൽ സി ബി ഐ കൊച്ചി യൂണിറ്റ് രജിസ്റ്റർ ചെയ്ത കേസിൽ ലൈഫ്മിഷനെതിരായ മുഴുവൻ തുർ നടപടികളുമാണ് കോടതി തടഞ്ഞത്. സിബിഐ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലൈഫ്‌മിഷൻ സിഇഒ വി .യു.ജോസ് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് വി.ജി.അരുണിന്റെ ഇടക്കാല ഉത്തരവ്. രണ്ട് മാസത്തേക്കാണ് ഉത്തരവ്.

ലൈഫ് മിഷന്‍ വിദേശസഹായം കൈപ്പറ്റിയിട്ടില്ല എന്നത് അവിതര്‍ക്കിതം: ഹൈക്കോടതി

കൊച്ചി> വടക്കാഞ്ചേരി ഭവന നിര്‍മ്മാണ പദ്ധതിയില്‍ ലൈഫ് മിഷന്‍ വിദേശസഹായം കൈപ്പറ്റിയിട്ടില്ല എന്നത് അവിതര്‍ക്കിതമാണെന്ന്‌  ഹൈക്കോടതി. സിബിഐ അന്വേഷണം സ്‌റ്റേ ചെയ്‌തുള്ള ജസ്റ്റിസ് വി ജി അരുണിന്റെ ഇടക്കാല ഉത്തരവിലാണ് ഈ പരാമര്‍ശം.കേസില്‍ സര്‍ക്കാര്‍ ഉന്നയിച്ച മുഖ്യവാദം ശരിവെക്കുന്നതാണ് ഈ പരാമര്‍ശം.വിദേശ നാണയം കൈപ്പറ്റിയിട്ടില്ലാത്തതിനാല്‍ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍  റെഗുലേഷന്‍ നിയമ (എഫ്‌സിആര്‍എ) പ്രകാരമുള്ള കുറ്റം ലൈഫ് മിഷനെതിരെ നിലനില്‍ക്കില്ല.

രണ്ടു മാസത്തേക്കാണ്‌ സിബിഐ അന്വേഷണം സ്‌റ്റേ ചെയ്‌തിട്ടുള്ളത്‌.ലൈഫ്‌ മിഷൻ പദ്ധതിയിലെ സിബിഐ അന്വേഷണം റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌  ലൈഫ് മിഷന്‍ സിഇഒ സമര്‍പ്പിച്ച  ഹർജിയിലാണ്‌ ഉത്തരവ്‌. സർക്കാർ വാദം കോടതി ശരിവെച്ചു.

ഭൂമി കൈമാറിയതല്ലാതെ  നടത്തിപ്പില്‍ പങ്കില്ലന്നും ലൈഫ് മിഷനെ അനാവശ്യമായി കേസിലേക്ക് വലിച്ചിഴച്ചെന്നും ഒഴിവാക്കണമെന്നുമാണ് സിഇഒയുടെ ഹര്‍ജിയിലെ ആവശ്യം.വടക്കാഞ്ചേരിയിൽ ലൈഫ്‌ മിഷന്‌ വേണ്ടി യൂണിടാക്‌ നിർമ്മിക്കുന്ന പദ്ധതിയിലെ അഴിമതി അന്വേഷിക്കുന്നതിന്‌ അനിൽ അക്കര നൽകിയ പരാതിയിലാണ് സിബിഐ അന്വേഷണം ഏറ്റെടുത്തിരുന്നത്‌.അതേ സമയം യൂണി ടാക്കിനെതിരെ  അന്വേഷണം തുടരാം.അന്വേഷണം അനാവശ്യമാണന്ന യുണിടാക്കിന്റെ ഹർജിയിൽ കോടതി സ്റ്റേ അനുവദിച്ചില്ല

ലൈഫ്‌മിഷൻ ഉദ്യോഗസ്ഥർക്കെതിരെ രജിസ്റ്റർ ചെയ്ത കേസിലെ എല്ലാ തുടർ നടപടികളുമാണ്കോടതി തടഞ്ഞത്.

No comments:

Post a Comment