ലഖ്‌നൗ> ഉത്തർപ്രദേശിലെ ഹാഥ്‌രാസിൽ കൂട്ടബലാത്സംഗത്തിനിരയായി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. യുപി പോലീസ് നടത്തുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്നും വീടിന് പുറത്തും പരിസരത്തുമായി പോലീസ് കാവൽ നിൽക്കുകയാണെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.
അതേസമയം സംഭവത്തിൽ ലഖ്‌നൗവിലെ ഹസ്രത്ഗഞ്ചിൽ പ്രതിഷേധിച്ച സമാജ്‌വാദി പാർട്ടി പ്രവർത്തകർക്ക് നെരെ പോലീസ് ലാത്തിവീശി.
തെരഞ്ഞെടുപ്പിന് മുൻപ് ദളിത് വിഭാഗത്തിന്റെ സഹായം തേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ദളിത് പെൺകുട്ടി ക്രൂരമായി കൊല ചെയ്യപ്പെട്ടപ്പോൾ മൗനം പാലിക്കുകയാണെന്ന് ഭീം ആർമി മേധാവി ചന്ദ്ര ശേഖർ ആസാദ്പറഞ്ഞു.
പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ അലഹബാദ് ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. . സംഭവത്തിൽ ഉന്നത സർക്കാർ ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ ലഖ്‌നൗ ബഞ്ച് നോട്ടീസ് അയച്ചു.
പെൺകുട്ടി മരിച്ച സംഭവം ദേശീയ ശ്രദ്ധയാകർഷിച്ചതോടെ ഡൽഹിയിലെ ഇന്ത്യ ഗേറ്റ് പരിസരത്ത് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രദേശത്ത് ആളുകൾ കൂട്ടം കൂടരുതെന്നും പ്രതിഷേധത്തിന് അനുമതി ലഭിച്ചാൽ പോലും 100 പേരിൽ കൂടുതൽ കൂടാൻ പാടില്ലെന്നും പോലീസ് വ്യക്തമാക്കി.
ഉത്തർപ്രദേശില്‍ പ്രതിഷേധം പടരുന്നു; സിപിഐ എം സംസ്ഥാന സെക്രട്ടറി അറസ്റ്റില്‍
ലഖ്നൌ> ഉത്തർപ്രദേശിലെ ഹാഥ്‌രാസിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെതിരെ പ്രതിഷേധം വ്യാപകമായി. കൊലചെയ്യപ്പെട്ട പെൺകുട്ടിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും പ്രതികളെ സംരക്ഷിച്ച പോലീസുകാരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സിപിഐ എം പ്രതിഷേധം സംഘടിപ്പിച്ചു.
ലഖ്നൗവിലെ ഗാന്ധിപ്രതിമക്ക് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധത്തിന് നേതൃത്വം നൽകിയ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും ഉത്തർപ്രദേശ് സംസ്ഥാന സെക്രട്ടറിയുമായ സ. ഹീരാലാൽ യാദവിനെ ഉൾപ്പെടെ നിരവധി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
യുവതി കൊല്ലപ്പെട്ട സംഭവത്തിൽ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. യുപി പോലീസ് നടത്തുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്നും വീടിന് പുറത്തും പരിസരത്തുമായി പോലീസ് കാവൽ നിൽക്കുകയാണെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.
അതേസമയം സംഭവത്തിൽ ലഖ്‌നൗവിലെ ഹസ്രത്ഗഞ്ചിൽ പ്രതിഷേധിച്ച സമാജ്‌വാദി പാർട്ടി പ്രവർത്തകർക്ക് നെരെ പോലീസ് ലാത്തിവീശി.
ഹത്രസിന് പിറകെ യുപിയിൽ വീണ്ടും കൂട്ടബലാത്സംഗം : ദളിത് വിദ്യാർഥിനി മരിച്ചു
ലഖ്‌നൗ > ഹത്രാസിൽ അതിക്രൂര ബലാത്സംഗത്തിനിരയായ 19 വയസ്സുകാരി കൊല്ലപ്പെട്ടതിന് പിന്നാലെ ഉത്തർപ്രദേശിൽ വീണ്ടും കൂട്ടബലാത്സംഗത്തിനിരയായി ദളിത് വിദ്യാർഥിനി (22) മരിച്ചു. ബൽറാംപൂരിലാണ് സംഭവം.
മയക്കുമരുന്ന് കുത്തിവച്ച ശേഷമായിരുന്നു പീഡിപ്പിച്ചത്. ബലാത്സംഗത്തിന് ശേഷം പെൺകുട്ടിയുടെ ഇരുകാലുകളും തല്ലി ഒടിച്ചു.
അഡ്‌മിഷനുമായി ബന്ധപ്പെട്ട് കോളേജിൽ പോയി മടങ്ങുമ്പോഴാണ് മൂന്നുപേർ ചേർന്ന് പെൺകുട്ടിയ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതെന്നാണ് വിവരം. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
എന്തിനീ ക്രൂരത; മക്കളേ മാപ്പ് ; യുപിയിൽ രണ്ട് ദളിത് പെൺകുട്ടികൾകൂടി കൊല്ലപ്പെട്ടു
ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിൽ അതിക്രൂരമായ ആക്രമണങ്ങളിൽ രണ്ട് ദളിത് പെൺകുട്ടികൾകൂടി കൊല്ലപ്പെട്ടു. ബദോഹിയിൽ പതിനഞ്ചുകാരിയെ ഇഷ്ടികയും കല്ലും ഉപയോഗിച്ച് തല തകർത്ത് കൊന്നു. ബൽറാംപുരിൽ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ഇരുപത്തിരണ്ടുകാരി മരിച്ചു.
ഹാഥ്‌രസിൽ ഹീനമായ ആക്രമണത്തിന് ഇരയായി ദളിത് പെൺകുട്ടി മരിച്ചതിൽ ജനരോഷം അലയടിക്കവെയാണ് വീണ്ടും നിഷ്‌ഠുര കൃത്യങ്ങൾ. കിഴക്കൻ ഉത്തർപ്രദേശിലെ ഭദോഹിയിൽ കൃഷിയിടത്തിലാണ് തല തകർന്ന നിലയിൽ പതിനഞ്ചുകാരിയുടെ മൃതദേഹം കണ്ടെത്തിയത്.
ബൽറാംപുരിൽ ബുധനാഴ്‌ച കോളേജിലേക്ക് പോയ രണ്ടാംവർഷ ബികോം വിദ്യാർഥിനിയെ നാലംഗ സംഘം കാറിൽ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് കുത്തിവച്ച് ബലാത്സംഗം ചെയ്‌തശേഷം കാലുകൾ അടിച്ചുതകർത്തു. രാത്രി റിക്ഷയിൽ കയറ്റി വീട്ടിലേക്ക് വിട്ടു. നിൽക്കാനോ സംസാരിക്കാനോ കഴിയാത്ത അവസ്ഥയിൽ വീട്ടിലെത്തിയ പെൺകുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. വിദഗ്‌ധ ചികിത്സയ്‌ക്കായി ലഖ്‌നൗവിലേക്ക് കൊണ്ടുപോകവെ പെൺകുട്ടി മരിച്ചു. ഒരു കടയുടെ പിന്നിലുള്ള മുറിയിൽവച്ചാണ് പെൺകുട്ടിയെ ഉപദ്രവിച്ചതെന്ന് പൊലീസ് പറഞ്ഞു.
അതേസമയം ഹാഥ്‌രസിൽ ക്രൂര പീഡനത്തിനിരയായി മരിച്ച പെൺകുട്ടി ബലാത്സംഗത്തിനോ കൂട്ടബലാത്സംഗത്തിനോ ഇരയായിട്ടില്ലെന്ന വിചിത്രവാദവുമായി യുപി പൊലീസ് രംഗത്തെത്തി. ഫോറൻസിക് പരിശോധനയിൽ ബീജത്തിന്റെ അംശം കണ്ടെത്താനായില്ലെന്നാണ് പൊലീസ് ഭാഷ്യം. പെൺകുട്ടിയുടെ കുടുംബത്തിനുനേരെ ഭീഷണിയും സമ്മർദ്ദവും ഉയർന്നു. പെൺകുട്ടി കോവിഡ് ബാധിച്ച് മരിച്ചതാണെന്ന് സമ്മതിക്കാൻ അധികൃതർ ഭീഷണിപ്പെടുത്തുകയാണെന്ന് കുടുംബം ആരോപിച്ചു.
സ്‌ത്രീകളുടെ മൃതദേഹം കണ്ടെത്തി
ഗൊരഖ്‌പുരിൽ സ്‌ത്രീയുടെ മൃതദേഹം പെട്ടിയിലടച്ച് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. 30 വയസ്സ് തോന്നിക്കുന്ന മൃതദേഹത്തിൽ പ്രത്യക്ഷത്തിൽ മുറിവുകളൊന്നുമില്ലെന്ന് പൊലീസ് പറഞ്ഞു. പെട്ടിയിലുണ്ടായിരുന്ന പായ്‌ക്കറ്റിൽ വസ്‌ത്രങ്ങളും താലിമാലയും മരുന്നുകളും കണ്ടെത്തി.



No comments:
Post a Comment