Thursday, January 14, 2021

എന്റെ നട്ടെല്ല്‌ ഒടിക്കാനൊക്കെ നിങ്ങളുടെ വലിയ നേതാവ്‌ കുറേ നോക്കിയതാ, ഇപ്പോഴും നിവർന്ന്‌ തന്നെയാ നിൽക്കുന്നത്‌': പ്രതിപക്ഷത്തോട്‌ മുഖ്യമന്ത്രി

തിരുവനന്തപുരം > തന്റെ നട്ടെല്ലൊടിക്കാൻ കോൺഗ്രസിലെ വലിയ നേതാവ്‌ ഒരുപാട്‌ നോക്കിയതാണെന്നും, ഇപ്പോഴും നിവർന്ന്‌ തന്നെയാണ്‌ നിൽക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അന്ന്‌ അത്‌ ഏൽപ്പിച്ചിരുന്ന പൊലീസ്‌ ഉദ്യോഗസ്ഥനെ അതിന്‌ ശേഷം കണ്ട്‌, മർദ്ദിച്ച കാല്‌ ഉയർത്തിപ്പിടിച്ചാണ്‌ താൻ സംസാരിച്ചതെന്നും അടിയന്തരാസ്ഥ കാലത്തെ ഓർത്തെടുത്ത്‌ പി ടി തോമസിന്‌ മുഖ്യമന്ത്രി മറുപടി നൽകി.

റിയൽ എസ്റ്റേറ്റ് കച്ചവടം നടന്നപ്പോൾ കേന്ദ്രഏജൻസികൾ വരുന്നുണ്ടെന്ന് അറിഞ്ഞ് അവിടെ നിന്ന് ഓടി രക്ഷപ്പെട്ടത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ആരുമല്ല. കേസുകളിൽ അന്വേഷണ ഏജൻസികൾ അന്വേഷിച്ചു തെളിവുകൾ കണ്ടെത്തണം. അല്ലാതെ മുൻകൂട്ടി നിശ്ചയിച്ച് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകൽ അല്ല. ബിജെപിയുടെ കച്ചേരിക്ക് പക്കവാദ്യം വായിക്കാൻ സദാ സന്നദ്ധരായിരിക്കുകയാണ് നിങ്ങൾ. കേരള സർക്കാരിനെ ശ്വാസം മുട്ടിച്ചു കളയാം എന്ന് വ്യാമോഹിക്കേണ്ട, പി ടി തോമസിനോട് മുഖ്യമന്ത്രി.

ആരുടെ മുന്നിലും തല ഉയർത്തി നിന്ന് പറയാൻ ഉള്ള മനക്കരുത്ത് ഈ നെഞ്ചിൽ ഉണ്ട്. തന്‍റെ കൈകൾ ശുദ്ധമാണ്. പിണറായി വിജയനെ ഇങ്ങനെ ആക്കിയത് പി ആർ ഏജൻസികൾ അല്ല. കമ്മ്യൂണിസ്റ്റ്കാരെ ജയിൽ കാണിച്ചു പേടിപ്പിക്കരുത്. അതങ്ങ് മനസ്സിൽ വച്ചാൽ മതി. ഇപ്പൊ നട്ടെല്ല് ഉയർത്തിയാണ് നിൽക്കുന്നത്.

ക്ലിഫ് ഹൗസിലെ വലിയ റൂമിൽ വച്ചാണ് മകളുടെ കല്യാണം നടന്നത്. ആ റൂം നിങ്ങൾക്ക് എല്ലാം അറിയാമല്ലോ അല്ലേ? കല്യാണത്തലേന്നും, അന്നും സ്വപ്‌ന വന്നിട്ടില്ല. വീട്ടുകാരെ ഒരു കേന്ദ്ര ഏജൻസിയും ചോദ്യം ചെയ്‌തിട്ടുമില്ല. ഞങ്ങൾക്ക് ഞെളിഞ്ഞ് ഇരിക്കാൻ അവകാശം ഉണ്ട്. അതുകൊണ്ട് തന്നെയാണ് ഞെളിഞ്ഞു ഇരിക്കുന്നത്. എല്ലാവരുടെയും നേരെ വല വീശിയില്ല. ഒരു പരൽ മീനിനെ പോലും കിട്ടിയില്ലല്ലോ? ഇത് വേറെ ജനുസ്സാണ്, എന്ന് മുഖ്യമന്ത്രി.

"സ്ഥല കച്ചവടസ്ഥലത്ത്‌ നിന്ന്‌ കേന്ദ്ര ഏജൻസി വരുന്നതറിഞ്ഞ്‌ ഓടിയതാരാ?; പി ടി തോമസിനോട്‌ മുഖ്യമന്ത്രി

തിരുവനന്തപുരം > പി ടി തോമസ്‌ എംഎൽഎയുടെ വ്യാജ ആരോപണങ്ങൾക്ക്‌ നിയമസഭയിൽ മറുപടി നൽകി മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിന് സ്വപ്‌ന വന്നോ എന്നതടക്കം വ്യക്തിപരമായ ആരോപണങ്ങൾ പി ടി തോമസ് ഉന്നയിച്ചപ്പോൾ റിയൽ എസ്റ്റേറ്റ് കച്ചവടം നടന്നപ്പോൾ കേന്ദ്രഏജൻസികൾ വരുന്നുണ്ടെന്ന് അറിഞ്ഞ് അവിടെ നിന്ന് ഓടി രക്ഷപ്പെട്ടത് ആരാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. സ്വ‌ർണക്കടത്ത് വഴി കിട്ടുന്ന പണം റിയൽ എസ്റ്റേറ്റ് ഇടപാടുകളിലും ഉപയോഗിക്കുന്നുണ്ട് എന്ന് കണ്ടെത്തിയിരുന്നു എന്നോർക്കണം എന്നും മുഖ്യമന്ത്രി പി ടി തോമസിനോട് പറഞ്ഞു.

''റിയൽ എസ്റ്റേറ്റ് കച്ചവടം നടന്നപ്പോൾ കേന്ദ്രഏജൻസികൾ വരുന്നുണ്ടെന്ന് അറിഞ്ഞ് അവിടെ നിന്ന് ഓടി രക്ഷപ്പെട്ടത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ആരുമല്ല. കേസുകളിൽ അന്വേഷണ ഏജൻസികൾ അന്വേഷിച്ചു തെളിവുകൾ കണ്ടെത്തണം. അല്ലാതെ മുൻകൂട്ടി നിശ്ചയിച്ച് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകൽ അല്ല. ബിജെപിയുടെ കച്ചേരിക്ക് പക്കവാദ്യം വായിക്കാൻ സദാ സന്നദ്ധരായിരിക്കുകയാണ് നിങ്ങൾ. കേരള സർക്കാരിനെ ശ്വാസം മുട്ടിച്ചു കളയാം എന്ന് വ്യാമോഹിക്കേണ്ട'', പി ടി തോമസിനോട് മുഖ്യമന്ത്രി പറഞ്ഞു.

"പി ടി തോമസിന്‌ പിണറായി വിജയനെ മനസിലായിട്ടില്ല, കമ്യൂണിസ്‌റ്റുകാരെ ജയിൽകാട്ടി പേടിപ്പിക്കരുത്‌'; മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം > പിണറായി വിജയനെ പി ടി തോമസിന്​ ഇതുവരെ മനസിലായിട്ടില്ലെന്ന് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന്‌​ മുഖ്യ​മന്ത്രിയുടെ മറുപടി. പ്രമേയ അവതാരകനെ നിയന്ത്രിക്കാൻ പ്രതിപക്ഷ നേതാവിന്​ കഴിയുന്നില്ല. അദ്ദേഹം വേറെ ഗ്രൂപ്പായതിനാലാണ് ചെന്നിത്തലക്ക്​ നിയന്ത്രിക്കാൻ സാധിക്കാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. കമ്യൂണിസ്‌റ്റുകാരെ ജയിൽകാണിച്ച്‌ പേടിപ്പിക്കാൻ നോക്കരുത്‌, ഈ കൈകൾ ശുദ്ധമാണെന്നും മുഖ്യമന്ത്രി നെഞ്ചിൽ കൈവച്ച്‌ സംസാരിച്ചു. പി ടി തോമസ്‌ എംഎൽഎയുടെ അടിയന്തര പ്രമേയത്തിന്‌ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

താന്‍ ജയിലില്‍ പോകുമെന്നത് മനോവ്യാപാരം മാത്രമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ ഏജന്‍സികളും ഒരുമിച്ച് നിന്ന് ശ്രമിച്ചിട്ടും ഇതുവരെ ഒരു തെളിവും സര്‍ക്കാറിനെതിരെ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല.

സ്വർണക്കടത്ത്‌ കേസിൽ അതിശക്‌തമായ നടപടി ആവശ്യപ്പെട്ടത്‌  സർക്കാർ ആണെന്ന്‌ മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെയടക്കം അനാവശ്യമായി വലിച്ചിഴച്ചാണ്‌ പി ടി തോമസ്‌ സഭയിൽ സംസാരിച്ചത്‌. ഗീബൽസിന്റെ ശിഷ്യൻമാരെ ആശ്വസിപ്പിക്കാൻ ആകില്ലെന്നും പ്രമേയ അവതാരകനെ നിയന്ത്രിക്കാൻ ചെന്നിത്തലക്ക്‌ കഴിയില്ലന്നും മുഖ്യമന്ത്രി പറഞ്ഞു.  എങ്കിലും കെ സി ജോസഫിനെങ്കിലും പി ടി തോമസിനെ നിയന്ത്രിക്കാൻ കഴിയണ്ടേ.

കേന്ദ്ര ഏജൻസികൾ കൈകാര്യം  ചെയ്യുന്ന വിഷയം രാഷ്‌ട്രീയമാക്കി മാറ്റി. പി ടി തോമസിന്‌ പിണറായി വിജയനെ മനസിലായിട്ടില്ല. താൻ ഒരു പ്രത്യേക തരം ജനുസാണ്‌. തന്റെ മകളുടെ കല്യാണം എല്ലാവര്‍ക്കുമറിയാവുന്ന ക്ലിഫ്ഹൗസിന്റെ വലിയ ഹാളില്‍ വച്ചാണെന്നും സ്വപ്‌ന തന്റെ മകളുടെ കല്യാണത്തിന് വന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തന്നെയോ കുടുംബത്തിലുള്ളവരെയോ ആരും ചോദ്യം ചെയ്‌തിട്ടില്ല. പണം കാണുമ്പോള്‍ പോരട്ടെ പോരട്ടെ എന്ന് പറയുന്ന സ്വഭാവക്കാരല്ല.

താന്‍ ജയിലില്‍ പോകുമെന്നത് മനോവ്യാപാരം മാത്രമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ ഏജന്‍സികളും ഒരുമിച്ച് നിന്ന് ശ്രമിച്ചിട്ടും ഇതുവരെ ഒരു തെളിവും സര്‍ക്കാറിനെതിരെ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. പ്രതിപക്ഷം ഇനിയും പ്രയാസപ്പെടണമെന്നില്ല.

എന്തും പറയാനുള്ള വേദിയാക്കി നിയമസഭയെ മാറ്റരുത്​. ലാവ്​ലിൻ കേസിൽ തന്നെ പ്രതിയാക്കാൻ കുറേ ശ്രമിച്ചതല്ലേ. എന്‍റെ കൈകൾ ശുദ്ധമായതുകൊണ്ടാണ്​ അത്​ പറയാനുള്ള ആർജ്ജവമുണ്ടാവുന്നതെന്നും പിണറായി പറഞ്ഞു. നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ സംഭവിച്ചപ്പോൾ ശിവശങ്കറിനെതിരെ നടപടി സ്വീകരിച്ചു. ലൈഫ്​ മിഷൻ സിഇഒ യു വി ജോസ്​ ഏത്​ കേസിലാണ്​ പ്രതി?. അതൊക്കെ വികലമായ മനസുകളുടെ വ്യാമോഹം മാത്രമാണ്‌. സി എം രവീന്ദ്രനെ ഇതുവരെ ഒരു കേസിലും പ്രതിയാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശിവശങ്കർ കെഎസ്​ഇബി ചെയർമാനും ഊർജ സെക്രട്ടറിയുമായത്​ ആരുടെ ഭരണകാലത്താണെന്ന്​ മുഖ്യമന്ത്രി ചോദിച്ചു. ശിവശങ്കറിന്​ ഐഎഎസ്​ ലഭിക്കുന്നത്​ എ കെ​ ആന്‍റണിയുടെ ഭരണകാലത്താണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി​. സ്വർണക്കടത്ത്​ കേസിൽ പ്രതിപക്ഷം അടിയന്തര പ്രമേയം അവതരിപ്പിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

No comments:

Post a Comment