Saturday, January 9, 2021

പുതിയ കേരളത്തിനായി നയരേഖ

പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തിന്റെ ആരംഭദിവസത്തിൽ ഗവർണർ ആരീഫ്‌ മൊഹമ്മദ്‌ഖാൻ നടത്തിയ നയപ്രഖ്യാപനം പുതിയ കേരളത്തിന്റെ ദീർഘവീക്ഷണത്തോടെയുള്ള നയരേഖ. ജനപക്ഷ രാഷ്ട്രീയത്തിൽനിന്ന്‌ അണുവിട വ്യതിചലിക്കാതെ സർക്കാർ ഏത്‌ മഹാമാരിയിലും ജനക്ഷേമത്തിൽനിന്ന്‌ പിന്നോക്കം പോകില്ലെന്ന്‌ നയരേഖ വ്യക്തമാക്കി.

സർക്കാരിന്റെ ഈ നയം ജീവിതത്തിന്റെ എല്ലാ മേഖലകളിലുമുള്ളവർ രാഷ്ട്രീയഭേദമെന്യേ സ്വീകരിക്കുമെന്നും തിരിച്ചറിഞ്ഞപ്പോഴാണ്‌ പ്രതിപക്ഷം സഭയിൽ മുദ്രാവാക്യം വിളിച്ചത്‌. ഭരണഘടനാ ചുമതല ഓർമിപ്പിച്ച്‌ ഗവർണർ മുന്നറിയിപ്പ്‌ നൽകിയപ്പോൾ തന്നെ കേരളത്തിന്റെ സുസ്ഥിര വികസനമുന്നേറ്റത്തിനുള്ള മാഗ്‌നാകാർട്ടയ്‌ക്കെതിരെ പ്രതിഷേധം തുടർന്നാൽ ജനങ്ങളിൽനിന്ന്‌ ഒറ്റപ്പെടുമെന്നുള്ള മുന്നറിയിപ്പ്‌ കൂടിയാണ്‌ ഗവർണർ നൽകിയത്‌.

നിൽക്കക്കള്ളിയില്ലാതായ പ്രതിപക്ഷത്തിന്‌ സഭവിടുകയല്ലാതെ മാർഗമില്ലെന്നായി. കേരളത്തിന്റെ ജനക്ഷേമ പദ്ധതികളെ കേന്ദ്രഏജൻസികളെ ഉപയോഗിച്ച്‌ തകർക്കാൻ ശ്രമിക്കുന്നുവെന്ന്‌ ഗവർണർതന്നെ പറഞ്ഞുവച്ചപ്പോൾ ജനക്ഷേമ സർക്കാരിനെ തകർക്കാനുള്ള കേന്ദ്രഏജൻസികളുടെ തീവ്രശ്രമങ്ങൾക്ക്‌ കുടപിടിച്ച പ്രതിപക്ഷം ക്ഷീണിച്ചു.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെ ക്ഷേമവും നാടിന്റെ സമഗ്ര വികസനവും ഉറപ്പുവരുത്തി രാജ്യത്തിന് ഉത്തമ മാതൃകയാണ് കേരളമെന്നാണ്‌ ഗവർണർ വ്യക്തമാക്കിയത്‌. കോവിഡ് മഹാമാരിയെ തുടർന്നുണ്ടായ ലോക്ഡൗൺ കാലയളവിൽ ഒരാളെയും പട്ടിണിക്കിടാത്ത സർക്കാരാണിതെന്നും അത് ലോകത്തോട് പറയുന്നതിൽ സന്തോഷമുണ്ടെന്നും ഗവർണർ പറഞ്ഞതോടെ ബഹളമുണ്ടാക്കുകയോ സഭ വിടുകയോ അല്ലാതെ മാർഗമില്ലെന്ന ഗതികേടിൽ പ്രതിപക്ഷവും എത്തി.

എം വി പ്രദീപ്‌

കോവിഡ്‌ കാലത്ത്‌ ആരേയും പട്ടിണിക്കിടാത്ത സർക്കാരെന്ന്‌ ഗവർണർ ; പ്രതിപക്ഷത്തിന്‌ വിമർശനം

തിരുവനന്തപുരം >  14ാം നിയമസഭയുടെ 22ാം  സമ്മേളനത്തിന്‌ തുടക്കമായി. നയപ്രഖ്യാപന പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ച  പ്രതിപക്ഷത്തെ ഗവർണർആരിഫ്‌ മുഹമ്മദ്‌ ഖാൻ രൂക്ഷമായി വിമർശിച്ചു.  ഭരണഘടനാ പരമായ തന്റെ ഉത്തരവാദിത്വം നിർവ്വഹിക്കാൻ അനുവദിക്കണമെന്ന്‌ ഗവർണർ പ്രതിപക്ഷത്തോട്‌ ആവശ്യപ്പെട്ടു.

കോവിഡ്‌ മഹാമാരിയുടെ ലോക്‌ ഡൗൺ കാലത്ത്‌ ആരേയും പട്ടിണിക്കിടാത്ത സർക്കാരാണിതെന്ന്‌ ഗവർണർ പറഞ്ഞു. ഏറെ വെല്ലുവിളികൾ നേരിട്ട സർക്കാരാണിത്‌.മുന്നോട്ടുള്ള പാതയും ദുർഘടമാണ്‌.  അതിനെയും  മറികടക്കാൻ കഴിയും .  കോവിഡ്‌ രോഗം സാധാരണ ജനജീവിതത്തെ  സാരമായി ബാധിച്ചു.   കോവിഡ്‌ രോഗികളുടെ എണ്ണം കുറയ്‌ക്കാൻ കഴിയണം.  കോവിഡിനെ നേരിടാൻ നിരവധി പദ്ധതികൾ ആവിഷ്‌ക്കരിച്ചു. 20000 കോടിയുടെ കോവിഡ്‌ പാക്കേജ്‌ പ്രഖ്യാപിച്ച ആദ്യ സർക്കാരാണിത്‌.നിരവധി പദ്ധതികൾ പ്രഖ്യാപിച്ച്‌ കോവിഡിനെ നേരിട്ടു. 

തദ്ദേശഭരണസ്ഥാപനങ്ങളുമായി സഹകരിച്ച് മികച്ച പ്രവർത്തനമാണ് ആരോഗ്യ, റവന്യൂ, പൊലീസ് വിഭാഗങ്ങൾ നടത്തിയത്. പകർച്ചവ്യാധി നിയന്ത്രണനിയമം കൊണ്ടുവന്ന് പാസ്സാക്കി. ടെസ്റ്റിംഗിന് കൃത്യമായി എല്ലാ ജില്ലകളിലും സജ്ജീകരിച്ചു. ദിശ ഹെൽപ് ലൈനുകൾ തുറന്നു. ക്വാറന്‍റീനിലുള്ളവർക്കും, ചികിത്സയിലുള്ളവർക്കും, അതിഥിത്തൊഴിലാളികൾക്കും, മുതിർന്ന പൗരൻമാർക്കും, അടിയന്തരസഹായം ആവശ്യമുള്ളവർക്കും കൃത്യമായ പിന്തുണ നൽകി. ആശ, അങ്കണവാടി പ്രവർത്തകരുടെ സേവനം അതുല്യമായിരുന്നു.

സർക്കാരിന്റെ   അഭിമാന പദ്ധതികൾ മുന്നോട്ട്‌ കൊണ്ടുപോകാൻ കേന്ദ്ര ഏജൻസികൾ തടസ്സം നിൽക്കുന്നു  .കൊവിഡ് മൂലം ഉള്ള സാമ്പത്തിക മാന്ദ്യം നേരിടാൻ ഉള്ള കേന്ദ്ര സഹായം പോരാ. ജിഎസ്‍ടി നഷ്ടപരിഹാരം ലഭിക്കാൻ ഇനിയും 2023 വരെ കാത്തിരിക്കേണ്ട സ്ഥിതിയാണ്. കടമെടുപ്പ് പരിധി കൂട്ടാൻ കേന്ദ്രസർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. പ്രതിസന്ധി കാലത്ത് ഇത്തരത്തിൽ ആശയക്കുഴപ്പങ്ങളുണ്ടാകുന്നത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുകയാണ്

തദ്ദേശ തെരഞ്ഞെടുപ്പ്‌ സർക്കാരിനോടുള്ള ജനങ്ങളുടെ വിശ്വാസം   ഊട്ടി ഉറപ്പിക്കുന്നതാണ്‌. 2 ലക്ഷത്തിലേറെ  പേർക്ക്‌ അടച്ചുറപ്പുള്ള വീടുകൾ സർക്കാർ നൽകി. ദുരിത കാലത്ത്‌ സന്നദ്ധ പ്രവർത്തകരുടെ സേവനം പ്രശംസനീയമാണ്‌. 

പൗരത്വനിയമം കൊണ്ടുവന്ന കാലം മുതൽ മതേതരത്വം സംരക്ഷിക്കണമെന്ന് പല തവണ ആവശ്യമുന്നയിച്ച, അതിന് വേണ്ടി നിലനിന്ന സർക്കാരാണ് കേരളത്തിലേത്. സഹകരണമനോഭാവത്തോടെ കേന്ദ്രവും സംസ്ഥാനങ്ങളും മുന്നോട്ട് പോകണമെന്നത് സംസ്ഥാനസർക്കാരിന്‍റെ പ്രഖ്യാപിത നിലപാടാണ്.

കാർഷിക നിയമം കേരളത്തിന്‌ തിരിച്ചടിയാണ്‌. താങ്ങുവില ഇല്ലാതാക്കുന്നത്‌ അപലപനീയം .കുത്തകകളെ സഹായിക്കുന്നതാണ്‌ കാർഷിക നിയമത്തിലെ വ്യവസ്‌ഥകളെന്നും  നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.

രാവിലെ 9ന്‌ സഭ തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം സഭ തടസ്സപ്പെടുത്താൻ ശ്രമം തുടങ്ങിയെങ്കിലും നയപ്രഖ്യാപന പ്രസംഗം തുടർന്നു.പ്രതിപക്ഷം നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌ക്കരിച്ചു.സഭാ കവാടത്തിൽ കുത്തിയിരുന്ന്‌ പ്രതിഷേധിക്കുകയാണ്‌.

സർക്കാർ നേട്ടങ്ങൾ നിരത്തി ഗവർണർ; കാർഷിക , പൗരത്വ നിയമങ്ങളിൽ കേന്ദ്രത്തിന്‌ വിമർശനം

 തിരുവനന്തപുരം> സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണി പറഞ്ഞ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗം. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം മുതല്‍ പൗരത്വഭേദഗതി നിയമത്തില്‍ വരെ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനേയും ഗവര്‍ണര്‍ അഭിനന്ദിച്ചു.

‘കൊവിഡ് മഹാമാരിയെ ആര്‍ജവത്തോടെ നേരിട്ട സര്‍ക്കാരാണിത്. ആരും പട്ടിണി കിടക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തി. കൊവിഡ് ആശ്വാസ പദ്ധതി പ്രഖ്യാപിച്ച ആദ്യത്തെ സംസ്ഥാനമാണ് കേരളം. സംസ്ഥാനത്ത് ഭക്ഷ്യ കിറ്റും സൗജന്യ ചികിത്സയും ലഭ്യമാക്കി. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പോകുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചു.’ ഗവര്‍ണര്‍ പറഞ്ഞു.

പ്രകടന പത്രിക നടപ്പിലാക്കിയ സര്‍ക്കാരാണിതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ‘തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനവിശ്വാസം ആര്‍ജിക്കാനായി. കേന്ദ്രത്തില്‍ നിന്നും ലഭിക്കാനുള്ള സാമ്പത്തിക ആനുകൂല്യങ്ങളും സേവനങ്ങളും ചോദിച്ച് വാങ്ങാന്‍ സര്‍ക്കാരിന് കഴിഞ്ഞു.

ക്ഷേമ പെന്‍ഷനുകള്‍ ഉയര്‍ത്തിയ സര്‍ക്കാര്‍ നടപടിയും ഗവര്‍ണര്‍ പരാമര്‍ശിച്ചു. ക്ഷേമ പെന്‍ഷന്‍ 600 രൂപയില്‍ നിന്നും 1500 രൂപയാക്കി ഉയര്‍ത്തി. പൊതുമേഖല സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചു. പ്രവാസി പുനരധിവാസത്തിന് പ്രാമുഖ്യം നല്‍കുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.

കാര്‍ഷിക നിയമത്തിന് എതിരായ ഭാഗവും സര്‍ക്കാര്‍നയപ്രഖ്യാപനത്തില്‍ വായിച്ചു. കാര്‍ഷിക നിയമം ഇടനിലക്കാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും ഗുണകരമാവുന്ന നിയമമാണ്. കാര്‍ഷിക നിയമം ഉപഭേക്തൃ സംസ്ഥാനമായ കേരളത്തിനും ദോഷം ചെയ്യും. കാര്‍ഷിക സമരം മഹത്തായ ചെറുത്തുനില്‍പ്പാണ്. കാര്‍ഷിക നിയമം താങ്ങുവില സമ്പ്രദായത്തെ ബാധിക്കും. കര്‍ഷകന്റെ വിലപേശല്‍ ശേഷി ഇല്ലാതാവും, പൂഴ്ത്തിവെപ്പിന് കളമൊരുങ്ങുന്നതാണ് നിയമം, കാര്‍ഷിക സ്വയം പര്യാപ്തതക്ക് കേരളം ശ്രമിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

വിവിധ വിഭാഗങ്ങൾക്കായി സമാശ്വാസത്തിനായി 25000 കോടിയുടെ പദ്ധതികൾ നടപ്പാക്കി. കൊവിഡ് മൂലം ഉള്ള സാമ്പത്തിക മാന്ദ്യം നേരിടാൻ ഉള്ള കേന്ദ്ര സഹായം പോരാ. ജിഎസ്‍ടി നഷ്ടപരിഹാരം ലഭിക്കാൻ ഇനിയും 2023 വരെ കാത്തിരിക്കേണ്ട സ്ഥിതിയാണ്. കടമെടുപ്പ് പരിധി കൂട്ടാൻ കേന്ദ്രസർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. പ്രതിസന്ധി കാലത്ത് ഇത്തരത്തിൽ ആശയക്കുഴപ്പങ്ങളുണ്ടാകുന്നത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഇന്ധനവില കുത്തനെ കൂടുന്ന സ്ഥിതിയാണ്. ഇത് പല തരത്തിലും സംസ്ഥാനത്തിന്‍റെ സാമ്പത്തിക വ്യവസ്ഥയെ ബാധിച്ചു. എക്സൈസ് ഡ്യൂട്ടി കൂട്ടിയതും വലിയ പ്രതിസന്ധിയുണ്ടാക്കി.

സംസ്ഥാന ജില്ലാ സഹകരണ ബാങ്കുകളെ സംയോജിപ്പിച്ച് കേരള ബാങ്കിന് തുടക്കം കുറിക്കാന്‍ കഴിഞ്ഞു. ഗെയില്‍ അഭിമാനകരമായ പദ്ധതി, ഈ സാമ്പത്തിക വര്‍ഷം ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി 8000 കോടി രൂപ ചെലവഴിച്ചുവെന്നും പറഞ്ഞു

പൗരത്വ ഭേദഗതി നിയമം പാസാക്കിയ വേളയില്‍ രാജ്യത്തെ മതേതരത്വം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങി. ഫെഡറലിസത്തിനായി വിട്ടുവീഴ്ച്ചയില്ലാതെ നിലകൊണ്ടു, രാജ്യത്തെ ഫെഡറല്‍ സ്വഭാവം കാത്തുസൂക്ഷിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരുപോലെ പ്രവര്‍ത്തിക്കണം.

ഡാറ്റാ സെന്‍ററുകളുടെ നവീകരണം 2021-ഓടെ ലക്ഷ്യമിടുന്നു.കെ ഫോൺ പദ്ധതി ഉടൻ യാഥാർഥ്യമാകും. കെ ഫോൺ വഴി പാവപെട്ടവർക്ക് സൗജന്യമായി ഇന്‍റർനെറ്റ് ലഭ്യമാക്കും. സെമി ഹൈ സ്പീഡ് റെയിൽ പദ്ധതി കേന്ദ്ര അനുമതി കാത്തിരിക്കുന്നു. വിശദമായ പദ്ധതിരൂപരേഖ കേന്ദ്രസർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.ഗവർണർ പറഞ്ഞു.

No comments:

Post a Comment