നവീകരണത്തിന്റെയും വൈവിധ്യവൽക്കരണത്തിന്റെയും നയത്തിലൂടെ പരമ്പരാഗത തൊഴിൽ സംരക്ഷിക്കുന്നതിനും വരുമാനം വർധിപ്പിക്കുന്നതിനുമുള്ള നിരവധി പദ്ധതികളാണ് ബജറ്റിലുള്ളത്
കയർമേഖലയ്ക്ക് 112 കോടി
● 112 കോടി രൂപ വകയിരുത്തിയതിൽ 41 കോടി യന്ത്രവൽക്കരണത്തിനും 38 കോടി രൂപ പ്രൈസ് ഫ്ലക്ച്യുവേഷൻ ഫണ്ടിനും. കയർ ബോർഡിൽനിന്ന് ക്ലസ്റ്റർ രൂപീകരണത്തിന് 50 കോടിയും എൻസിഡിസിയിൽനിന്ന് 100 കോടി രൂപയും ലഭ്യമാക്കും.
●10 യന്ത്രവൽകൃത സഹകരണ ഉൽപ്പന്ന ഫാക്ടറി തുടങ്ങും
●ചെറുകിട യൂണിറ്റുകൾക്ക് 20 കോടി രൂപ
●ഉൽപ്പാദനം 50,000 ടണ്ണായി ഉയരും. 10000 പേർക്കെങ്കിലും അധികം ജോലി.
കശുവണ്ടി മേഖലയിൽ 2000 പേർക്കുകൂടി തൊഴിൽ
●30,000 ടൺ തോട്ടണ്ടി ഇറക്കുമതിക്കായി കാഷ്യു ബോർഡിന് 40 കോടി
●കാപ്പക്സിന്റെയും കശുവണ്ടി കോർപറേഷന്റെയും നവീകരണത്തിന് 10.5 കോടിയും കശുവണ്ടി കൃഷിവ്യാപനത്തിന് 5.5 കോടിയും
●കശുവണ്ടി തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി കുടിശ്ശിക തീർക്കുന്നതിന് 63 കോടി
കൈത്തറിക്ക് 52 കോടി
●52 കോടി രൂപയ്‌ക്കു പുറമേ യൂണിഫോം പദ്ധതിക്കായി 105 കോടി രൂപയും നീക്കിവച്ചു.
●ഹാന്റക്സിനും ഹാൻവീവിനും പുനരുദ്ധാരണ പാക്കേജിന് രൂപം നൽകും
●ഖാദി ഗ്രാമീണ വ്യവസായങ്ങൾക്ക് 16 കോടി
●ഗ്രാമോദയ ഖാദി ക്ലസ്റ്ററുകൾ ആരംഭിക്കുന്നതിന് പുതിയ സ്കീം
●ഹാന്റി ക്രാഫ്റ്റ് മേഖലയ്ക്ക് നാല് കോടി.
കയർ ആൻഡ് ക്രാഫ്റ്റ് സ്റ്റോർ
●കുടുംബശ്രീ ആഭിമുഖ്യത്തിൽ എല്ലാ തദ്ദേശഭരണ സ്ഥാപനത്തിലും കയർ ആൻഡ് ക്രാഫ്റ്റ് സ്റ്റോറുകളുടെ ശൃംഖല. ഒരു സ്റ്റാളിന് അഞ്ച് ലക്ഷം രൂപ പലിശരഹിത വായ്പ.
●കൈത്തൊഴിലുകാർക്ക് മൾട്ടി ട്രേഡ് ഫെസിലിറ്റേഷൻ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് നാല് കോടി
●ബാംബു കോർപറേഷന് 5 കോടി
●20,000 കുളത്തിൽ ഒരു കോടി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കും. ഇതിനായി 66 കോടി രൂപ
No comments:
Post a Comment