Sunday, November 28, 2010

ഐഎംഎ പ്രസിഡന്റിനും സെക്രട്ടറിക്കും വിലക്ക്

പെപ്സി, ഡാബര്‍ കമ്പനികളുമായി കരാറുണ്ടാക്കിയ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ദേശീയ ഭാരവാഹികളെ ജോലി ചെയ്യുന്നതില്‍ നിന്ന് വിലക്കി. പ്രസിഡന്റ് ധരം പ്രകാശ്, സെക്രട്ടറി ജി സമരം എന്നിവരെയാണ് പ്രാക്ടീസ് ചെയ്യുന്നത് ആറുമാസത്തേക്ക് വിലക്കിയത്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് കരാര്‍ ഇന്ത്യന്‍ മെഡിക്കല്‍ കൌസില്‍ (ഐഎംസി) റദ്ദാക്കി. പെപ്സിയുടെയും ഡാബറിന്റെയും ഉല്പന്നങ്ങള്‍ വില്‍ക്കുന്നതിനുള്ള പ്രചാരണത്തില്‍ ഐഎംഎ  ഏര്‍പ്പെട്ടതിനെതിരെയാണ് നടപടി. രണ്ടു കമ്പനികളുടെയും പ്രചാരണത്തിനുളള പ്രതിഫലമായി ഇതുവരെ ഒന്നരക്കോടി രൂപ ഐഎംഎ കൈപ്പറ്റിയിട്ടുണ്ട്. വ്യവസ്ഥപ്രകാരം ഇനി 75 ലക്ഷംകൂടി ലഭിക്കാനുണ്ട്.

ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ ഉല്‍പന്നം വില്‍ക്കാന്‍ ഡോക്ടര്‍മാരുടെ സംഘടന പങ്കുചേരുന്നതിനെതിരെ 2009 ജൂലൈ 12ന് പയ്യന്നൂര്‍ സ്വദേശി എം വി ബിന്ദു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കിയിരുന്നു. രാജ്യസഭാംഗമായ എ വിജയരാഘവന്‍ ഇതുസംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി ഗുലാംനബി ആസാദിന് നേരിട്ട് കത്തുംനല്‍കി. ഇതിന്റെ തുടര്‍ച്ചയായാണ് കേന്ദ്ര ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചത്.

ദേശാഭിമാനി 271110

1 comment:

  1. പെപ്സി, ഡാബര്‍ കമ്പനികളുമായി കരാറുണ്ടാക്കിയ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ദേശീയ ഭാരവാഹികളെ ജോലി ചെയ്യുന്നതില്‍ നിന്ന് വിലക്കി. പ്രസിഡന്റ് ധരം പ്രകാശ്, സെക്രട്ടറി ജി സമരം എന്നിവരെയാണ് പ്രാക്ടീസ് ചെയ്യുന്നത് ആറുമാസത്തേക്ക് വിലക്കിയത്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് കരാര്‍ ഇന്ത്യന്‍ മെഡിക്കല്‍ കൌസില്‍ (ഐഎംസി) റദ്ദാക്കി. പെപ്സിയുടെയും ഡാബറിന്റെയും ഉല്പന്നങ്ങള്‍ വില്‍ക്കുന്നതിനുള്ള പ്രചാരണത്തില്‍ ഐഎംഎ ഏര്‍പ്പെട്ടതിനെതിരെയാണ് നടപടി. രണ്ടു കമ്പനികളുടെയും പ്രചാരണത്തിനുളള പ്രതിഫലമായി ഇതുവരെ ഒന്നരക്കോടി രൂപ ഐഎംഎ കൈപ്പറ്റിയിട്ടുണ്ട്. വ്യവസ്ഥപ്രകാരം ഇനി 75 ലക്ഷംകൂടി ലഭിക്കാനുണ്ട്.

    ReplyDelete