Sunday, April 29, 2012

സര്‍ക്കാരറിയാതെ വിദേശികള്‍ കരാറുറപ്പിച്ചതെങ്ങനെ: വി എസ്


ഇറ്റാലിയന്‍ നാവികര്‍ രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസില്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അറിയാതെ ഇന്ത്യന്‍ പൗരന്മാരുമായി ഒരു വിദേശരാജ്യത്തിന് എങ്ങനെ കരാര്‍ ഉറപ്പിക്കാന്‍ കഴിയുമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ചോദിച്ചു. ഇത് ഗുരുതര വിഷയമാണ്. ആസൂത്രിതമായ നാടകത്തിലെ രംഗങ്ങള്‍പോലെയാണ് കടല്‍കൊലക്കേസ് മുന്നോട്ടുപോകുന്നത്. ലോകത്തിനുമുന്നില്‍ ഇന്ത്യയുടെ അന്തസ്സ് കെടുത്തിയ ഈ നടപടി സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം. ഗൂഢാലോചനയുടെ വിവരങ്ങള്‍ പുറത്തുകൊണ്ടുവരുന്നതിന് സമഗ്ര അന്വേഷണത്തിന് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം-വി എസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

കേസില്‍ വാദിഭാഗത്തിന്റെ കൂറുമാറ്റം രാജ്യാന്തരതലത്തില്‍ത്തന്നെ ഇന്ത്യക്ക് അപമാനമാണ്. കൊല്ലപ്പെട്ടവര്‍ ജോലിചെയ്തിരുന്ന ബോട്ടിന്റെ ഉടമ 17 ലക്ഷം രൂപ കണ്ടപ്പോള്‍ ആദ്യം പറഞ്ഞതെല്ലാം വിഴുങ്ങി. കൊല്ലപ്പെട്ട സഹപ്രവര്‍ത്തകരാണ് സംഭവത്തിന് ഉത്തരവാദികളെന്നാണ് ഇപ്പോള്‍ ബോട്ടുടമ പറയുന്നത്. ഇറ്റാലിയന്‍ മാനദണ്ഡപ്രകാരം നിസ്സാരതുക നഷ്ടപരിഹാരം കിട്ടിയപ്പോള്‍ ബന്ധുക്കള്‍ കേസ് പിന്‍വലിച്ചു. കേരള ഹൈക്കോടതി ഈ നടപടിയെ നിശിതമായി വിമര്‍ശിച്ചു. ഇന്ത്യന്‍ സര്‍ക്കാരിന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ ഇറ്റാലിയന്‍ കൊലയാളികള്‍ക്കുവേണ്ടി വാദിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ പ്രതികള്‍ക്ക് ഗസ്റ്റ് ഹൗസില്‍ താമസ സൗകര്യം നല്‍കുന്നു. കേസ് അട്ടിമറിക്കത്തക്ക നിലയില്‍ കേരള പൊലീസ് എഫ്ഐആര്‍ തയ്യാറാക്കുന്നു. ഇറ്റലിയില്‍നിന്നെത്തിയ മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പുരോഹിതര്‍ക്കും കേസ് അട്ടിമറിക്കുന്നതിനുള്ള ഗൂഢാലോചനയ്ക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നു. പണത്തോടുള്ള ആര്‍ത്തിയും അടിമ മനോഭാവവും ആത്മാഭിമാനമില്ലായ്മയുമാണ് കടല്‍ക്കൊലയുടെ കാര്യത്തില്‍ ഇവിടെ ഉണ്ടായിട്ടുള്ളത്. ഇത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും മറ്റ് ചില കേന്ദ്രങ്ങളുടെയും ഗൂഢാലോചനയുടെ ഫലമാണെന്ന് വിഎസ് പറഞ്ഞു.

deshbahimani 290412

1 comment:

  1. ഇറ്റാലിയന്‍ നാവികര്‍ രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസില്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അറിയാതെ ഇന്ത്യന്‍ പൗരന്മാരുമായി ഒരു വിദേശരാജ്യത്തിന് എങ്ങനെ കരാര്‍ ഉറപ്പിക്കാന്‍ കഴിയുമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ചോദിച്ചു. ഇത് ഗുരുതര വിഷയമാണ്. ആസൂത്രിതമായ നാടകത്തിലെ രംഗങ്ങള്‍പോലെയാണ് കടല്‍കൊലക്കേസ് മുന്നോട്ടുപോകുന്നത്. ലോകത്തിനുമുന്നില്‍ ഇന്ത്യയുടെ അന്തസ്സ് കെടുത്തിയ ഈ നടപടി സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം. ഗൂഢാലോചനയുടെ വിവരങ്ങള്‍ പുറത്തുകൊണ്ടുവരുന്നതിന് സമഗ്ര അന്വേഷണത്തിന് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം-വി എസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

    ReplyDelete