Thursday, July 14, 2011

സ്വാശ്രയ കോഴ: തലസ്ഥാനത്ത് മാധ്യമവേട്ട

കാരക്കോണം മെഡിക്കല്‍ കോളേജില്‍ പ്രവേശനത്തിന് കോഴ വാങ്ങിയതിനെപ്പറ്റി പരാതി പറയുന്ന രക്ഷിതാക്കളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ ആക്രമിച്ചു. എല്‍എംഎസ് കോമ്പൗണ്ടിലായിരുന്നു ആക്രമണം. അക്രമികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തിയ മറ്റ് മാധ്യമ പ്രവര്‍ത്തകരെ അക്രമികളും പൊലീസും ആക്രമിച്ചു. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സ്ഥലത്തെത്തി മടങ്ങിയ ശേഷമാണ് രണ്ടാമത്തെ ആക്രമണമുണ്ടായത്. ഇന്ത്യ വിഷന്റെ മാര്‍ഷല്‍ വി സെബാസ്റ്റ്യന്റെ തല പൊലീസ് അടിച്ചുപൊട്ടിച്ചു. സിഎസ്ഐ സഭയുടേതാണ് കോളേജ്.

അക്രമികളെ അറസ്റ്റ് ചെയ്യണമെന്നവശ്യപ്പെട്ട് പത്രപ്രവര്‍ത്തക യൂണിയന്‍ അടക്കമുള്ള സംഘടനകള്‍ രംഗത്തു വന്നിട്ടുണ്ട്. പ്രതിപക്ഷ ഉപ നേതാവ് കോടിയേരി ബാലകൃഷ്ണനും സ്ഥലത്തെത്തി. കര്‍ശന നടപടി സ്വീകരിക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. രണ്ട് പേരെ അറസ്റ്റ് ചെയ്തു. മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച രണ്ടു പൊലീസുകാരെ സസ്പെന്‍ഡു ചെയ്തതായി അധികൃതര്‍ അറിയിച്ചു.

deshabhimani news

2 comments:

  1. കാരക്കോണം മെഡിക്കല്‍ കോളേജില്‍ പ്രവേശനത്തിന് കോഴ വാങ്ങിയതിനെപ്പറ്റി പരാതി പറയുന്ന രക്ഷിതാക്കളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ ആക്രമിച്ചു. എല്‍എംഎസ് കോമ്പൗണ്ടിലായിരുന്നു ആക്രമണം. അക്രമികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തിയ മറ്റ് മാധ്യമ പ്രവര്‍ത്തകരെ അക്രമികളും പൊലീസും ആക്രമിച്ചു. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സ്ഥലത്തെത്തി മടങ്ങിയ ശേഷമാണ് രണ്ടാമത്തെ ആക്രമണമുണ്ടായത്. ഇന്ത്യ വിഷന്റെ മാര്‍ഷല്‍ വി സെബാസ്റ്റ്യന്റെ തല പൊലീസ് അടിച്ചുപൊട്ടിച്ചു. സിഎസ്ഐ സഭയുടേതാണ് കോളേജ്.

    ReplyDelete
  2. സ്വാശ്രയ മെഡിക്കല്‍ കോളേജ് അസോസിയേഷന്‍ സെക്രട്ടറി സാജന്‍ പ്രസാദ് രാജിവെച്ചു. പതിനൊന്ന് കോളേജുകളാണ് അസോസിയേഷന് കീഴിലുള്ളത്.

    ReplyDelete