Thursday, February 11, 2021

പിഎസ്‌സി നിയമനങ്ങളിൽ എൽഡിഎഫ്‌ സർക്കാർ യുഡിഎഫിനേക്കാൾ ബഹുദൂരം മുന്നിൽ

തിരുവനന്തപുരം > പിഎസ്‌സി നിയമനങ്ങൾ സംബന്ധിച്ച്‌ യുഡിഎഫും ബിജെപിയും വലത്‌ മാധ്യമങ്ങളും കള്ളക്കഥകൾ മെനയുന്നത്‌ യാഥാർത്ഥ്യം മറച്ചുവച്ച്‌. നിയമനങ്ങൾ കൃത്യമായി റിപ്പോർട്ട്‌ ചെയ്യാതെയും ഒഴിവുകൾ നികത്താതെയും ഇരുന്ന യുഡിഎഫ്‌ കാലത്തുനിന്ന്‌ ബഹുദൂരം മുന്നിലാണ്‌ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്തെ പിഎസ്‌സി നിയമനങ്ങൾ. മുഖ്യമന്ത്രിതന്നെ വാർത്താസമ്മേളനത്തിൽ കൃത്യമായ കണക്ക്‌ നൽകിയിട്ടും പുകമറ സൃഷ്‌ടിക്കുന്നതിൽനിന്ന്‌ പ്രതിപക്ഷവും മാധ്യമങ്ങളും പിന്നോട്ടുപോകുന്നില്ല.

കൃത്യമായ കണക്കുകൾ പ്രകാരം 2021 ജനുവരി 30 വരെ 1,57,911 പേർക്കാണ്‌ ഈ സർക്കാരിന്റെ കാലത്ത്‌ നിയമനം നൽകിയത്‌. ഈ സര്‍ക്കാര്‍ വന്നതിനുശേഷം 27,000 സ്ഥിരം തസ്‌തികകള്‍ ഉള്‍പ്പെടെ 44,000 തസ്‌തികകളാണ്‌ പുതുതായി സൃഷ്‌ടിച്ചത്‌. ഇപ്പോള്‍ തന്നെ 4012 റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇത് 3113 മാത്രമായിരുന്നു.

എൽഡിസിയിൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത്‌ 1,77,11 നിയമനങ്ങൾ നടത്തിയപ്പോൾ എൽഡിഎഫ് 1,91,20 നിയമനങ്ങൾ നടത്തി. പൊലീസ്‌: യുഡിഎഫ്‌ (4796), എൽഡിഎഫ്‌ (11268). എൽപിഎസ്‌എ (എൽ പി സ്‌കൂൾ അസിസ്റ്റന്റ്): യുഡിഎഫ്‌ (1630), എൽഡിഎഫ്‌ (7322). യുപിഎസ്‌എ (യു പി സ്‌കൂൾ അസിസ്റ്റന്റ്): യുഡിഎഫ്‌ (802), എൽഡിഎഫ്‌ (4446). സ്‌റ്റാഫ്‌ നഴ്‌സ്‌ ഹെൽത്ത്‌: യുഡിഎഫ്‌ (1608), എൽഡിഎഫ്‌ (3607). അസിസ്‌റ്റന്റ്‌ സർജൻ ഹെൽത്ത്‌: യുഡിഎഫ്‌ (2435), എൽഡിഎഫ്‌ (3324). സ്‌റ്റാഫ്‌ നഴ്‌സ്‌ മെഡിക്കൽ: യുഡിഎഫ്‌ (924), എൽഡിഎഫ്‌ (2200).

[കണക്കുകൾ 2021 ജനുവരി 30 വരെ]

സംസ്ഥാനത്താകെ ഇപ്പോഴുള്ള ജീവനക്കാരുടെ എണ്ണം 5,28,231 ആണ്. സംസ്ഥാനത്ത് ഒരുവര്‍ഷം സര്‍ക്കാര്‍ സര്‍വീസിലേക്ക് ആകെ നടത്താന്‍ കഴിയുന്ന നിയമനം 25,000 വും. പിഎസ്‌സി റാങ്ക് ലിസ്റ്റ് നിലവിലുള്ള തസ്‌തികകളില്‍ പോലും ദിവസവേതനക്കാരെ നിയമിക്കുന്ന നില കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചപ്പോള്‍ അത് തിരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. മാനദണ്ഡമില്ലാതെ ഇഷ്ടക്കാരെ സ്ഥിരപ്പെടുത്തുന്ന നയം യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചു. ആ സര്‍ക്കാരിന്റെ കാലത്ത് സ്ഥിരപ്പെടുത്തിയ താല്‍ക്കാലിക ജീവനക്കാരുടെ എണ്ണം 5910 ആണ്. എന്നാല്‍, വ്യക്തമായ മാനദണ്ഡത്തോടെ യോഗ്യരായവരെ സ്ഥിരപ്പെടുത്താനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. മറ്റു പരിഗണനകളൊന്നും ഇക്കാര്യത്തിലുണ്ടായിട്ടില്ല.

No comments:

Post a Comment