Sunday, February 21, 2021

കേരളത്തിന്റെ ഫിഷറീസ് നയം തിരുത്തിയിട്ടില്ല; പ്രതിപക്ഷ നേതാവ് ഇത്രയും തരം താഴണോ: മേഴ്‌സിക്കുട്ടി അമ്മ

തിരുവനന്തപുരം> കേരളത്തില്‍ ശക്തമായ ഫിഷറീസ് നയമുണ്ടെന്നും അതിനെ വെല്ലുവിളിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും  മന്ത്രി മോഴ്‌സിക്കുട്ടി അമ്മ.സര്‍ക്കാര്‍ എങ്ങനെ വിദ്യാര്‍ഥികളെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാക്കും എന്നത്  സംബന്ധിച്ച യുഎന്നിന്റെ ആഗോളതലത്തിലുള്ള ചര്‍ച്ചയ്ക്കായാണ് ന്യൂയോര്‍ക്കില്‍ പോയതെന്നും മന്ത്രി പറഞ്ഞു.അമേരിക്കയില്‍ വച്ച് ധാരണയുണ്ടാക്കി എന്ന് ചെന്നിത്തല പറഞ്ഞത് അസംബന്ധമണെന്നാണ് താന്‍ പറഞ്ഞത്. എന്തോ കണ്ടുപിടിത്തം എന്ന നിലയില്‍, പ്രതിപക്ഷ നേതാവ് തരം താഴാണോ എന്നും  മന്ത്രി ചോദിച്ചു.

'മത്സ്യനയം തിരുത്തിയെന്നാണ് വീണ്ടും അദ്ദേഹം പറഞ്ഞത്. ശ്രദ്ധ പതിയാത്ത മേഖലകള്‍ ഓഖിയുടെ പശ്ചാത്തലത്തില്‍ ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച ചെയ്ത് അംഗീകരിച്ച നയം ക്യാബിനറ്റ് അംഗീകരിച്ച്  നിയമസഭയില്‍ വച്ച രേഖയാണ്‌. എല്ലാ എംഎല്‍എ മാരുടെ കയ്യിലും ഈ രേഖയുണ്ട്.

പ്രതിനിധികള്‍ വന്ന് സംസാരിച്ചിരുന്നു. എന്നാല്‍ അത് നടക്കില്ലെന്നും സര്‍ക്കാരിന്റെ നയം വേറെയാണെന്നും മറുപടി നല്‍കി'; മന്ത്രി പറഞ്ഞു.

കേരളത്തെ സംബന്ധിച്ച് മത്സ്യനയം സുതാര്യമാണ്. അതിന് വിരുദ്ധമായി ഒന്നും ചെയ്യാന്‍ അനുവദിക്കില്ല.ഗുജറാത്തില്‍ നിരവധി ആഴക്കടല്‍ ട്രോളറിന് അനുമതി നല്‍കുകയും പിന്നീട്  വലിയ തോതില്‍ ചൂഷണം നടക്കുകയും തീരത്തെ മത്സ്യത്തൊഴിലാളികള്‍ ദാരിദ്രത്തിലാവുകയും ചെയ് തതിന്റെ പശ്ചാത്തലത്തില്‍ ഈ രീതി തടയാന്‍ താനടക്കമുള്ള ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ ശക്തമായി സമരം ചെയ്യുകയും ഇന്ത്യ ഗവണ്‍മെന്റിനെ കൊണ്ട് ഇത്തരത്തില്‍  അംഗീകാരം  നല്‍കുന്നത് തടയാന്‍ തീരുമാനമെടുപ്പിക്കുകയുമായിരുന്നു.

കേരളത്തിലും അത്തരം നയം പാസാക്കി.അതിനാല്‍ ഇതിനെ വെല്ലുവിളിക്കാന്‍ ഒരു ശക്തിയേയും അനുവദിക്കില്ല. ഫിഷറീസ് വകുപ്പാണ് രജിസ്‌ട്രേഷന്‍ നല്‍കേണ്ടത്. ആരെങ്കിലും എംഒയു ഒപ്പുവെച്ചു എന്ന് വിചാരിച്ച് ആര്‍ക്കും ട്രോളര്‍ ഇറക്കാന്‍ കഴിയില്ല. കേരളത്തിന്റെ ഫിഷറീസ് നയം ശക്തമായി നടപ്പിലാക്കും.

 ചില മാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്. അത്ര വരെ തരം താഴണോ, ആക്ഷേപിക്കാന്‍ എന്തിനിത്ര ആര്‍ത്തി. ഈ അഭ്യാസം കേരളത്തില്‍ വേവില്ലെന്ന് വിനയപൂര്‍വ്വം പറയുന്നുവെന്നും മന്ത്രി വ്യക്തമാക്കി

ഒരു കരാറില്‍ പോലും സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ടിട്ടില്ല; ചെന്നിത്തല ഉണ്ടയില്ലാ വെടി പൊട്ടിക്കുന്നു: മേഴ്‌സിക്കുട്ടി അമ്മ

കൊച്ചി> പ്രതിപക്ഷ നേതാവ് ഉണ്ടയില്ലാ വെടി പൊട്ടിക്കുകയാണെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. 'കുറെ നാളായി അദ്ദേഹം വെടിവയ്ക്കുകയാണ്. അതെല്ലാം പാഴായിപ്പോവുകയാണ്. ഇഎംസിസിക്ക് ട്രോളര്‍ കൊടുക്കാന്‍ കരാറായി എന്നാണ് പറയുന്നത്. മന്ത്രി അമേരിക്കയില്‍ പോയി ചര്‍ച്ച നടത്തി എന്നാണ് പറയുന്നത്. ഒരു കരാറില്‍ പോലും സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ഒപ്പിട്ടിട്ടില്ല'; മന്ത്രി വ്യക്തമാക്കി.

 നിവേദനങ്ങളും ആവശ്യങ്ങളുമായി നിരവധി പേര്‍ വരും. അത്തരക്കാരോടുള്ള സര്‍ക്കാര്‍ നയത്തിന് യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്നതിന് എതിരെയാണ് സര്‍ക്കാരിന്റെ എക്കാലത്തേയും നിലപാട്.യുപിഎ സര്‍ക്കാരിന്റെ കാലത്താണ് വിദേശ ട്രോളറുകള്‍ക്ക് അനുമതി നല്‍കിയിരുന്നത്. ആ നയത്തോട് അന്നും ഇന്നും ഇടതുപക്ഷത്തിന്  എതിര്‍പ്പാണ്.  അതിനാല്‍ ചെന്നിത്തല പറയുന്നത് അസംബന്ധമാണ്.

ആദ്യം പറയുന്നത് അമേരിക്കയില്‍ പോയി ചര്‍ച്ച നടത്തി എന്നാണ്. പിന്നീട് പറയുന്നു  ഇവിടെ വച്ച് ചര്‍ച്ച നടത്തിയെന്ന്. ഓരോ നിമിഷവും കാര്യങ്ങള്‍  മാറ്റി പറയുകയാണ്. സ്വയം തെറ്റ് തിരുത്തി ചെന്നിത്തല മാപ്പ് പറയുമെന്നാണ് വിചാരിക്കുന്നത്. രാഹുല്‍ ഗാന്ധി 24ാം തീയതി കൊല്ലത്ത്  മത്സ്യത്തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തുന്നു. അതിന് മുന്നോടിയായുള്ള റിഹേഴ്‌സലാണിതെന്നും മന്ത്രി പറഞ്ഞു

ആഴക്കടല്‍ മത്സ്യബന്ധനം: ആരോപണത്തിനു പിന്നില്‍ ഗൂഢാലോചന- ഇ പി ജയരാജന്‍

മട്ടന്നൂര്‍ > ആഴക്കടല്‍ മത്സ്യബന്ധനത്തിന് അമേരിക്കന്‍ കമ്പനിക്ക് കരാര്‍ നല്‍കിയെന്ന ആരോപണത്തിനു പിന്നില്‍ ഗൂഢാലോചനയെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍. അപേക്ഷ മാത്രമാണ് ലഭിച്ചത്. അപേക്ഷയില്‍ പറയുന്ന കാര്യങ്ങളാണ് സര്‍ക്കാരിനെതിരെ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മട്ടന്നൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇ പി.

ബ്ലാക്ക്‌മെയില്‍ രാഷ്ട്രീയമാണ് പ്രതിപക്ഷം നടത്തുന്നത്. അതു വിലപ്പോവില്ല. കെഎസ്‌ഐഡിസി ഭക്ഷ്യസംസ്‌‌കരണത്തിനാണ് ഭൂമി അനുവദിച്ചതെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

ചെന്നിത്തലയുടെ വാദം തെറ്റ്‌ ; ആഴക്കടൽ മത്സ്യബന്ധന കരാർ ഉണ്ടാക്കിയിട്ടില്ല: വിജയരാഘവൻ

കോഴിക്കോട്‌> ആഴക്കടൽ മത്സ്യബന്ധന കരാർ ഉണ്ടാക്കിയെന്ന  പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ  ആരോപണം തെറ്റാണെന്ന്‌ എ വിജയരാഘവൻ.  ആഴക്കടൽ മത്സ്യബന്ധന കരാർ ഉണ്ടാക്കിയില്ലെന്ന് മന്ത്രി  മേഴ്‌സിക്കുട്ടിയമ്മ തന്നെ വ്യക്തമാക്കിയതാണ്‌.വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സർക്കാരിന്  ഒരു കമ്പനി കത്ത് കൊടുത്തു. അത് പരിശോധിക്കാൻ പറഞ്ഞു. അതിൽ കൂടുതൽ ഒന്നും ചെയ്തില്ല.അതിലെന്താണ്‌ തെറ്റുള്ളത്‌.

 മൽസ്യബന്ധനമേഖല നവീകരിക്കേണ്ടതുണ്ട്. വിദേശ ട്രോളറുകൾ വരുന്നതിനെതിരായ നിലപാടാണ് സംസ്ഥാന സർക്കാരിനുള്ളത്‌. സർക്കാർ ഒരഒ കരാറിൽോ ധാരണാ പത്രത്തിലോ ഒച്ചുവെച്ചിട്ടില്ല.  വിജയരാഘവൻ പറഞ്ഞു.

No comments:

Post a Comment