Thursday, February 18, 2021

തലസ്ഥാനത്ത്‌ അക്രമം അഴിച്ചുവിട്ട്‌ കെഎസ്‌യു; പൊലീസുകാരനെ വളഞ്ഞിട്ട്‌ തല്ലി, നിരവധിപേർക്ക്‌ പരിക്ക്‌

തിരുവനന്തപുരം > സെക്രട്ടറിയറ്റിന്‌ മുന്നിൽ അക്രമം അഴിച്ചുവിട്ട്‌ കെഎസ്‌യു. മാർച്ച്‌ നടത്തിയ കെഎസ്‌യു പ്രവർത്തകർ സെക്രട്ടറിയറ്റ്‌ മതിൽ ചാടിക്കടക്കാൻ ശ്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ചപ്പോൾ കല്ലും വടികളുമായി പൊലീസുകാരെ ആക്രമിച്ചു. ഒരു പൊലീസുകാരനെ സംസ്ഥാന പ്രസിഡന്റ്‌ കെ എം അഭിജിത്തിന്റെ നേതൃത്വത്തിൽ വളിഞ്ഞിട്ട്‌ തല്ലി. നിരവധി പൊലീസുകാർക്ക്‌ പരിക്കേറ്റു.

സമരപന്തലിലുണ്ടായിരുന്ന കസേരയും ബക്കറ്റുമെടുത്ത് സെക്രട്ടറിയേറ്റ് വളപ്പിനുള്ളിലെ പൊലീസുകാര്‍ക്ക് നേരെ വലിച്ചെറിഞ്ഞു. കെഎസ്‌യുക്കാരുടെ കല്ലേറിൽ നിരവധി പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്‌.

സഹപ്രവര്‍ത്തകയുടെ മുഖം അടിച്ചുപൊട്ടിച്ച്‌ കെഎസ്‌യുക്കാര്‍; പൊലീസ് അക്രമമാക്കി നേതാക്കള്‍

തിരുവനന്തപുരം > പൊലീസ് അക്രമം എന്ന് വാര്‍ത്തയുണ്ടാക്കാന്‍ സഹപ്രവര്‍ത്തകയുടെ മുഖത്ത് വടികൊണ്ട് അടിച്ച്‌ കെഎസ്‌യുക്കാര്‍. സെക്രട്ടറിയറ്റിലേക്ക് കെഎസ് യു നടത്തിയ മാര്‍ച്ചിനിടെയാണ് വന്‍അക്രമം അഴിച്ചുവിട്ടത്. ഇതിനിടെ കെഎസ്‌യു സംസ്ഥാന നേതാവ് എസ് സ്‌നേഹയെ സഹപ്രവര്‍ത്തകര്‍ തന്നെ മുഖത്ത് വടി ഉപയോഗിച്ച് ആക്രമിക്കുകയാരുന്നു. എന്നാല്‍ കെഎസ്‌‌യുക്കാരുടെ ആക്രമണത്തിലുണ്ടായ പരിക്ക് പൊലീസിന്റെ തലയിലാക്കുന്ന പ്രചരണമാണ് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയത്. ഇതോടെയാണ് പരിക്കിന് പിന്നിലുണ്ടായ യഥാര്‍ത്ഥ ചിത്രം തെളിവോടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

വടിയും കല്ലും ഉപയോഗിച്ച് ആസൂത്രിത ആക്രമണമാണ് കെഎസ് യുക്കാര്‍ പൊലീസിന് നേരെ അഴിച്ചുവിട്ടത്. നിലത്തുവീണ പൊലീസുകാരെ വളഞ്ഞിട്ട് തല്ലി. ഇരുപതോളം പൊലീസുകാര്‍ക്ക്‌ ആക്രമണത്തില്‍ പരിക്കേറ്റു. 

പൊലീസിനെ അക്രമിച്ച വാര്‍ത്തയും വീഡിയോയും മുക്കി മനോരമ; എഡിറ്റ് ഹിസ്റ്ററി പൊക്കി സോഷ്യല്‍ മീഡിയ

കൊച്ചി > സെക്രട്ടറിയറ്റ് പടിക്കല്‍ പൊലീസിനു നേരെ കെഎസ് യുക്കാര്‍ അഴിച്ചുവിട്ട അക്രമത്തെക്കുറിച്ചുള്ള വാര്‍ത്ത മനോരമ ന്യൂസ് മുക്കി. നിലത്തുവീണ പൊലീസുകാരെ വളഞ്ഞിട്ട് തല്ലുന്ന ദൃശ്യങ്ങള്‍ ലൈവായി നല്‍കിയെങ്കിലും പിന്നീട് ആ വീഡിയോയും മനോരമ പിന്‍വലിച്ചു.

പൊലീസുകാര്‍ക്ക് പരിക്കേറ്റതും കെഎസ് യു അക്രമം അഴിച്ചുവിട്ടതും മനോരമ ന്യൂസ് ഓണ്‍ലൈനില്‍ ആദ്യം വാര്‍ത്ത നല്‍കിയിരുന്നു. 'കല്ലും വടികളുമായി പൊലീസിനെ ആക്രമിച്ച് സമരക്കാര്‍ രംഗത്തെത്തി. ഒരു പൊലീസുകാരനെ വളഞ്ഞിട്ട് തല്ലി' എന്നായിരുന്നു ആദ്യം നല്‍കിയ വാര്‍ത്തയുടെ തലക്കെട്ട്. എന്നാല്‍ അരമണിക്കൂറിനുള്ളില്‍ മനോരമ വാര്‍ത്ത എഡിറ്റ് ചെയ്തു. 'സെക്രട്ടറിയറ്റിന്റെ മതില്‍ ചാടിക്കടക്കാനുള്ള ശ്രമം പൊലീസുമായി ഏറ്റുമുട്ടലില്‍ കലാശിച്ചു. പൊലീസ് രണ്ടുതവണ ലാത്തിവീശി' എന്നാണ് പിന്നീട് നല്‍കിയ തലക്കെട്ട്. മനോരമയുടെ യുഡിഎഫ് 'കരുതല്‍' ഫെയ്‌സ്ബുക്ക് പേജിലെ എഡിറ്റ് ഹിസ്റ്ററിയില്‍ വ്യക്തമാകും.

ആസൂത്രിതമായി നടന്ന കെഎസ് യു ആക്രമണത്തെ ന്യായീകരിക്കാനുള്ള ശ്രമമാണ് മനോരമ നടത്തിയത്. കെഎസ് യു നേതാവ് സ്‌നേഹയെ സഹപ്രവര്‍ത്തകര്‍ തന്നെ വടി ഉപയോഗിച്ച് മുഖത്തടിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടും പൊലീസ് അക്രമത്തിലുണ്ടായ പരിക്കെന്ന് വരുത്തിത്തീര്‍ക്കാനാണ് മനോരമ ശ്രമിച്ചത്. 

No comments:

Post a Comment