Monday, November 19, 2012

കെഎസ്യു സംസ്ഥാന ക്യാമ്പില്‍ കൂട്ടത്തല്ല്

കോഴഞ്ചേരി(പത്തനംതിട്ട): ചരല്‍കുന്നില്‍ നടക്കുന്ന കെഎസ്യു സംസ്ഥാന ക്യാമ്പില്‍ നേതാക്കള്‍ ചേരിതിരിഞ്ഞത് തല്ലി. ആഭ്യന്തരവകുപ്പിനെയും, കോണ്‍ഗ്രസ് എ വിഭാഗത്തെയും കടന്നാക്രമിച്ച് കെ സുധാകരന്‍ എം പി പ്രസംഗിച്ചതോടെയാണ് സംഘര്‍ഷവും കൂട്ടത്തല്ലും തുടങ്ങിയത്. ഞായറാഴ്ച രാവിലെയാണ് സംഭവം. 
 
യുഡിഎഫിന് വ്യക്തമായ പൊലീസ് നയമുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ ആളുകളെ പൊലീസ് സ്റ്റേഷനില്‍ പിടിച്ചുകൊണ്ടുപോയി നഗ്നരാക്കി ക്രൂരമായി മര്‍ദ്ദിക്കുകയാണ് ചെയ്യുന്നതെന്നും സുധാകരന്‍ പറഞ്ഞു. ഇത് അനുവദിക്കില്ലെന്നും സുധാകരന്‍ പറഞ്ഞതോടെ ഒരു വിഭാഗം കെഎസ്യുക്കാര്‍ സുധാകരന് ജയ് വിളിയുമായി എഴുന്നേറ്റ് വേദിയിലേക്ക് നടന്നടുത്തു. ഇതിനെ എ വിഭാഗക്കാരായ സംസ്ഥാന സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തതോടെയാണ് ഉന്തും തള്ളും ഉണ്ടായത്. പിന്നീടത് കൂട്ടത്തല്ലിലെത്തി. കെപിസിസി സെക്രട്ടറി ജെയ്സണ്‍ ജോസഫിനെയും, മുന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ടി സിദ്ദിഖിനെയും സാക്ഷി നിര്‍ത്തിയായിരുന്നു വിദ്യാര്‍ഥി കോണ്‍ഗ്രസുകാരുടെ ആക്രമണം. സദസ്സിലും വേദിയിലുമുണ്ടായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അരമണിക്കൂറോളം പണിപ്പെട്ടാണ് ഇവരെ പിന്‍തിരിപ്പിച്ചത്. തുടര്‍ന്ന് നേതാക്കന്‍മാരെത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ ഗ്രൂപ്പു തിരിഞ്ഞ് മുദ്രാവാക്യം വിളിച്ചു.

No comments:

Post a Comment