Sunday, March 23, 2014

പ്രകൃതിവാതകം: റിലയന്‍സിന് ലാഭം 48 ലക്ഷം കോടി

സ്പെക്ട്രത്തില്‍ തട്ടിയത് 1.76 ലക്ഷം കോടി

അഴിമതിയുടെ മുന്‍കാല റെക്കോര്‍ഡുകള്‍ ഭേദിക്കുന്നതായിരുന്നു 2ജി സ്പെക്ട്രം ഇടപാട്്. ഖജനാവിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടം ഇടപാടിലുണ്ടായെന്ന സിഎജി കണ്ടെത്തല്‍ രാജ്യത്തെ ഞെട്ടിച്ചു. അഴിമതിസര്‍ക്കാരെന്ന കറ യുപിഎയ്ക്കു മേല്‍ മായാത്തവിധം ചാര്‍ത്തപ്പെട്ടത് സ്പെക്ട്രം ഇടപാട് വെളിപ്പെട്ടതോടെയാണ്. കൂടുതല്‍ 2ജി ലൈസന്‍സുകള്‍ നല്‍കാന്‍ ടെലികോം മന്ത്രിയായിരുന്ന എ രാജ തീരുമാനിക്കുന്നിടത്താണ് അഴിമതിയുടെ തുടക്കം. 2001ല്‍ പാന്‍ ഇന്ത്യ സ്പെക്ട്രം ലൈസന്‍സ് 1650 കോടി രൂപ ഫീസായി വാങ്ങിയാണ് വിതരണംചെയ്തത്. ഇതേ നിരക്കില്‍തന്നെ 2008ലും വിതരണത്തിന് സര്‍ക്കാര്‍ തീരുമാനിച്ചതോടെ അഴിമതിക്ക് കളമൊരുങ്ങി.

പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെയും ധനമന്ത്രി പി ചിദംബരത്തിന്റെയും അറിവോടെയും സമ്മതത്തോടെയുമായിരുന്നു രാജയുടെ നീക്കം. ലേലം ഒഴിവാക്കി, ആദ്യം വരുന്നവര്‍ക്ക് ആദ്യ പരിഗണനയെന്ന തത്വത്തിന്റെ അടിസ്ഥാനത്തില്‍ ലൈസന്‍സ് നല്‍കല്‍ തുടങ്ങി. ടെലികോം വകുപ്പിന്റെ തീരുമാനങ്ങള്‍ക്കെല്ലാം പ്രധാനമന്ത്രിയും ധനമന്ത്രിയും പച്ചക്കൊടി കാട്ടി. സ്വന്തമായി ഓഫീസോ പശ്ചാത്തലസൗകര്യമോ ഇല്ലാത്ത കടലാസ് കമ്പനികള്‍ ലൈസന്‍സിനായി അപേക്ഷിച്ചു. കോണ്‍ഗ്രസിനും ഡിഎംകെയ്ക്കുമെല്ലാം വേണ്ടപ്പെട്ടവരുടേതായിരുന്നു യൂണിടെക്, സ്വാന്‍ തുടങ്ങിയ കടലാസ് കമ്പനികള്‍. 2008 ജനുവരിയില്‍ ലൈസന്‍സുകള്‍ വിതരണംചെയ്തു. ഒമ്പത് സ്വകാര്യ കമ്പനികള്‍ക്കായി 122 ലൈസന്‍സുകള്‍. സര്‍ക്കാരിന് ഫീസിനത്തില്‍ ആകെ കിട്ടിയത് 9014 കോടിമാത്രം. ലൈസന്‍സ് ലഭിച്ചതിന് പിന്നാലെതന്നെ യൂണിടെക് 65 ശതമാനം ഓഹരി 6120 കോടി രൂപയ്ക്ക് നോര്‍വീജിയന്‍ കമ്പനിയായ ടെലനോറിന് വിറ്റു. 13 സര്‍ക്കിളുകളില്‍ ലൈസന്‍സ് ലഭിച്ച സ്വാന്‍ അമ്പതുശതമാനം ഓഹരി 3600 കോടിക്ക് എറ്റിസലാത്ത് കമ്പനിക്ക് വിറ്റു. ഒരു മൊബൈല്‍ ടവര്‍പോലും സ്ഥാപിക്കാതെ ഇരുകമ്പനികളും കോടികളുടെ നേട്ടം കൊയ്തു. ഇതിലൊരു ഭാഗം ഡിഎംകെയ്ക്കും കോണ്‍ഗ്രസിനും ലഭിച്ചു.

സിഎജി റിപ്പോര്‍ട്ട് വന്ന ശേഷം സുപ്രീംകോടതി വിഷയത്തില്‍ ഇടപെട്ടു. കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം. കുറ്റങ്ങളെല്ലാം രാജയില്‍ ഒതുക്കി സിബിഐ കോണ്‍ഗ്രസിന്റെ വിശ്വസ്തസേവകരെന്ന് വീണ്ടും തെളിയിച്ചു. 122 ലൈസന്‍സുകളും സുപ്രീംകോടതി റദ്ദാക്കി. പ്രത്യേക സിബിഐ കോടതിയില്‍ കേസ് തുടരുന്നു. പ്രതിപക്ഷ സമ്മര്‍ദ്ദത്തെതുടര്‍ന്ന് സംയുക്ത പാര്‍ലമെന്ററി സമിതി വിഷയം പരിശോധിച്ചെങ്കിലും ജെപിസി അധ്യക്ഷന്‍ പി സി ചാക്കോയുടെ ഏകപക്ഷീയ റിപ്പോര്‍ട്ട് പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും സംരക്ഷിച്ചു. കോടതി റദ്ദാക്കിയ ലൈസന്‍സുകള്‍ അടുത്തയിടെ ലേലത്തിലൂടെ വിതരണം ചെയ്തപ്പോള്‍ സര്‍ക്കാരിന് ലഭിച്ചത് അറുപതിനായിരം കോടിയിലേറെ രൂപ. സ്പെക്ട്രം ഇടപാടിലൂടെ ഖജനാവിന് നഷ്ടമൊന്നും സംഭവിച്ചിട്ടില്ലെന്ന് വാദിച്ചിരുന്ന കോണ്‍ഗ്രസിന് ഇപ്പോള്‍ മിണ്ടാട്ടമില്ല.

എം പ്രശാന്ത്

കല്‍ക്കരിപ്പാടം @ 1.86 ലക്ഷം കോടി

കോടികളുടെ അക്കപ്പെരുക്കങ്ങള്‍ കണ്ട് ഇന്ത്യന്‍ ജനത അന്തിച്ചുപോയ കൊള്ളയായിരുന്നു കല്‍ക്കരി കുംഭകോണം. 73 കല്‍ക്കരിപ്പാടങ്ങള്‍ നിയമപരമായല്ലാതെ 143 സ്വകാര്യകമ്പനികള്‍ക്ക് നല്‍കിയപ്പോള്‍ ഖജനാവിന് നഷ്ടം 1.86 ലക്ഷം കോടിയെന്ന് കണ്ടെത്തിയത് സിഎജി. കമ്പോളത്തില്‍ ടണ്ണിന് 2000 രൂപയാണ് കല്‍ക്കരിക്ക്. എന്നാല്‍, 50 രൂപമാത്രം വാങ്ങി ഖനാനുമതി നല്‍കി സര്‍ക്കാര്‍. ജിന്‍ഡാല്‍, ടിസ്കോ, ടാറ്റ, എ സ്റ്റാര്‍, ജിഎംആര്‍, ആര്‍സല്‍ മിത്തല്‍, ജെകെ സിമന്റ് എന്നീ വന്‍കിടകമ്പനികള്‍ക്കാണ് ഖനികള്‍ വീതിച്ചു നല്‍കിയത്. 1973ല്‍ ഇന്ദിര ഗാന്ധി ഭരിക്കുമ്പോഴായിരുന്നു കല്‍ക്കരിഖനികള്‍ദേശസാല്‍ക്കരിച്ചത്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്് കല്‍ക്കരിവകുപ്പിന്റെ ചുമതല കൈയാളുമ്പോഴാണ് ഈ കുംഭകോണം. അഴിമതിയുടെ ഗുണഭോക്താക്കളില്‍ ഏറെയും കോണ്‍ഗ്രസ് മന്ത്രിമാരും എംപിമാരും. കോണ്‍ഗ്രസ് എംപിമാരായ നവീന്‍ ജിന്‍ഡാല്‍, വിജയ് ദര്‍ദ, ഒന്നാം യുപിഎ സര്‍ക്കാരിലെ കോണ്‍ഗ്രസ് മന്ത്രി ദസരി നാരായണ റാവു, സുബോധ്കാന്ത് സഹായ് തുടങ്ങിയവര്‍ അനധികൃതമായി കല്‍ക്കരിപ്പാടങ്ങള്‍ നേടി. സുപ്രീംകോടതി ഇടപെട്ടതോടെയാണ് അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറായത്. എന്നാല്‍, അന്വേഷണം അട്ടിമറിക്കുകയാണെന്ന് സുപ്രീംകോടതിയുടെ പരിശോധനാസമിതിയുടെ റിപ്പോര്‍ട് വ്യക്തമാക്കുന്നു.

കോമണ്‍വെല്‍ത്ത് വെട്ടിച്ചത് 36000 കോടി

2010 ഒക്ടോബര്‍ ഒന്നുമുതല്‍ 15 വരെ ന്യൂഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് ജനങ്ങളുടെ പൊതുസ്വത്ത് കൊള്ളയടിക്കുന്നതിനുള്ള വേദിയാക്കി. രാജ്യത്തെ ലോകത്തിനുമുന്നില്‍ നാണംകെടുത്തിയ ഈ കുംഭകോണത്തില്‍, കോണ്‍ഗ്രസ് നേതാവും കോമണ്‍വെല്‍ത്ത് സംഘാടകസമിതി ചെയര്‍മാനുമായ സുരേഷ് കല്‍മാഡിയുടെ കാര്‍മികത്വത്തില്‍ 36,000 കോടി രൂപയുടെ അഴിമതിയാണ് നടന്നത്. പണി തീരുംമുമ്പേതന്നെ ജവാഹര്‍ലാല്‍നെഹ്റു സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയും സ്റ്റേഡിയത്തിലേക്ക് താരങ്ങളെയും വിശിഷ്ടാതിഥികളെയും എത്തിക്കുന്നതിനുള്ള പാലവും തകര്‍ന്നുവീണു.

ഗെയിംസിന് അനുമതി നേടിയെടുക്കാനെന്നപേരില്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും എംപിമാര്‍ ചേര്‍ന്ന് നടത്തിയ വിദേശയാത്രകള്‍ക്കായി പൊടിച്ചത് 45 കോടി രൂപ.

2006ല്‍ മെല്‍ബണില്‍ നടന്ന ഗെയിംസ് നിരീക്ഷിക്കുന്നതിനായി പോയവരെല്ലാം ചേര്‍ന്ന് പൊടിച്ചത് 33 കോടി രൂപ.

ഹൈദരാബാദില്‍ ഒരു പുതിയ ക്രിക്കറ്റ് സ്റ്റേഡിയം പണിഞ്ഞതിന് 90 കോടി രൂപയാണ് ചെലവായത്. കോമണ്‍വെല്‍ത്ത് ഗെയിംസിനായി സ്റ്റേഡിയം നവീകരിക്കുന്നതിന് 961 കോടി രൂപചെലവാക്കി.

10 കോടി ചെലവിട്ടതായി പറയുന്ന നടപ്പാലം പണി തീരുംമുമ്പേ തകര്‍ന്നടിഞ്ഞു. 

ഗെയിംസുമായി ബന്ധപ്പെട്ട 16 നിര്‍മാണപദ്ധതികളില്‍ അഴിമതി നടന്നതായാണ് കേന്ദ്ര വിജിലന്‍സ് കമീഷന്‍ കണ്ടെത്തിയത്. ഗെയിംസിനുള്ള പശ്ചാത്തലസൗകര്യങ്ങള്‍ ഒരുക്കാനുള്ള എല്ലാ പദ്ധതികളിലും അഴിമതി നടന്നതായി സിവിസി കണ്ടെത്തി. നിയമപ്രകാരം ടെന്‍ഡര്‍ വിളിക്കുകയോ രേഖാമൂലം ഒപ്പിടുകയോ ചെയ്യാതെ ബ്രിട്ടനിലെ എംഎം ഫിലിംസ് യുകെ ലിമിറ്റഡ് എന്ന കടലാസുകമ്പനിയുടെ അക്കൗണ്ടിലേക്ക് നാലുലക്ഷം പൗണ്ട് (ഏകദേശം 3.06 കോടി രൂപ) സുരേഷ് കല്‍മാഡിയുടെ നേതൃത്വത്തിലുള്ള സംഘാടകസമിതി അയച്ചുകൊടുത്തത് നികുതിസംബന്ധമായ പരിശോധനകള്‍ക്കിടയില്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി ഇന്ത്യയെ അറിയിക്കുകയായിരുന്നു. എന്നാല്‍, ഇത് രഹസ്യമാക്കിവച്ച് ഗെയിംസിനെ 36,000 കോടി രൂപയുടെ അഴിമതിയില്‍ മുക്കിയ കല്‍മാഡിയെ സംരക്ഷിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്.

പ്രകൃതിവാതകം: റിലയന്‍സിന് ലാഭം 48 ലക്ഷം കോടി

$ 2004ല്‍ കൃഷ്ണ- ഗോദാവരി തടം റിലയന്‍സിനെ ഏല്‍പ്പിക്കുമ്പോള്‍ അവിടെനിന്ന് പ്രകൃതിവാതകം കുഴിച്ചെടുത്ത് യൂണിറ്റിന് 2.34 ഡോളര്‍വച്ച് പ്രതിദിനം 400 ലക്ഷം യൂണിറ്റ് എന്‍ടിപിസിക്ക് നല്‍കാമെന്നായിരുന്നു കരാര്‍. 2021 വരെ 17 വര്‍ഷത്തേക്കായിരുന്നു കരാര്‍.

യൂണിറ്റിന് 2.34 ഡോളര്‍ എന്നതുതന്നെ അധികം. കാരണം, ഒഎന്‍ജിസി വാതകം വിറ്റത് യൂണിറ്റിന് 1.83 ഡോളര്‍വച്ച്. $ 2007ല്‍ ഒരു യൂണിറ്റിന്റെ വില 2.34 ഡോളറില്‍നിന്ന് 4.2 ഡോളറാക്കി വര്‍ധിപ്പിച്ചു. റിലയന്‍സ് ആവശ്യമാകട്ടെ 4.3 ഡോളര്‍ ആക്കണമെന്നായിരുന്നു.

2014 ഏപ്രില്‍ ഒന്നുതൊട്ട് വാതകത്തിന്റെ വില 8.4 ഡോളറാക്കി. $ ദിവസം 400 ലക്ഷം യൂണിറ്റുവച്ച് 17 വര്‍ഷം വാതകം എന്‍ടിപിസിക്ക് നല്‍കാമെന്നാണ് ആദ്യത്തെ കരാര്‍. എന്നാല്‍, ആദ്യ ഘട്ടത്തില്‍ ഉല്‍പ്പാദനം ആരംഭിച്ചിരുന്നില്ല. $ വില 4.2 ഡോളറാക്കി വര്‍ധിപ്പിച്ചതിലൂടെ റിലയന്‍സിന് ഒരു വര്‍ഷം ഉണ്ടാകുന്ന അധിക ലാഭം 1,63,020 കോടി രൂപ. 2007 മുതല്‍ 14 വരെയുള്ള അധിക ലാഭം 11,41,140 കോടി രൂപ. $ 2014 ഏപ്രില്‍തൊട്ട് വില 8.4 ഡോളര്‍ ആക്കുമ്പോള്‍ ഒരു വര്‍ഷത്തെ വരുമാനം 7,35,840 കോടി രൂപ. വിലവര്‍ധനകൊണ്ട് ഒരു വര്‍ഷത്തെ ലാഭം 5,20,940 കോടി രൂപ. $ 2014 മുതല്‍ 2021 വരെ ഏഴു വര്‍ഷത്തെ അധിക ലാഭം 36,46,580 കോടി രൂപ. 2007-21ല്‍ ഉണ്ടാകുന്ന അധിക ലാഭം 47,87,720 കോടി രൂപ. അംബാനിക്ക് 48 ലക്ഷം കോടി രൂപ അധിക ലാഭമുണ്ടാകുമ്പോള്‍ ഖജനാവിനുണ്ടാകുന്ന നഷ്ടം 48 ലക്ഷം കോടി രൂപ.

ഡല്‍ഹി വിമാനത്താവളം നഷ്ടം 40000 കോടി

$ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തിനെന്നപേരില്‍ ജിഎംആര്‍ ഗ്രൂപ്പിന് തലസ്ഥാനത്ത് കൈമാറിയത് 4800 ഏക്കര്‍ ഭൂമി.
$ സെന്റിന് കോടിക്കണക്കിന് രൂപ വിലയുള്ള ഭൂമി കൈമാറിയത് നൂറുരൂപ വാര്‍ഷികപാട്ടത്തിന്.
$ ഇതില്‍ 250 ഏക്കര്‍ ഭൂമി വാണിജ്യാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനും വിട്ടുകൊടുത്തു.
$ ഭൂമിയില്‍ ഏക്കറൊന്നിന് പ്രതിവര്‍ഷം 660 കോടി രൂപ ലൈസന്‍സ് ഫീസ് ഇനത്തില്‍മാത്രം ലഭിക്കും. ഇതനുസരിച്ച് 250 ഏക്കറില്‍നിന്ന് സ്വകാര്യകമ്പനിക്ക് ലഭിക്കുന്ന വാര്‍ഷികവരുമാനം 1.63 ലക്ഷം കോടി രൂപ.
$ ജിഎംആറിന് വിമാനത്താവളം വിട്ടുകൊടുക്കുമ്പോള്‍ യൂസര്‍ഫീ ഈടാക്കാമെന്ന വ്യവസ്ഥ ഇല്ല. എന്നാല്‍ യൂസര്‍ഫീ, വികസനഫണ്ട് തുടങ്ങിയ പേരുകളില്‍ ജിഎംആര്‍ ഗ്രൂപ്പ് യാത്രക്കാരെ പിഴിയുന്നു. $ സര്‍ക്കാര്‍ നിര്‍മിച്ച വിമാനത്താവളം, വികസനത്തിനെന്നപേരില്‍ സ്വകാര്യകമ്പനിക്ക് നല്‍കിയ ഈ ഇടപാടിനെയാണ് പിപിപി (സ്വകാര്യ-പൊതുമേഖലാ പങ്കാളിത്തം) എന്ന ഓമനപ്പേരിട്ട് കോണ്‍ഗ്രസ് വിശേഷിപ്പിക്കുന്നത്. ഈ ഒരൊറ്റ ഇടപാടില്‍ 40,000 കോടി രൂപയുടെ നഷ്ടം ഖജനാവിനുണ്ടായി എന്നാണ് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. ഇത് നഷ്ടം ഏറ്റവും ചുരുക്കി കണക്കാക്കിയതിനുശേഷമുള്ള തുക. യഥാര്‍ഥ നഷ്ടം അഥവാ സ്വകാര്യകമ്പനിക്കുള്ള ലാഭം അതിന്റെ പത്തിരട്ടി വരും.

സ്വന്തം മരുമകന്‍

കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ കുടുംബവും ഭരണസ്വാധീനത്തില്‍ കോടികളുടെ സ്വത്ത് സ്വന്തമാക്കി. സോണിയയുടെ മരുമകന്‍ റോബാര്‍ട്ട് വധേര മൂന്നു സംസ്ഥാനങ്ങളിലായി 1500 കോടി രൂപയുടെ സ്വത്ത് നേടി. മുറാദാബാദിലെ "വെറുമൊരു" പിച്ചള ബിസിനസുകാരനായ റോബര്‍ട്ട് വധേര അധികാരത്തിന്റെ മറവില്‍ ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തി. $ കോണ്‍ഗ്രസ് ഭരിച്ച ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നൂറുകണക്കിന് ഏക്കര്‍ ഭൂമിയും കെട്ടിടങ്ങളും. $ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഡിഎല്‍എഫുമായി കൂട്ടുകച്ചവടം. $ 2007 നവംബര്‍ ഒന്നിന് സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ലിമിറ്റഡ് എന്ന സ്ഥാപനം ആരംഭിച്ചു. അതിനുശേഷം നാലുമാസത്തിനകം ആറു കമ്പനികള്‍. നോര്‍ത്ത് ഇന്ത്യ ഐടി പാര്‍ക്ക് ലിമിറ്റഡ്, ബ്ലൂബ്രീസ് ട്രേഡിങ് ലിമിറ്റഡ്, സാകേത് കോര്‍ട്യാര്‍ഡ് ഹോസ്പിറ്റാലിറ്റി, റിയല്‍ എര്‍ത്ത് എസ്റ്റേറ്റ് എന്നീ സ്ഥാപനങ്ങള്‍. $ ഡല്‍ഹിയിലെ സാകേതത്തിലെ ഡിഎല്‍എഫ് മാളില്‍ ഹില്‍ട്ടന്‍ കോര്‍ട്ട്യാര്‍ഡ് ഹോട്ടലിന്റെ 50 ശതമാനം ഓഹരി. $ ഗുഡ്ഗാവിലെ ഗോള്‍ഫ്കോഴ്സിനടുത്ത് അരാലിയാസില്‍ കോടികള്‍ വിലമതിക്കുന്ന ഫ്്ളാറ്റ്. ഇങ്ങനെ പോകുന്നു വധേരയുടെ ബിസിനസ് സാമ്രാജ്യം.

deshabhimani

No comments:

Post a Comment