തലസ്ഥാനത്ത് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കുന്നതിന് അനുമതി പോലും ആയിട്ടില്ല. ബെഞ്ച് ഇപ്പോഴും അനിശ്ചിതത്വത്തില്‍ തുടരുമ്പോഴും തരൂരിന്റെ അവകാശവാദത്തിന് കുറവില്ല. തലസ്ഥാനത്ത് റെയില്‍വേ മെഡിക്കല്‍ കോളേജ് വേണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ നിരാകരിച്ചെങ്കിലും ശ്രമം നടത്തിയെന്ന് തരൂര്‍ ലഘുലേഖയില്‍ പറയുന്നു. വാട്ടര്‍ ബോട്ടിലിങ്പ്ലാന്റ്, സബര്‍ബെന്‍ ട്രെയിന്‍, മോണോ റെയില്‍ തുടങ്ങി ഇതുവരെയും ഒരുനടപടിയുമാകാത്ത പദ്ധതികളെപ്പറ്റിയും "ഇടപെടീല്‍" വാദവും ഉന്നയിക്കുന്നുണ്ട്.
ശനിയാഴ്ച പ്രസ്ക്ലബ്ബില്‍ തരൂര്‍ തന്നെ സംഘടിപ്പിച്ച ലഘുലേഖ പ്രകാശന ചടങ്ങില്‍നിന്ന് എംഎല്‍എമാരടക്കമുള്ള കോണ്‍ഗ്രസിലെ ഒരുവിഭാഗം വിട്ടുനിന്നു. യുഡിഎഫ് ഘടകകക്ഷികളും ബഹിഷ്കരിച്ചു. കോണ്‍ഗ്രസ് എംഎല്‍എമാരായ എ ടി ജോര്‍ജ്, ശെല്‍വരാജ് എന്നിവരാണ് വിട്ടുനിന്നത്. ജില്ലയിലെ കെപിസിസി ഭാരവാഹികളും ഡിസിസിയിലെ ഒരുവിഭാഗവും ചടങ്ങ് ബഹിഷ്കരിച്ചു. അധ്യക്ഷനായ ഡിസിസി പ്രസിഡന്റ് കെ മോഹന്‍കുമാര്‍ ചടങ്ങ് അവസാനിക്കുംമുമ്പ് ഇറങ്ങിപ്പോയി. തിരുവനന്തപുരത്ത് ആരായിരിക്കണം സ്ഥാനാര്‍ഥിയെന്ന് ഇതുവരെയും പാര്‍ടി തീരുമാനമെടുത്തിട്ടില്ലെന്ന് ചടങ്ങില്‍ പങ്കെടുത്ത കെ മുരളീധരന്‍ എംഎല്‍എ പറഞ്ഞത് തരൂരിനെ വെട്ടിലാക്കി. ആരായിരിക്കണം സ്ഥാനാര്‍ഥിയെന്ന് ഹൈക്കമാന്‍ഡാണ് തീരുമാനിക്കേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു.
സ്ഥാനാര്‍ഥി ചര്‍ച്ച പോലും ആകുംമുമ്പ് തരൂര്‍ ചിലയിടങ്ങളില്‍ ചുവരെഴുത്ത് നടത്തിച്ചതിനെതിരെ കോണ്‍ഗ്രസില്‍ വ്യാപക അതൃപ്തിയുണ്ട്. കഴിഞ്ഞദിവസം ചേര്‍ന്ന ഡിസിസി യോഗത്തില്‍ തരൂരിനെതിരെ രൂക്ഷമായ ആക്ഷേപങ്ങളാണ് ഉയര്‍ന്നത്. തരൂരിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഒരുവിഭാഗം യോഗത്തില്‍ ആവശ്യപ്പെട്ടു. ഭാര്യയുടെ ദുരൂഹമരണത്തെപ്പറ്റിയുള്ള ആരോപണങ്ങളെപ്പറ്റി തെരഞ്ഞെടുപ്പു പ്രചാരണവേളയില്‍ മറുപടി പറയേണ്ടിവരുമെന്നും ഇത് യുഡിഎഫിന് തിരിച്ചടിയാകുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
deshabhimani
No comments:
Post a Comment