1994ല്‍ ഇറങ്ങിയ ഹിരേര്‍ ആംഗ്തിയാണ് ആദ്യ ചിത്രം. ടാഗോറിന്റെ ചിത്രാംഗദയെ ആധാരമാക്കി അതേ പേരില്‍ 2012ല്‍ ചെയ്തതാണ് അവസാന ചിത്രം.മൂന്നാം ലിംഗ ജീവിതത്തിന്റെ പ്രശ്നങ്ങൾ അവതരിപ്പിച്ച ഈ ചിത്രം കഴിഞ്ഞ ഗോവ ഫിലിം ഫെസ്റ്റിവലിൽ പ്രേക്ഷക ശ്രദ്ധ നേടി. ടി വി ഷോകളിലും സജീവമായിരുന്നു. സ്വന്തം മൂന്നാം ലിംഗ പദവി തുറന്നുപറഞ്ഞിരുന്ന ഘോഷ് ഈ വിഭാഗത്തിൽ പെട്ടവരുടെഅവകാശങ്ങൾക്കു വേണ്ടി പ്രവർത്തിച്ചു. എട്ടുതവണ ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. കഴിവുറ്റ നടനുമായിരുന്നു ഘോഷ്. പുതിയ ചിത്രമായ സത്യാന്വേഷി
യുടെ അവസാനവട്ട ഒരുക്കങ്ങൾക്കിടെയായിരുന്നു അന്ത്യം.
ആകെ 19 ചിത്രങ്ങൾ സവിധാനം ചെയ്ത ഘോഷിന്റെ ദഹാൻ, ഉത്സാബ്, ചോഖേർ ബാലി, റെയിൻ കോട്ട്, ദോസർ, ഡി ലാസ്റ്റ് ലിയർ, ഷോബ് ചരിത്രോ കാല്പനിൿ, അബോഹോമാൻ എന്നീ ചിത്രങ്ങൾ ശ്രദ്ധേയമായി.
deshabhimani

No comments:
Post a Comment